<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yaswanth sinha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yaswanth-sinha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Mar 2021 07:32:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yaswanth sinha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്&#x200d; ബിജെപി നേതാവ് യശ്വന്ത് സിന്&#x200d;ഹ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/yaswanth-sinha-joined-tmc.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-joined-tmc.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 13 Mar 2021 07:31:56 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=182223</guid>

					<description><![CDATA[മുന്&#x200d; പ്രധാനമന്ത്രി വാജ്‌പെയിയുടെ വിശ്വസ്തനായിരുന്ന യശ്വന്ത് സിന്&#x200d;ഹയെ മോദി-അമിത് ഷാ സഖ്യം അവഗണിക്കുകയായിരുന്നു.
]]></description>
										<content:encoded><![CDATA[<p>കൊൽക്കത്ത: മുൻ ബിജെപി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്​ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​. കൊൽക്കത്തയിലെ പാർട്ടി ഓഫീസിലെത്തിയാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​.</p>
<p>ഡെറിക്​ ഒബ്രിയാൻ, സുദീപ്​ ബ​ന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​. 2018ലാണ്​ യശ്വന്ത്​ സിൻഹ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചത്​. വാജ്​പേയ്​ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യ വകുപ്പ്​ മന്ത്രിയായിരുന്നു.</p>
<p>വാജ്‌പെയ് യുഗത്തിന് പിന്നാലെ മോദി-അമിത് ഷാ കൂട്ടുകെട്ട് പാര്&#x200d;ട്ടി പിടിച്ചെടുത്തതോടെയാണ് യശ്വന്ത് സിന്&#x200d;ഹ ബിജെപി നേതൃത്വത്തിന് അനഭിമതനായത്. പിന്നീട് മോദി സര്&#x200d;ക്കാറിന്റെ നയങ്ങള്&#x200d;ക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി ഇദ്ദേഹം രംഗത്ത് വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-joined-tmc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് നിരോധനത്തിന് കാരണം കേന്ദ്രസര്&#x200d;ക്കാറിന്റെ അത്യാര്&#x200d;ത്തി: യശ്വന്ത് സിന്&#x200d;ഹ</title>
		<link>https://www.chandrikadaily.com/yaswanth-sinha-about-currency-ban.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-about-currency-ban.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 19 Nov 2018 03:30:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111106</guid>

					<description><![CDATA[കൊച്ചി: കേന്ദ്ര സര്&#x200d;ക്കാരിന്റെ അത്യാര്&#x200d;ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുന്&#x200d; കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്&#x200d;ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എന്നാല്&#x200d; ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാന്&#x200d; കഴിഞ്ഞില്ലെന്നും യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. കര്&#x200d;ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും എങ്ങുമെത്തിയില്ല. റിയല്&#x200d; എസ്‌റ്റേറ്റ്, ഊര്&#x200d;ജ്ജം തുടങ്ങി എല്ലാ മേഖലകളെയും നോട്ട് നിരോധനം പ്രതിസന്ധിയിലാക്കി. അടിയന്തിരവസ്ഥയെക്കാളും മോശം അവസ്ഥയിലാണ് ഇന്ന് രാജ്യത്തെ മാധ്യമങ്ങള്&#x200d;. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കേന്ദ്ര സര്&#x200d;ക്കാരിന്റെ അത്യാര്&#x200d;ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുന്&#x200d; കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്&#x200d;ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എന്നാല്&#x200d; ഇതൊന്നും നോട്ട് നിരോധനം കൊണ്ട് നേടാന്&#x200d; കഴിഞ്ഞില്ലെന്നും യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.</p>
<p>കര്&#x200d;ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും എങ്ങുമെത്തിയില്ല. റിയല്&#x200d; എസ്‌റ്റേറ്റ്, ഊര്&#x200d;ജ്ജം തുടങ്ങി എല്ലാ മേഖലകളെയും നോട്ട് നിരോധനം പ്രതിസന്ധിയിലാക്കി. അടിയന്തിരവസ്ഥയെക്കാളും മോശം അവസ്ഥയിലാണ് ഇന്ന് രാജ്യത്തെ മാധ്യമങ്ങള്&#x200d;. രാജ്യത്തെ വലിയ പ്രശ്‌നങ്ങള്&#x200d; ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; കൊണ്ട് വരാന്&#x200d; മാധ്യമങ്ങള്&#x200d;ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>കൊച്ചിയില്&#x200d; പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസ് സംഘടിപ്പിച്ച ഹോട്ട് സീറ്റ് എന്ന പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓള്&#x200d; ഇന്ത്യ പ്രഫഷനല്&#x200d; കോണ്&#x200d;ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്&#x200d;നാടനാണ് യശ്വന്ത് സിന്&#x200d;ഹയുമായി സംവദിച്ചത്. വിവിധ മേഖലകളില്&#x200d; നിന്നുള്ളവരും പ്രൊഫഷണല്&#x200d; കോണ്&#x200d;ഗ്രസ്സിന്റെ തെരഞ്ഞെടുത്ത പ്രതിനിധികളും സംവാദത്തില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-about-currency-ban.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി സര്&#x200d;ക്കാറിന്റെ രഹസ്യങ്ങള്&#x200d; വെളിപ്പെടുത്തി മുന്&#x200d; ബി.ജെ.പി നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/former-bjp-leaders-against-modi.html</link>
					<comments>https://www.chandrikadaily.com/former-bjp-leaders-against-modi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 11 Aug 2018 07:36:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[Shathrugnan Sinha]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98422</guid>

					<description><![CDATA[മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുന്&#x200d; ബി.ജെ.പി നേതാക്കള്&#x200d; രംഗത്ത്. മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി, ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ എന്നിവരാണ് മോദിക്കെതിരെ വിമര്&#x200d;ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ റാഫാല്&#x200d; ഇടപാടില്&#x200d; മോദി രാജ്യത്തെ വഞ്ചിച്ചെന്നും മോദി ക്രിമിനല്&#x200d; കുറ്റവിചാരണ നേരിടണമെന്നും ഇവര്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്&#x200d; വിമര്&#x200d;ശനങ്ങളുമായി ഇവര്&#x200d; രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്&#x200d; &#8216;ജനാധിപത്യം സംരക്ഷിക്കുക-ഭരണഘടന സംരക്ഷിക്കുക&#8217; എന്ന പ്രമേയത്തില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു നേതാക്കള്&#x200d;. രാജ്യത്ത് നടക്കുന്നത് നരേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുന്&#x200d; ബി.ജെ.പി നേതാക്കള്&#x200d; രംഗത്ത്. മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി, ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ എന്നിവരാണ് മോദിക്കെതിരെ വിമര്&#x200d;ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ റാഫാല്&#x200d; ഇടപാടില്&#x200d; മോദി രാജ്യത്തെ വഞ്ചിച്ചെന്നും മോദി ക്രിമിനല്&#x200d; കുറ്റവിചാരണ നേരിടണമെന്നും ഇവര്&#x200d; ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്&#x200d; വിമര്&#x200d;ശനങ്ങളുമായി ഇവര്&#x200d; രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്&#x200d; &#8216;ജനാധിപത്യം സംരക്ഷിക്കുക-ഭരണഘടന സംരക്ഷിക്കുക&#8217; എന്ന പ്രമേയത്തില്&#x200d; നടന്ന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു നേതാക്കള്&#x200d;.</p>
<p>രാജ്യത്ത് നടക്കുന്നത് നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണമാണെന്ന് യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. മന്ത്രിസഭയുടേതെന്ന് പറഞ്ഞ് പുറത്തു വരുന്ന എല്ലാ തീരുമാനങ്ങളും മോദിയുടെ തീരുമാനങ്ങളാണ്. മന്ത്രിമാരെല്ലാം വെറും പാവകളാണ്. കശ്മീരില്&#x200d; പി.ഡി.പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ആലോചിച്ചിരുന്നില്ല. അതുപോലെ ധനകാര്യമന്ത്രി അറിയാതെയാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.</p>
<p>രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്ന് അരുണ്&#x200d; ഷൂരി പറഞ്ഞു. മോദി ഭരണത്തില്&#x200d; 72 ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. സൊഹറാബുദ്ദിന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; 54 സാക്ഷികളാണ് കൂറുമാറിയത്. ഇതിനായി സി.ബി.ഐയെ കേന്ദ്രസര്&#x200d;ക്കാര്&#x200d; ദുരുപയോഗം ചെയ്യുകയായിരുന്നു. രാജ്യത്ത് മാധ്യമങ്ങള്&#x200d; ഭീതിയിലാണ്. തങ്ങളുടെ പരസ്യങ്ങള്&#x200d; തടയപ്പെടുമോ എന്ന ഭയത്താല്&#x200d; മാധ്യമങ്ങള്&#x200d; നിശബ്ദരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>താന്&#x200d; പാര്&#x200d;ട്ടി വിട്ടതല്ലെന്നും അവര്&#x200d; തന്നെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ പറഞ്ഞു. എന്തിനാണ് പാര്&#x200d;ട്ടിയില്&#x200d; നിന്നുകൊണ്ട് പാര്&#x200d;ട്ടിയെ വിമര്&#x200d;ശിച്ചതെന്നാണ് ചിലര്&#x200d; ചോദിക്കുന്നത്. ഞാന്&#x200d; പ്രഥമ പരിഗണന നല്&#x200d;കുന്നത് രാജ്യത്തിനും രാജ്യത്തെ ജനങ്ങള്&#x200d;ക്കുമാണ്. അതുകൊണ്ടാണ് പാര്&#x200d;ട്ടിയുടെ നയങ്ങളെ വിമര്&#x200d;ശിക്കേണ്ടി വന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്&#x200d; നിന്ന് രാജ്യം ഇതുവരെ മുക്തരായിട്ടില്ല. നോട്ട് നിരോധനത്തിന്റെ ആഘാതത്തിലുള്ള ജനങ്ങള്&#x200d;ക്ക് ഏറ്റ ഇരട്ട പ്രഹരമായാണ് ജി.എസ്.ടി അടിച്ചല്&#x200d;പ്പിച്ചത്. ഇതൊന്നും കാബിനറ്റ് തീരുമാനമായിരുന്നില്ല. മോദിയുടെ മാത്രം തീരുമാനമായിരുന്നു- ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ പറഞ്ഞു.</p>
<p>എന്&#x200d;.സി.പി നേതാവ് മജീദ് മേമന്&#x200d;, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ദിനേശ് ത്രിവേദി, ആം ആദ്മി പാര്&#x200d;ട്ടി എം.പി സഞ്ജയ് സിങ് തുടങ്ങിയവരും ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-bjp-leaders-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഫാല്&#x200d;: മോദി സര്&#x200d;ക്കാറിനെ വെട്ടിലാക്കി കൂടുതല്&#x200d; തെളിവുകള്&#x200d;</title>
		<link>https://www.chandrikadaily.com/rafale-deal-is-the-biggest-defence-scam-ever-shourie-yashwant.html</link>
					<comments>https://www.chandrikadaily.com/rafale-deal-is-the-biggest-defence-scam-ever-shourie-yashwant.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 09 Aug 2018 09:46:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun shourie]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<category><![CDATA[Rafale]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98198</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: റാഫാല്&#x200d; യുദ്ധ വിമാന ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെ വെട്ടിലാക്കി കൂടുതല്&#x200d; വെളിപ്പെടുത്തലുകള്&#x200d;. പ്രമുഖ അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;, മുന്&#x200d; ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി എന്നിവരാണ് റാഫാല്&#x200d; ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ കണ്ടതില്&#x200d; വെച്ചേറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫാല്&#x200d; ഇടപാടില്&#x200d; നടന്നതെന്ന് ഇവര്&#x200d; ആരോപിച്ചു. റഫാല്&#x200d; ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്&#x200d; പലവട്ടം സര്&#x200d;ക്കാര്&#x200d; തിരുത്തിയത് അഴിമതിയുടെ വ്യക്തമായ തെളിവാണ്. ക്രിമിനല്&#x200d; നടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: റാഫാല്&#x200d; യുദ്ധ വിമാന ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെ വെട്ടിലാക്കി കൂടുതല്&#x200d; വെളിപ്പെടുത്തലുകള്&#x200d;. പ്രമുഖ അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;, മുന്&#x200d; ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി എന്നിവരാണ് റാഫാല്&#x200d; ഇടപാടില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.</p>
<p>ഇന്ത്യ കണ്ടതില്&#x200d; വെച്ചേറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫാല്&#x200d; ഇടപാടില്&#x200d; നടന്നതെന്ന് ഇവര്&#x200d; ആരോപിച്ചു. റഫാല്&#x200d; ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്&#x200d; പലവട്ടം സര്&#x200d;ക്കാര്&#x200d; തിരുത്തിയത് അഴിമതിയുടെ വ്യക്തമായ തെളിവാണ്. ക്രിമിനല്&#x200d; നടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവിചാരണ നേരിടേണ്ട കരാറാണിതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; പറഞ്ഞു.</p>
<p>പ്രധാനമന്ത്രി തിരക്കിട്ട് എടുത്ത തീരുമാനമാണ് റാഫാല്&#x200d; ഇടപാട്. പ്രതിരോധമന്ത്രി, വ്യോമസേന, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി, വിദേശകാര്യ സെക്രട്ടറി തുടങ്ങിയ ആരും അറിയാതെയാണ് പഴയ കരാര്&#x200d; തിരുത്തി പുതിയത് ഒപ്പുവെച്ചത്. 126 യുദ്ധവിമാനങ്ങള്&#x200d; ആവശ്യപ്പെട്ട വ്യോമസേനക്ക് 36 വിമാനങ്ങള്&#x200d; മാത്രമാണ് ഈ കരാര്&#x200d; വഴി ലഭിക്കുന്നത്. ഇത് രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തീരുമാനമാണ്.</p>
<p>36 വിമാനങ്ങള്&#x200d; വാങ്ങുന്നതില്&#x200d; 36000 കോടി രൂപയാണ് ഖജനാവിന് നഷ്ടമുണ്ടാകുന്നത്. യു.പി.എ സര്&#x200d;ക്കാറിന്റെ കാലത്തെ കരാറില്&#x200d; 670 കോടി രൂപയായിരുന്നു ഒരു വിമാനത്തിന്റെ വില. എന്നാല്&#x200d; 1670 കോടി രൂപയാണ് പുതിയ കരാറില്&#x200d; ഒരു വിമാനത്തിന്റെ വില. ഓരോ വിമാനത്തിനും 1000 കോടി രൂപയുടെ അധികച്ചെലവാണ് പുതിയ കരാര്&#x200d; പ്രകാരം ഉണ്ടാകുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്&#x200d; എയറോനോടിക് ലിമിറ്റഡിന് സാങ്കേതികവിദ്യ പകര്&#x200d;ന്നു കിട്ടുന്ന അവസരം മോദി നഷ്ടപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്&#x200d;, അരുണ്&#x200d; ഷൂരി, യശ്വന്ത് സിന്&#x200d;ഹ എന്നിവര്&#x200d; ആരോപിച്ചു.</p>
<p>റഫാല്&#x200d; ഇടപാടിനെ കുറിച്ച് പാര്&#x200d;ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; പാര്&#x200d;ലമെന്റിന്റെ കാലാവധി കഴിയാന്&#x200d; മാസങ്ങള്&#x200d; മാത്രമുള്ളപ്പോള്&#x200d; ഒരു പാര്&#x200d;ലമെന്ററി സമിതിക്ക് പ്രസക്തിയില്ലെന്ന് ഇവര്&#x200d; പറഞ്ഞു. കംപ്‌ട്രോളര്&#x200d; ആന്&#x200d;ഡ് ഓഡിറ്റര്&#x200d; ജനറല്&#x200d; മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് തയ്യാറാക്കി പാര്&#x200d;ലമെന്റില്&#x200d; വെക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. അത്തരമൊരു റിപ്പോര്&#x200d;ട്ട് പാര്&#x200d;ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടേയും അതുവഴി പാര്&#x200d;ലമെന്റിന്റെയും പരിശോധനകള്&#x200d;ക്കും തുടര്&#x200d;നടപടികള്&#x200d;ക്കും വിധേയമാകുമെന്നും ഇവര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rafale-deal-is-the-biggest-defence-scam-ever-shourie-yashwant.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫിന്റെ പേരില്&#x200d; കൊല നടത്തിയവരെ മാലയിട്ട് സ്വീകരിച്ച ജയന്ത് സിന്&#x200d;ഹയോട് പിതാവ് യശ്വന്ത് സിന്&#x200d;ഹ പറഞ്ഞത്</title>
		<link>https://www.chandrikadaily.com/yashwant-sinha-slams-son-jayant-for-garlanding-convicts.html</link>
					<comments>https://www.chandrikadaily.com/yashwant-sinha-slams-son-jayant-for-garlanding-convicts.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 08 Jul 2018 13:56:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[jayant sinha]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93686</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജാര്&#x200d;ഖണ്ഡില്&#x200d; ബീഫിന്റെ പേരില്&#x200d; 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്&#x200d;ഹക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പിതാവ് യശ്വന്ത് സിന്&#x200d;ഹ. ഈ സംഭവത്തോടെ ജയന്ത് സിന്&#x200d;ഹ ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. &#8216;നേരത്തെ മിടുക്കനായിരുന്ന മകന്റെ ഒന്നിനും കൊള്ളാത്ത പിതാവായിരുന്ന ഞാന്&#x200d;. ഇപ്പോള്&#x200d; നേരെ തിരിച്ചായി. ഞാന്&#x200d; എന്റെ മകന്റെ പ്രവൃത്തിയെ അംഗീകരിക്കുന്നില്ല. വലിയ അധിക്ഷേപങ്ങള്&#x200d; ഇതിന്റെ പേരില്&#x200d; ഉണ്ടാവുമെന്നറിയാം. പക്ഷേ നിങ്ങള്&#x200d;ക്ക് ഒരിക്കലും വിജയിക്കാനാവില്ല&#8217;-യശ്വന്ത് സിന്&#x200d;ഹ ട്വീറ്റ് ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജാര്&#x200d;ഖണ്ഡില്&#x200d; ബീഫിന്റെ പേരില്&#x200d; 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്&#x200d;ഹക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പിതാവ് യശ്വന്ത് സിന്&#x200d;ഹ. ഈ സംഭവത്തോടെ ജയന്ത് സിന്&#x200d;ഹ ഒന്നിനും കൊള്ളാത്തവനായി മാറിയെന്ന് യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.</p>
<p>&#8216;നേരത്തെ മിടുക്കനായിരുന്ന മകന്റെ ഒന്നിനും കൊള്ളാത്ത പിതാവായിരുന്ന ഞാന്&#x200d;. ഇപ്പോള്&#x200d; നേരെ തിരിച്ചായി. ഞാന്&#x200d; എന്റെ മകന്റെ പ്രവൃത്തിയെ അംഗീകരിക്കുന്നില്ല. വലിയ അധിക്ഷേപങ്ങള്&#x200d; ഇതിന്റെ പേരില്&#x200d; ഉണ്ടാവുമെന്നറിയാം. പക്ഷേ നിങ്ങള്&#x200d;ക്ക് ഒരിക്കലും വിജയിക്കാനാവില്ല&#8217;-യശ്വന്ത് സിന്&#x200d;ഹ ട്വീറ്റ് ചെയ്തു.</p>
<p>കഴിഞ്ഞ വര്&#x200d;ഷം ജൂണിലാണ് ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് ജാര്&#x200d;ഖണ്ഡില്&#x200d; 55 വയസുകാരനെ ഹിന്ദുത്വ തീവ്രവാദികള്&#x200d; അടിച്ചു കൊലപ്പെടുത്തിയത്. കേസില്&#x200d; 11 പേര്&#x200d; അതിവേഗ കോടതി ജീവപര്യന്തം വിധിച്ചിരുന്നു. പക്ഷേ പ്രതികളുടെ അപ്പീല്&#x200d; പരിഗണിച്ച ഹൈക്കോടതി എട്ട് പ്രതികള്&#x200d;ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇവര്&#x200d; ജയില്&#x200d; മോചിതരായപ്പോഴാണ് ജയന്ത് സിന്&#x200d;ഹ മാലയിട്ട് സ്വീകരിച്ചത്. ജാമ്യം ലഭിച്ചവര്&#x200d; നിരപരാധികളാണെന്നാണ് ജയന്ത് സിന്&#x200d;ഹയുടെ ന്യായീകരണം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Earlier I was the Nalayak Baap of a Layak Beta. Now the roles are reversed. That is twitter. I do not approve of my son&#8217;s action. But I know even this will lead to further abuse. You can never win.</p>
<p>— Yashwant Sinha (@YashwantSinha) <a href="https://twitter.com/YashwantSinha/status/1015596895836819456?ref_src=twsrc%5Etfw">July 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwant-sinha-slams-son-jayant-for-garlanding-convicts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ്</title>
		<link>https://www.chandrikadaily.com/senior-bjp-leader-yaswanth-sinha-criticise-modi.html</link>
					<comments>https://www.chandrikadaily.com/senior-bjp-leader-yaswanth-sinha-criticise-modi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 02 Apr 2018 04:09:04 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78097</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; ധനമന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. &#8216;അയാള്&#x200d; എനിക്കെതിരെ ഒന്നും പറയില്ല; കാരണം അയാള്&#x200d; പേടിത്തൊണ്ടനാണ്&#8217;-യശ്വന്ത് സിന്&#x200d;ഹ ട്വീറ്റ് ചെയ്തു. ട്വീറ്റിലെ &#8216;അയാള്&#x200d;&#8217; ആരാണെന്ന് ചോദിച്ച് നിരവധി ട്വീറ്റുകള്&#x200d; വന്നെങ്കിലും സിന്&#x200d;ഹ മറുപടി പറഞ്ഞില്ല. ബി.ജെ.പിയിലെ പ്രഖ്യാപിത മോദി വിരുദ്ധനാണ് യശ്വന്ത് സിന്&#x200d;ഹ. രണ്ട് ദിവസങ്ങള്&#x200d;ക്ക് മുമ്പ് സിന്&#x200d;ഹ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരെ ബി.ജെ.പിയില്&#x200d; നിന്നുയര്&#x200d;ന്ന അപസ്വരങ്ങള്&#x200d;ക്ക് മറുപടിയായാണ് സിന്&#x200d;ഹയുടെ ട്വീറ്റ്. He [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; ധനമന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. &#8216;അയാള്&#x200d; എനിക്കെതിരെ ഒന്നും പറയില്ല; കാരണം അയാള്&#x200d; പേടിത്തൊണ്ടനാണ്&#8217;-യശ്വന്ത് സിന്&#x200d;ഹ ട്വീറ്റ് ചെയ്തു. ട്വീറ്റിലെ &#8216;അയാള്&#x200d;&#8217; ആരാണെന്ന് ചോദിച്ച് നിരവധി ട്വീറ്റുകള്&#x200d; വന്നെങ്കിലും സിന്&#x200d;ഹ മറുപടി പറഞ്ഞില്ല. ബി.ജെ.പിയിലെ പ്രഖ്യാപിത മോദി വിരുദ്ധനാണ് യശ്വന്ത് സിന്&#x200d;ഹ. രണ്ട് ദിവസങ്ങള്&#x200d;ക്ക് മുമ്പ് സിന്&#x200d;ഹ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരെ ബി.ജെ.പിയില്&#x200d; നിന്നുയര്&#x200d;ന്ന അപസ്വരങ്ങള്&#x200d;ക്ക് മറുപടിയായാണ് സിന്&#x200d;ഹയുടെ ട്വീറ്റ്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">He cannot fire me because he is scared.</p>
<p>— Yashwant Sinha (@YashwantSinha) <a href="https://twitter.com/YashwantSinha/status/980321220678864896?ref_src=twsrc%5Etfw">April 1, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സിന്&#x200d;ഹയുടെ ട്വീറ്റിന് തെറിവിളികളുമായി മോദി ഭക്തരായ ആര്&#x200d;.എസ്.എസ്, ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; എത്തിയതോടെ സിന്&#x200d;ഹ വീണ്ടും മറുപടിയുമായെത്തി. &#8216;നിങ്ങളുടെ തെറിവിളികള്&#x200d; തെളിയിക്കുന്നത് തന്റെ അഭിപ്രായങ്ങള്&#x200d;ക്ക് ഇപ്പോഴും പ്രാധാന്യമുണ്ടെന്നാണ്&#8217;- സിന്&#x200d;ഹ ട്വീറ്റ് ചെയ്തു. &#8216;ഞാന്&#x200d; ഒരു ട്വീറ്റ് ചെയ്യുമ്പോഴേക്കും നിരവധി പട്ടികള്&#x200d; കുരക്കുന്നു. നിങ്ങള്&#x200d; കുരക്കുന്നത് തുടരുക, ഞാന്&#x200d; അതാസ്വദിക്കുന്നു&#8217;-സിന്&#x200d;ഹ വീണ്ടും ട്വിറ്ററില്&#x200d;.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I did not realise that a simple tweet from me would lead to so many dogs barking. Pl continue to bark. I am enjyoing it.</p>
<p>— Yashwant Sinha (@YashwantSinha) <a href="https://twitter.com/YashwantSinha/status/980347163853991937?ref_src=twsrc%5Etfw">April 1, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മോദി കൂലികൊടുത്ത് ആളുകളെക്കൊണ്ട് തെറിവിളിപ്പിക്കുകയാണെന്നും സിന്&#x200d;ഹ ആരോപിച്ചു. &#8216;ഞാന്&#x200d; സംസാരിക്കുന്നത് എന്റെ അഭ്യുദയകാക്ഷികളുടെ നിര്&#x200d;ദേശത്തോടെയാണ്. എനിക്കെതിരായ വിമര്&#x200d;ശനങ്ങളോട് ഇപ്പോള്&#x200d; പ്രതികരിക്കുന്നില്ല. ഓരോ തെറിക്കും 10 രൂപ കൊടുത്ത് വിളിപ്പിക്കുന്ന തെറികളെ ഞാന്&#x200d; അവഗണിക്കുന്നു&#8217;-സിന്&#x200d;ഹ ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I am taking the advice of well wishers and not responding now so that I deny the trolls their Rs 10 per abuse.</p>
<p>— Yashwant Sinha (@YashwantSinha) <a href="https://twitter.com/YashwantSinha/status/980467169514479617?ref_src=twsrc%5Etfw">April 1, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ മോദിയുടെ നയങ്ങളെ രൂക്ഷമായി വിമര്&#x200d;ശിച്ച നേതാവാണ് യശ്വന്ത് സിന്&#x200d;ഹ. മോദിയുടെ നയങ്ങള്&#x200d;ക്കെതിരെ ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹയുമായി ചേര്&#x200d;ന്ന് &#8216;രാഘാമഞ്ച&#8217;് എന്നൊരു സംഘടനയും സിന്&#x200d;ഹ രൂപീകരിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senior-bjp-leader-yaswanth-sinha-criticise-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ പടയെരുക്കം ശക്തമാവുന്നു: യശ്വന്ത് സിന്&#x200d;ഹയും ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹയും മമതയുമായി കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/bjp-rebel-leader-meets-bengal-cm-mamatha-banarjee.html</link>
					<comments>https://www.chandrikadaily.com/bjp-rebel-leader-meets-bengal-cm-mamatha-banarjee.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Mar 2018 15:24:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[mamatha baanarjee]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Shatrughan Sinha]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=77407</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്&#x200d;ക്കുന്ന മുതിര്&#x200d;ന്ന നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ, ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ എന്നിവര്&#x200d; പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്&#x200d;ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യവുമായി ഡല്&#x200d;ഹിയിലെത്തിയ മമതയുമായി ഇരു നേതാക്കള്&#x200d;ക്കും പുറമെ മുന്&#x200d; കേന്ദ്ര മന്ത്രി അരുണ്&#x200d; ഷൂറിയും കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയെ നേരിടാനുള്ള ശരിയായ വഴിയാണ് വിവിധ പാര്&#x200d;ട്ടികളെ ഒരുമിപ്പിക്കാനുള്ള മമതയുടെ ശ്രമമെന്ന് കൂടിക്കാഴ്ചക്കു ശേഷം അരുണ്&#x200d; ഷൂഖി പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്&#x200d;ക്കുന്ന മുതിര്&#x200d;ന്ന നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ, ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ എന്നിവര്&#x200d; പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്&#x200d;ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന ലക്ഷ്യവുമായി ഡല്&#x200d;ഹിയിലെത്തിയ മമതയുമായി ഇരു നേതാക്കള്&#x200d;ക്കും പുറമെ മുന്&#x200d; കേന്ദ്ര മന്ത്രി അരുണ്&#x200d; ഷൂറിയും കൂടിക്കാഴ്ച നടത്തി.</p>
<p>നരേന്ദ്ര മോദിയെ നേരിടാനുള്ള ശരിയായ വഴിയാണ് വിവിധ പാര്&#x200d;ട്ടികളെ ഒരുമിപ്പിക്കാനുള്ള മമതയുടെ ശ്രമമെന്ന് കൂടിക്കാഴ്ചക്കു ശേഷം അരുണ്&#x200d; ഷൂഖി പറഞ്ഞു. മോദി സര്&#x200d;ക്കാറിന്റെ കടുത്ത വിമര്&#x200d;ശകന്&#x200d; കൂടിയാണ് വാജ്‌പേയി മന്ത്രിസഭയില്&#x200d; അംഗമായിരുന്ന ഷൂറി. അതേ സമയം ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തില്&#x200d; ചേരുമോ എന്ന കാര്യത്തില്&#x200d; യശ്വന്ത് സിന്&#x200d;ഹയും ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹയും വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. മമത തന്റെ പഴയ സഹ പ്രവര്&#x200d;ത്തകയാണെന്നും അവരുടെ വ്യക്തിത്വം എല്ലാവര്&#x200d;ക്കും നന്നായി അറിയാമെന്നും പറഞ്ഞ യശ്വന്ത് സിന്&#x200d;ഗ രാജ്യത്തെ രക്ഷിക്കാനുള്ള മമതയുടെ ശ്രമം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും കൂട്ടിച്ചേര്&#x200d;ത്തു. ഭാവിയിലും തങ്ങള്&#x200d; മമതക്ക് പിന്തുണ നല്&#x200d;കുമെന്നും ഇരുവരും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-rebel-leader-meets-bengal-cm-mamatha-banarjee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആരോപണം ഗുരുതരം&#8217;; ജഡ്ജിമാര്&#x200d;ക്ക് ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹയുടെ പിന്തുണ</title>
		<link>https://www.chandrikadaily.com/yashwant-sinha-supports-to-judges-on-supreme-court-issue-news.html</link>
					<comments>https://www.chandrikadaily.com/yashwant-sinha-supports-to-judges-on-supreme-court-issue-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jan 2018 08:14:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[deepak mishra]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[yaswanth sinha]]></category>
		<category><![CDATA[Yaswantha sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64812</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജിമാര്&#x200d;ക്ക് പിന്തുണയുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്&#x200d; മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും ക്രമവിരുദ്ധമായി ജൂനിയര്&#x200d; ജഡ്ജിമാരെ ഉള്&#x200d;പ്പെടുത്തിയത് അന്വേഷിക്കണമെന്നും യശ്വന്ത് സിന്&#x200d;ഹ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് ഇന്നലെ മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ആരോപിച്ച് രംഗത്തെത്തിയതോടെയാണ് പിന്തുണയുമായി യശ്വന്ത് സിന്&#x200d;ഹ എത്തിയത്. അതേസമയം, സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി നേരിട്ടു. സമവായശ്രമങ്ങള്&#x200d;ക്കായെത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സുപ്രീം കോടതി ജഡ്ജിമാര്&#x200d;ക്ക് പിന്തുണയുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവും മുന്&#x200d; കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്&#x200d;ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്&#x200d; മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ലെന്നും ക്രമവിരുദ്ധമായി ജൂനിയര്&#x200d; ജഡ്ജിമാരെ ഉള്&#x200d;പ്പെടുത്തിയത് അന്വേഷിക്കണമെന്നും യശ്വന്ത് സിന്&#x200d;ഹ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ ഭരണസംവിധാനം കുത്തഴിഞ്ഞുവെന്ന് ഇന്നലെ മുതിര്&#x200d;ന്ന ജഡ്ജിമാര്&#x200d; ആരോപിച്ച് രംഗത്തെത്തിയതോടെയാണ് പിന്തുണയുമായി യശ്വന്ത് സിന്&#x200d;ഹ എത്തിയത്.</p>
<p>അതേസമയം, സുപ്രീംകോടതി പ്രതിസന്ധിയിലെ പരിഹാര ശ്രമങ്ങള്&#x200d;ക്ക് തിരിച്ചടി നേരിട്ടു.<br />
സമവായശ്രമങ്ങള്&#x200d;ക്കായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധി നൃപേന്ദ്ര മിശ്രയെ കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിച്ച് ദീപക്മിശ്ര തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അറ്റോര്&#x200d;ണി ജനറല്&#x200d; ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രശ്‌നം പരിഹരിക്കാന്&#x200d; ശ്രമിക്കുമെന്നും എ.ജി കെ.കെ വേണുഗോപാല്&#x200d; പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്. പ്രശ്‌നങ്ങള്&#x200d; നീതിന്യായ വ്യവസ്ഥക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; മുന്നോട്ടുവെക്കുന്നതെങ്കിലും പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിയെ തിരിച്ചയച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwant-sinha-supports-to-judges-on-supreme-court-issue-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോലീസ് സ്‌റ്റേഷനില്&#x200d; യശ്വന്ത് സിന്&#x200d;ഹയുടെ പ്രതിഷേധം, പിന്തുണയുമായി രണ്ടു മുഖ്യമന്ത്രിമാര്&#x200d;</title>
		<link>https://www.chandrikadaily.com/yaswanth-sinha-protesting-in-police-station.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-protesting-in-police-station.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Dec 2017 11:41:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[Protest in police station]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57976</guid>

					<description><![CDATA[&#160; കര്&#x200d;ഷകര്&#x200d;ക്കെതിരായ ഉദ്യോഗസ്ഥരുടെ നടപടിയില്&#x200d; പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലും യശ്വന്ത് സിന്&#x200d;ഹയുടെ സമരം. ഇതോടെ സമരത്തിന് പിന്തുണ അറിയിച്ച ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയും ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ട്വിറ്ററിലാണ് ഇരു മുഖ്യന്ത്രിമാരും പിന്തുണയറിയിച്ചത്. മുന്&#x200d;ധനകാര്യമന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്&#x200d;ഹ കോട്ടണ്&#x200d; സോയാബീന്&#x200d; കര്&#x200d;ഷകരുടെ പ്രതിഷേധ സമരത്തിലാണ് പങ്കെടുക്കുന്നത്. സൈന്യം നഷിപ്പിച്ച വിളകള്&#x200d;ക്ക് നഷ്ട്പരിഹാരം കിട്ടണമെന്നാവശ്യപ്പെട്ടാണ് കര്&#x200d;ഷകരുടെ സമരം. ആവശ്യങ്ങള്&#x200d; അംംഗീകരിക്കുന്നതു വരെ പോലീസിന്റെ ഭീഷണികള്&#x200d; കണ്ട് പിന്&#x200d;മാറില്ലെന്നും യശ്വന്ത് സിന്&#x200d;ഹ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കര്&#x200d;ഷകര്&#x200d;ക്കെതിരായ ഉദ്യോഗസ്ഥരുടെ നടപടിയില്&#x200d; പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലും യശ്വന്ത് സിന്&#x200d;ഹയുടെ സമരം. ഇതോടെ സമരത്തിന് പിന്തുണ അറിയിച്ച ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയും ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ട്വിറ്ററിലാണ് ഇരു മുഖ്യന്ത്രിമാരും പിന്തുണയറിയിച്ചത്.</p>
<p>മുന്&#x200d;ധനകാര്യമന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്&#x200d;ഹ കോട്ടണ്&#x200d; സോയാബീന്&#x200d; കര്&#x200d;ഷകരുടെ പ്രതിഷേധ സമരത്തിലാണ് പങ്കെടുക്കുന്നത്. സൈന്യം നഷിപ്പിച്ച വിളകള്&#x200d;ക്ക് നഷ്ട്പരിഹാരം കിട്ടണമെന്നാവശ്യപ്പെട്ടാണ് കര്&#x200d;ഷകരുടെ സമരം. ആവശ്യങ്ങള്&#x200d; അംംഗീകരിക്കുന്നതു വരെ പോലീസിന്റെ ഭീഷണികള്&#x200d; കണ്ട് പിന്&#x200d;മാറില്ലെന്നും യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.<br />
ഞങ്ങളെ അറസ്റ്റില്&#x200d; നിന്ന് മോചിപ്പിച്ചെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇവിടെ തന്നെ തങ്ങാനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്&#x200d; എവിടെ പോയാലും പോലീസ് പിന്തുടരും. പക്ഷ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ ഞങ്ങള്&#x200d; പിന്മാറുന്ന പ്രശ്‌നമേയില്ല. യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു.</p>
<p>79 കാരനായ നേതാവ് ഒരു മരത്തിന്റെ കട്ടിലില്&#x200d; കിടക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രങ്ങളിലുള്ളത്.</p>
<p>യശ്വന്ത് സിന്&#x200d;ഹയുടെ കാര്യത്തില്&#x200d; ആശങ്കയുണ്ടെന്നും അവരെ സന്ദര്&#x200d;ശിക്കാനായി ഞങ്ങളുടെ എം.പി ദിനേശ് ത്രിവേദിയെ അയക്കുമെന്നും ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി ട്വീറ്റ് ചെയ്തു. കര്&#x200d;ഷകരുടെ അവകാശങ്ങള്&#x200d;ക്കു വേണ്ടി പോരാടുന്ന യശ്വന്ത് സിന്&#x200d;ഹക്ക് പൂര്&#x200d;ണ്ണ പിന്തുണയുണ്ടെന്നും അവര്&#x200d; ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I am concerned about <a href="https://twitter.com/YashwantSinha?ref_src=twsrc%5Etfw">@YashwantSinha</a> Ji former Union Finance Minister in jail. I am sending our MP Dinesh Trivedi to meet him. <a href="https://twitter.com/YashwantSinha?ref_src=twsrc%5Etfw">@YashwantSinha</a> is fighting for the cause of farmers. He has our full support</p>
<p>— Mamata Banerjee (@MamataOfficial) <a href="https://twitter.com/MamataOfficial/status/937983195219234816?ref_src=twsrc%5Etfw">December 5, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എന്തിനാണ് യ്ശ്വന്ത് സിന്&#x200d;ഹയെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തെ ഉടന്&#x200d; മോചിപ്പിക്കണം. അരവിന്ദ് കെജ്‌രിവാള്&#x200d; ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Why has Sh Yashwant Sinhaji been arrested? Insane. He shud be released immediately <a href="https://t.co/4TwVS3Q9HU">https://t.co/4TwVS3Q9HU</a></p>
<p>— Arvind Kejriwal (@ArvindKejriwal) <a href="https://twitter.com/ArvindKejriwal/status/937945208817250304?ref_src=twsrc%5Etfw">December 5, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അകോല യില്&#x200d; മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹ് അറസ്റ്റു ചെയ്യപ്പെട്ടത് ഏറെ ഗൗരവമുള്ളതാണ്. മഹാരാഷ്ട്രയിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; തന്നെയാണ് അവരെ അറസ്റ്റു ചെയ്യാനും ഉത്തരവിക്കിയത്. കോട്ടണ്&#x200d; സോയാബീന്&#x200d; കര്&#x200d;ഷകര്&#x200d;ക്കെതിരായ അധികാരികളുടെ നടപടിയില്&#x200d; പ്രതിഷേധിച്ചതിനാണ് അവരെ അറസ്റ്റു ചെയ്തത്. ബി.ജെ.പി സംഖ്യകക്ഷിയായ ജനതാദള്&#x200d;(യു) വിന്റെ വാക്താവ് പവന്&#x200d; കെ വര്&#x200d;മ പ്രതികരിച്ചു.<br />
യശ്വന്ത് സിന്&#x200d;ഹയെയും 250ഓളം വരുന്ന കര്&#x200d;ഷകരെയും വൈകുന്നേരം 5.30 മണിയോടെ തടഞ്ഞു വെക്കപ്പെട്ടിരുന്നു. മൂന്നു മണിക്കൂറിലേറെ റോഡും ജില്ലാകലക്ടറുടെ ഓഫീസും ഉപരോധിച്ചതിനായിരുന്നു അത്. എന്നാല്&#x200d; രാത്രി അവരെ മോചിപ്പിച്ചെങ്കിലും പുറത്തിറങ്ങാന്&#x200d; കൂട്ടാക്കിയില്ലെന്ന് മുതിര്&#x200d;ന്ന പോലീസ് ഉദ്യോഗസ്ഥന്&#x200d;് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-protesting-in-police-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെയ് ഷായ്‌ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ</title>
		<link>https://www.chandrikadaily.com/yaswanth-sinha-asks-probe-against-jaisha.html</link>
					<comments>https://www.chandrikadaily.com/yaswanth-sinha-asks-probe-against-jaisha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Nov 2017 16:16:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jaisha]]></category>
		<category><![CDATA[yaswanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53194</guid>

					<description><![CDATA[&#160; &#160; ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശനങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്‍ണ തകര്‍ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം പൂശിയത് കൊണ്ട് ഇത് നന്നാക്കാനാവില്ലെന്നും ധനമന്ത്രിയെ ലക്ഷ്യമിട്ട് പറഞ്ഞു. ജി.എസ്.ടി പരിധി നിശ്ചയിച്ചതില്‍ അടിസ്ഥാനപരമായി അപാകതയുണ്ട്. അതാണ് ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാരഡൈസ് പേപ്പറുമായി ബന്ധപ്പെട്ട് തന്റെ മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്‍ഹക്കെതിരെ അന്വേഷണം നടക്കുന്നതിനെക്കുറിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാറിനെതിരെ പുതിയ വിമര്&#x200d;ശനങ്ങളുമായി മുന്&#x200d; കേന്ദ്ര മന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്&#x200d;ഹ.<br />
പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്&#x200d;ണ തകര്&#x200d;ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം പൂശിയത് കൊണ്ട് ഇത് നന്നാക്കാനാവില്ലെന്നും ധനമന്ത്രിയെ ലക്ഷ്യമിട്ട് പറഞ്ഞു. ജി.എസ്.ടി പരിധി നിശ്ചയിച്ചതില്&#x200d; അടിസ്ഥാനപരമായി അപാകതയുണ്ട്. അതാണ് ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാരഡൈസ് പേപ്പറുമായി ബന്ധപ്പെട്ട് തന്റെ മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിന്&#x200d;ഹക്കെതിരെ അന്വേഷണം നടക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം ബി. ജെ.പി അധ്യക്ഷന്&#x200d; അമിത് ഷായുടെ മകന്&#x200d; ജെയ് ഷായ്‌ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.<br />
മൈത്രി മുതലാളിത്തത്തിലൂടെ അദ്ദേഹം 16000 ഇരട്ടി ലാഭം സമ്പാദിച്ചതായി ആരോപണമുണ്ടെന്നും സിന്&#x200d;ഹ പറഞ്ഞു. പാരഡൈസ് പേപ്പറില്&#x200d; തന്നെ കുറിച്ചു വന്ന ആരോപണം വ്യക്തിപരമല്ലെന്നും മുമ്പ് പ്രവര്&#x200d;ത്തിച്ചിരുന്ന ഓമിദിയാര്&#x200d; നെറ്റ്‌വര്&#x200d;ക്കുമായി ബന്ധപ്പെട്ടതാണെന്നും എല്ലാ ഇടപാടുകളും സുതാര്യവും നിയമപരവുമാണെന്നും ജയന്ത് സി ന്&#x200d;ഹ അവകാശപ്പെട്ടിരുന്നു.<br />
എന്നാല്&#x200d; മകനുള്&#x200d;പ്പെടെ പാരഡൈസ് പേപ്പറില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ള എല്ലാ രാഷ്ട്രീയക്കാര്&#x200d;ക്കെതിരേയും അന്വേഷണം വേണമെന്ന് യശ്വന്ത് സിന്&#x200d;ഹ പറഞ്ഞു. ഒരു മാസം അല്ലെങ്കില്&#x200d; 15 ദിവസത്തെ കാലവിളംബം നിശ്ചയിച്ച് അന്വേഷണം പൂര്&#x200d;ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം അമിത് ഷായുടെ മകന്&#x200d; പറഞ്ഞ അവകാശവാദങ്ങളോട് പൂര്&#x200d;ണമായും സര്&#x200d;ക്കാര്&#x200d; ഒത്തു പോകുന്നത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ജയ് ഷാക്കെതിരെ എന്ന് അന്വേഷണം തുടങ്ങുമെന്നാണ് എന്റെ ചോദ്യം. അല്ലെങ്കില്&#x200d; എന്തു കൊണ്ട് അന്വേഷണില്ലേ?. ജയ്ഷാക്കെതിരെ തെളിവുള്ളവര്&#x200d; കോടതിയില്&#x200d; പോകണമെന്നാണ് സര്&#x200d;ക്കാര്&#x200d; പറയുന്നത്.<br />
അപ്പോള്&#x200d; അന്വേഷണം നടക്കണമെങ്കില്&#x200d; എല്ലാവര്&#x200d;ക്കുമെതിരെ തെളിവുകള്&#x200d; ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ നോട്ട് അസാധുവാക്കല്&#x200d;, ജി.എസ്.ടി എന്നീ വിഷയങ്ങളില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്&#x200d;ശവുമായി സിന്&#x200d;ഹ രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yaswanth-sinha-asks-probe-against-jaisha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
