<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yechury &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yechury/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 10 Dec 2017 12:01:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yechury &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോണ്&#x200d;ഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി</title>
		<link>https://www.chandrikadaily.com/congress-relation-yechooris-policy-rejected.html</link>
					<comments>https://www.chandrikadaily.com/congress-relation-yechooris-policy-rejected.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Dec 2017 10:50:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPI-CPM]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[seetharam yechoori]]></category>
		<category><![CDATA[yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58834</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്&#x200d; അവതരിപ്പിച്ച കരട് രേഖ പിബി തള്ളി. പകരം പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദല്&#x200d; രേഖയ്ക്ക് പിബിയില്&#x200d; പിന്തുണ ലഭിക്കുകയും ചെയ്തു. കോണ്&#x200d;ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയില്&#x200d; ഭൂരിപക്ഷാഭിപ്രായം ഉയര്&#x200d;ന്നത്. കാരാട്ടും- പാര്&#x200d;ട്ടി കേന്ദ്രക്കമ്മിറ്റി അംഗം എസ്. രാമചന്ദ്രന്&#x200d; പിള്ളയും ചേര്&#x200d;ന്ന് തയാറാക്കി മുന്നോട്ട് വച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയില്&#x200d; അവതരിപ്പിക്കും. ബൂര്&#x200d;ഷ്വാ പാര്&#x200d;ട്ടികളോടു സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം [&#8230;]]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്&#x200d; അവതരിപ്പിച്ച കരട് രേഖ പിബി തള്ളി. പകരം പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദല്&#x200d; രേഖയ്ക്ക് പിബിയില്&#x200d; പിന്തുണ ലഭിക്കുകയും ചെയ്തു. കോണ്&#x200d;ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയില്&#x200d; ഭൂരിപക്ഷാഭിപ്രായം ഉയര്&#x200d;ന്നത്.</p>
<p>കാരാട്ടും- പാര്&#x200d;ട്ടി കേന്ദ്രക്കമ്മിറ്റി അംഗം എസ്. രാമചന്ദ്രന്&#x200d; പിള്ളയും ചേര്&#x200d;ന്ന് തയാറാക്കി മുന്നോട്ട് വച്ച രേഖ പിബി രേഖയായി കേന്ദ്ര കമ്മിറ്റിയില്&#x200d; അവതരിപ്പിക്കും. ബൂര്&#x200d;ഷ്വാ പാര്&#x200d;ട്ടികളോടു സഹകരിക്കാതെ ഉചിതമായ തെരഞ്ഞെടുപ്പ് അടവുനയം വേണമെന്നായിരുന്നു യെച്ചൂരി മുന്നോട്ട് വച്ച രേഖയുടെ കാതല്&#x200d;. ബംഗാള്&#x200d; ഘടകത്തിന്റെ പരോക്ഷ പിന്തുണമാത്രമാണ് തുടക്കംമുതല്&#x200d; യെച്ചൂരിക്കുണ്ടായിരുന്നത്.</p>
<p>പിബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിക്കു മുന്നിലെത്തുമെന്നാണ് വിവരം. ഇതിന്മേല്&#x200d; ചര്&#x200d;ച്ചകള്&#x200d; തുടരുകയാണെന്ന് പിബി അറിയിച്ചു. കോണ്&#x200d;ഗ്രസ് ബന്ധം സംബന്ധിച്ച് നേരത്തെയും യെച്ചൂരി കരട് രേഖ മുന്നോട്ട് വച്ചിരുന്നു. എന്നാല്&#x200d; അന്നത് പിബിയും കേന്ദ്രക്കമ്മിറ്റിയും തള്ളുകയായിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് ഭേദഗതികള്&#x200d; വരുത്തി വീണ്ടും രേഖ യെച്ചൂരി പിബിയ്ക്കു മുന്നില്&#x200d; വച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-relation-yechooris-policy-rejected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായിയുടെ പൊലീസിന് വീഴ്ച പറ്റിയെന്ന് യെച്ചൂരി</title>
		<link>https://www.chandrikadaily.com/politics-and-nationrss-bjp-working-towards-hindu-rashtra-sitaram-yechury.html</link>
					<comments>https://www.chandrikadaily.com/politics-and-nationrss-bjp-working-towards-hindu-rashtra-sitaram-yechury.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Mar 2017 14:46:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sitaram yechury]]></category>
		<category><![CDATA[yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23918</guid>

					<description><![CDATA[തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്‍ക്കാരിനു തെറ്റുപറ്റിയാല്‍ അത് മറച്ചുവക്കില്ല. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകും, യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സിപിഎമ്മാണ്. എന്നാല്‍ അക്രമത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്ന് അവര്‍ കരുതേണ്ടെന്നും ജനാധിപത്യമാര്‍ഗത്തിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്&#x200d; ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്&#x200d; പിണറായി സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്&#x200d;ക്കാരിനു തെറ്റുപറ്റിയാല്&#x200d; അത് മറച്ചുവക്കില്ല. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്&#x200d; ഉണ്ടായിട്ടുണ്ട്. എന്നാല്&#x200d; വീഴ്ചകള്&#x200d; പരിഹരിച്ച് മുന്നോട്ടുപോകും, യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>കേരള സര്&#x200d;ക്കാരിനെ അസ്ഥിരപ്പെടുത്താന്&#x200d; ആര്&#x200d;എസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടെയും ആര്&#x200d;എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്&#x200d; സിപിഎമ്മാണ്. എന്നാല്&#x200d; അക്രമത്തിലൂടെ സ്വാധീനം വര്&#x200d;ധിപ്പിക്കാനാകുമെന്ന് അവര്&#x200d; കരുതേണ്ടെന്നും ജനാധിപത്യമാര്&#x200d;ഗത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.</p>
<p>ഇപ്പോള്&#x200d; സര്&#x200d;ക്കാരിന്റെ ഭരണം ശരിയായ ദിശയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; വീഴ്ചകള്&#x200d; ഏറ്റുപറയുന്നതില്&#x200d; തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, സര്&#x200d;ക്കാരിന്റെ മേലുള്ള നിരീക്ഷണവും അവലോകനവും തുടരുമെന്നും യെച്ചൂരി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇന്നു ചേര്&#x200d;്ന്ന സിപിഎം സെക്രട്ടേറിയറ്റില്&#x200d; സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ കടുത്ത വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/politics-and-nationrss-bjp-working-towards-hindu-rashtra-sitaram-yechury.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാള്‍ ഉറയിലിട്ട് യെച്ചൂരി മടങ്ങി; പരിക്കു പറ്റാതെ ഹാപ്പിയായി നേതാക്കള്‍</title>
		<link>https://www.chandrikadaily.com/cpim-warns-achuthanandan-for-violating-party-discipline.html</link>
					<comments>https://www.chandrikadaily.com/cpim-warns-achuthanandan-for-violating-party-discipline.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 08 Jan 2017 19:04:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[vs achuthanandan]]></category>
		<category><![CDATA[yechury]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16041</guid>

					<description><![CDATA[സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിവാദങ്ങള്‍ പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്‍ ആര്‍ക്കും പരിക്കുകളില്ലാതെ പൂര്‍ത്തിയാക്കി. കേരളത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘവും തിരുവനന്തപുരത്ത് എത്തിയത്. വ്യാഴാഴ്ച പോളിറ്റ്ബ്യൂറോ യോഗവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കേന്ദ്രക്കമ്മിറ്റിയും പൂര്‍ത്തിയാക്കി നേതാക്കള്‍ മടങ്ങുമ്പോള്‍ നടപടിപ്പേടി മൂലം ഉറക്കം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വസിക്കാം. ആര്‍ക്കും പരിക്കില്ല. പി.ബിയും സി.സിയും തിരുവനന്തപുരത്ത് ചേരുന്നു എന്നറിഞ്ഞതു മുതല്‍ വാര്‍ത്തകളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സ്വന്തം ലേഖകന്&#x200d;</strong></p>
<p>തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്&#x200d; വിവാദങ്ങള്&#x200d; പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്&#x200d; ആര്&#x200d;ക്കും പരിക്കുകളില്ലാതെ പൂര്&#x200d;ത്തിയാക്കി. കേരളത്തില്&#x200d; മന്ത്രിമാര്&#x200d; അടക്കമുള്ള സി.പി.എം നേതാക്കള്&#x200d; കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്&#x200d;ക്കുന്നതിനിടെയാണ് ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘവും തിരുവനന്തപുരത്ത് എത്തിയത്. വ്യാഴാഴ്ച പോളിറ്റ്ബ്യൂറോ യോഗവും വെള്ളി, ശനി, ഞായര്&#x200d; ദിവസങ്ങളില്&#x200d; കേന്ദ്രക്കമ്മിറ്റിയും പൂര്&#x200d;ത്തിയാക്കി നേതാക്കള്&#x200d; മടങ്ങുമ്പോള്&#x200d; നടപടിപ്പേടി മൂലം ഉറക്കം നഷ്ടപ്പെട്ടവര്&#x200d;ക്ക് ആശ്വസിക്കാം. ആര്&#x200d;ക്കും പരിക്കില്ല.<br />
പി.ബിയും സി.സിയും തിരുവനന്തപുരത്ത് ചേരുന്നു എന്നറിഞ്ഞതു മുതല്&#x200d; വാര്&#x200d;ത്തകളില്&#x200d; ഇടംനേടിയ നേതാക്കള്&#x200d; എല്ലാവരും ഇന്നലെ വൈകിട്ടോടെ ഹാപ്പിയായി. വി.എസ് അച്യുതാനന്ദന്&#x200d;, ഇ.പി ജയരാജന്&#x200d;, പി.കെ ശ്രീമതി, എം.എം മണി, ജെ. മെഴ്‌സിക്കുട്ടിയമ്മ എന്നിവരിലായിരുന്നു എല്ലാവരുടെയും കണ്ണ്. ആര്&#x200d;ക്കും ഒന്നും സംഭവിച്ചില്ല. വി.എസ് കുറച്ചുകൂടി പാര്&#x200d;ട്ടിക്ക് &#8216;വിധേയനായി&#8217; എന്നുമാത്രം.<br />
2013ല്&#x200d; ജനറല്&#x200d; സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ഓങ്ങിനിര്&#x200d;ത്തിയ അച്ചടക്കത്തിന്റെ വാള്&#x200d; വി.എസിന്റെ മേല്&#x200d; പതിച്ചതുമില്ല. പി.ബി കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്നുള്ള നടപടി ഇലയ്ക്കും മുള്ളിനും കേടില്ലാതെ യെച്ചൂരിയുടെ തന്ത്രത്താല്&#x200d; പരിഹരിക്കപ്പെട്ടു. വി.എസിന് താക്കീത് മാത്രം. വി.എസും സംതൃപ്തന്&#x200d;. പതിവില്&#x200d; നിന്ന് വ്യത്യസ്തമായി &#8216;താക്കീത് പാര്&#x200d;ട്ടി നടപടികളുടെ ഭാഗം&#8217; എന്ന് പ്രതികരിക്കാനും അദ്ദേഹം തയാറായി.<br />
ശൈത്യകാലത്ത് ഡല്&#x200d;ഹിക്ക് പുറത്താണ് കേന്ദ്രനേതൃ യോഗങ്ങള്&#x200d; ചേരുന്നതെങ്കിലും ഇതാദ്യമായാണ് കേരള തലസ്ഥാനം യോഗവേദിയായത്. ആര്&#x200d;ഭാടം ഒട്ടും കുറയ്ക്കാതെ തന്നെയാണ് കേരളത്തിലെ പാര്&#x200d;ട്ടി തലവനായ കോടിയേരി വേദിയൊരുക്കിയതും. പി.ബി ചേരാന്&#x200d; എ.കെ.ജി സെന്ററിലെ ശീതീകരിച്ച ഹാള്&#x200d;. സി.സി ചേരാന്&#x200d; തലസ്ഥാനത്തെ ആഡംബര നക്ഷത്ര ഹോട്ടലായ ഹൈസിന്തും. കേന്ദ്രനേതാക്കള്&#x200d;ക്ക് ഒരു തരത്തിലുള്ള പരാതിയുമുണ്ടായില്ല. സി.സിയുടെ രണ്ടാംദിവസമാണ് കേന്ദ്രക്കമ്മിറ്റി അംഗമായ ഇ.പി ജയരാജനെതിരെ ബന്ധുനിയമന വിഷയത്തില്&#x200d; വിജിലന്&#x200d;സ് ത്വരിതപരിശോധന പൂര്&#x200d;ത്തിയാക്കി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചത്. ജയരാജന്&#x200d; ഒന്നാം പ്രതിയെന്ന് എഫ്.ഐ.ആര്&#x200d;.<br />
കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അതും യെച്ചൂരി നിസാരമായി കൈകാര്യം ചെയ്തു. ബന്ധുനിയമനം പോലുള്ളവ സി.പി.എമ്മിന് ചേരുന്നതല്ലെന്നും എന്നാല്&#x200d; നടപടി വേണ്ടെന്നും തീരുമാനിച്ചു. ഈ തീരുമാനത്തില്&#x200d; മറ്റൊരു കേന്ദ്രക്കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയും രക്ഷപ്പെട്ടു. വി.എസിന് ഇപ്പോള്&#x200d; സ്വന്തമായൊരു വിഭാഗമില്ലെങ്കിലും ജെ. മെഴ്‌സിക്കുട്ടിയമ്മ വി.എസ് പക്ഷം എന്നു പറയാവുന്ന ഏകമന്ത്രിയാണ്. മെഴ്‌സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി അഴിമതി കേസില്&#x200d; അന്വേഷണം നടക്കുന്നുണ്ട്. ജയരാജനെയും ശ്രീമതിയെയും നടപടിയില്ലാതെ ഒഴിവാക്കിയ കേന്ദ്രക്കമ്മിറ്റി മെഴ്‌സിക്കുട്ടിയമ്മക്കെതിരെയും മുഷ്ടി ചുരുട്ടിയില്ല. എം.എം മണിയാണ് തല ഉരുളുമെന്ന് കരുതിയ മറ്റൊരു മന്ത്രി.<br />
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമല്ല, വി.എസ് അച്യുതാനന്ദന്&#x200d; പോലും യെച്ചൂരിക്ക് കത്ത് നല്&#x200d;കിയിരുന്നു- മണിയെ ഒഴിവാക്കണമെന്ന്. പക്ഷേ, വണ്&#x200d;, ടു, ത്രീ പ്രസംഗത്തിന്റെ പേരില്&#x200d; രണ്ടാം പ്രതിയായ മണിയുടെ വിഷയത്തില്&#x200d; സംസ്ഥാനത്തോട് റിപ്പോര്&#x200d;ട്ട് തേടാന്&#x200d; തീരുമാനിച്ചുകൊണ്ട് അവിടെയും നേതൃത്വം ബുദ്ധിപരമായ നീക്കം നടത്തി. എല്ലാം ശുഭമാക്കി ഇന്നലെ എ.കെ.ജി സെന്ററില്&#x200d; വാര്&#x200d;ത്താ സമ്മേളനത്തിനെത്തിയ യെച്ചൂരി തികഞ്ഞ സംതൃപ്തിയിലായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-warns-achuthanandan-for-violating-party-discipline.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
