<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>YEMEN &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yemen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Aug 2025 04:49:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>YEMEN &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലിനെതിരായ ആക്രമണത്തിന് വലിയ വില നല്‍കേണ്ടിവരും: ഹൂതികള്‍ക്ക് നെതന്യാഹുവിന്റെ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/attacks-on-israel-will-pay-a-heavvy-price-netanyahus-warning-to-the-houthis.html</link>
					<comments>https://www.chandrikadaily.com/attacks-on-israel-will-pay-a-heavvy-price-netanyahus-warning-to-the-houthis.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 04:35:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Netanyahu]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351547</guid>

					<description><![CDATA[തന്റെ രാജ്യം ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെ ആക്രമിക്കുന്നത് തന്റെ സൈന്യം തുടരുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ]]></description>
										<content:encoded><![CDATA[<p>തന്റെ രാജ്യം ആക്രമിക്കാന്&#x200d; പദ്ധതിയിടുന്നവരെ ആക്രമിക്കുന്നത് തന്റെ സൈന്യം തുടരുമെന്ന് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. യെമനിലെ ഇറാന്&#x200d; പിന്തുണയുള്ള ഹൂതികള്&#x200d;ക്കെതിരായ വ്യോമാക്രമണം നിരീക്ഷിച്ച ശേഷം ടെല്&#x200d; അവീവിലെ ഇസ്രാഈല്&#x200d; എയര്&#x200d;ഫോഴ്സ് കമാന്&#x200d;ഡ് സെന്ററില്&#x200d; നിന്ന് സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.</p>
<p>&#8216;നമ്മെ ആരു ആക്രമിച്ചാലും ഞങ്ങള്&#x200d; അവനെ ആക്രമിക്കും. ആരും ഞങ്ങളെ ആക്രമിക്കാന്&#x200d; പദ്ധതിയിട്ടാലും ഞങ്ങള്&#x200d; അവനെ ആക്രമിക്കും. മുഴുവന്&#x200d; പ്രദേശവും ഇസ്രാഈലിന്റെ ശക്തിയും നിശ്ചയദാര്&#x200d;ഢ്യവും പഠിക്കുകയാണെന്ന് ഞാന്&#x200d; കരുതുന്നു. ഇസ്രാഈലിനെതിരായ ആക്രമണത്തിന് വളരെ വലിയ വില നല്&#x200d;കേണ്ടിവരുമെന്നും&#8217; നെതന്യാഹു  പറഞ്ഞു.</p>
<p>യെമനിലെ പ്രസിഡന്&#x200d;ഷ്യല്&#x200d; കൊട്ടാരം സ്ഥിതി ചെയ്യുന്ന സനയിലെ സൈനിക കോമ്പൗണ്ടും ഒരു ഇന്ധന ഡിപ്പോയും രണ്ട് പവര്&#x200d; സ്റ്റേഷനുകളും ഇസ്രാഈല്&#x200d; വ്യോമസേന ലക്ഷ്യമാക്കി.</p>
<p>യെമനില്&#x200d; നിന്ന് ഹൂതി പ്രസിഡന്&#x200d;ഷ്യല്&#x200d; കൊട്ടാരം ഇസ്രാഈല്&#x200d; തകര്&#x200d;ത്തതായി പ്രതിരോധ മന്ത്രി ഇസ്രാഈല്&#x200d; കാറ്റ്‌സ് അവകാശപ്പെട്ടു. ബഞ്ചമിന്&#x200d; നെതന്യാഹു ഐഎഎഫ് കൊട്ടാരം ആക്രമിച്ചുവെന്ന് സൂചിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attacks-on-israel-will-pay-a-heavvy-price-netanyahus-warning-to-the-houthis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയക്കേസ്: റിപ്പോര്‍ട്ടിങ് വിലക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍</title>
		<link>https://www.chandrikadaily.com/nimishipriya-case-petition-to-ban-reporting-in-supreme-court-today.html</link>
					<comments>https://www.chandrikadaily.com/nimishipriya-case-petition-to-ban-reporting-in-supreme-court-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 03:41:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351540</guid>

					<description><![CDATA[ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നത്.]]></description>
										<content:encoded><![CDATA[<p>യെമെനില്&#x200d; വധശിക്ഷയ്ക്ക് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകള്&#x200d; നല്&#x200d;കുന്നതില്&#x200d;നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്&#x200d;ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി കേള്&#x200d;ക്കുന്നത്.</p>
<p>നിമിഷപ്രിയയുടെ വധശിക്ഷ ഉടന്&#x200d; നടപ്പാക്കിയേക്കുമെന്നും അതിനാല്&#x200d; ഇതുസംബന്ധിച്ച ചര്&#x200d;ച്ചകളെ ബാധിക്കാതിരിക്കാന്&#x200d; പൊതുചര്&#x200d;ച്ചകള്&#x200d; വിലക്കണമെന്നുമാണ് ഹര്&#x200d;ജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോര്&#x200d;ണി ജനറലിന്റെ നിലപാട് തേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishipriya-case-petition-to-ban-reporting-in-supreme-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യെമനില്‍ ഇസ്രാഈല്‍ ആക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-attack-on-yemen-six-people-were-killed.html</link>
					<comments>https://www.chandrikadaily.com/israeli-attack-on-yemen-six-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 01:58:57 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351519</guid>

					<description><![CDATA[ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>യെമന്&#x200d; തലസ്ഥാനമായ സനയില്&#x200d; ഇസ്രാഈല്&#x200d; ആക്രമണം. ആക്രമണത്തില്&#x200d; ആറ് പേര്&#x200d; കൊല്ലപ്പെട്ടതായി ഹൂതി ആരോഗ്യ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.<br />
ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തിനിടയില്&#x200d; മേഖലയിലെ സംഘര്&#x200d;ഷങ്ങള്&#x200d; വര്&#x200d;ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>സനയിലെ എണ്ണ ശാലയെയും പവര്&#x200d; പ്ലാന്റിനെയും ലക്ഷ്യമിട്ടാണ് ഞായറാഴ്ച ആക്രമണം നടന്നത്. &#8216;സൈനിക സമുച്ചയത്തില്&#x200d;&#8217; സ്ഥിതി ചെയ്യുന്നതായി അവകാശപ്പെടുന്ന യെമന്&#x200d; തലസ്ഥാനത്തെ പ്രസിഡന്റിന്റെ കൊട്ടാരവും ലക്ഷ്യമിട്ടതായി ഇസ്രാഈല്&#x200d; പറഞ്ഞു.<br />
ആക്രമണത്തില്&#x200d; ആറ് പേര്&#x200d; കൊല്ലപ്പെടുകയും 86 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ഇസ്രാഈല്&#x200d; സൈന്യം പറഞ്ഞു: &#8221;അടുത്ത ദിവസങ്ങളില്&#x200d; ഇസ്രായേല്&#x200d; പ്രദേശത്തേക്ക് ഉപരിതലത്തില്&#x200d; നിന്ന് ഉപരിതല മിസൈലുകളും യുഎവികളും വിക്ഷേപിച്ചത് ഉള്&#x200d;പ്പെടെ, ഹൂതി ഭരണകൂടം ഇസ്രാഈല്&#x200d; ഭരണകൂടത്തിനും അതിന്റെ സിവിലിയനുമെതിരെ ആവര്&#x200d;ത്തിച്ചുള്ള ആക്രമണങ്ങള്&#x200d;ക്ക് മറുപടിയായാണ് ആക്രമണം നടത്തിയത്.&#8217;</p>
<p>തങ്ങളുടെ ഏറ്റവും പുതിയ ആക്രമണത്തില്&#x200d; ഇസ്രാഈലിന് നേരെ ബാലിസ്റ്റിക് മിസൈല്&#x200d; തൊടുത്തുവിട്ടതായി വെള്ളിയാഴ്ച ഹൂതികള്&#x200d; പറഞ്ഞു. </p>
<p>യെമനില്&#x200d; നിന്ന് ഇത്തരമൊരു മിസൈല്&#x200d; വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു.</p>
<p>2023 ഒക്ടോബറില്&#x200d; ഗസയില്&#x200d; ഇസ്രാഈലിന്റെ യുദ്ധം ആരംഭിച്ചതുമുതല്&#x200d;, ഇറാന്&#x200d;-അനുയോജ്യമായ ഹൂത്തികള്&#x200d; ചെങ്കടലിലെ കപ്പലുകള്&#x200d;ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.</p>
<p>യെമനിലെ സുപ്രധാനമായ ഹൊദൈദ തുറമുഖം ഉള്&#x200d;പ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്&#x200d; ഇസ്രാഈല്&#x200d; ആക്‌രമണം നടത്തിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-attack-on-yemen-six-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്‍</title>
		<link>https://www.chandrikadaily.com/momentous-case-new-date-to-tbe-set-for-execution-talals-brother.html</link>
					<comments>https://www.chandrikadaily.com/momentous-case-new-date-to-tbe-set-for-execution-talals-brother.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 09 Aug 2025 16:16:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349937</guid>

					<description><![CDATA[യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; ജയിലില്&#x200d; കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്&#x200d; അബ്ദുല്&#x200d; ഫത്താഹ് മഹ്ദി. ഈ ആവശ്യം അറ്റോര്&#x200d;ണി ജനറലിനെ അറിയിച്ചതായി മഹ്ദി പറഞ്ഞു. എത്രയും വേഗം വധശിക്ഷ നടപ്പിലാക്കണമെന്നാണ് ആവശ്യമെന്നും ഒരു തരത്തിലുളള ഒത്തുതീര്&#x200d;പ്പ് ചര്&#x200d;ച്ചയ്ക്കും തയാറല്ലെന്നും മഹ്ദി വ്യക്തമാക്കി. ദിയാധനം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. </p>
<p>നേരത്തെ ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നതായും മഹ്ദി പ്രതികരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി പുറത്തുവന്നിരുന്ന വാര്&#x200d;ത്തകള്&#x200d; നിഷേധിച്ചും മഹ്ദി രംഗത്തെത്തിയിരുന്നു. </p>
<p>നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. </p>
<p>അതേസമയം നിമിഷപ്രിയക്കായി പിരിച്ചുനല്&#x200d;കിയ തുക സാമുവല്&#x200d; ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷന്&#x200d; കൗണ്&#x200d;സിലിലെ ഒരു വിഭാഗം അംഗങ്ങള്&#x200d; രംഗത്തെത്തിയിരുന്നു.</p>
<p>പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്&#x200d; എത്തുന്നത്. 2017-ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്&#x200d;പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/momentous-case-new-date-to-tbe-set-for-execution-talals-brother.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ മോചനം; വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍</title>
		<link>https://www.chandrikadaily.com/nimishapriyas-release-cchandi-ocoommen-met-the-governor-again.html</link>
					<comments>https://www.chandrikadaily.com/nimishapriyas-release-cchandi-ocoommen-met-the-governor-again.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 04 Aug 2025 17:49:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandi umman]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349445</guid>

					<description><![CDATA[യെമനില്‍ തടവില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; തടവില്&#x200d; കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തില്&#x200d; ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര ആര്&#x200d;ലേക്കറെ കണ്ട് ചാണ്ടി ഉമ്മന്&#x200d; എംഎല്&#x200d;എ. ഇന്ന് ഉച്ചയ്ക്കായിരുന്നു കൂടികാഴ്ച. പ്രവാസി വ്യവസായിയായ സാജന്&#x200d; ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മന്&#x200d; ഗവര്&#x200d;ണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മന്&#x200d; നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്&#x200d;ണറെ കണ്ടിരുന്നു.</p>
<p>അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഉടന്&#x200d; നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്&#x200d; രംഗത്തെത്തി. വധശിക്ഷ നടപ്പാക്കാന്&#x200d; പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്&#x200d; പ്രോസിക്യൂഷന് കത്ത് നല്&#x200d;കുകയും ചെയ്തു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്&#x200d; ഫത്താഹ് മഹ്ദി കത്ത് നല്&#x200d;കുന്നത്.</p>
<p>ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നതായും അബ്ദുല്&#x200d; ഫത്താഹ് പ്രതികരിച്ചിരുന്നു. </p>
<p>കാന്തപുരം എ പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്&#x200d;ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. </p>
<p>പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്&#x200d; എത്തുന്നത്. 2017-ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.  ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടുന്ന നടപടികളും ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishapriyas-release-cchandi-ocoommen-met-the-governor-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/the-central-government-has-rejected-the-claim-that-the-death-sentence-of-nimishipriya-has-been-cancelled.html</link>
					<comments>https://www.chandrikadaily.com/the-central-government-has-rejected-the-claim-that-the-death-sentence-of-nimishipriya-has-been-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 23 Jul 2025 06:58:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[thalal]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348273</guid>

					<description><![CDATA[യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാളവാദം തള്ളി കേന്ദ്രസര്‍ക്കാര്‍.]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്&#x200d; കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാളവാദം തള്ളി കേന്ദ്രസര്&#x200d;ക്കാര്&#x200d;. സര്&#x200d;ക്കാറിന് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങള്&#x200d; വ്യക്തമാക്കി. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യമനിലുള്ള സുവിശേഷകന്&#x200d; കെ.എ പോള്&#x200d; അവകാശപ്പെട്ടിരുന്നു.</p>
<p>ഇവാഞ്ചലിസ്റ്റും ഗ്ലോബല്&#x200d; പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോള്&#x200d; സോഷ്യല്&#x200d; മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്&#x200d; പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നത്. ഈ വാദം തള്ളിക്കൊണ്ടാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
<p>കേസില്&#x200d; കൂടുതല്&#x200d; നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് സര്&#x200d;ക്കാര്&#x200d; അറിയിച്ചു. അതേസമയം ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്ന് യമനില്&#x200d; നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്&#x200d;ത്തിക്കുന്ന സാമുവല്&#x200d; ജെറോമും പറഞ്ഞിരുന്നു.</p>
<p>യമനിലെ സന്&#x200d; ആയില്&#x200d; നിന്ന് എക്‌സില്&#x200d; പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വദശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച വിവരം പങ്കുവെച്ചിട്ടുള്ളത്. </p>
<p>ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്&#x200d; തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം വിവിധ ഇടപെടലുകള്&#x200d; മൂലം ശിക്ഷ നീട്ടിവെക്കുകയായിരുന്നു.</p>
<p>കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കാന്&#x200d; കൂടുതല്&#x200d; സമയം തേടുന്നുണ്ടെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-central-government-has-rejected-the-claim-that-the-death-sentence-of-nimishipriya-has-been-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയ കേസ്; &#8216;വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്ക്&#8217;: കാന്തപുരം</title>
		<link>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html</link>
					<comments>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 15 Jul 2025 11:59:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kanthapuram]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347620</guid>

					<description><![CDATA[യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന്‍ എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. 
]]></description>
										<content:encoded><![CDATA[<p>യമനില്&#x200d; വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; ഇടപെട്ടത് ഒരു മനുഷ്യന്&#x200d; എന്ന നിലക്കാണെന്ന് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമ ജനറല്&#x200d; സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;. </p>
<p>നിമിഷപ്രിയയുടെ കാര്യത്തില്&#x200d; സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിര്&#x200d;ത്തിവെക്കാന്&#x200d; ഉത്തരവിട്ടതെന്നും കാന്തപുരം മുസ്‌ലിയാര്&#x200d; പറഞ്ഞു. ദിയാധനത്തിന് ആവശ്യമായ പണം ശേഖരിക്കാന്&#x200d; ആരാണ് ഉള്ളതെന്ന് അന്വേഷിച്ചപ്പോള്&#x200d; ചാണ്ടി ഉമ്മന്&#x200d; എം.എല്&#x200d;.എ ഉണ്ടെന്ന വിവരം അറിയാന്&#x200d; കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിമിഷപ്രിയയുടെ മോചനം സാധ്യമാകാന്&#x200d; എല്ലാവരും പ്രാര്&#x200d;ഥിക്കണമെന്നും വരും ദിവസങ്ങളിലും ഇടപെടല്&#x200d; തുടരുമെന്നും കാന്തപുരം അറിയിച്ചു.</p>
<p>കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്ലിയാരുടെ അഭ്യര്&#x200d;ഥനയെ തുടര്&#x200d;ന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവര്&#x200d; ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്&#x200d; തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമര്&#x200d; ബിന്&#x200d; ഹഫീള്&#x200d; വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.</p>
<p>ശൈഖ് ഹബീബ് ഉമറിന്റെ നിര്&#x200d;ദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്&#x200d; ശൂറാ കൗണ്&#x200d;സിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിര്&#x200d;ദേശ പ്രകാരം ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കാന്&#x200d; തലാലിന്റെ നാടായ ദമാറില്&#x200d; എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്‌റൂഖാണ് ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തത്. തുടര്&#x200d; ചര്&#x200d;ച്ചയില്&#x200d; ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തില്&#x200d; അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.</p>
<p>2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമന്&#x200d; പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്&#x200d;ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്&#x200d;ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്&#x200d; നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്&#x200d; കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ല്&#x200d; വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്&#x200d; യമന്&#x200d; പ്രസിഡന്റ് റഷാദ് അല്&#x200d; അലീമി അനുമതി നല്&#x200d;കുകയും ചെയ്തു.</p>
<p>നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്&#x200d;ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്&#x200d;കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്&#x200d; കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്&#x200d; പോയിരുന്നു. കഴിഞ്ഞ ഒരു വര്&#x200d;ഷമായി പ്രേമകുമാരി യമനില്&#x200d; കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്&#x200d;ച്ചകള്&#x200d; ഫലം കണ്ടിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/momenttous-case-as-aa-maan-who-intervened-in-the-matter-kanthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിമിഷപ്രിയയുടെ മോചനം; ഇടപെടല്‍ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി</title>
		<link>https://www.chandrikadaily.com/nimishipriyas-release-kodikunnil-suresh-mp-has-sent-a-letter-to-the-prime-minister-seeking-his-intervention.html</link>
					<comments>https://www.chandrikadaily.com/nimishipriyas-release-kodikunnil-suresh-mp-has-sent-a-letter-to-the-prime-minister-seeking-his-intervention.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Jul 2025 12:44:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Kodikkunnil suresh]]></category>
		<category><![CDATA[nimishapriya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347257</guid>

					<description><![CDATA[യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ]]></description>
										<content:encoded><![CDATA[<p>യെമനിലെ ജയിലില്&#x200d; കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നില്&#x200d; സുരേഷ് എംപി. എല്ലാ നയതന്ത്ര മാര്&#x200d;ഗവും ഉപയോഗിച്ച് മോചനത്തിനായി ഇടപെടണമെന്നും കുടുംബം സര്&#x200d;ക്കാര്&#x200d; ഇടപെടല്&#x200d; കാത്തിരിക്കുകയാണെന്നും എംപി പറഞ്ഞു. ഇടപെടല്&#x200d; നടപടി രാജ്യത്തിന് പുറത്ത് ജീവിക്കുന്ന അനേകം ഇന്ത്യക്കാരുടെ ആത്മവിശ്വാസവും സര്&#x200d;ക്കാരിലുള്ള പ്രതീക്ഷയും വര്&#x200d;ധിപ്പിക്കുമെന്നും എംപി അഭിപ്രായപ്പെട്ടു.</p>
<p>ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്&#x200d; തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവില്&#x200d; യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്&#x200d; ഒപ്പുവെച്ചിരുന്നു. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് തലാല്&#x200d; അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോള്&#x200d; യെമനില്&#x200d; നിന്ന് വരുന്നത്. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്&#x200d; ഡോളര്&#x200d; (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>യെമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimishipriyas-release-kodikunnil-suresh-mp-has-sent-a-letter-to-the-prime-minister-seeking-his-intervention.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം; സ്ഥിരീകരിച്ച് ഇസ്രാഈല്‍ പ്രതിരോധസേന</title>
		<link>https://www.chandrikadaily.com/yemens-missile-attack-targeting-israel-confirmed-by-israel-defense-forces.html</link>
					<comments>https://www.chandrikadaily.com/yemens-missile-attack-targeting-israel-confirmed-by-israel-defense-forces.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 28 Jun 2025 07:53:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346072</guid>

					<description><![CDATA[ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്‍ ആക്രമണം നടന്നാതായി റിപ്പോര്‍ട്ട്. പിന്നാലെ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ആക്രമണമുണ്ടായ വിവരം ഇസ്രാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചു. അതേസമയം മിസൈല്‍ പ്രതിരോധിക്കുന്നതിനായി എയര്‍ ഡിഫന്‍സ് സിസ്റ്റം സജ്ജമാക്കിയതായി പ്രതിരോധസേന വ്യക്തമാക്കി. ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം വന്നിട്ടില്ല. അടുത്ത ഒരാഴ്ചയോടെ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നതില്‍ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിനെ ലക്ഷ്യമിട്ട് യെമന്റെ മിസൈല്&#x200d; ആക്രമണം നടന്നാതായി റിപ്പോര്&#x200d;ട്ട്. പിന്നാലെ സൈറണുകള്&#x200d; മുഴങ്ങിയതായി ഇസ്രാഈല്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. മിസൈല്&#x200d; ആക്രമണമുണ്ടായ വിവരം ഇസ്രാഈല്&#x200d; പ്രതിരോധസേനയും സ്ഥിരീകരിച്ചു.</p>
<p>അതേസമയം മിസൈല്&#x200d; പ്രതിരോധിക്കുന്നതിനായി എയര്&#x200d; ഡിഫന്&#x200d;സ് സിസ്റ്റം സജ്ജമാക്കിയതായി പ്രതിരോധസേന വ്യക്തമാക്കി. ആക്രമണത്തില്&#x200d; നാശനഷ്ടമുണ്ടായതായി സ്ഥിരീകരണം വന്നിട്ടില്ല. </p>
<p>അടുത്ത ഒരാഴ്ചയോടെ ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; നിലവില്&#x200d; വരുമെന്ന് യു.എസ് പ്രസിഡന്റഡ് ഡോണള്&#x200d;ഡ് ട്രംപ് പറഞ്ഞു. എങ്ങനെ പ്രശ്‌നം പരിഹരിക്കുമെന്നതില്&#x200d; ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.</p>
<p>കഴിഞ്ഞ ദിവസം ഗസ്സയുടെ വിവിധ ഭാഗങ്ങളില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ ആക്രമണങ്ങളില്&#x200d; 62 ഫലസ്തീനികള്&#x200d; കൊല്ലപ്പെട്ടു. ഇതില്&#x200d; പത്തുപേര്&#x200d;, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yemens-missile-attack-targeting-israel-confirmed-by-israel-defense-forces.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധശിക്ഷയ്ക്ക് ജയില്&#x200d; അധികൃതര്&#x200d;ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്&#x200d; കൗണ്&#x200d;സിലിന് നിമിഷ പ്രിയയുടെ സന്ദേശം</title>
		<link>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html</link>
					<comments>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Mar 2025 09:45:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336398</guid>

					<description><![CDATA[യമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.]]></description>
										<content:encoded><![CDATA[<p>വധശിക്ഷ നല്&#x200d;കുന്നതിനായി ജയില്&#x200d; അധികൃതര്&#x200d;ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്&#x200d; വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്&#x200d; കോള്&#x200d; വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്&#x200d; കൗണ്&#x200d;സില്&#x200d; കണ്&#x200d;വീനര്&#x200d; ജയന്&#x200d; ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.</p>
<p>യെമന്&#x200d; പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്&#x200d;കണ്ട് മോചനം സാധ്യമാക്കാന്&#x200d; നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്&#x200d;പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.</p>
<p>നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്&#x200d; മാനുഷിക പരിഗണനയില്&#x200d; ഇടപെടല്&#x200d; നടത്താന്&#x200d; തയ്യാറാണെന്ന് ഇറാന്&#x200d; അറിയിച്ചുവെന്ന തരത്തില്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priyas-message-to-the-action-council-that-the-prison-authorities-have-been-notified-of-the-death-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
