<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yoga centre &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yoga-centre/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 May 2018 12:53:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yoga centre &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യോഗയുടെ തലസ്ഥാനമാകാനൊരുങ്ങി കേരളം</title>
		<link>https://www.chandrikadaily.com/kerala-center-of-intrntnl-yoga.html</link>
					<comments>https://www.chandrikadaily.com/kerala-center-of-intrntnl-yoga.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 May 2018 12:50:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[yoga]]></category>
		<category><![CDATA[yoga centre]]></category>
		<category><![CDATA[yoga kendra]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83599</guid>

					<description><![CDATA[തിരുവനന്തപുരം: ലോകം കണ്ട ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം വേദിയാകുന്നു. പത്തു ദിവസത്തെ യോഗാ ടൂറിന് ജൂണ്&#x200d; 14ന് തുടക്കമാകും. രാജ്യാന്തര യോഗ ദിനമായ ജൂണ്&#x200d; 21ന് കൊച്ചിയില്&#x200d; വിപുലമായ യോഗപ്രദര്&#x200d;ശനത്തോടെ പര്യടനം സമാപിക്കും. അസോസിയേഷന്&#x200d; ഓഫ് ടൂറിസം ട്രേഡ് ഓര്&#x200d;ഗനൈസേഷന്&#x200d;സ് ഇന്ത്യ (അറ്റോയ്), കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രകൃതി രമണീയമായ കേരളം യോഗക്ക് അനുയോജ്യമായ ഇടമാണെന്നത് വിദേശരാജ്യങ്ങളില്&#x200d; പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്റെ ലക്ഷ്യമെന്ന് അറ്റോയ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോകം കണ്ട ഏറ്റവും വലിയ യോഗ പര്യടനത്തിനു കേരളം വേദിയാകുന്നു. പത്തു ദിവസത്തെ യോഗാ ടൂറിന് ജൂണ്&#x200d; 14ന് തുടക്കമാകും. രാജ്യാന്തര യോഗ ദിനമായ ജൂണ്&#x200d; 21ന് കൊച്ചിയില്&#x200d; വിപുലമായ യോഗപ്രദര്&#x200d;ശനത്തോടെ പര്യടനം സമാപിക്കും.<br />
അസോസിയേഷന്&#x200d; ഓഫ് ടൂറിസം ട്രേഡ് ഓര്&#x200d;ഗനൈസേഷന്&#x200d;സ് ഇന്ത്യ (അറ്റോയ്), കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രകൃതി രമണീയമായ കേരളം യോഗക്ക് അനുയോജ്യമായ ഇടമാണെന്നത് വിദേശരാജ്യങ്ങളില്&#x200d; പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്റെ ലക്ഷ്യമെന്ന് അറ്റോയ് പ്രസിഡന്റ് പി.കെ അനീഷ് കുമാര്&#x200d;, സെക്രട്ടറി വി ശ്രീകുമാരമേനോന്&#x200d; എന്നിവര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.<br />
യോഗഅധ്യാപകര്&#x200d;, പരിശീലന കേന്ദ്രം നടത്തിപ്പുകാര്&#x200d; തുടങ്ങിയവരാണ് യോഗ ടൂറില്&#x200d; പങ്കെടുക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ യോഗപര്യടനത്തിന്റെ രജിസ്ട്രേഷന് ലഭിച്ചതെന്നു ഇരുവരും പറഞ്ഞു. അമേരിക്ക, ജര്&#x200d;മ്മനി, യുകെ, സ്പെയിന്&#x200d;, സിംഗപ്പൂര്&#x200d;, പോളണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്&#x200d; നിന്നുള്ള യോഗ പ്രോഫഷണലുകള്&#x200d; പര്യടനത്തിനെത്തും. 14ന് രാവിലെ ഒമ്പതിന് കോവളം ലീലാ റാവിസില്&#x200d; കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗ പര്യടനം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്&#x200d; പങ്കെടുക്കും. തുടര്&#x200d;ന്ന് രാജ്യാന്തര യോഗ സമ്മേളനം ചേരും.<br />
ജൂണ്&#x200d; 15ന് സംഘം ശിവാനന്ദ ആശ്രമത്തിലേക്ക് പോകും. ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം സംഘം കന്യാകുമാരിയിലേക്ക്. വിവേകാനന്ദ ആശ്രമം അടക്കം സന്ദര്&#x200d;ശിക്കുന്ന സംഘം, അടുത്ത ദിവസം രാവിലെ ചടയമംഗലം ജടായുപ്പാറയിലേ യോഗാഭ്യാസത്തിനു ശേഷം കൊല്ലത്തേക്ക് പോകും.<br />
17ന് ആറന്മുളയിലേക്കു പോകുന്ന സംഘം വൈകിട്ടോടെ കുമരകത്തെത്തും. 18ന് രാവിലെ കുമരകത്ത് കായല്&#x200d; സവാരിക്ക് ശേഷം മൂന്നാറിലേക്ക് പോകും. 20ന് കൊച്ചിയിലെ ചരിത്ര പ്രധാന സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സംഘം കാണും. രാജ്യാന്തര യോഗദിനമായ 21ന് വിശാല യോഗാപ്രദര്&#x200d;ശനം നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-center-of-intrntnl-yoga.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി</title>
		<link>https://www.chandrikadaily.com/complaints-againist-amritha-hospital-and-shiva-shakthi-yoga.html</link>
					<comments>https://www.chandrikadaily.com/complaints-againist-amritha-hospital-and-shiva-shakthi-yoga.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 13:58:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amritha hospital]]></category>
		<category><![CDATA[ashida yoga]]></category>
		<category><![CDATA[shiva shakthi yoga center]]></category>
		<category><![CDATA[TRIPUNITHURA]]></category>
		<category><![CDATA[yoga centre]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47639</guid>

					<description><![CDATA[തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടി രംഗത്ത്. കഴിഞ്ഞ ജനുവരിയില്‍ യോഗാകേന്ദ്രത്തില്‍ എത്തിയ തനിക്ക് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരിയായ ആഷിതയാണ് യോഗകേന്ദ്രത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുക്കുന്നത്. ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തി ബലമായാണ് തന്നെ യോഗാകേന്ദ്രത്തില്‍ എത്തിച്ചത്. മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്ന് അറിയിച്ചെങ്കിലും അതിക്രൂരമായ മര്‍ദന മുറകളാണ് യോഗകേന്ദ്രത്തില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>തൃപ്പൂണിത്തുറ: എറണാകുളം തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ കൂടുതല്&#x200d; വെളിപ്പെടുത്തലുമായി യോഗ കേന്ദ്രത്തിലെ അന്തേവാസിയായ പെണ്&#x200d;കുട്ടി രംഗത്ത്. കഴിഞ്ഞ ജനുവരിയില്&#x200d; യോഗാകേന്ദ്രത്തില്&#x200d; എത്തിയ തനിക്ക് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് പെണ്&#x200d;കുട്ടി പറഞ്ഞു. യുവതി മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരിയായ ആഷിതയാണ് യോഗകേന്ദ്രത്തിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുക്കുന്നത്.</p>
<p>ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തി ബലമായാണ് തന്നെ യോഗാകേന്ദ്രത്തില്&#x200d; എത്തിച്ചത്. മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്ന് അറിയിച്ചെങ്കിലും അതിക്രൂരമായ മര്&#x200d;ദന മുറകളാണ് യോഗകേന്ദ്രത്തില്&#x200d; നിന്നും തനിക്ക് ഏല്&#x200d;ക്കേണ്ടി വന്നത്, അഷിത പറയുന്നു. കെട്ടിയിട്ട് വായില്&#x200d; തുണി തിരുകികയറ്റി വരെ ക്രൂര പീഡനം തുടര്&#x200d;ന്നപ്പോള്&#x200d;, സഹിക്കാന്&#x200d; കഴിയാത്തത് കൊണ്ട് യോഗാ കേന്ദ്രത്തിന്റെ മതില്&#x200d;ചാടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്&#x200d;കുട്ടി പറഞ്ഞു.</p>
<p>താന്&#x200d; മുസ്‌ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്&#x200d; നിന്ന് പിന്തിരിപ്പിക്കാനായിട്ടാണ് തന്നെ യോഗാ കേന്ദ്രത്തിലെത്തിച്ചത്. അവനെ വേണ്ട എന്ന് പറയുന്നത് വരെ അവര്&#x200d; എന്നെ ആക്രമിച്ചു. കെട്ടിയിട്ട് വായില്&#x200d; തുണി തിരുകിയശേഷം ഉച്ചത്തില്&#x200d; പാട്ടുവെച്ച് തന്നെ അടിക്കുകയായിരുന്നു. ലൗജിഹാദ് എന്ന് പറഞ്ഞാണ് മര്&#x200d;ദിച്ചിരുന്നതെന്നും, യുവതി പറഞ്ഞു.</p>
<p>അതേസമയം, കാമുകനെ മതംമാറ്റാനും യോഗ കേന്ദ്രത്തില്&#x200d; ശ്രമമുണ്ടായതായി വിവരം. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്&#x200d; ശ്രമിച്ച യോഗ കേന്ദ്രത്തിലുളളവര്&#x200d;, കാമുകനെ മതംമാറ്റാന്&#x200d; നിര്&#x200d;ബന്ധിച്ചിരുന്നതായും, ആഷിത വെളിപ്പെടുത്തി. വീട്ടുകാര്&#x200d;ക്കൊപ്പം പോയില്ലെങ്കില്&#x200d; കോടതിയിലേക്കത്തുന്നതിനു മുമ്പ് രണ്ടാളും ശവം ആയിരിക്കുമെന്നും കേന്ദ്രത്തിലുള്ളവര്&#x200d; ഭീഷണി മുഴക്കി. തുടര്&#x200d;ന്ന് പേടിച്ചിട്ടാണ് വീട്ടുകാര്&#x200d;ക്കൊപ്പം പോയതെന്നും അഷിത പറഞ്ഞു.</p>
<p>എന്നാല്&#x200d; വീട്ടിലെത്തിയ താന്&#x200d; അവനുമായി കൂട്ട് തുടര്&#x200d;ന്നപ്പോള്&#x200d; അവരെല്ലാം ചേര്&#x200d;ന്ന് ബലമായിട്ട് തന്നെ പിടിച്ച് വീണ്ടും അവിടെ കൊണ്ടുപോയെന്നും അഷിത പറഞ്ഞു. ആദ്യത്തെ തവണത്തെക്കാള്&#x200d; ക്രൂരപീഡനമായിരുന്നു രണ്ടാമത് അനുഭവിക്കേണ്ടി വന്നത്.</p>
<p>അതിനിടെ, ബന്ധത്തില്&#x200d; നിന്നും താന്&#x200d; പിന്മാറാന്&#x200d; തയ്യാറാകാത്തതോടെ എന്നെ ഭ്രാന്തിയാക്കാനും ശ്രമമുണ്ടായി.<br />
ഇതിനായി അമൃത ആസ്പത്രിയിലാണ് തന്നെ കൊണ്ടു പോയത്. അവിടെ ഒരാഴ്ച താമസിപ്പിച്ചതിനെ തുടര്&#x200d;ന്ന് മെന്റല്&#x200d; ഡിസേബിള്&#x200d; എന്ന സര്&#x200d;ട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചതായും അഷിത പറയുന്നു. തന്റെ വാദങ്ങളെ കോടതിയില്&#x200d; നേരിടുന്നതിന് വേണ്ടിയാണ് അത്തരത്തിലൊരു സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത്. മെന്റലി ഡിസ്േബിള്&#x200d; ആണെന്ന് തെളിയിച്ചാല്&#x200d; കോടതിയില്&#x200d; തന്റെ വാക്കുകള്&#x200d;ക്ക് വിലയുണ്ടാകില്ലെന്നും അഷിത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaints-againist-amritha-hospital-and-shiva-shakthi-yoga.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗാ കേന്ദ്രത്തിലെ പീഡനം:  വീണ്ടും അന്വേഷണത്തിന് ഉത്തരവ്</title>
		<link>https://www.chandrikadaily.com/yoga-centre.html</link>
					<comments>https://www.chandrikadaily.com/yoga-centre.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Sep 2017 17:21:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Rape]]></category>
		<category><![CDATA[rapr]]></category>
		<category><![CDATA[yoga centre]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45706</guid>

					<description><![CDATA[&#160;  പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ വൈരുദ്ധ്യം  കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി  യോഗാ സെന്ററില്‍ നിന്നും മര്‍ദനമേറ്റതായി പെണ്‍കുട്ടി കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലും കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയുടെ നേരിട്ടുള്ള മൊഴിയും പൊലീസ് രേഖപ്പെടുത്തിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ വി.ചിദംബരേഷ്, സതീഷ് നൈനാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസ് ലഘൂകരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഹേബിയസ് കോര്‍പസ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<ul>
<li> <strong>പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്&#x200d; വൈരുദ്ധ്യം</strong></li>
<li><strong> കേസ് ലഘൂകരിക്കാന്&#x200d; പൊലീസ് ശ്രമിക്കുന്നുവെന്ന് കോടതി</strong></li>
<li><strong> യോഗാ സെന്ററില്&#x200d; നിന്നും മര്&#x200d;ദനമേറ്റതായി പെണ്&#x200d;കുട്ടി</strong></li>
</ul>
<p>കൊച്ചി: ഉദയംപേരൂരിലെ ശിവശക്തി യോഗാ കേന്ദ്രത്തില്&#x200d; വെച്ച് ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെണ്&#x200d;കുട്ടിയുടെ പരാതിയിലും കേസെടുക്കാന്&#x200d; ഹൈക്കോടതി പൊലീസിന് നിര്&#x200d;ദ്ദേശം നല്&#x200d;കി.<br />
പെണ്&#x200d;കുട്ടിയുടെ നേരിട്ടുള്ള മൊഴിയും പൊലീസ് രേഖപ്പെടുത്തിയ മൊഴിയും തമ്മില്&#x200d; വൈരുധ്യമുണ്ടെന്ന് ജസ്റ്റിസുമാരായ വി.ചിദംബരേഷ്, സതീഷ് നൈനാന്&#x200d; എന്നിവരടങ്ങുന്ന ഡിവിഷന്&#x200d; ബഞ്ച് വ്യക്തമാക്കി. കേസ് ലഘൂകരിക്കാന്&#x200d; പൊലീസ് ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഹേബിയസ് കോര്&#x200d;പസ് ഹര്&#x200d;ജിയില്&#x200d; വ്യാഴാഴ്ച കോടതിയില്&#x200d; ഹാജരായ പെണ്&#x200d;കുട്ടി തന്നെ രണ്ട് മാസം മുമ്പ് യോഗാ സെന്ററില്&#x200d; മര്&#x200d;ദ്ദിച്ചതായി പരാതിപ്പെട്ടു. മുസ്‌ലിം യുവാവിനൊപ്പം വീടുവിട്ട പെണ്&#x200d;കുട്ടിയെ മാതാപിതാക്കളുടെ പരാതിയില്&#x200d; പൊലീസ് പയ്യന്നൂര്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയിരുന്നു.<br />
മജിസ്‌ട്രേറ്റ് പെണ്&#x200d;കുട്ടിയെ മാതാപിതാക്കള്&#x200d;ക്കൊപ്പം അയച്ചു. പിന്നീട് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കള്&#x200d;ക്കൊപ്പം പോയ കാലയളവില്&#x200d; പെണ്&#x200d;കുട്ടിയെ യോഗാ സെന്ററില്&#x200d; എത്തിച്ച് ദേഹോപദ്രവം ഏല്&#x200d;പ്പിക്കുകയായിരുന്നു. മാതാപിതാക്കള്&#x200d; മനം മാറ്റാനാണ് യോഗാ സെന്ററില്&#x200d; എത്തിച്ചതെന്നാണ് ആരോപണം. ഹേബിയസ് കോര്&#x200d;പസ് ഹര്&#x200d;ജിയില്&#x200d; ഹാജരായ പെണ്&#x200d;കുട്ടി യോഗാ സെന്ററില്&#x200d; മര്&#x200d;ദ്ദനമേറ്റ വിവരം ന്യായാധിപരെ ധരിപ്പിക്കുകയായിരുന്നു.<br />
സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്&#x200d; മൊഴി രേഖപ്പെടുത്താന്&#x200d; പെണ്&#x200d;കുട്ടിയെ കമ്മീഷണര്&#x200d; ഓഫീസിലേക്ക് അയച്ചു. അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്&#x200d; വനിതാ എസ്.ഐയാണ് മൊഴി രേഖപെടുത്തിയത്. പൊലീസ് രേഖപ്പെടുത്തിയ മൊഴിയും പെണ്&#x200d;കുട്ടിയുടെ വെളിപ്പെടുത്തലും തമ്മില്&#x200d; പൊരുത്തപ്പെടുന്നില്ലെന്ന് വിലയിരുത്തിയ കോടതി പെണ്&#x200d;കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് കമ്മീഷണര്&#x200d; മൊഴി രേഖപ്പെടുത്താത്തതില്&#x200d; കോടതി അതൃപ്തി രേഖപ്പെടുത്തി. ആരോപണങ്ങള്&#x200d; അന്വേഷിക്കാന്&#x200d; കോടതി നിര്&#x200d;ദ്ദേശിച്ചു. സിറ്റി പൊലീസ് കമ്മീഷണര്&#x200d;, തൃപ്പൂണിത്തുറ സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; എന്നിവരെ കേസില്&#x200d; കോടതി കക്ഷി ചേര്&#x200d;ത്തു. പെണ്&#x200d;കുട്ടിക്ക് യുവാവിനൊപ്പം പോകാന്&#x200d; കോടതി അനുമതി നല്&#x200d;കി. യോഗാ കേന്ദ്രത്തില്&#x200d; മര്&#x200d;ദ്ദനമേറ്റ വിവരം പെണ്&#x200d;കുട്ടി കോടതിയില്&#x200d; നേരത്തെ വെളിപ്പെടുത്തിയിരുന്നില്ലെന്നും പുതിയ വെളിപ്പെടുത്തല്&#x200d; സംശയകരമാണെന്നും മാതാപിതാക്കളുടെ അഭിഭാഷകന്&#x200d; ചൂണ്ടിക്കാട്ടി.<br />
പെണ്&#x200d;കുട്ടി യോഗാ കേന്ദ്രത്തില്&#x200d; ഉണ്ടായിരുന്ന 26 ദിവസവും മാതാവും ഒപ്പം ഉണ്ടായിരുന്നുവെന്ന മാതാവിന്റെ വാദം കോടതി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം നിരസിച്ചു. തീവ്രവാദ ബന്ധമുള്ള കേസാണിതെന്നും&#8221;ലൗ ജിഹാദ്&#8221; ആണെന്നും മാതാപിതാക്കളുടെ അഭിഭാഷകന്&#x200d; ബോധിപ്പിച്ചു. എല്ലാ കാര്യങ്ങള്&#x200d;ക്കും വര്&#x200d;ഗീയ നിറം നല്&#x200d;കുന്നത് ഉചിതമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yoga-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
