yogi adithyanath – Chandrika Daily https://www.chandrikadaily.com Sat, 22 Mar 2025 04:03:48 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg yogi adithyanath – Chandrika Daily https://www.chandrikadaily.com 32 32 ‘എക്കാലത്തെയും ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ’; യോഗി സർക്കാരിനെതിരെ ബിജെപി എംഎൽഎ രംഗത്ത് https://www.chandrikadaily.com/adithyanathadithyanaththe-most-corrupt-government-ever-bjp-mla-comes-out-against-yogi-government.html https://www.chandrikadaily.com/adithyanathadithyanaththe-most-corrupt-government-ever-bjp-mla-comes-out-against-yogi-government.html#respond Sat, 22 Mar 2025 04:03:48 +0000 https://www.chandrikadaily.com/?p=335109 ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ
വിമർശനവുമായി ബിജെപി എംഎൽഎ. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ ആരോപിച്ചു.

ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചു.

ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണ്. യുപി ചീഫ് സെക്രട്ടറി ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥൻമാർ അയോധ്യയിലെ ഭൂമി കൊള്ളയടിക്കുകയാണ്. സംസ്ഥാനത്ത് ഗോവധം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ആളുകൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണെന്നും ഗുർജാർ ആരോപിച്ചു.

ലോണിയിൽ അനുമതിയില്ലാതെ നടത്തിയ കലശയാത്ര പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസും ഗുർജാറിന്റെ അനുയായികളും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഗുർജാറിന്റെ അനുയായികൾ പൊലീസിനും യുപി സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം അനുമതിയില്ലാതെയാണ് യാത്ര സംഘടിപ്പിച്ചത് എന്ന ആരോപണം ഗുർജാർ നിഷേധിച്ചു.

യാത്രക്ക് അനുമതി തേടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. കലശയാത്ര എല്ലാ വർഷവും നടത്തിവരാറുള്ളതാണ്. ഇത്തവണ മാത്രമാണ് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് തടഞ്ഞതെന്നും ഗുർജാർ പറഞ്ഞു.

]]>
https://www.chandrikadaily.com/adithyanathadithyanaththe-most-corrupt-government-ever-bjp-mla-comes-out-against-yogi-government.html/feed 0
യു.പി നിയമസഭയില്‍ എം.എല്‍.എമാര്‍ പാന്‍മസാല ചവച്ച് തുപ്പുന്നു; അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്പീക്കര്‍- വിഡിയോ https://www.chandrikadaily.com/mlas-chew-pan-masala-and-spit-it-out-in-up-assembly-speaker-warns-members.html https://www.chandrikadaily.com/mlas-chew-pan-masala-and-spit-it-out-in-up-assembly-speaker-warns-members.html#respond Tue, 04 Mar 2025 11:38:10 +0000 https://www.chandrikadaily.com/?p=332454 ഉത്തര്‍പ്രദേശില്‍ നിയമസഭയില്‍ എം.എല്‍.എമാര്‍ പാന്‍മസാല ചവച്ച് സഭയില്‍ തുപ്പുന്ന സ്വഭാവം ഒഴിവാക്കണമെന്ന് സ്പീക്കര്‍ സതീഷ് മഹാന. സഭക്കുള്ളില്‍ പാന്‍മസാല തുപ്പിയതിന്റെ കറയുണ്ടായിരുന്നത് താന്‍ വൃത്തിയാക്കിപ്പിച്ചെന്നും ഇനി അങ്ങനെ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭക്കുള്ളില്‍ പാന്‍മസാല ഉപയോഗിക്കുകയും തറയില്‍ തുപ്പുകയും ചെയ്ത അംഗങ്ങള്‍ തന്നെ കണ്ട് കുറ്റസമ്മതം നടത്തണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭയുടെ പ്രവേശന കവാടത്തിലുള്‍പ്പെടെ പാന്‍മസാല ചവച്ച് തുപ്പിയ കറകളുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന് രാവിലെ അസംബ്ലി സെഷന്‍ തുടങ്ങുന്നതിന് മുമ്പ് ഒരു എം.എല്‍.എ സഭാഹാളില്‍ പാന്‍മസാല ചവച്ച് തുപ്പുന്നത് താന്‍ വിഡിയോ ദൃശ്യങ്ങളില്‍ കണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. ഞാന്‍ അവിടെ നേരിട്ടെത്തി തുപ്പിയത് വൃത്തിയാക്കിപ്പിച്ചു. ആരാണ് അത് ചെയ്തതെന്ന് ഇപ്പോള്‍ പറയുന്നില്ല. നിയമസഭ വൃത്തിയായി സൂക്ഷിക്കുകയെന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.

ഇന്ന് രാവിലെ സഭയില്‍ തുപ്പിയ എം.എല്‍.എ നേരിട്ട് കണ്ട് കുറ്റസമ്മതം നടത്തിയാല്‍ അത് സ്വീകരിക്കും. അല്ലാത്തപക്ഷം തക്കതായ നടപടി സ്വീകരിക്കേണ്ടിവരും സ്പീക്കര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/mlas-chew-pan-masala-and-spit-it-out-in-up-assembly-speaker-warns-members.html/feed 0
വിദ്വേഷ പ്രസംഗത്തിൽ ഒന്നാമത് യോഗിയും മോദിയും; ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വന്‍ വർധനവ് https://www.chandrikadaily.com/yogi-and-modi-top-in-hate-speech-massive-increase-in-hate-speech-against-religious-minorities-in-india.html https://www.chandrikadaily.com/yogi-and-modi-top-in-hate-speech-massive-increase-in-hate-speech-against-religious-minorities-in-india.html#respond Wed, 12 Feb 2025 05:21:21 +0000 https://www.chandrikadaily.com/?p=329475 കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ അമ്പരപ്പിക്കുന്ന വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ല്‍ 1,165 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തില്‍ ഇത് വര്‍ഷത്തെ 668 ആയിരുന്നു. 74% വര്‍ധനവ് ഉണ്ടായി. ഇതില്‍ ഭൂരിഭാഗവും, ഏകദേശം 98 ശതമാനവും മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ലക്ഷ്യം വെച്ചുള്ളവയാണ്. 2024 മാര്‍ച്ച് 16 നും ജൂണ്‍ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഭൂരിപക്ഷത്തെ അണിനിരത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും തന്റെ പ്രചാരണ വേളയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വലിയ തോതില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായി വിമര്‍ശകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു. തന്റെ റാലികളില്‍ മോദി മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ചു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും ഭരണഘടനാപരമായി മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഒരു രാഷ്ട്രമായ ഇന്ത്യയെ, ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ മോദിയുടെ ഹിന്ദു ദേശീയവാദ പാര്‍ട്ടി ശ്രമിച്ചുവെന്ന് വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിദ്വേഷ പ്രസംഗ പരിപാടികളില്‍ ഏകദേശം 30% ബി.ജെ.പി സംഘടിപ്പിച്ചതായി കണ്ടെത്തി, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം ആറ് മടങ്ങ് കൂടുതലാണ്, പാര്‍ട്ടി നേതാക്കള്‍ മാത്രം 452 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 350% വര്‍ധനവ് ആണിത്. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഭൂരിപക്ഷവും രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. 86 എണ്ണം. തൊട്ട് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (67) അമിത് ഷായാണ് മൂന്നാമത് (58).

മോദിയുടെ നേതൃത്വത്തില്‍, ഹിന്ദു ദേശീയവാദികളെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു, ഇത് മുസ്ലിങ്ങളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഒപ്പം ഇത് നിയമനിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അധികാരം നല്‍കുന്നു. ഇന്ത്യയിലെ മുന്‍ ഇസ്ലാമിക ഭരണാധികാരികളുടെ ചരിത്രത്തെ കുറച്ചുകാണാന്‍ പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതി, മുഗള്‍ കാലഘട്ടത്തിലെ പേരുകളുള്ള നഗരങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റി, സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കൈയേറിയെന്നും കലാപം നടത്തിയെന്നുമാരോപിച്ച് മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ അധികാരികള്‍ പൊളിച്ചുമാറ്റി.

2019ല്‍ മോദി, ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം പിന്‍വലിക്കുകയും അതിനെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2019 ലെ പൗരത്വ നിയമം, കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളുകില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്, ഇതിനൊപ്പം ബി.ജെ.പിയും ഘടകകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള വീടടക്കമുള്ള കെട്ടിടങ്ങള്‍ അനധികൃതമായി പൊളിക്കല്‍ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

]]>
https://www.chandrikadaily.com/yogi-and-modi-top-in-hate-speech-massive-increase-in-hate-speech-against-religious-minorities-in-india.html/feed 0
കുംഭമേളയിൽ എത്ര പേർ മരിച്ചെന്ന് സത്യം പറയൂ”; യോഗി ആദിത്യനാഥിനെ വിമർശിച്ച് അഖിലേഷ് യാദവ് https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html#respond Mon, 03 Feb 2025 13:21:37 +0000 https://www.chandrikadaily.com/?p=328503 മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്. കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്.

ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയവരുടെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. എന്നാൽ ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു.

“മഹാകുംഭ മേളയുടെ സമയത്ത് ത്രിവേണി സംഗമത്തിൽ ആദ്യ ദിവസം മുതൽ എത്ര പേർ പുണ്യസ്നാനം നടത്തിയെന്നതിൻ്റെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. ഇത്തരമൊരു ദുരന്തം മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണ്. എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. മരിച്ചവരുടെ എണ്ണം 30 ആണെന്ന് സർക്കാർ പറയുന്നത് തെറ്റാണ്,” അഖിലേഷ് യാദവ് പറഞ്ഞു.

“കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്. അവരോട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ യോഗി സർക്കാർ ബാധ്യസ്ഥരാണ്.

സത്യത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ യോഗി. സത്യം മറച്ചുവെക്കുന്നയാൾക്ക് ഒരിക്കലും യഥാർത്ഥ യോഗി ആയിരിക്കാൻ കഴിയില്ല,” മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു.

]]>
https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html/feed 0
തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്നുവിളിക്കരുത്, സാംഭാലില്‍ കാണുന്നതെല്ലാം സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു’: വിവാദ പ്രസ്താവനവുമായി യോഗി https://www.chandrikadaily.com/dont-call-controversial-temples-mosques-everything-seen-in-sambhal-is-related-to-sanatana-dharma-yogi-with-justification.html https://www.chandrikadaily.com/dont-call-controversial-temples-mosques-everything-seen-in-sambhal-is-related-to-sanatana-dharma-yogi-with-justification.html#respond Sat, 11 Jan 2025 07:01:35 +0000 https://www.chandrikadaily.com/?p=325193 തര്‍ക്ക മന്ദിരങ്ങളെ മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആജ് തക്ക് ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന. സംഭാൽ ജമാ മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നതിന് ചരിത്രപരമോ, വിശ്വാസപരമോ ആയ തെളിവുണ്ടെങ്കിൽ അത് വിട്ടു നൽകാൻ തയാറാകണം. കോടതി ഇടപെടലിന് കാത്ത് നിൽക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

“വിഷ്ണുവിന്റെ പത്താമത്തെ അവതാരം ജന്മമെടുക്കുക സംഭാലിൽ ആണെന്ന് ഹിന്ദു മത വിശ്വാസികൾ കരുതുന്നു. ഇതേക്കുറിച്ച് 5000 വർഷം മുമ്പ് എഴുതപ്പെട്ട പുരാണങ്ങളിൽ പരാമർശമുണ്ട്. അക്കാലത്ത് ഇസ്‍ലാം മതം നിലവിലുണ്ടായിരുന്നില്ല.”

വിഷ്ണു ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മസ്ജിദ് നിർമിച്ചതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. വിശ്വാസം ബഹുമാനിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു.

]]>
https://www.chandrikadaily.com/dont-call-controversial-temples-mosques-everything-seen-in-sambhal-is-related-to-sanatana-dharma-yogi-with-justification.html/feed 0
യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്‌; അരാജകത്വമെന്ന് സമാജ്‍വാദി പാർട്ടി https://www.chandrikadaily.com/yogi-adityanath-says-law-and-order-has-improved-in-up-the-samajwadi-party-called-it-anarchy.html https://www.chandrikadaily.com/yogi-adityanath-says-law-and-order-has-improved-in-up-the-samajwadi-party-called-it-anarchy.html#respond Sun, 22 Dec 2024 17:41:46 +0000 https://www.chandrikadaily.com/?p=322897 ഉത്തർ പ്രദേശിൽ ക്രമസമാധാനനില മെച്ചപ്പെട്ടതായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷമായ സമാജ്‍വാദി പാർട്ടി. സംസ്ഥാനത്ത് മെച്ചപ്പെട്ട സുരക്ഷാ അന്തരീക്ഷമുണ്ടെന്നും അതുകൊണ്ടാണ് 40 ലക്ഷം കോടിയുടെ നിക്ഷേപ നിർദേശം ലഭിച്ചതെന്നുമായിരുന്നു യോഗിയുടെ അവകാശവാദം.

എന്നാൽ, കൊള്ളയും കൊലയും ഗുണ്ടാവിളയാട്ടവും അരാജകത്വവും നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെയെന്ന് സമാജ്‍വാദി പാർട്ടി ആരോപിച്ചു. വാരാണസിയിലെയും ചിത്രകൂടിലെയും കൊലപാതകത്തെയും കൊള്ളയെയും കുറിച്ചുള്ള വാർത്താക്ലിപ്പും പാർട്ടി എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

പൊലീസും ബി.ജെ.പിയും കൊള്ളക്കാരും ഒത്തുകളിച്ച് കൊള്ളമുതൽ പങ്കുവെക്കുകയാണെന്ന് ആരോപിച്ച സമാജ്‍വാദി പാർട്ടി കൊള്ളസംഘത്തിന്റെ സി.ഇ.ഒ ആണോ താനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/yogi-adityanath-says-law-and-order-has-improved-in-up-the-samajwadi-party-called-it-anarchy.html/feed 0
ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്‌ https://www.chandrikadaily.com/descendants-of-aurangzeb-are-auto-rickshaw-pullers-yogi-adityanath-with-controversial-remarks.html https://www.chandrikadaily.com/descendants-of-aurangzeb-are-auto-rickshaw-pullers-yogi-adityanath-with-controversial-remarks.html#respond Fri, 20 Dec 2024 11:55:35 +0000 https://www.chandrikadaily.com/?p=322621 മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പിന്മുറക്കാര്‍ റിക്ഷാ തൊഴിലാളികളാണെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഔറംഗസേബിന്റെ പിന്മുറക്കാര്‍ ഇപ്പോള്‍ കൊല്‍ക്കത്തയ്ക്ക് സമീപം താമസിക്കുന്നുണ്ടെന്നും റിക്ഷാ തൊഴിലാളികളായാണ് ഉപജീവനം കണ്ടെത്തുന്നതുമാണെന്നാണ് യോഗിയുടെ പരാമര്‍ശം.

ചരിത്രത്തിലെ ദൈവിക നീതി പരാമര്‍ശിച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്താവന. ‘ദൈവികതയെ ധിക്കരിക്കുകയും ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഔറംഗസേബിന്റെ സന്തതികള്‍ കൊല്‍ക്കത്തയ്ക്ക് സമീപം റിക്ഷാ തൊഴിലാളികളായി ഉപജീവനം നടത്തുകയാണ്,’ യോഗി ആദിത്യനാഥ് ആരോപിച്ചു.

ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും സനാതന മൂല്യം സംരക്ഷിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ് സംഭവിക്കുന്നതെന്നും യോഗി പറഞ്ഞു.

ലോകം ഒരു കുടുംബമാണെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷിമാരാണ് ഈ ആശയം വിഭാവനം ചെയ്തിട്ടുള്ളതെന്നും യോഗി പറയുകയുണ്ടായി. സനാതന ധര്‍മം പ്രോത്സാഹിപ്പിക്കപ്പെടണമെന്നും യോഗി പറഞ്ഞു.

ചരിത്രപരമായി നോക്കുമ്പോള്‍ ഹിന്ദുക്കളുടെ പല ക്ഷേത്രങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും കാശിയും അയോധ്യയും സംഭാലും ഭോജ്പൂരുമെല്ലാം ഇതിന് ഉദാഹരണമാണെന്നും യോഗി ആരോപിച്ചു. നൂറ്റാണ്ടുകളായി ഹിന്ദു ക്ഷേത്രങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെന്നും യോഗി പറഞ്ഞു.

]]>
https://www.chandrikadaily.com/descendants-of-aurangzeb-are-auto-rickshaw-pullers-yogi-adityanath-with-controversial-remarks.html/feed 0
യു.പിയില്‍ പുതിയ ജില്ല രൂപീകരിച്ച് യോഗി ആദിത്യനാഥ്; പേര് മഹാ കുംഭ്‌മേള https://www.chandrikadaily.com/yogi-adityanath-formed-a-new-district-in-up-the-name-is-maha-kumbh-mela.html https://www.chandrikadaily.com/yogi-adityanath-formed-a-new-district-in-up-the-name-is-maha-kumbh-mela.html#respond Mon, 02 Dec 2024 12:21:39 +0000 https://www.chandrikadaily.com/?p=320013 2025ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ് സർക്കാർ ഞായറാഴ്ച മഹാ കുംഭ് പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മഹാ കുംഭമേള ജില്ല എന്നാണ് പുതിയ ജില്ല അറിയപ്പെടുക. മഹാകുംഭമേളക്കെത്തുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ഭരണപരമായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനുമായി യോഗി സർക്കാർ രൂപീകരിച്ചതാണ് താത്കാലിക ജില്ല.

നാല് തഹസിൽദാർ പ്രദേശങ്ങളിലെ 67 വില്ലേജുകളെ ബന്ധിപ്പിച്ചാണ് പുതിയ ജില്ല രൂപീകരിച്ചത്. ഈ താത്കാലിക ജില്ലയിൽ ഭരണം സാധാരണ ജില്ലകളിൽ പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കും. ശക്തമായ ക്രമസമാധാനപാലനത്തിനായി പുതിയ ജില്ലയിൽ താത്കാലിക പൊലീസ് സ്റ്റേഷനുകളും സൃഷ്ടിക്കും.

അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന കുംഭമേള മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള സുപ്രധാന ഭരണപരമായ നീക്കമായി ഈ തീരുമാനത്തെ അധികാരികൾ കണക്കാക്കുന്നു. പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് എല്ലാ വിധ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനായാണ് പുതിയ ജില്ലയുടെ രൂപീകരണം.

പുതുതായി നിർമിച്ച ജില്ലയിൽ മേള സമയത്തെ തയ്യാറെടുപ്പുകൾക്കും സേവനങ്ങൾ പരിപാലിക്കുന്നതിനുമായി ഒരു അഡ്മിനിസ്ട്രേറ്റീവ് ടീം ഉണ്ടായിരിക്കും. കുംഭമേള അവസാനിക്കുന്നത് വരെ ജില്ല നിലനിൽക്കുമെന്ന് അധികാരികൾ പറഞ്ഞു.

]]>
https://www.chandrikadaily.com/yogi-adityanath-formed-a-new-district-in-up-the-name-is-maha-kumbh-mela.html/feed 0
യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ‘വിഭജന’ മുദ്രാവാക്യത്തെ ചൊല്ലി ബി.ജെ.പി സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നിപ്പ് മുറുകുന്നു https://www.chandrikadaily.com/yogi-adityanaths-hindutva-divisive-slogan-deepens-rift-among-bjp-allies.html https://www.chandrikadaily.com/yogi-adityanaths-hindutva-divisive-slogan-deepens-rift-among-bjp-allies.html#respond Sat, 16 Nov 2024 08:40:30 +0000 https://www.chandrikadaily.com/?p=317715 സഖ്യകക്ഷിയിൽനിന്നടക്കം കടുത്ത വിമർശനത്തിനിടയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തീവ്ര ഹിന്ദുത്വ മുദ്രാവാക്യം ‘ബത്തേംഗേ തോ കത്തേംഗേ’ . സഖ്യകക്ഷിയിൽനിന്ന് നിശിതമായ തിരിച്ചടി മാത്രമല്ല ബി.ജെ.പിയിലെ ചിലരിൽനിന്ന് പൊതു വിസമ്മതത്തിനും ഇത് കാരണമായി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വത്തെ മുന്നോട്ടു കൊണ്ടുപോകാൻ ബി.ജെ.പിയിറക്കിയ മുദ്രാവാക്യത്തെ സഖ്യ കക്ഷിയായ എൻ.സി.പി വിമതപക്ഷത്തിന്‍റെ തലവനായ അജിത് പവാറാണ് ആദ്യം വിമർശിച്ചത്. അതിന്‍റെ പേരിൽ അജിത് പവാറിനെ ബി.ജെ.പി തിരിച്ചടിക്കുകയും ചെയ്തു.

ശിവസേനയുടെ ഒരു വിഭാഗത്തെ നയിക്കുന്ന ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും യോഗി ആദിത്യനാഥിന്‍റെ മുദ്രാവാക്യത്തിൽ നിന്ന് പരോക്ഷമായി അകന്നുനിന്നു. വികസനം മാത്രമാണ് തന്‍റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് തന്‍റെ പ്രചാരണ യോഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

അമ്മാവൻ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ പിളർത്തി അജിത് പവാർ കഴിഞ്ഞ വർഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ‘മഹായുതി’ സർക്കാറിൽ ചേർന്നിരുന്നു. ദിവസങ്ങളായി അജിത്, യോഗിയുടെ മുദ്രാവാക്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇത് ഉത്തരേന്ത്യയിൽ പ്രവർത്തിക്കുമെങ്കിലും മഹാരാഷ്ട്രയിൽ ഏശില്ലെന്ന് അജിത് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു. ഹിന്ദു വിരുദ്ധ പ്രത്യയശാസ്ത്ര ‘ഹാങ് ഓവർ’ മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്ന് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി അജിത് പവാർ ഹിന്ദു വിരുദ്ധ ആശയങ്ങൾക്കൊപ്പമായിരുന്നു. ഹിന്ദുത്വയെ എതിർക്കുന്ന മതേതരരായ ആളുകൾക്കൊപ്പമായിരുന്നു. പൊതുജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കും എന്നായിരുന്നു ഫഡ്‌നാവിസിന്‍റെ വാക്കുകൾ. എന്നാൽ, പാർട്ടിക്കത്ത് മുദ്രാവാക്യത്തോട് വിയോജിച്ച അശോക് ചവാനെ കുറിച്ച് ഫഡ്‌നാവിസ് മൗനം പാലിച്ചു. ‘എന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്.

മുദ്രാവാക്യം നല്ലതല്ലെന്നും അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാനും പറഞ്ഞു. ‘വികസനത്തിനു മാത്രം പ്രവർത്തിക്കണമെന്നാണ് എന്‍റെ വിശ്വാസം. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടേതാക്കുക എന്നതാണ് ഒരു നേതാവിന്‍റെ ജോലി. അതിനാൽ, നമ്മൾ ഇത്തരം ഒരു വിഷയവും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരേണ്ടതില്ല’ -ചവാൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉന്നത നേതൃത്വം കർശനമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ പലരും നിരാശരാണെന്ന സൂചനയാണിത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ‘ദേശസ്നേഹികളും’ ‘ഔറംഗസേബിന്‍റെ അനുയായികളും’ തമ്മിലുള്ള പോരാട്ടമാണെന്നാണ് വ്യാഴാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കാവി പാർട്ടി ഭരണഘടനക്ക് ഭീഷണിയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തെ പ്രതിരോധിക്കാനും രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആഹ്വാനം തടയാനും ബി.ജെ.പിയും ആർ.എസ്.എസും സംയുക്തമായി ആവിഷ്‌കരിച്ച തന്ത്രമാണ് ഈ കടുത്ത പ്രചാരണം എന്ന് കരുതപ്പെടുന്നു. ‘ഭരണഘടനക്കെതിരായ ഭീഷണി’ എന്ന ആഖ്യാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മങ്ങലേൽപിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാതിരിക്കാൻ ‘ഹിന്ദുത്വ ചുറ്റിക’ ഉപയോഗിച്ച് അടിക്കണമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതിന് പിന്നിൽ ‘വോട്ട് ജിഹാദ്’ ഒരു ഘടകമാണെന്ന് ആവർത്തിച്ച് ആരോപിച്ച് ഫഡ്‌നാവിസ് ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു. പിന്നാലെ യോഗി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ‘ബാത്തേംഗേ’ മുദ്രാവാക്യവും ഉയർത്തി.

]]>
https://www.chandrikadaily.com/yogi-adityanaths-hindutva-divisive-slogan-deepens-rift-among-bjp-allies.html/feed 0
കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ് https://www.chandrikadaily.com/ban-on-meat-and-alcohol-at-kumbh-mela-yogi-adityanath-with-the-answer.html https://www.chandrikadaily.com/ban-on-meat-and-alcohol-at-kumbh-mela-yogi-adityanath-with-the-answer.html#respond Sun, 06 Oct 2024 16:17:21 +0000 https://www.chandrikadaily.com/?p=312328 മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്. ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.

സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 13 അഖാരകള്‍, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കുംഭമേളയില്‍ പങ്കെടുക്കുന്ന സാധു സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില്‍ ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്‍ക്കായി നിര്‍മിക്കുന്ന ആശ്രമങ്ങളില്‍ പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 15നകം എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക. എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം സനാതന ധര്‍മത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് മാത്രമെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്‍ ഇതര വിഭാഗക്കാരെ കുംഭമേളയില്‍ അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.

മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്‍ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

]]>
https://www.chandrikadaily.com/ban-on-meat-and-alcohol-at-kumbh-mela-yogi-adityanath-with-the-answer.html/feed 0