<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>youngman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/youngman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 09:31:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>youngman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പെണ്‍സുഹൃത്തിനേച്ചൊല്ലി തര്‍ക്കം: ഒടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/argument-girlfriend-finally-the-friend-was-killed-the-young-man-was-arrested.html</link>
					<comments>https://www.chandrikadaily.com/argument-girlfriend-finally-the-friend-was-killed-the-young-man-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 09:29:47 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[friend]]></category>
		<category><![CDATA[girlfriend]]></category>
		<category><![CDATA[youngman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367915</guid>

					<description><![CDATA[അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ഗാന്ധിനഗര്&#x200d;: ഗുജറാത്തില്&#x200d; പെണ്&#x200d;സുഹൃത്തിനെച്ചൊല്ലിയുള്ള തര്&#x200d;ക്കത്തിനൊടുവില്&#x200d; സുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.</p>
<p>നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു.</p>
<p>ആറു ദിവസമായി യുവാവിനെ കാണനില്ല എന്ന ബന്ധുക്കളുടെ പരാതിയില്&#x200d; പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.<br />
ചോദ്യംചെയ്യലില്&#x200d; പ്രതി കുറ്റം സമ്മതിച്ചു. ഇരുവര്&#x200d;ക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴിനല്&#x200d;കി.</p>
<p>കിഷോര്&#x200d; ഇന്&#x200d;സ്റ്റാഗ്രാമില്&#x200d; യുവതിക്ക് സന്ദേശങ്ങള്&#x200d; അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടര്&#x200d;ന്ന് ഇരുവര്&#x200d;ക്കിടയിലും വാക്കുതര്&#x200d;ക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്&#x200d; കലാശിക്കുകയും ചെയ്തു. ഇതില്&#x200d; പ്രകോപിതനായ കിഷോര്&#x200d; രമേശിനെ കൊലപ്പെടുത്താന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
<p>രമേശിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ കിഷോര്&#x200d; കൊലപ്പെടുത്തി ശരീരഭാഗങ്ങള്&#x200d; കഷണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ശരീരം സമീപത്ത് കുഴിച്ചിട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്&#x200d; ശരീരഭാഗങ്ങള്&#x200d; കണ്ടെത്തി. സംഭവത്തില്&#x200d; വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-girlfriend-finally-the-friend-was-killed-the-young-man-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഭക്ഷണത്തിന് രുചിയില്ല&#8217; പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍</title>
		<link>https://www.chandrikadaily.com/the-young-man-who-stabbed-his-father-and-brother-to-food-has-no-taste-is-in-remand.html</link>
					<comments>https://www.chandrikadaily.com/the-young-man-who-stabbed-his-father-and-brother-to-food-has-no-taste-is-in-remand.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 06 Dec 2025 04:39:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Father]]></category>
		<category><![CDATA[food]]></category>
		<category><![CDATA[taste]]></category>
		<category><![CDATA[The young man who stabbed his father and brother to 'food has no taste' is in remand]]></category>
		<category><![CDATA[youngman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367119</guid>

					<description><![CDATA[നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: പട്ടണക്കാട് വെട്ടയ്ക്കല്&#x200d; പുറത്താംകുഴിയില്&#x200d; താമസിക്കുന്ന ആശാകുമാറിന്റെ മകന്&#x200d; ഗോകുല്&#x200d; (28) പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്&#x200d;പ്പിച്ച കേസില്&#x200d; ചേര്&#x200d;ത്തല കോടതി റിമാന്&#x200d;ഡില്&#x200d; അയച്ചു. കഴിഞ്ഞ ദിവസം രാത്രിയില്&#x200d; മദ്യലഹരിയിലായ ഗോകുല്&#x200d; വീട്ടില്&#x200d; ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അസഭ്യം പറഞ്ഞത് തര്&#x200d;ക്കത്തിന് കാരണമായി.</p>
<p> ചോദ്യം ചെയ്ത പിതാവ് ആശാകുമാറിന്റെ തലയില്&#x200d; ഗോകുല്&#x200d; ഭക്ഷണ പ്ലേറ്റ് കൊണ്ട് അടിച്ചു. തര്&#x200d;ക്കം ശമിപ്പിക്കാന്&#x200d; എത്തിയ സഹോദരന്&#x200d; അനന്തുവിനെ കത്തി കൊണ്ട് പരിക്കേല്&#x200d;പ്പിച്ചു.നാട്ടുകാര്&#x200d; ഇടപെട്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആശാകുമാര്&#x200d; വണ്ടാനം മെഡിക്കല്&#x200d; കോളേജിലും അനന്തു തുറവൂര്&#x200d; താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയില്&#x200d;. പരാതിയുടെ അടിസ്ഥാനത്തില്&#x200d; പട്ടണക്കാട് പൊലീസ് ഗോകുലിനെ അറസ്റ്റ് ചെയ്ത് കോടതിയില്&#x200d; ഹാജരാക്കി. മദ്യപിച്ച് ബഹളം സൃഷ്ടിക്കാറുള്ളത് ഗോകുലിന്റെ പതിവാണെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-young-man-who-stabbed-his-father-and-brother-to-food-has-no-taste-is-in-remand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു</title>
		<link>https://www.chandrikadaily.com/accident-during-repair-ship-the-young-man-drowned.html</link>
					<comments>https://www.chandrikadaily.com/accident-during-repair-ship-the-young-man-drowned.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 09:58:25 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[drowned]]></category>
		<category><![CDATA[ship]]></category>
		<category><![CDATA[youngman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366576</guid>

					<description><![CDATA[കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചി ഷിപ്‌യാര്&#x200d;ഡില്&#x200d; നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്&#x200d;വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്&#x200d;തൊടി വീട്ടില്&#x200d; അബൂബക്കറിന്റെ മകന്&#x200d; അന്&#x200d;വര്&#x200d; സാദത്ത് (25) ആണ് മരിച്ചത്. കരാര്&#x200d; തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം. </p>
<p>എറണാകുളം ചുള്ളിക്കല്&#x200d; ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്&#x200d; വിദഗ്ധനായിരുന്നു അന്&#x200d;വര്&#x200d; സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്&#x200d; വിദഗ്ധരെ കരാര്&#x200d; അടിസ്ഥാനത്തില്&#x200d; നല്&#x200d;കുന്ന കമ്പനിയാണിത്. ഈ മേഖലയില്&#x200d; അഞ്ചു വര്&#x200d;ഷത്തെ പ്രവര്&#x200d;ത്തിപരിചയമുള്ളയാളാണ് അന്&#x200d;വര്&#x200d; സാദത്ത്. ഇന്നലെ രാവിലെ മുതല്&#x200d; കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്&#x200d; നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്&#x200d;വര്&#x200d; അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്&#x200d;ഷമായി ഈ മേഖലയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്&#x200d;നിന്ന് സുരക്ഷാ കാര്യങ്ങള്&#x200d; നോക്കിയിരുന്നത്. എന്നാല്&#x200d; കുറച്ചു കഴിഞ്ഞപ്പോള്&#x200d; അന്&#x200d;വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.</p>
<p>വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്&#x200d;വറിനെ ആശുപത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്&#x200d;ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്&#x200d; പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്&#x200d;വര്&#x200d; സാദത്തിനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-during-repair-ship-the-young-man-drowned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്&#x200d;വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്&#x200d;ച്ചയെന്ന് കെഎസ്ഇബി</title>
		<link>https://www.chandrikadaily.com/1the-incident-where-the-young-man-died-of-shock-kseb-said-there-was-a-leak-in-the-service-wire-and-wiring-in-the-shop.html</link>
					<comments>https://www.chandrikadaily.com/1the-incident-where-the-young-man-died-of-shock-kseb-said-there-was-a-leak-in-the-service-wire-and-wiring-in-the-shop.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 May 2024 10:15:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kozikkode]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[news]]></category>
		<category><![CDATA[youngman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298287</guid>

					<description><![CDATA[കോഴിക്കോട് കുറ്റിക്കാട്ടൂരില്&#x200d; യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; സര്&#x200d;വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്&#x200d;ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്&#x200d;.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് കുറ്റിക്കാട്ടൂരില്&#x200d; യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; സര്&#x200d;വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്&#x200d;ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്&#x200d;.ഉദ്യോഗസ്ഥര്&#x200d; നടത്തിയ പരിശോധനയില്&#x200d; ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്&#x200d; അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്&#x200d;ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.</p>
<p>പ്രാഥമിക അന്വേഷണത്തിലാണ് സര്&#x200d;വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്&#x200d;ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്&#x200d; എഞ്ചിനിയര്&#x200d; ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്&#x200d;വീസ് വയര്&#x200d; തകര ഷീറ്റില്&#x200d; തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്&#x200d; സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്&#x200d;ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്&#x200d;ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.</p>
<p>കടയുടമയുടെ പരാതിയില്&#x200d; ഉദ്യോഗസ്ഥര്&#x200d; പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്&#x200d; ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്&#x200d; കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്&#x200d;ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-incident-where-the-young-man-died-of-shock-kseb-said-there-was-a-leak-in-the-service-wire-and-wiring-in-the-shop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
