<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>yuvrajsingh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/yuvrajsingh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Sep 2019 16:10:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>yuvrajsingh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ധോനിയുടെ വിരമിക്കല്&#x200d;; യുവരാജ് സിങ് പറയുന്നതിങ്ങനെ</title>
		<link>https://www.chandrikadaily.com/yuvraj-about-dhoni.html</link>
					<comments>https://www.chandrikadaily.com/yuvraj-about-dhoni.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 25 Sep 2019 16:10:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140126</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്&#x200d; ബാറ്റ്‌സ്മാന്&#x200d; എം.എസ് ധോനിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്&#x200d; ക്രിക്കറ്റ് ലോകത്തിന്റെ സംസാരം. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മിക്കവാറും നടക്കുന്ന ചര്&#x200d;ച്ചകള്&#x200d;. എന്നാല്&#x200d; ഇതെല്ലാം അനാവശ്യ ചിന്തയാണെന്നാണ് മുന്&#x200d; ഇന്ത്യന്&#x200d; താരം യുവരാജ് സിങ് പറയുന്നത്. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് യുവരാജ് സിങ് അഭിപ്രായം പറയുന്നത് ഇതാദ്യമായാണ്. മുന്&#x200d; ഇടങ്കയ്യന്&#x200d; താരം പറഞ്ഞതിങ്ങനെ… &#8221;ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചകളും ചിന്തകളുമെല്ലാം അനാവശ്യമാണ്. ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; നിങ്ങള്&#x200d; അവസരം നല്&#x200d;കും. ഭാവിയെ കുറിച്ച് ധോനി [&#8230;]]]></description>
										<content:encoded><![CDATA[
<p><br> ന്യൂഡല്&#x200d;ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്&#x200d; ബാറ്റ്‌സ്മാന്&#x200d; എം.എസ് ധോനിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്&#x200d; ക്രിക്കറ്റ് ലോകത്തിന്റെ സംസാരം. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മിക്കവാറും നടക്കുന്ന ചര്&#x200d;ച്ചകള്&#x200d;. എന്നാല്&#x200d; ഇതെല്ലാം അനാവശ്യ ചിന്തയാണെന്നാണ് മുന്&#x200d; ഇന്ത്യന്&#x200d; താരം യുവരാജ് സിങ് പറയുന്നത്. </p>



<p>ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് യുവരാജ് സിങ് അഭിപ്രായം പറയുന്നത് ഇതാദ്യമായാണ്. മുന്&#x200d; ഇടങ്കയ്യന്&#x200d; താരം പറഞ്ഞതിങ്ങനെ… &#8221;ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചകളും ചിന്തകളുമെല്ലാം അനാവശ്യമാണ്. ഇക്കാര്യത്തില്&#x200d; തീരുമാനമെടുക്കാന്&#x200d; നിങ്ങള്&#x200d; അവസരം നല്&#x200d;കും. ഭാവിയെ കുറിച്ച് ധോനി തന്നെ തീരുമാനമെടുക്കും.</p>



<p>ഇന്ത്യന്&#x200d; ക്രിക്കറ്റിന് അദ്ദേഹം നല്&#x200d;കിയ സംഭാവനകള്&#x200d; നിങ്ങള്&#x200d; മറക്കരുത്. അതുകൊണ്ടുതന്നെ നിങ്ങളിപ്പോള്&#x200d; അദ്ദേഹത്തെ വെറുതെ വിടൂ.&#8221; യുവരാജ് പറഞ്ഞുനിര്&#x200d;ത്തി. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്&#x200d; ഏറെ പഴികേട്ട താരമാണ് ധോനി. ലോകപ്പിന് ശേഷം അദ്ദേഹം ദേശീയ ടീമില്&#x200d; കളിച്ചിട്ടില്ല. സൈനിക സേവനത്തിനായി രണ്ട് മാസത്തെ അവധിയെടുക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yuvraj-about-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിക്‌സര്&#x200d; വിസ്മയം ഇനി ഇല്ല ; യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്&#x200d; നിന്ന് വിരമിച്ചു</title>
		<link>https://www.chandrikadaily.com/yuvaraj-singh-retired-in-international-cricket.html</link>
					<comments>https://www.chandrikadaily.com/yuvaraj-singh-retired-in-international-cricket.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 10 Jun 2019 09:15:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[retirement]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129722</guid>

					<description><![CDATA[ഇന്ത്യന്&#x200d; ക്രിക്കറ്റ് ജേഴ്‌സിയില്&#x200d; ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്&#x200d; പ്രഖ്യാപനം നടത്തിയത്. 25 വര്&#x200d;ഷത്തെ ക്രിക്കറ്റ് ജീവിതത്തില്&#x200d; 17 വര്&#x200d;ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്&#x200d; വിഹരിച്ച യുവരാജ് 2011 ലോകകപ്പ് നേടിയ ഇന്ത്യന്&#x200d; ടീമിന്റെ നെടും തൂണായിരുന്നു. 2011 ലോകകപ്പ് ക്രിക്കറ്റ് ടൂര്&#x200d;ണമെന്റിലെ മികച്ച താരമായിരുന്നു യുവരാജ്. ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റുകളില്&#x200d; നിന്ന് 1900 റണ്&#x200d;സും 304 ഏകദിനങ്ങളില്&#x200d; നിന്നായി 8701 റണ്&#x200d;സും 58 ട്വന്റി 20 മത്സരങ്ങളില്&#x200d; നിന്ന് 1171 റണ്&#x200d;സും നേടിയിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യന്&#x200d; ക്രിക്കറ്റ് ജേഴ്‌സിയില്&#x200d; ഇനി യുവി ഇല്ല. മുംബൈയിലാണ് യുവരാജ് വിരമിക്കല്&#x200d; പ്രഖ്യാപനം നടത്തിയത്. 25 വര്&#x200d;ഷത്തെ ക്രിക്കറ്റ് ജീവിതത്തില്&#x200d; 17 വര്&#x200d;ഷക്കാലം രാജ്യാന്തര ക്രിക്കറ്റില്&#x200d; വിഹരിച്ച യുവരാജ് 2011 ലോകകപ്പ് നേടിയ ഇന്ത്യന്&#x200d; ടീമിന്റെ നെടും തൂണായിരുന്നു. 2011 ലോകകപ്പ് ക്രിക്കറ്റ് ടൂര്&#x200d;ണമെന്റിലെ മികച്ച താരമായിരുന്നു യുവരാജ്. ഇന്ത്യക്ക് വേണ്ടി 40 ടെസ്റ്റുകളില്&#x200d; നിന്ന് 1900 റണ്&#x200d;സും 304 ഏകദിനങ്ങളില്&#x200d; നിന്നായി 8701 റണ്&#x200d;സും  58 ട്വന്റി 20 മത്സരങ്ങളില്&#x200d; നിന്ന് 1171 റണ്&#x200d;സും നേടിയിട്ടുണ്ട്. കാന്&#x200d;സര്&#x200d; ബാധിച്ചത് മൂലം കുറച്ച് കാലം ക്രിക്കറ്റില്&#x200d; നിന്ന് വിട്ട് നില്&#x200d;ക്കേണ്ടി വന്നതിന് ശേഷവും ഇന്ത്യക്ക് വേണ്ടി കളിച്ചെങ്കിലും ഫോം കണ്ടെത്താന്&#x200d; സാധിച്ചിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yuvaraj-singh-retired-in-international-cricket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ നിലനിര്‍ത്തിയത് കോലിയുടെ ആത്മവിശ്വാസം; യുവരാജ്</title>
		<link>https://www.chandrikadaily.com/virat-kohli-captain-india-england-odi-cuttack.html</link>
					<comments>https://www.chandrikadaily.com/virat-kohli-captain-india-england-odi-cuttack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Jan 2017 17:55:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[virat kohli]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17492</guid>

					<description><![CDATA[കട്ടക്: ഏറെ നാള്‍ ദേശീയ ടീമില്‍നിന്ന് പുറത്തായപ്പോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തില്‍ വിരമിക്കുന്നതിനെക്കുറിച്ചുപോലും താന്‍ ചിന്തിച്ചിരുന്നെന്ന് യുവരാജ് വെളിപ്പെടുത്തിയത്. ധോണിയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ചും യുവി പ്രതികരിച്ചു. മികച്ചൊരു കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിലായിരുന്നു ഇത്തവണ ഞങ്ങളുടെ ശ്രദ്ധ. വളരെയേറെ പരസ്പര ധാരണയോടെ കളിക്കാന്‍ കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലൊക്കെ ഇത് വളരെ ഉപകാരപ്പെട്ടു. ഇന്ത്യയ്ക്കായി ഒരുപിടി മല്‍സരങ്ങളില്‍ വിജയങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കട്ടക്: ഏറെ നാള്&#x200d; ദേശീയ ടീമില്&#x200d;നിന്ന് പുറത്തായപ്പോള്&#x200d; ക്രിക്കറ്റ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചിരുന്നതായി യുവരാജ് സിങ്. ഏകദിന കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്&#x200d; കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ഒരു ഘട്ടത്തില്&#x200d; വിരമിക്കുന്നതിനെക്കുറിച്ചുപോലും താന്&#x200d; ചിന്തിച്ചിരുന്നെന്ന് യുവരാജ് വെളിപ്പെടുത്തിയത്. ധോണിയുമൊത്തുള്ള കൂട്ടുകെട്ടിനെക്കുറിച്ചും യുവി പ്രതികരിച്ചു. മികച്ചൊരു കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതിലായിരുന്നു ഇത്തവണ ഞങ്ങളുടെ ശ്രദ്ധ. വളരെയേറെ പരസ്പര ധാരണയോടെ കളിക്കാന്&#x200d; കഴിഞ്ഞു. വിക്കറ്റുകള്&#x200d;ക്കിടയിലൂടെയുള്ള ഓട്ടത്തിലൊക്കെ ഇത് വളരെ ഉപകാരപ്പെട്ടു. ഇന്ത്യയ്ക്കായി ഒരുപിടി മല്&#x200d;സരങ്ങളില്&#x200d; വിജയങ്ങള്&#x200d; നേടിക്കൊടുക്കാന്&#x200d; എനിക്കും ധോണിക്കും സാധിച്ചിട്ടുണ്ട്. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് ധോണി. ഈ അനുഭവങ്ങളെ അദ്ദേഹം ടീമിനായി ഉപയോഗപ്പെടുത്തുന്നത് സുന്ദരമായൊരു കാഴ്ചയായിരുന്നു. ക്യാപ്റ്റന്&#x200d; വിരാട് കോലി അര്&#x200d;പ്പിച്ച വിശ്വാസമാണ് ഇപ്പോഴും താന്&#x200d; ടീമില്&#x200d; തുടരാന്&#x200d; കാരണമെന്നും യുവരാജ് വ്യക്തമാക്കി. കോലി എന്റെ കഴിവുകളില്&#x200d; ഒരുപാട് വിശ്വാസമര്&#x200d;പ്പിച്ചു. 150 എന്റെ ഏറ്റവും ഉയര്&#x200d;ന്ന സ്‌കോറാണ്. ടീമിന്റെയും ക്യാപ്റ്റന്റെയും പിന്തുണയുണ്ടെങ്കില്&#x200d; സ്വാഭാവികമായും നിങ്ങള്&#x200d;ക്ക് ആത്മവിശ്വാസം ലഭിക്കും. വിരാടും ഡ്രസിങ് റൂമിലെ എന്റെ സഹതാരങ്ങളും തന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും തന്നില്&#x200d; വിശ്വസിക്കുകയും ചെയ്‌തെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. അര്&#x200d;ബുദത്തിന്റെ പിടിയില്&#x200d;നിന്ന് രക്ഷപ്പെട്ട് തിരികെയെത്തിയശേഷം വളരെ കഠിനമായിരുന്നു എനിക്കു മുന്നിലുള്ള വഴി. മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ ഞാന്&#x200d; ടീമില്&#x200d; നിന്നും പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചായിരുന്നു ഈ ഘട്ടത്തില്&#x200d; എന്റെ ചിന്ത. കായികശേഷി നിലനിര്&#x200d;ത്തുന്നതിന് ഞാന്&#x200d; വളരെയേറെ കഷ്ടപ്പെട്ടു. മാത്രമല്ല, ഈ സമയത്ത് ടീമില്&#x200d; വന്നും പോയുമിരിക്കുന്ന അവസ്ഥയുമായിരുന്നു. ടീമില്&#x200d; സ്ഥിരമായി ഇടം കിട്ടാത്തത് തന്നെ വളരെയേറെ വലച്ചുവെന്നും യുവരാജ് പറഞ്ഞു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ച് ചിന്തിച്ച നാളുകളില്&#x200d; എനിക്ക് പിന്തുണ നല്&#x200d;കിയ ഒട്ടേറെ ആളുകളുണ്ട്. ഉപേക്ഷിച്ചു കളയുക എന്നത് എന്റെ രീതിയല്ല. അതുകൊണ്ടുതന്നെ ആവുന്നിടത്തോളം ഞാന്&#x200d; കഠിനാദ്ധ്വാനം ചെയ്തു. സമയദോഷം മാറുമെന്ന് എനിക്കറിയാമായിരുന്നുവെന്നും യുവി പറഞ്ഞു. ഞാന്&#x200d; പത്രം വായിക്കാറില്ല. ടിവി കാണാറുമില്ല. കൂടുതല്&#x200d; സമ്മര്&#x200d;ദ്ദം സ്വയം വലിച്ചുവയ്ക്കാതിരിക്കാനുള്ള മുന്&#x200d;കരുതല്&#x200d; മാത്രമാണിത്. കളിയില്&#x200d; പരമാവധി ശ്രദ്ധിച്ച് രാജ്യാന്തര ക്രിക്കറ്റിന് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു ഞാന്&#x200d;. ഇത്തവണ രഞ്ജി ട്രോഫിയില്&#x200d; മികച്ച പ്രകടനം നടത്താന്&#x200d; സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും യുവരാജ് പറഞ്ഞു. ഇംഗ്ലണ്ടിന്റേത് വളരെ മികച്ച പ്രകനമായിരുന്നെന്നും യുവരാജ് പറഞ്ഞു. അവരുടെ കളി വളരെ മികച്ചതായിരുന്നു. മധ്യനിരയില്&#x200d; വളരെ അപകടകാരികളായ താരങ്ങള്&#x200d; അവര്&#x200d;ക്കുണ്ട്. ഏതു ബൗളറേയും തച്ചുതകര്&#x200d;ക്കാന്&#x200d; ശേഷിയുള്ളവര്&#x200d;. യുവാക്കളുടെ സംഘമാണവര്&#x200d;. കൂടുതല്&#x200d; അനുഭവസമ്പത്തു ലഭിക്കുന്നതോടെ അവര്&#x200d; വളരെ അപകടകാരികളാകും. ഭാവിയിലെ ഏറ്റവും അപകടകാരികള്&#x200d; ഇവരാകാനും സാധ്യത വളരെയേറെയാണ്. എല്ലാ തലമുറയിലും വളരെ മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുള്ളവരാണ് ഇംഗ്ലണ്ടുകാര്&#x200d;. മുന്&#x200d;പ് ഇത് ഹാര്&#x200d;മിസണും ഫ്‌ളിന്റോഫുമായിരുന്നു. കഴിഞ്ഞ രണ്ടു മല്&#x200d;സരങ്ങളിലും ഇംഗ്ലണ്ട് മികച്ച പ്രകടനം നടത്തി. രണ്ടു തവണയും അവര്&#x200d; 350ന് മുകളില്&#x200d; സ്‌കോര്&#x200d; ചെയ്തു യുവരാജ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്&#x200d; യുവരാജ്‌ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ഓവറില്&#x200d; മൂന്നിന് 25 റണ്&#x200d;സെന്ന നിലയില്&#x200d; ഇന്ത്യ പതറുമ്പോള്&#x200d; ക്രീസില്&#x200d; ഒരുമിച്ച ഇരുവരും 38 ഓവറിലധികം ക്രീസില്&#x200d; നിന്നു. 256 റണ്&#x200d;സ് നേടി. കരിയറിലെ ഉയര്&#x200d;ന്ന സ്‌കോര്&#x200d; കണ്ടെത്തിയ യുവരാജ് 150 റണ്&#x200d;സെടുത്തപ്പോള്&#x200d; കരിയറിലെ 10-ാം സെഞ്ചുറി കുറിച്ച ധോണി 134 റണ്&#x200d;സെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/virat-kohli-captain-india-england-odi-cuttack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓള്‍ഡ് ഈസ് ഗോള്‍ഡ്; റണ്ണൊഴുക്കിനൊടുവില്‍ ഇന്ത്യക്ക് ജയം, പരമ്പര</title>
		<link>https://www.chandrikadaily.com/ind-vs-eng-2nd-odi-in-cuttack-india-win-by-15-runs.html</link>
					<comments>https://www.chandrikadaily.com/ind-vs-eng-2nd-odi-in-cuttack-india-win-by-15-runs.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Jan 2017 17:09:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[india vs england]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[virat kohli]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17409</guid>

					<description><![CDATA[കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്‍സെടുക്കാനെ ആയുള്ളൂ. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, യുവരാജ് സിങ്, ധോണി എന്നിവര്‍ ശതകവും കുറിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്&#x200d; വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്&#x200d; ഇംഗ്ലണ്ടിനെ 15 റണ്&#x200d;സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്&#x200d; നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്&#x200d; 2-0ന് മുന്നിലെത്തി.</p>
<p>ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്&#x200d;സെടുക്കാനെ ആയുള്ളൂ. റണ്&#x200d;മഴ പെയ്ത മത്സരത്തില്&#x200d; ഇംഗ്ലണ്ട് ക്യാപ്റ്റന്&#x200d; ഓയിന്&#x200d; മോര്&#x200d;ഗന്&#x200d;, യുവരാജ് സിങ്, ധോണി എന്നിവര്&#x200d; ശതകവും കുറിച്ചു. ഇന്ത്യയുടെ റണ്&#x200d;മലയെ പിന്തുടര്&#x200d;ന്ന ഇംഗ്ലണ്ട് കനത്ത പോരാട്ടമാണ് നടത്തിയത്. ഓപണര്&#x200d; അലക്‌സ് ഹെയില്&#x200d;സ് (14)തുടക്കത്തില്&#x200d; തന്നെ പുറത്തായെങ്കിലും ഓപണര്&#x200d; ജേസന്&#x200d; റോയ് (82), ജോ റൂട്ട് (54) എന്നിവരുടെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു.</p>
<p>ബെന്&#x200d; സ്റ്റോക്‌സ് (01), ജോസ് ബട്‌ലര്&#x200d; (10) എന്നിവര്&#x200d; പരാജയപ്പെട്ടപ്പോള്&#x200d; ക്യാപ്റ്റന്&#x200d; ഓയിന്&#x200d; മോര്&#x200d;ഗന്&#x200d; (102) ഒരറ്റത്ത് മോയിന്&#x200d; അലിയെ (55) കൂട്ടു പിടിച്ചാണ് രക്ഷാ ദൗത്യം നടത്തിയത്. 81 പന്തില്&#x200d; ആറ് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇംഗ്ലീഷ് കപ്പിത്താന്റെ ഇന്നിങ്‌സ്. അവസാന ഓവറില്&#x200d; ജയിക്കാന്&#x200d; 22 റണ്&#x200d;സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഭുവനേശ്വര്&#x200d; കുമാര്&#x200d; എറിഞ്ഞ ഓവറില്&#x200d; ഏഴ് റണ്&#x200d;സെടുക്കാനെ ആയുള്ളൂ.<br />
ഇന്ത്യക്കു വേണ്ടി അശ്വിന്&#x200d; 65 റണ്&#x200d;സ് വിട്ടു ന്ല്&#x200d;കി മൂന്നു വിക്കറ്റുകളും ബുമ്‌റ 81 റണ്&#x200d;സിന് രണ്ടു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെറ്ററന്&#x200d; താരങ്ങളായ യുവരാജ് സിങിന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും സെഞ്ച്വറികളുടെ പിന്&#x200d;ബലത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 381 റണ്&#x200d;സ് അടിച്ചുകൂട്ടിയത്. 2011നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്&#x200d; ബെസ്റ്റ് ആയ 150 റണ്&#x200d;സ് നേടിയപ്പോള്&#x200d; ധോണി 134 റണ്&#x200d;സെടുത്തു. കേദാര്&#x200d; ജാദവ് (22), ഹര്&#x200d;ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്&#x200d; അവസാന ഓവറുകളില്&#x200d; തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്&#x200d;സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്&#x200d; (5), ശിഖര്&#x200d; ധവാന്&#x200d; (11), ക്യാപ്റ്റന്&#x200d; വിരാട് കോ്‌ലി എന്നിവരുടെ വിക്കറ്റുകള്&#x200d; തുടരെ തുടരെ നഷ്ടമായി. മൂന്നു വിക്കറ്റും വോക്‌സാണ് വീഴ്ത്തിയത്. മൂന്നിന് 25 എന്ന നിലയില്&#x200d; ക്രീസില്&#x200d; ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.</p>
<p>98 പന്തില്&#x200d; നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്&#x200d; 150 റണ്&#x200d;സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്&#x200d;ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d; പിടിച്ചാണ് അദ്ദേഹം പുറത്തായത്.<br />
തുടക്കത്തില്&#x200d; ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്&#x200d;കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്&#x200d; മാറ്റിയ മുന്&#x200d; ക്യാപ്റ്റന്&#x200d; 106 പന്തില്&#x200d; ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്&#x200d; 134 റണ്&#x200d;സ് നേടി പ്ലങ്കറ്റിന്റെ പന്തില്&#x200d; ബൗണ്ടറിയില്&#x200d; ക്യാച്ച് നല്&#x200d;കി മടങ്ങുമ്പോള്&#x200d; ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.</p>
<p>ഒന്നാം ഏകദിനത്തില്&#x200d; സെഞ്ച്വറി നേടിയ കേദാര്&#x200d; ജാദവ് 10 പന്തില്&#x200d; ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്&#x200d;സ് നേടിയത്. ഹര്&#x200d;ദിക് പാണ്ഡ്യ 9 പന്തില്&#x200d; 19ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്&#x200d; 16ഉം റണ്&#x200d;സുമായി പുറത്താകാതെ നിന്നു. 10 ഓവറില്&#x200d; 91 റണ്&#x200d;സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്&#x200d;സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്&#x200d; 10 ഓവറില്&#x200d; 80 റണ്&#x200d;സ് വഴങ്ങി. സ്‌കോര്&#x200d;: ഇന്ത്യ 381/6. ഇംഗ്ലണ്ട് 366/8</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ind-vs-eng-2nd-odi-in-cuttack-india-win-by-15-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അങ്കക്കലി തുള്ളി യുവരാജും ധോണിയും; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍</title>
		<link>https://www.chandrikadaily.com/dhoni-and-yuvraj-centuries-lead-india-to-381.html</link>
					<comments>https://www.chandrikadaily.com/dhoni-and-yuvraj-centuries-lead-india-to-381.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 19 Jan 2017 12:20:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[MSD]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17389</guid>

					<description><![CDATA[വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 2011-നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്‍ ബെസ്റ്റ് ആയ 150 റണ്‍സ് നേടിയപ്പോള്‍ ധോണി 134 റണ്‍സെടുത്തു. കേദാര്‍ ജാദവ് (22), ഹര്‍ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വെറ്ററന്&#x200d; താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്&#x200d; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്&#x200d; ഇന്ത്യക്ക് കൂറ്റന്&#x200d; സ്‌കോര്&#x200d;. കട്ടക്കില്&#x200d; ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്&#x200d; 381 റണ്&#x200d;സ് ആണ് അടിച്ചുകൂട്ടിയത്. 2011-നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്&#x200d; ബെസ്റ്റ് ആയ 150 റണ്&#x200d;സ് നേടിയപ്പോള്&#x200d; ധോണി 134 റണ്&#x200d;സെടുത്തു. കേദാര്&#x200d; ജാദവ് (22), ഹര്&#x200d;ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്&#x200d; അവസാന ഓവറുകളില്&#x200d; തിളങ്ങി.</p>
<p>ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്&#x200d;സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്&#x200d; (5), ശിഖര്&#x200d; ധവാന്&#x200d; (11), ക്യാപ്ടന്&#x200d; വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റും വോക്‌സിനായിരുന്നു. മൂന്നിന് 25 എന്ന നിലയില്&#x200d; ക്രീസില്&#x200d; ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.</p>
<p>98 പന്തില്&#x200d; നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്&#x200d; 150 റണ്&#x200d;സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്&#x200d;ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്&#x200d; വിക്കറ്റ് കീപ്പര്&#x200d; പിടിച്ചാണ് അദ്ദേഹം പുറത്തായത്.</p>
<p>തുടക്കത്തില്&#x200d; ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്&#x200d;കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്&#x200d; മാറ്റിയ മുന്&#x200d; ക്യാപ്ടന്&#x200d; 106 പന്തില്&#x200d; ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്&#x200d; 134 റണ്&#x200d;സ് നേടി പ്ലങ്കറ്റിന്റെ പന്തില്&#x200d; ബൗണ്ടറിയില്&#x200d; ക്യാച്ച് നല്&#x200d;കി മടങ്ങുമ്പോള്&#x200d; ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.</p>
<p>ഒന്നാം ഏകദിനത്തില്&#x200d; സെഞ്ച്വറി നേടിയ കേദാര്&#x200d; ജാദവ് 10 പന്തില്&#x200d; ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്&#x200d;സ് നേടിയത്. ഹര്&#x200d;ദിക് പാണ്ഡ്യ 9 പന്തില#് 19-ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്&#x200d; 16-ഉം റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>10 ഓവറില്&#x200d; 91 റണ്&#x200d;സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്&#x200d;സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്&#x200d; 10 ഓവറില്&#x200d; 80 റണ്&#x200d;സ് വഴങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhoni-and-yuvraj-centuries-lead-india-to-381.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവരാജിന് സെഞ്ച്വറി; ധോണിയും ശതകത്തിലേക്ക്‌</title>
		<link>https://www.chandrikadaily.com/yuvaraj-scores-century-in-cuttack-odi.html</link>
					<comments>https://www.chandrikadaily.com/yuvaraj-scores-century-in-cuttack-odi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 19 Jan 2017 10:51:38 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17363</guid>

					<description><![CDATA[കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വെറ്ററന്‍ താരം യുവരാജ് സിങിന് സെഞ്ച്വറി യും കരിയര്‍ ബെസ്റ്റ് സ്‌കോറും. നാലാമനായി ബാറ്റിങിനിറങ്ങിയ യുവി 98 പന്തില്‍ 15 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും പിന്‍ബലത്തിലാണ് മൂന്നക്കം കണ്ടത്. 2011-നു ശേഷം യുവി നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. 40 ഓവര്‍ പിന്നിടുമ്പോള്‍ 145 റണ്‍സുമായി യുവരാജും 85 റണ്‍സുമായി ധോണിയും ക്രീസിലുണ്ട്. മൂന്നു വിക്കറ്റിന് 261 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്&#x200d; വെറ്ററന്&#x200d; താരം യുവരാജ് സിങിന് സെഞ്ച്വറി യും കരിയര്&#x200d; ബെസ്റ്റ് സ്‌കോറും. നാലാമനായി ബാറ്റിങിനിറങ്ങിയ യുവി 98 പന്തില്&#x200d; 15 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും പിന്&#x200d;ബലത്തിലാണ് മൂന്നക്കം കണ്ടത്. 2011-നു ശേഷം യുവി നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.</p>
<p>40 ഓവര്&#x200d; പിന്നിടുമ്പോള്&#x200d; 145 റണ്&#x200d;സുമായി യുവരാജും 85 റണ്&#x200d;സുമായി ധോണിയും ക്രീസിലുണ്ട്. മൂന്നു വിക്കറ്റിന് 261 എന്ന നിലയിലാണ് ഇന്ത്യ.</p>
<p>ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്&#x200d;സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്&#x200d; (5), ശിഖര്&#x200d; ധവാന്&#x200d; (11), ക്യാപ്ടന്&#x200d; വിരാട് കോഹ്‌ലി എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റും വോക്‌സിനായിരുന്നു. മൂന്നിന് 25 എന്ന നിലയില്&#x200d; ക്രീസില്&#x200d; ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yuvaraj-scores-century-in-cuttack-odi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവിയെ എന്തിന് ടീമിലേക്ക് മടക്കിവിളിച്ചു? കോഹ് ലിക്ക് ചിലത് പറയാനുണ്ട്&#8230;</title>
		<link>https://www.chandrikadaily.com/kohli-define-yuvi-inclusion-in-odi-against-england.html</link>
					<comments>https://www.chandrikadaily.com/kohli-define-yuvi-inclusion-in-odi-against-england.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Jan 2017 14:11:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[virat kohli]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16751</guid>

					<description><![CDATA[പൂനെ: വര്‍ഷങ്ങള്‍ക്ക് ശേഷം യുവരാജ് സിങ്ങിനെ ടീമിലെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. മധ്യനിരയില്‍ കരുത്ത് പകരാന്‍ യുവിക്കാവും, ഇത് മുന്‍ നായകന്‍ ധോണിയുടെ മേലുള്ള ഭാരം കുറക്കാനാവുമെന്നും കോഹ്‌ലി പറയുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കാണ് യുവരാജ് സിങ്ങിനെ ടീമിലേക്ക് മടക്കിവിളിച്ചത്. 2013ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് യുവരാജ് അവസാനം ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും യുവരാജിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. &#8216;മിഡില്‍ ഓര്‍ഡറില്‍ ധോണിയുടെ ചുമലില്‍ കൂടുതല്‍ ഭാരം ഏല്‍പ്പിക്കാനാകില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>പൂനെ: വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം യുവരാജ് സിങ്ങിനെ ടീമിലെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്&#x200d; വിരാട് കോഹ് ലി. മധ്യനിരയില്&#x200d; കരുത്ത് പകരാന്&#x200d; യുവിക്കാവും, ഇത് മുന്&#x200d; നായകന്&#x200d; ധോണിയുടെ മേലുള്ള ഭാരം കുറക്കാനാവുമെന്നും കോഹ്‌ലി പറയുന്നു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കാണ് യുവരാജ് സിങ്ങിനെ ടീമിലേക്ക് മടക്കിവിളിച്ചത്. 2013ല്&#x200d; സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് യുവരാജ് അവസാനം ഏകദിനം കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും യുവരാജിനെ ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>&#8216;മിഡില്&#x200d; ഓര്&#x200d;ഡറില്&#x200d; ധോണിയുടെ ചുമലില്&#x200d; കൂടുതല്&#x200d; ഭാരം ഏല്&#x200d;പ്പിക്കാനാകില്ല. ബാറ്റിങ്ങ് മുന്&#x200d;നിരയുടെ ചുമതല ഏറ്റെടുക്കാന്&#x200d; ഞാന്&#x200d; തയ്യാറാണ്. മുന്&#x200d;നിര പരാജയപ്പെട്ടാല്&#x200d; പൊരുതാന്&#x200d; ധോണിക്കൊപ്പം ഒരാള്&#x200d; കൂടി വേണം. അതിനാലാണ് യുവിയെ തെരഞ്ഞെടുത്തത്. യുവിയുടെ പരിചയ സമ്പന്നതയും പരിഗണിക്കപ്പെട്ടു&#8217; കോഹ് ലി തുടര്&#x200d;ന്നു.</p>
<p>ന്യൂസിലാന്&#x200d;ഡിനെതിരായ മത്സരങ്ങളില്&#x200d; മധ്യനിരയില്&#x200d; ധോണി യുവതാരങ്ങള്&#x200d;ക്കാണ് അവസരം നല്&#x200d;കിയിരുന്നത്. ബാറ്റിങ് ഓര്&#x200d;ഡറില്&#x200d; മുന്നെ ഇറങ്ങിയ ധോണി ഇനി താഴോട്ടിറങ്ങാനില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്&#x200d; ടീം ആവശ്യപ്പെടുന്ന മുറക്ക് ഏത് പൊസിഷനിലും കളിക്കുമെന്നാണ് ഇന്നലെ ധോണി മാധ്യമപ്രവര്&#x200d;ത്തകരോട് വ്യക്തമാക്കിയത്. നാളെ പൂനെയിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം. ഇതിനകം ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-define-yuvi-inclusion-in-odi-against-england.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്ക് പാലിച്ചു: പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ധോനിയും യുവരാജും</title>
		<link>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html</link>
					<comments>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Jan 2017 14:33:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dhoni]]></category>
		<category><![CDATA[IND VS ENG]]></category>
		<category><![CDATA[INDvsENG]]></category>
		<category><![CDATA[ms dhoni]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16317</guid>

					<description><![CDATA[മുബൈ: ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്‍സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്യാപ്റ്റന്‍സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവരാജും വന്‍ ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്‍സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്‍ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>മുബൈ: ക്യാപ്റ്റന്&#x200d; സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിങ് ധോണി അവസാനമായി ഇന്ത്യയെ നയിക്കുന്ന പരിശീലന മല്&#x200d;സരത്തില്&#x200d; ഇന്ത്യക്ക് മികച്ച സ്‌കോര്&#x200d;. ക്യാപ്റ്റന്&#x200d;സി എന്ന സ്ഥാനഭാരം ഒഴിഞ്ഞ എംസ് ധോനിയും നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്&#x200d; ടീമില്&#x200d; തിരിച്ചെത്തിയ യുവരാജും വന്&#x200d; ഫോമിലായി. ഇംഗ്ലണ്ട് ഇലവനെതിരെ പരിശീലന മല്&#x200d;സരത്തിനിറങ്ങിയ ഇന്ത്യ എ ക്കായി മഹേന്ദ്ര സിങ് ധോണിയും (പുറത്താകാതെ 68) യുവരാജ് സിങ്ങും (56) ബാറ്റിങ് വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഇവര്&#x200d;ക്കൊപ്പം അമ്പാട്ടി റായിഡുവും കൂടി സെഞ്ച്വറിയുമായി വരവറിയിച്ചതോടെ ഇന്ത്യ എയ്ക്കെതിരായ സന്നാഹ മത്സരത്തില്&#x200d; ഇംഗ്ലണ്ട് ഇലവന് വിജയലക്ഷ്യം 304 റണ്&#x200d;സായി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Vintage <a href="https://twitter.com/YUVSTRONG12">@YUVSTRONG12</a>! How&#8217;s that for a SIX! CCI at its feet in admiration. <a href="https://t.co/VNN2F38cfx">pic.twitter.com/VNN2F38cfx</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/818764860859236353">January 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>മത്സരത്തിന് മുന്നേ യുവരാജ് പറഞ്ഞ വാക്കുകള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കുന്നതായിരുന്നു ധോണിയുമായി ചേര്&#x200d;ന്ന യുവിയുടെ ബാറ്റിങ്. പഴയകാല പ്രതാപത്തോടെ ധോനിയേയും യുവിയേയും ഇനിയും ക്രീസില്&#x200d; കാണാം എ്ന്നായിരുന്നു യുവിയുടെ വാക്ക്. 48 പന്തുകള്&#x200d; നേരിട്ട യുവരാജ് സിങ് രണ്ടു സിക്‌സും ആറു ബൗണ്ടറിയുമുള്&#x200d;പ്പെടെ 56 റണ്&#x200d;സെടുത്ത് പുറത്തായി. എന്നാല്&#x200d; 40 പന്തുകള്&#x200d; നേരിട്ട ധോണി രണ്ടു സിക്‌സും എട്ടു ബൗണ്ടറിയുമായി 68 റണ്&#x200d;സെടുത്ത് പുറത്താകാതെ നിന്നു. ആദ്യ വിക്കറ്റില്&#x200d; 97 പന്തില്&#x200d; 11 ബൗണ്ടറിയും ഒരു സിക്‌സുമുള്&#x200d;പ്പെടെ 100 റണ്&#x200d;സെടുത്ത് റിട്ടയര്&#x200d; ചെയ്ത അമ്പാട്ടി റായിഡുവിനും 84 പന്തില്&#x200d; എട്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്&#x200d;പ്പെടെ 63 റണ്&#x200d;സെടുത്ത ശിഖര്&#x200d; ധവാനും ശേഷമാണ് യുവി-ധോനി വെടിക്കെട്ടിന് കളമൊരുങ്ങയത്.<br />
ക്യാപ്റ്റന്&#x200d; സ്ഥാനം ഒഴിഞ്ഞ ശേഷം ഇന്ത്യയെ അവസാനമായി നയിക്കാനായി പരിശീലന മല്&#x200d;സരത്തിനിറങ്ങിയ ക്യാപ്റ്റന്&#x200d; കൂളിന് കാണികളില്&#x200d; നിന്നും വന്&#x200d; സ്വീകരണമാണ് ലഭിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Enter MSD! CCI deafening and rise to welcome <a href="https://twitter.com/msdhoni">@msdhoni</a> to the crease. <a href="https://t.co/xq4mgqGeNb">pic.twitter.com/xq4mgqGeNb</a></p>
<p>— BCCI (@BCCI) <a href="https://twitter.com/BCCI/status/818775346837422081">January 10, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-a-vs-england-xi-live-cricket-score-all-eyes-on-mahendra-singh-dhoni.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവരാജ് പൊരുതി; പഞ്ചാബിന് മികച്ച ലീഡ്</title>
		<link>https://www.chandrikadaily.com/yuvraj-in-form.html</link>
					<comments>https://www.chandrikadaily.com/yuvraj-in-form.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sat, 15 Oct 2016 20:05:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[yuvrajsingh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=2979</guid>

					<description><![CDATA[റോത്തക്: ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ടീം ടോപ് സ്‌കോററായ ക്യാപ്റ്റന്‍ യുവരാജ് സിങിന്റെ കരുത്തില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍. രഞ്ജി ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ പഞ്ചാബ് 307 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചുനീട്ടി. 76 റണ്‍സെടുത്ത യുവരാജിന്റെ കരുത്തില്‍ ഒമ്പതിന് 175 എന്ന സ്‌കോറില്‍ പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 26 റണ്‍സെടുക്കുന്നതിനിടെ മധ്യപ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ പഞ്ചാബ് 378ഉം മധ്യപ്രദേശ് 247ഉം റണ്‍സാണെടുത്തത്.]]></description>
										<content:encoded><![CDATA[<p>റോത്തക്: ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ടീം ടോപ് സ്‌കോററായ ക്യാപ്റ്റന്&#x200d; യുവരാജ് സിങിന്റെ കരുത്തില്&#x200d; പഞ്ചാബിന് മികച്ച സ്‌കോര്&#x200d;. രഞ്ജി ഗ്രൂപ്പ് എ മത്സരത്തില്&#x200d; മധ്യപ്രദേശിനെതിരെ പഞ്ചാബ് 307 റണ്&#x200d;സിന്റെ വിജയലക്ഷ്യം വെച്ചുനീട്ടി. 76 റണ്&#x200d;സെടുത്ത യുവരാജിന്റെ കരുത്തില്&#x200d; ഒമ്പതിന് 175 എന്ന സ്‌കോറില്&#x200d; പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്&#x200d; ചെയ്യുകയായിരുന്നു. 26 റണ്&#x200d;സെടുക്കുന്നതിനിടെ മധ്യപ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്&#x200d; പഞ്ചാബ് 378ഉം മധ്യപ്രദേശ് 247ഉം റണ്&#x200d;സാണെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yuvraj-in-form.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
