<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Zainul Abideen Safari &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/zainul-abideen-safari/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 12:48:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Zainul Abideen Safari &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി</title>
		<link>https://www.chandrikadaily.com/muslim-league-leader-n-k-c-condolences-on-the-production-of-umar-sahib-zainul-abideen-safari.html</link>
					<comments>https://www.chandrikadaily.com/muslim-league-leader-n-k-c-condolences-on-the-production-of-umar-sahib-zainul-abideen-safari.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 12:48:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[condolence]]></category>
		<category><![CDATA[umar sahib]]></category>
		<category><![CDATA[Zainul Abideen Safari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364218</guid>

					<description><![CDATA[പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം ലീഗ് നേതാവ് എന്&#x200d;.കെ.സി. ഉമ്മര്&#x200d; സാഹിബിന്റെ നിര്യാണത്തില്&#x200d; അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്&#x200d; ആബിദീന്&#x200d; സഫാരി. പാനൂര്&#x200d; മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്&#x200d;.കെ.സി. ഉമ്മര്&#x200d; സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്&#x200d; സാഹിബ് പകര്&#x200d;ന്ന മാനുഷികതയും വിലപ്പെട്ട ഓര്&#x200d;മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്&#x200d;ത്തകരുടെ കര്&#x200d;മ്മമണ്ഡലങ്ങളില്&#x200d; ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്&#x200d; ആബിദീന്&#x200d; സഫാരി ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം;</strong></p>
<p>ഓര്&#x200d;മ്മകളില്&#x200d; ജ്വലിച്ച് എന്&#x200d;.കെ.സി<br />
കെ. സൈനുല്&#x200d; ആബിദീന്&#x200d; സഫാരി<br />
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)</p>
<p>പാനൂര്&#x200d; മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്&#x200d;.കെ.സി. ഉമ്മര്&#x200d; സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്&#x200d; ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.</p>
<p>എന്&#x200d;.കെ.സി. ഉമ്മര്&#x200d; സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്&#x200d;ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്&#x200d; ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.<br />
&#8216;പാനൂര്&#x200d;&#8217; എന്ന വാക്ക് കേള്&#x200d;ക്കുമ്പോള്&#x200d; ഓര്&#x200d;മ്മയില്&#x200d; ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്&#x200d;.കെ.സി. ഉമ്മര്&#x200d; സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്&#x200d;ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്&#x200d;.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്&#x200d; ട്രഷറര്&#x200d; എന്ന നിലയില്&#x200d; ലീഗിന്റെ വളര്&#x200d;ച്ചയ്ക്കും ഉയര്&#x200d;ച്ചക്കും അദ്ദേഹം നല്&#x200d;കിയ സംഭാവനകള്&#x200d; അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.</p>
<p>പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്&#x200d;.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്&#x200d; എത്തിക്കുന്നതിലും അദ്ദേഹം നിര്&#x200d;ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്‌നേഹപൂര്&#x200d;ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്&#x200d;ക്ക് അദ്ദേഹം നല്&#x200d;കിയിരുന്ന പ്രാധാന്യം വാക്കുകള്&#x200d; കൊണ്ട് വിവരിക്കാനാവാത്തതാണ്.</p>
<p>അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്&#x200d; ഞാന്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹപൂര്&#x200d;ണ്ണമായ പെരുമാറ്റവും ഇന്നും മനസില്&#x200d; തിളക്കത്തോടെ നില്&#x200d;ക്കുന്നുണ്ട്.<br />
പ്രിയപ്പെട്ട ഉമ്മര്&#x200d; സാഹിബിന്റെ വേര്&#x200d;പാട് പൊതുപ്രവര്&#x200d;ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്&#x200d;ന്ന മാനുഷികതയും വിലപ്പെട്ട ഓര്&#x200d;മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്&#x200d;ത്തകരുടെ കര്&#x200d;മ്മമണ്ഡലങ്ങളില്&#x200d; ഒരു വഴികാട്ടിയായിരിക്കും.</p>
<p>ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്&#x200d; (സ്വര്&#x200d;ണ്ണ മഹല്&#x200d;), സഹീര്&#x200d;, ശക്കീര്&#x200d; (ഖത്തര്&#x200d;), സബീന, സൈബു എന്നിവര്&#x200d;ക്കും മരുമക്കളായ ഷംസു പോയില്&#x200d; (ദുബായ്), സുബൈര്&#x200d; (ബഹ്‌റൈന്&#x200d;), സറീന, സാജിറ, ജസീല, ആബിദ എന്നിവര്&#x200d;ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന്&#x200d; നെല്ലൂര്&#x200d;, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്&#x200d;, ആസ്യ എന്നിവര്&#x200d;ക്കും അവരുടെ മുഴുവന്&#x200d; കുടുംബാംഗങ്ങള്&#x200d;ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്&#x200d; പങ്കുചേരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-leader-n-k-c-condolences-on-the-production-of-umar-sahib-zainul-abideen-safari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേതൃമാഹാത്മ്യത്തിന്റെ ചെങ്കോല്‍</title>
		<link>https://www.chandrikadaily.com/the-scepter-of-leadership.html</link>
					<comments>https://www.chandrikadaily.com/the-scepter-of-leadership.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 02 Aug 2025 08:16:56 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad sayyid muhammed ali shihab thangal]]></category>
		<category><![CDATA[Zainul Abideen Safari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349218</guid>

					<description><![CDATA[കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഖ്യ അജണ്ടകളില്‍ ഒന്നാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്! വീടില്ലാത്തവര്‍ക്ക് ഒരു കൂടെങ്കിലും നിര്‍മിച്ച് നല്‍കണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി]]></description>
										<content:encoded><![CDATA[<p><strong>കെ സൈനുൽ ആബിദീൻ സഫാരി</strong></p>
<p>ശിഹാബ് എ്ന്ന അറബി പദം ചെങ്കോല്&#x200d; എന്നാണ് അര്&#x200d;ഥമാക്കുന്നത്്. നേതൃദൗത്യത്തില്&#x200d; സമീപകാലത്ത് കേരളം കണ്ട മഹിതമായ ഒരു മാതൃകയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;.പാരമ്പര്യമായി ലഭിച്ചതു കൂടെയായിരുന്നു ആ നേതൃപാടവം. ഉന്നതമായ സര്&#x200d;വകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂര്&#x200d;ണമായ തീരുമാനപ്പെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകള്&#x200d; എന്നിവയിലൂടെ പൂര്&#x200d;ണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ പേരിലൊക്കെയായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓര്&#x200d;ക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തില്&#x200d; മുസ്ലിം സമൂഹം ആര്&#x200d;ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്&#x200d; തങ്ങളില്&#x200d; നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്&#x200d; കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന്&#x200d; ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്&#x200d;ക്കുണ്ട്. എന്നാല്&#x200d; സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്&#x200d; നിന്നാവണം പകര്&#x200d;ത്തിയത്.<br />
ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്&#x200d;ബല നിമിഷങ്ങളില്&#x200d; സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്&#x200d;ത്തനങ്ങളിലും എതിര്&#x200d;ചേരിയില്&#x200d; നില്&#x200d;ക്കുന്നവര്&#x200d;ക്ക് പോലും അടുക്കാവുന്ന തരത്തില്&#x200d; തങ്ങള്&#x200d; അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളില്&#x200d; അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്.</p>
<p>&nbsp;</p>
<p>അതുകൊണ്ടാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്. അങ്ങനെ നിര്&#x200d;ണായകമായ ചരിത്രമുഹൂര്&#x200d;ത്തങ്ങളില്&#x200d; കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്&#x200d;വഹിച്ച നേതാവായി തങ്ങള്&#x200d; മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്&#x200d;നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്&#x200d;.<br />
തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്&#x200d;ക്കുട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്&#x200d;ന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്&#x200d; അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്&#x200d; തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്&#x200d;ക്കിടയില്&#x200d; ജനകീയ പ്രശ്നങ്ങള്&#x200d; -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്&#x200d;ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്&#x200d; കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാനിര്&#x200d;വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്.</p>
<p>പൂക്കോയതങ്ങള്&#x200d; &#8211; ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്&#x200d;പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്&#x200d; കോഴിക്കോട് എം.എം.ഹൈസ്‌കൂളില്&#x200d; നിന്ന് പഠനം പൂര്&#x200d;ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്&#x200d;ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്&#x200d;സ് പഠനം പൂര്&#x200d;ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്&#x200d; 1961 വരെ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലും തുടര്&#x200d;ന്ന് 1966 വരെ കൈറോ സര്&#x200d;വകലാശാലയിലും അദ്ദേഹം തുടര്&#x200d;പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്&#x200d; ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്&#x200d;മാര്&#x200d;. ഈജിപ്തിലെ പഠനം പൂര്&#x200d;ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്&#x200d;ന്ന് 1975 മുതല്&#x200d; അദ്ദേഹം ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്&#x200d;ക്കുകയും ദേഹവിയോഗം വരെ അത് തുടര്&#x200d;ന്നു വരികയും ചെയ്തു.<br />
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്&#x200d;, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്&#x200d;.</p>
<p>സയ്യിദ് ശിഹാബുദ്ദീന്&#x200d; അലിയ്യുല്&#x200d; ഹള്റമിയുടെ പൗത്രപുത്രന്&#x200d; സയ്യിദ് മുഹ്ളാര്&#x200d; ശിഹാബുദ്ദീന്&#x200d; തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയ തങ്ങള്&#x200d; ശിഹാബുദ്ദീന്&#x200d;. കര്&#x200d;മശാസ്ത്ര പണ്ഡിതന്&#x200d;, കവി, സ്വാതന്ത്ര്യസമര നായകന്&#x200d; എന്നീ നിലകളില്&#x200d; പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദല്&#x200d; പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങള്&#x200d;ക്ക് ഊര്&#x200d;ജ്ജംപകര്&#x200d;ന്നത്. ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്&#x200d; നിന്നു തുരത്തണമെന്നു നിര്&#x200d;ദേശിക്കുന്ന നിരവധി ഫത്വകള്&#x200d; അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാര്&#x200d; തമിഴ്നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.<br />
സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയതങ്ങളുടെ പൗത്രന്&#x200d; പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്. കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളില്&#x200d; ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്&#x200d; പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടര്&#x200d;ന്ന് പിതൃസഹോദരന്&#x200d; സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളര്&#x200d;ന്നത്. അദ്ദേഹത്തോടുള്ള സ്നേഹാദരവുകള്&#x200d; കാരണമാണ് തന്റെ മക്കള്&#x200d;ക്ക് പൂക്കോയതങ്ങള്&#x200d; അലി എന്ന് ചേര്&#x200d;ത്ത് പേരു വിളിച്ചത്.</p>
<p>കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങള്&#x200d;ക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവര്&#x200d;ത്തനങ്ങളെ രാഷ്ട്രീയപ്പാര്&#x200d;ട്ടികളുടെ മുഖ്യ അജണ്ടകളില്&#x200d; ഒന്നാക്കി മാറ്റുന്നതില്&#x200d; പ്രധാന പങ്ക് വഹിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്! വീടില്ലാത്തവര്&#x200d;ക്ക് ഒരു കൂടെങ്കിലും നിര്&#x200d;മിച്ച് നല്&#x200d;കണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവര്&#x200d;ത്തനമായി മാറി! അങ്ങനെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം സൂഫി പരിപ്രേക്ഷ്യത്തിന്റെ വിവിധ ദര്&#x200d;ശനങ്ങളാല്&#x200d; സമന്വയിക്കപ്പെട്ടു. ഓണത്തിനും ഈദിനും ക്രിസ്തുമസിനും അരിയും വിഭവങ്ങളും വിതരണം ചെയ്യുന്നതും രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന്റെ ഭാഗമായി മാറി! ഒരു ബഹുസ്വര സമൂഹത്തില്&#x200d; സഹിഷ്ണുതയും സമഭാവനയും കാരുണ്യവും ഉള്&#x200d;ക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നാണ് ശിഹാബ് തങ്ങള്&#x200d; കേരള സമൂഹത്തെ പഠിപ്പിച്ചത്. അച്ച്യുത മേനോന്&#x200d; മന്ത്രി സഭയുടെ കാലത്ത് ഒരു ദിവസം വൈദ്യുതി ബോര്&#x200d;ഡിലെ ഉദ്യോഗസ്ഥര്&#x200d; കറന്റ് നല്&#x200d;കാനായി പാണക്കാട് വീട്ടിലെത്തി. ലൈന്&#x200d; വലിക്കാന്&#x200d; വേണ്ടി വന്ന ഉദ്യോഗസ്ഥരോട് പൂക്കോയ തങ്ങള്&#x200d; ചോദിച്ചു &#8211; ഞങ്ങളുടെ വീട്ടിലേക്ക് മാത്രമാണോ വൈദ്യുതി? ഉദ്യോഗസ്ഥര്&#x200d; അതേ എന്ന് മറുപടി പറഞ്ഞു. അപ്പോള്&#x200d; പൂക്കോയ തങ്ങള്&#x200d; അവരോട് പറഞ്ഞു &#8211; ഈ ഗ്രാമത്തില്&#x200d; എല്ലാവര്&#x200d;ക്കും വൈദ്യുതി കിട്ടുന്ന അന്ന് മതി ഞങ്ങള്&#x200d;ക്കും, നിങ്ങള്&#x200d; ഓഫിസിലേക്ക് തിരിച്ച് പോകുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-scepter-of-leadership.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വൈബ്രന്റ് തലശ്ശേരി &#8216; ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും</title>
		<link>https://www.chandrikadaily.com/vibrant-thalassery-will-be-held-on-june-21-at-the-indian-islamic-centre.html</link>
					<comments>https://www.chandrikadaily.com/vibrant-thalassery-will-be-held-on-june-21-at-the-indian-islamic-centre.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 14:44:46 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abudabi kmcc]]></category>
		<category><![CDATA[fathima thahaliya]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[Thalassery]]></category>
		<category><![CDATA[Zainul Abideen Safari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344476</guid>

					<description><![CDATA[മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്‍കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.]]></description>
										<content:encoded><![CDATA[<p>അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി &#8216;വൈബ്രന്റ് തലശ്ശേരി &#8216;എന്ന പേരില്&#x200d; സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്&#x200d; 21 ശനിയാഴ്ച രാത്രി 7:30 മുതല്&#x200d; അബുദാബി ഇന്ത്യന്&#x200d; ഇസ്ലാമിക് സെന്ററില്&#x200d; വെച്ച് നടക്കും.</p>
<p>മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്&#x200d; ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്&#x200d;കുന്ന പരിപാടിയില്&#x200d; മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.<br />
തുടര്&#x200d;ന്ന് അബുദാബി സ്‌കൂളുകളില്&#x200d; നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്&#x200d; ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്&#x200d; പെട്ട വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും ബിസിനസ്സ് സംരംഭകര്&#x200d;ക്കും മുന്&#x200d; കേരള നിയമസഭ സ്പീക്കര്&#x200d; സീതിസാഹിബിന്റെ പേരിലുള്ള എക്‌സലന്&#x200d;സ് അവാര്&#x200d;ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്&#x200d; സംബന്ധിക്കുമെന്ന് സംഘാടകര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vibrant-thalassery-will-be-held-on-june-21-at-the-indian-islamic-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.കെ.സി അബു ഹാജി സ്മാരക അവാര്&#x200d;ഡ് സൈനുല്&#x200d; ആബിദീന്&#x200d; സഫാരിക്ക് സമ്മാനിച്ചു</title>
		<link>https://www.chandrikadaily.com/mkc-abu-haji-memorial-award-presented-to-zainul-abideen-safari.html</link>
					<comments>https://www.chandrikadaily.com/mkc-abu-haji-memorial-award-presented-to-zainul-abideen-safari.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Oct 2023 16:04:34 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Memorial Award]]></category>
		<category><![CDATA[MKC Abu Haji]]></category>
		<category><![CDATA[Zainul Abideen Safari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280249</guid>

					<description><![CDATA[കോഴിക്കോട് പാരമൗണ്ട് ടവറില്&#x200d; നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്&#x200d; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; അവാര്&#x200d;ഡ് ദാനം നിര്&#x200d;വഹിച്ചു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്രമുഖ മുസ്്ലിം ലീഗ് നേതാവും സാമൂഹ്യ സേവന രംഗത്തെ പ്രധാനിയുമായിരുന്ന എം.കെ.സി അബു ഹാജിയുടെ പേരിലുള്ള നാലാമത് അവാര്&#x200d;ഡ് പ്രവാസി വ്യവസായിയും സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സൈനുല്&#x200d; ആബിദീന്&#x200d; സഫാരിക്ക് സമ്മാനിച്ചു.</p>
<p>കോഴിക്കോട് പാരമൗണ്ട് ടവറില്&#x200d; നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്&#x200d; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; അവാര്&#x200d;ഡ് ദാനം നിര്&#x200d;വഹിച്ചു. എം.കെ.സിയുടെ പേരില്&#x200d; ഏര്&#x200d;പ്പെടുത്തിയ അവാര്&#x200d;ഡ് ഏറ്റവും അര്&#x200d;ഹമായ കരങ്ങളിലേക്കാണ് എത്തുന്നതെന്നും ജീവകാരുണ്യരംഗത്ത് നിസ്വാര്&#x200d;ത്ഥസേവനം നടത്തുന്ന വ്യക്തിത്വമാണ് സൈനുല്&#x200d; ആബിദീന്&#x200d; സഫാരിയെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പുരസ്‌കാരദാന ചടങ്ങ് നിയമസഭാ സ്പീക്കര്&#x200d; എ.എന്&#x200d; ഷംസീര്&#x200d; ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി പൊന്നാട അണിയിച്ചു. വ്യവസായി പി.കെ അഹമ്മദിനു നല്&#x200d;കി ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ബുള്ളറ്റിന്&#x200d; പ്രകാശനം നിര്&#x200d;വഹിച്ചു. ഡോ. എം.കെ മുനീര്&#x200d; എം.എല്&#x200d;.എ മംഗളപത്രം സമര്&#x200d;പ്പിച്ചു.</p>
<p>കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി പ്രാര്&#x200d;ത്ഥന നിര്&#x200d;വഹിച്ചു. ഉമര്&#x200d; ഫൈസി മുക്കം, എം.സി മായിന്&#x200d;ഹാജി, ഡോ. എന്&#x200d;.എ.എം അബ്ദുല്&#x200d;ഖാദര്&#x200d;, സയ്യിദ് മുബശ്ശിര്&#x200d; തങ്ങള്&#x200d; ജമലുല്ലൈലി, കെ. പ്രവീണ്&#x200d;കുമാര്&#x200d;, എം.എ റസാഖ് മാസ്റ്റര്&#x200d;, പാറക്കല്&#x200d; അബ്ദുല്ല, ടി.പി ചെറൂപ്പ, കമാല്&#x200d; വരദൂര്&#x200d;, കെ. മോയിന്&#x200d;കുട്ടി മാസ്റ്റര്&#x200d; എന്നിവര്&#x200d; പങ്കെടുത്തു. എം.കെ.സി സ്മാരക സമിതി ചെയര്&#x200d;മാന്&#x200d; കെ.മൊയ്തീന്&#x200d; കോയ സ്വാഗതവും ജന.സെക്രട്ടറി സി.പി ഇഖ്ബാല്&#x200d; നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mkc-abu-haji-memorial-award-presented-to-zainul-abideen-safari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
