<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Zimbabwe &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/zimbabwe/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Nov 2025 03:45:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Zimbabwe &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് തുടക്കം; പാകിസ്താന്‍ സിംബാബ്വെയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി</title>
		<link>https://www.chandrikadaily.com/tri-nation-t20-series-begins-pakistan-defeated-zimbabwe-by-5-wickets.html</link>
					<comments>https://www.chandrikadaily.com/tri-nation-t20-series-begins-pakistan-defeated-zimbabwe-by-5-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 03:45:49 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[Tri-nation T20]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364277</guid>

					<description><![CDATA[ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ലാഹോര്&#x200d;: ശ്രീലങ്ക, പാകിസ്താന്&#x200d;, സിംബാബ്വെ ടീമുകള്&#x200d; പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് പരമ്പര മികച്ച ആവേശത്തോടെയാണ് ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തില്&#x200d; ആതിഥേയരായ പാകിസ്താന്&#x200d;, മികച്ച പോരാട്ടം കാഴ്ചവച്ച സിംബാബ്വെയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.</p>
<p>ടോസ് നേടിയ പാകിസ്താന്&#x200d; ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്&#x200d; തന്നെ സിംബാബ്വെയുടെ ഓപ്പണര്&#x200d;മാരായ ബ്രയന്&#x200d; ബെനറ്റും തടിവനാഷെ മരുമാനിയും ശക്തമായ പിടിമുറുക്കം കാട്ടി. 36 പന്തില്&#x200d; 49 റണ്&#x200d;സ് നേടിയ ബെനറ്റും, 22 പന്തില്&#x200d; 30 റണ്&#x200d;സ് നേടിയ നിരുമാനിയും ചേര്&#x200d;ന്ന് 72 റണ്&#x200d;സിന്റെ ആദ്യ വിക്കറ്റ് പങ്കാളിത്തം നല്&#x200d;കി.</p>
<p>ക്യാപ്റ്റന്&#x200d; സിക്കന്ദര്&#x200d; റാസ 24 പന്തില്&#x200d; പുറത്താകാതെ 34 റണ്&#x200d;സ് നേടി ടീമിനെ സ്ഥിരതയിലേക്ക് നയിച്ചുവെങ്കിലും, മറ്റു ബാറ്റര്&#x200d;മാര്&#x200d; വലിയ സംഭാവനകളുമായി മുന്നോട്ടുവന്നില്ല. നിശ്ചിത 20 ഓവറില്&#x200d; 8 വിക്കറ്റ് നഷ്ടത്തില്&#x200d; 147 റണ്&#x200d;സ് എന്ന സ്‌കോറിലാണ് സിംബാബ്വെയുടെ ഇന്നിംഗ്‌സ് അവസാനിച്ചത്.</p>
<p>മറുപടി ബാറ്റിങ്ങില്&#x200d; പാകിസ്താന്&#x200d; ഒരു ഘട്ടത്തില്&#x200d; നാല് വിക്കറ്റ് നഷ്ടത്തില്&#x200d; 54 റണ്&#x200d;സെന്ന നിലയില്&#x200d; തകര്&#x200d;ന്നിരുന്നു. ഫഖര്&#x200d; സമാന്റെയും 32 പന്തില്&#x200d; 44, ഉസ്മാന്&#x200d; ഖാന്റെയും 28 പന്തില്&#x200d; പുറത്താകാതെ 37, മുഹമ്മദ് നവാസിന്റെയും 12 പന്തില്&#x200d; പുറത്താകാതെ 21 എന്നിങ്ങനെയുള്ള സംഭാവനകളാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്.</p>
<p>19-ാം ഓവറില്&#x200d; ബ്രാഡ് എവാന്&#x200d;സിന്റെ പന്തില്&#x200d; മുഹമ്മദ് നവാസിന്റെ കാച്ച് ബ്രയന്&#x200d; ബെനറ്റ് വിട്ടതും പിന്നാലെ വന്ന നോബോള്&#x200d; സമ്മര്&#x200d;ദ്ദം കുറക്കുന്നതും പാകിസ്താനെ വിജയത്തിലേക്ക് എത്തിച്ചു. അവസാനമായി 19.2 ഓവറില്&#x200d; 5 വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം പാകിസ്താന്&#x200d; നേടി.</p>
<p>ത്രിരാഷ്ട്ര പരമ്പരയിലെ അടുത്ത മത്സരം നാളെ സിംബാബ്വെയും ശ്രീലങ്കയും തമ്മില്&#x200d; നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tri-nation-t20-series-begins-pakistan-defeated-zimbabwe-by-5-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിംബാബ്‌വെ ക്രിക്കറ്റ് മുന്&#x200d; താരം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാര്&#x200d;ത്ത തെറ്റ്; അറിയിച്ച് സഹതാരം</title>
		<link>https://www.chandrikadaily.com/1news-that-former-zimbabwean-cricketer-heath-streak-is-dead-is-false-informed-teammate.html</link>
					<comments>https://www.chandrikadaily.com/1news-that-former-zimbabwean-cricketer-heath-streak-is-dead-is-false-informed-teammate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Aug 2023 06:48:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[dead false]]></category>
		<category><![CDATA[Heath Streak]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271052</guid>

					<description><![CDATA[സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്&#x200d; കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്&#x200d;ത്ത നിഷേധിച്ചത്.]]></description>
										<content:encoded><![CDATA[<p>സിംബാബ്‌വെ ക്രിക്കറ്റ് മുന്&#x200d; താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; തെറ്റെന്ന് സഹതാരം. സ്ട്രീക്കിനൊപ്പം സിംബാബ്‌വെ ടീമില്&#x200d; കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്&#x200d;ത്ത നിഷേധിച്ചത്. ആദ്യം ഹെന്റി ഒലോംഗ തന്നെയാണ് സ്ട്രീക്കിന്റെ മരണവാര്&#x200d;ത്ത ലോകത്തെ അറിയിച്ചത്.</p>
<p>ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാര്&#x200d;ത്ത തെറ്റെന്ന് താന്&#x200d; സ്ഥിരീകരിക്കുന്നു. താന്&#x200d; അല്&#x200d;പ്പം മുമ്പ് സ്ട്രീക്കുമായി സംസാരിച്ചു. തേര്&#x200d;ഡ് അംപയര്&#x200d; തന്നെ തിരിച്ചുവിളിച്ചെന്ന് സ്ട്രീക്ക് പറഞ്ഞു. സ്ട്രീക്ക് ജീവിച്ച് ഇരിക്കുന്നതായും ഒലോംഗ വ്യക്തമാക്കി.</p>
<p>ഈ വര്&#x200d;ഷം മെയ് മാസത്തിലാണ് താരം അര്&#x200d;ബുദത്തിന് ചികിത്സ തേടിയത്. ഇന്ന് അന്തര്&#x200d; ദേശീയ മാധ്യമങ്ങളില്&#x200d; ഉള്&#x200d;പ്പെടെ സ്ട്രീക്കിന്റെ മരണവാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്യുകയായിരുന്നു. 1990 കളിലും 2000 ങ്ങളിലും സിംബാബ്‌വെ ക്രിക്കറ്റിലെ നിര്&#x200d;ണായക സാന്നിധ്യമായ താരമായിരുന്നു ഹീത്ത് സ്ട്രീക്ക്.</p>
<p>100 ടെസ്റ്റ് വിക്കറ്റുകള്&#x200d; നേടിയ ആദ്യത്തെയും ഏക സിംബാബ്‌വെ ബൗളറും 100 ഏകദിന വിക്കറ്റുകള്&#x200d; നേടിയ നാല് സിംബാബ്‌വെ  ബൗളര്&#x200d;മാരില്&#x200d; ഒരാളുമാണ് സ്ട്രീക്ക്. ടെസ്റ്റ് ക്രിക്കറ്റില്&#x200d; 1000 റണ്ണുകളുടെയും 100 വിക്കറ്റുകളുടെയും ഡബിള്&#x200d; തികച്ച ആദ്യത്തെയും ഏക സിംബാബ്‌വെക്കാരനും ഏകദിനത്തില്&#x200d; 2000 റണ്&#x200d;സിന്റെയും 200 വിക്കറ്റിന്റെയും ഇരട്ട തികച്ച ആദ്യത്തെയും ഏക സിംബാബ്‌വെക്കാരനുമാണ് അദ്ദേഹം. തന്റെ ടെസ്റ്റ് കരിയറില്&#x200d; ഏഴ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ, ടെസ്റ്റ് ക്രിക്കറ്റില്&#x200d; ഒരു സിംബാബ്‌വെ ബൗളറുടെ ഏറ്റവും കൂടുതല്&#x200d; അഞ്ച് വിക്കറ്റ് നേട്ടം എന്ന റെക്കോര്&#x200d;ഡ് അദ്ദേഹം സ്വന്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1news-that-former-zimbabwean-cricketer-heath-streak-is-dead-is-false-informed-teammate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് വ്യാപനം രൂക്ഷം സിംബാബ് വെയിൽ പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/zimbabwe-covid-crisis.html</link>
					<comments>https://www.chandrikadaily.com/zimbabwe-covid-crisis.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Wed, 06 Jan 2021 17:12:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[covid 19]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175243</guid>

					<description><![CDATA[ഒരു മാസം മുമ്പുള്ളതിനെക്കാൾ കോവിഡ് ബാധിതരുടെ എണ്ണം 50 ശതമാനം വർദ്ധിച്ചു.]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക പ്രതിസന്ധിയോടൊപ്പം കോവിഡ് വ്യാപനം മൂർച്ഛിക്കുക കൂടി ചെയ്തതോടെ സിംബാബ്വെയിൽ ജീവിതം ദുരിതപൂർണമായി. ഒരു മാസം മുമ്പുള്ളതിനെക്കാൾ കോവിഡ് ബാധിതരുടെ എണ്ണം 50 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളെല്ലാം നേരത്തെ തകർന്നിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തെ ആശുപത്രികൾ നേരത്തെ തന്നെ പൂർണതോതിൽ പ്രവർത്തന സജ്ജമല്ല. സമ്പന്നർക്ക് മാത്രമേ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുന്നുള്ളൂ. ദരിദ്രർക്കും ഇടത്തരക്കാർക്കും ചികിത്സയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല.</p>
<p>നവംബർ മുതലാണ് രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു തുടങ്ങിയത്. പ്രതിദിനം നൂറുപേർക്കെന്ന പേരിലാണ് രോഗം സ്ഥിരികീരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില ഹോസ്പിറ്റലുകളിൽ വെന്റിലേറ്റർ സൗകര്യമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zimbabwe-covid-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിംബാബ്‌വെയില്‍ പട്ടാള അട്ടിമറി</title>
		<link>https://www.chandrikadaily.com/zimbawe-soldier-revolution.html</link>
					<comments>https://www.chandrikadaily.com/zimbawe-soldier-revolution.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 15 Nov 2017 16:08:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54148</guid>

					<description><![CDATA[&#160; ഹരാരെ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സിംബാബ്‌വെയില്‍ പട്ടാളം അധികാരം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഹരാരെയുടെയും സ്റ്റേറ്റ് ടിവിയുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രസിഡന്റ് റോബര്‍ട്ട് മുഗാബേയും ഭാര്യയും വീട്ടുതടങ്കലിലാണ്. അദ്ദേഹവും കുടുംബവും സുരക്ഷിതമാണെന്നും സൈനിക വക്താവ് അറിയിച്ചു. അട്ടിമറിയില്ലെന്നും തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷം രാജ്യം സാധാരണ ഭരണസംവിധാനത്തിലേക്ക് തിരിച്ചവരുമന്നും അദ്ദേഹം പറഞ്ഞു. മുഗാബെയുമായി അടുത്ത് ബന്ധമുള്ള ചിലരെയാണ് സൈന്യം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വക്താവ് വെളിപ്പെടുത്തി. രാജ്യത്ത് സാമൂഹിക, സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ നടത്തുകയും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഹരാരെ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സിംബാബ്‌വെയില്&#x200d; പട്ടാളം അധികാരം പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ ഹരാരെയുടെയും സ്റ്റേറ്റ് ടിവിയുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രസിഡന്റ് റോബര്&#x200d;ട്ട് മുഗാബേയും ഭാര്യയും വീട്ടുതടങ്കലിലാണ്. അദ്ദേഹവും കുടുംബവും സുരക്ഷിതമാണെന്നും സൈനിക വക്താവ് അറിയിച്ചു.<br />
അട്ടിമറിയില്ലെന്നും തങ്ങളുടെ ലക്ഷ്യം പൂര്&#x200d;ത്തീകരിച്ച ശേഷം രാജ്യം സാധാരണ ഭരണസംവിധാനത്തിലേക്ക് തിരിച്ചവരുമന്നും അദ്ദേഹം പറഞ്ഞു. മുഗാബെയുമായി അടുത്ത് ബന്ധമുള്ള ചിലരെയാണ് സൈന്യം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വക്താവ് വെളിപ്പെടുത്തി. രാജ്യത്ത് സാമൂഹിക, സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്&#x200d; നടത്തുകയും ചെയ്യുന്ന ക്രിമിനലുകളെയാണ് തങ്ങള്&#x200d; ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മുഗാബെയും ഭാര്യ ഗ്രേസ് മുഗാബെയും സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോര്&#x200d;ട്ടുണ്ട്. തലസ്ഥാന നഗരിയുടെ വടക്കന്&#x200d; ഭാഗങ്ങളില്&#x200d;നിന്ന് വെടിവെപ്പിന്റെയും ഷെല്&#x200d; വര്&#x200d;ഷത്തിന്റെയും ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്&#x200d; പറയുന്നു. ഹരാരെയുടെ തെരുവുകളില്&#x200d; സൈനിക കവചിത വാഹനങ്ങള്&#x200d; പട്രോളിങ് നടത്തുന്നുണ്ട്. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്&#x200d; മുന്&#x200d;ഗാഗ്വയെ പ്രസിഡന്റായി നിയമിക്കാനാണ് സൈന്യത്തിന്റെ ശ്രമമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.<br />
ഭാര്യ ഗ്രേസിനെ പിന്&#x200d;ഗാമിയാക്കുന്നതിനാണ് 93കാരനായ മുഗാബെ വൈസ് പ്രസിഡന്റിനെ പുറത്താക്കിയതെന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. 1980 മുതല്&#x200d; അധികാരത്തിലിരിക്കുന്ന മുഗാബെക്കു പകരം ഗ്രേസ് വരുന്നതിനോട് സൈന്യത്തിന് കടുത്ത എതിര്&#x200d;പ്പുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തില്&#x200d; പങ്കെടുക്കാത്ത ഒരാളെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. മുഗാബെ എവിടെയാണുള്ളതെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്&#x200d; മുഗാബെയുമായി ഫോണില്&#x200d; സംസാരിച്ചെന്നും അദ്ദേഹം വീട്ടിലാണെന്നും ദക്ഷിണാഫ്രിക്കന്&#x200d; പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ അധികാരമാറ്റത്തിന് സിംബാബ്‌വെയിലെ സംഭവങ്ങള്&#x200d; ഇടയാക്കില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.<br />
മുഗാബെ സൈനിക കസ്റ്റഡിയിലാണെന്ന് ഭരണകക്ഷിയായ സാനു-പിഎഫ് പാര്&#x200d;ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ആരാണ് ട്വിറ്ററില്&#x200d; ഈ വിവരം പോസ്റ്റ് ചെയ്തതെന്നും വ്യക്തമല്ല.<br />
സ്ഥിതിഗതികള്&#x200d; സാധാരണ നിലയിലേക്ക് മടങ്ങുന്നതുവരെ വീടുകളില്&#x200d; തുടരാന്&#x200d; ബ്രിട്ടനും അമേരിക്കയും സിംബാബ്‌വെയിലുള്ള തങ്ങളുടെ പൗരന്മാരോട് അഭ്യര്&#x200d;ത്ഥിച്ചു. സ്ഥിതിഗതികള്&#x200d; സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിംബാബ്‌വെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zimbawe-soldier-revolution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും അട്ടിമറി; ശ്രീലങ്കയില്‍ സിംബാബ്‌വെക്ക് ഏകദിന പരമ്പര</title>
		<link>https://www.chandrikadaily.com/zimbabwe-win-odi-series-in-srilanka.html</link>
					<comments>https://www.chandrikadaily.com/zimbabwe-win-odi-series-in-srilanka.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 10 Jul 2017 15:08:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Raza]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[SRIvsZIM]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35150</guid>

					<description><![CDATA[ഹംബന്‍ടോട്ട: ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ സിംബാബ്‌വെക്ക് ശ്രീലങ്കയുടെ മണ്ണില്‍ ഏകദിന പരമ്പര. നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് വീഴ്ത്തിയാണ് സിംബാബ്‌വെ പരമ്പര 3-2 ന് സ്വന്തമാക്കിയത്. 2009-നു ശേഷം ഇതാദ്യമായാണ് സിംബാബ്‌വെ വിദേശത്ത് പരമ്പര നേടുന്നത്. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശകര്‍ ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. മുന്‍നിരയില്‍ നിരോഷന്‍ ഡിക്ക്‌വെല്ല (3), കുസാല്‍ മെന്‍ഡിസ് (1), ഉപുല്‍ തരംഗ (6) എന്നിവര്‍ക്ക് പിഴച്ചപ്പോള്‍ മൂന്നിന് 31 എന്ന നിലയില്‍ ആതിഥേയര്‍ ആടിയുലഞ്ഞു. ഗുണതിലകെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹംബന്&#x200d;ടോട്ട: ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ സിംബാബ്‌വെക്ക് ശ്രീലങ്കയുടെ മണ്ണില്&#x200d; ഏകദിന പരമ്പര. നിര്&#x200d;ണായകമായ അഞ്ചാം മത്സരത്തില്&#x200d; ശ്രീലങ്കയെ മൂന്നു വിക്കറ്റിന് വീഴ്ത്തിയാണ് സിംബാബ്‌വെ പരമ്പര 3-2 ന് സ്വന്തമാക്കിയത്. 2009-നു ശേഷം ഇതാദ്യമായാണ് സിംബാബ്‌വെ വിദേശത്ത് പരമ്പര നേടുന്നത്.</p>
<p>പരമ്പരയുടെ വിധി നിര്&#x200d;ണയിക്കുന്ന മത്സരത്തില്&#x200d; ടോസ് നേടിയ സന്ദര്&#x200d;ശകര്&#x200d; ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. മുന്&#x200d;നിരയില്&#x200d; നിരോഷന്&#x200d; ഡിക്ക്‌വെല്ല (3), കുസാല്&#x200d; മെന്&#x200d;ഡിസ് (1), ഉപുല്&#x200d; തരംഗ (6) എന്നിവര്&#x200d;ക്ക് പിഴച്ചപ്പോള്&#x200d; മൂന്നിന് 31 എന്ന നിലയില്&#x200d; ആതിഥേയര്&#x200d; ആടിയുലഞ്ഞു. ഗുണതിലകെ (52), അസേല ഗുണരത്‌നെ (59 നോട്ടൗട്ട്) എന്നിവരുടെ അര്&#x200d;ധസെഞ്ച്വറികളും ക്യാപ്ടന്&#x200d; എയ്ഞ്ചലോ മാത്യൂസ് (24), ദുഷ്മന്ത ചമീര (18 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങും ലങ്കയെ 203-ലെത്തിച്ചു.<br />
സിംബാബ്‌വെക്കു വേണ്ടി സികന്ദര്&#x200d; റാസ 21 റണ്&#x200d;സിന് മൂന്നും ഗ്രേയം ക്രീമര്&#x200d; 23 റണ്&#x200d;സിന് രണ്ടും വിക്കറ്റെടുത്തപ്പോള്&#x200d; ടെന്&#x200d;ഡയ് ചട്ടാര, ഷോണ്&#x200d; വില്യംസ്, മാല്&#x200d;കം വാളര്&#x200d; എന്നിവര്&#x200d; ഓരോ വിക്കറ്റ് നേടി.</p>
<p>മറുപടി ബാറ്റിങില്&#x200d; ഒന്നാം വിക്കറ്റില്&#x200d; ഹാമില്&#x200d;ട്ടണ്&#x200d; മസാകഡ്‌സയും (73) സൊളോമണ്&#x200d; മിറെയും (43) കാഴ്ചവെച്ച മികച്ച ബാറ്റിങ് സിംബാബ്‌വെക്ക് കരുത്തായി. മിറെ പുറത്തായ ശേഷം തരിസായ് മുസാകന്&#x200d;ഡ (37)യും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്&#x200d; മധ്യ ഓവറുകളില്&#x200d; അകില ധനഞ്ജയ നാലു വിക്കറ്റുമായി ആഞ്ഞടിച്ചപ്പോള്&#x200d; സിംബാബ്‌വെ ഇന്നിങ്‌സ് ആടിയുലഞ്ഞു. ഈ ഘട്ടത്തില്&#x200d; നിര്&#x200d;ണായക ഇന്നിങ്‌സ് കളിച്ച സിക്കന്ദര്&#x200d; റാസ (27 നോട്ടൗട്ട്) ഗ്രേയം ക്രീമറെ (11 നോട്ടൗട്ട്) കൂട്ടുപിടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. റാസയാണ് കളിയിലെ കേമന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zimbabwe-win-odi-series-in-srilanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലങ്കയെ അവരുടെ നാട്ടില്‍ അട്ടിമറിച്ച് സിംബാബ്‌വെ; സോളമണ്‍ മിറെക്ക് സെഞ്ച്വറി</title>
		<link>https://www.chandrikadaily.com/solomon-mire-century-topples-srilanka.html</link>
					<comments>https://www.chandrikadaily.com/solomon-mire-century-topples-srilanka.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 30 Jun 2017 15:42:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Century]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Solomon Mire]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34099</guid>

					<description><![CDATA[ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ദുര്‍ബലരായ സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകമായ ഗാലെയില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കിയെങ്കിലും ഓപണര്‍ സോളമണ്‍ മിറെയുടെ (112) കന്നി സെഞ്ച്വറിയുടെ കരുത്തില്‍ ആഫ്രിക്കന്‍ ടീം 14 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സോളമണ്‍ മിറെ ആണ് കളിയിലെ താരം. ലങ്കന്‍ മണ്ണിലെ ഏറ്റവും വലിയ റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സിംബാബ്‌വെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഗാലെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തില്&#x200d; ദുര്&#x200d;ബലരായ സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ഞെട്ടിക്കുന്ന തോല്&#x200d;വി. സ്വന്തം തട്ടകമായ ഗാലെയില്&#x200d; ആദ്യം ബാറ്റ് ചെയ്ത ലങ്ക അഞ്ചു വിക്കറ്റിന് 316 എന്ന മികച്ച ടോട്ടല്&#x200d; സ്വന്തമാക്കിയെങ്കിലും ഓപണര്&#x200d; സോളമണ്&#x200d; മിറെയുടെ (112) കന്നി സെഞ്ച്വറിയുടെ കരുത്തില്&#x200d; ആഫ്രിക്കന്&#x200d; ടീം 14 പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്&#x200d; ലക്ഷ്യം കണ്ടു.</p>
<p>സോളമണ്&#x200d; മിറെ ആണ് കളിയിലെ താരം. ലങ്കന്&#x200d; മണ്ണിലെ ഏറ്റവും വലിയ റണ്&#x200d; ചേസ് എന്ന റെക്കോര്&#x200d;ഡ് സിംബാബ്‌വെ സ്വന്തം പേരിലാക്കി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Exceptional knock from Mire. Congratulations Zimbabwe for winning the 1st ODI against Sri Lanka. <a href="https://twitter.com/hashtag/SLvZIM?src=hash">#SLvZIM</a> <a href="https://t.co/RUKYA9Tanu">pic.twitter.com/RUKYA9Tanu</a></p>
<p>— Sri Lanka Cricket (@OfficialSLC) <a href="https://twitter.com/OfficialSLC/status/880774215720329216">June 30, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ദനുഷ്‌ക ഗുണതിലക (60), കുശാല്&#x200d; മെന്&#x200d;ഡിസ് (86), ഉപുല്&#x200d; തരംഗ (79 നോട്ടൗട്ട്), ക്യാപ്ടന്&#x200d; എയ്ഞ്ചലോ മാത്യൂസ് (43) എന്നിവരുടെ ബാറ്റിങ് മികവിലാണ് 316 റണ്&#x200d;സടിച്ചത്. ടെന്&#x200d;ഡയ് ചടാര 49 റണ്&#x200d;സിന് രണ്ടു വിക്കറ്റെടുത്തു.</p>
<p>മറുപടി ബാറ്റിങില്&#x200d; മൂന്നാം ഓവറില്&#x200d; തന്നെ ഹാമില്&#x200d;ട്ടണ്&#x200d; മസാകഡ്‌സയെ (5) നഷ്ടമായെങ്കിലും മിറെയുടെ തകര്&#x200d;പ്പന്&#x200d; പ്രകടനം സന്ദര്&#x200d;ശകരെ മുന്നോട്ടു നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്&#x200d; ക്രെയ്ഗ് ഇര്&#x200d;വിനൊപ്പം (18) 34 റണ്&#x200d;സിന്റെയും മൂന്നാം വിക്കറ്റില്&#x200d; ഷോണ്&#x200d; വില്യംസിനൊപ്പം (65) 161 റണ്&#x200d;സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ മിറെ സ്‌കോര്&#x200d; 207-ലെത്തിച്ച ശേഷമാണ് പുറത്തായത്. പുറത്താകാതെ 67 റണ്&#x200d;സ് നേടിയ സിക്കന്ദര്&#x200d; റാസയും മാല്&#x200d;ക്കം വാലറും അഞ്ചാം വിക്കറ്റിലുണ്ടാക്കിയ 102 റണ്&#x200d;സിന്റെ അപരാജിത കൂട്ടുകെട്ട് സിംബാബ്‌വെക്ക് ജയം എളുപ്പമാക്കി. അപോന്&#x200d;സോയെ സിക്‌സറിനു പറത്തിയാണ് റാസ വിജയം ആഘോഷിച്ചത്. ഏഴ് ബൗളര്&#x200d;മാരെ മാറിമാറി പരീക്ഷിച്ചിട്ടും സിംബാബ്‌വെ ബാറ്റിങിന്റെ അടിയിളക്കാന്&#x200d; ലങ്കക്ക് കഴിഞ്ഞില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solomon-mire-century-topples-srilanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
