<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Zionism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/zionism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 15 Jun 2025 13:41:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Zionism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്‍.എസ്.എസ്; മുഖ്യമന്ത്രി പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/the-rss-is-the-twin-brother-of-zionism-in-israel-chief-minister-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/the-rss-is-the-twin-brother-of-zionism-in-israel-chief-minister-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 15 Jun 2025 13:41:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[iran]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[ppinarayi vijayan]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[Zionism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344726</guid>

					<description><![CDATA[ഇസ്രാഈല്‍ ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിലെ സയണിസത്തിന്റെ ഇരട്ട സഹോദരനാണ് ആര്&#x200d;.എസ്.എസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. </p>
<p>നേരത്തെ ഇസ്രാഈലുമായി ബന്ധപ്പെട്ടെടുത്ത് നിലപാടല്ല ഇന്ത്യ ഇപ്പോള്&#x200d; സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഇസ്രാഈലിനെ പരസ്യമായി പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഇസ്രാഈല്&#x200d; നെറിക്കെട്ട ആക്രമണമാണ് ഇറാനില്&#x200d; നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന നിലപാടാണ് ഇസ്രാഈല്&#x200d; സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഐക്യരാഷ്ട്ര സഭയില്&#x200d; പ്രമേയങ്ങള്&#x200d; വന്നപ്പോള്&#x200d; ഒരു ശങ്കയുമില്ലാതെ ലോകത്തിലെ മറ്റു രാഷ്ട്രങ്ങള്&#x200d;ക്കൊപ്പം നിന്ന് ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണങ്ങള്&#x200d;ക്കെതിരെ അപലപിക്കാന്&#x200d; ബാധ്യതപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, അപലപിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. </p>
<p>ഇസ്രാഈല്&#x200d; ലോക പൊലീസ് ചമയുകായാണെന്നും പിണറായി വിജയന്&#x200d; കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-rss-is-the-twin-brother-of-zionism-in-israel-chief-minister-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സയണിസ്റ്റുകളുടെ സുരക്ഷയും  ഫലസ്തീന്റെ ഭാവിയും</title>
		<link>https://www.chandrikadaily.com/article-140.html</link>
					<comments>https://www.chandrikadaily.com/article-140.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Aug 2018 16:06:01 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Zionism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98068</guid>

					<description><![CDATA[അബ്ദുല്&#x200d; സത്താര്&#x200d; അല്&#x200d; കാസിം ഫിന്&#x200d;ലന്റിലെ ഹെല്&#x200d;സിങ്കിയില്&#x200d; സമ്മേളിച്ച അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപും റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദിമര്&#x200d; പുടിനും സയണിസ്റ്റ് ശക്തികളുടെ സുരക്ഷ ഉറപ്പിക്കുന്നതിനുള്ള കരാറില്&#x200d; ഒപ്പുവെച്ച ശേഷമായിരുന്നു പിരിഞ്ഞത്. സയണിസ്റ്റ് ശക്തികള്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പരമ്പരാഗത നിലപാടെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ആവര്&#x200d;ത്തിച്ച് പറഞ്ഞു. അതേസമയം ഇസ്രാഈലിനും സിറിയക്കുമിടയിലുള്ള പ്രദേശം സൈനിക മുക്തമാക്കണമെന്നാവശ്യപ്പെടുന്ന 1974ലെ കരാര്&#x200d; മുറുകെപിടിക്കുമെന്ന് റഷ്യന്&#x200d; പ്രസിഡന്റും വ്യക്തമാക്കി. സയണിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇരുപക്ഷവും ശ്രദ്ധിച്ചത്. അറബികള്&#x200d;ക്കും സയണിസ്റ്റുകള്&#x200d;ക്കുമിടയിലെ മറ്റേത് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അബ്ദുല്&#x200d; സത്താര്&#x200d; അല്&#x200d; കാസിം</strong></p>
<p>ഫിന്&#x200d;ലന്റിലെ ഹെല്&#x200d;സിങ്കിയില്&#x200d; സമ്മേളിച്ച അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപും റഷ്യന്&#x200d; പ്രസിഡന്റ് വ്‌ളാദിമര്&#x200d; പുടിനും സയണിസ്റ്റ് ശക്തികളുടെ സുരക്ഷ ഉറപ്പിക്കുന്നതിനുള്ള കരാറില്&#x200d; ഒപ്പുവെച്ച ശേഷമായിരുന്നു പിരിഞ്ഞത്. സയണിസ്റ്റ് ശക്തികള്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പരമ്പരാഗത നിലപാടെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ആവര്&#x200d;ത്തിച്ച് പറഞ്ഞു. അതേസമയം ഇസ്രാഈലിനും സിറിയക്കുമിടയിലുള്ള പ്രദേശം സൈനിക മുക്തമാക്കണമെന്നാവശ്യപ്പെടുന്ന 1974ലെ കരാര്&#x200d; മുറുകെപിടിക്കുമെന്ന് റഷ്യന്&#x200d; പ്രസിഡന്റും വ്യക്തമാക്കി.</p>
<p>സയണിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇരുപക്ഷവും ശ്രദ്ധിച്ചത്. അറബികള്&#x200d;ക്കും സയണിസ്റ്റുകള്&#x200d;ക്കുമിടയിലെ മറ്റേത് കരാറിനെയും പോലെ 1974ലെ കരാറും സയണിസ്റ്റുകളുടെ സുരക്ഷ ഉന്നംവെച്ചുള്ളതായിരുന്നു. സയണിസ്റ്റുകളില്&#x200d;നിന്നും നിത്യേനെ വന്യമായ അതിക്രമങ്ങള്&#x200d; നേരിട്ടുകൊണ്ടിരിക്കുന്ന ഫലസ്തീന്&#x200d; ജനതയെ കുറിച്ച് ഇരുപക്ഷവും ഒന്നും ഉരിയാടിയില്ല. ഗസ്സയിലെ കടലാസു കളിവിമാനങ്ങളെ ഭീകര വിമാനങ്ങളായും അതേസമയം എഫ്35 പോര്&#x200d; വിമാനങ്ങളെ പ്രതിരോധ വിമാനങ്ങളായും കാണുന്ന ഈ ലോകത്ത് മറ്റെങ്ങിനെയാണവര്&#x200d; പ്രവര്&#x200d;ത്തിക്കുക?</p>
<p>തങ്ങള്&#x200d; കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തങ്ങള്&#x200d;ക്കു ചുറ്റുമുള്ള അറബികളാണ് ആ ശത്രുക്കളെന്നും അവര്&#x200d; ഭൂമുഖത്തു നിന്നും തങ്ങളുടെ രാഷ്ട്രത്തെ തുടച്ചുനീക്കാന്&#x200d; വന്&#x200d; സൈന്യത്തെ ഒരുക്കുകയും അതിനെ ആയുധമണിയിക്കുകയുമാണെന്നും ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്&#x200d; സയണിസ്റ്റുകള്&#x200d; വിജയിച്ചിരിക്കുന്നു. അപ്രകാരം ഫലസ്തീന്&#x200d;കാര്&#x200d; ഭീകരരാണെന്നും അവര്&#x200d; ഇസ്രാഈലിനെതിരെ നിരന്തരം സൈനിക പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണെന്നും അംഗീകരിപ്പിക്കുന്നതിലും അവര്&#x200d; വിജയിച്ചിരിക്കുന്നു. ഫലസ്തീന്&#x200d; അധിനിവേശം തങ്ങളല്ല നടത്തിയിരിക്കുന്നത്, ഫലസ്തീന്&#x200d; ഭീകരര്&#x200d; തങ്ങളുടെ കഥകഴിക്കാനാണ് ശ്രമിക്കുന്നത്, വൈജ്ഞാനികവും നാഗരികവും ധാര്&#x200d;മികവുമായ മാനദണ്ഡങ്ങള്&#x200d; മുറുകെപിടിക്കുന്ന അറബ് ഭൂ പ്രദേശത്തെ ഏക ജനാധിപത്യ രാഷ്ട്രം തങ്ങളുടേതാണ് എന്നൊക്കെയാണ് അവര്&#x200d; ലോകത്തെ കൊണ്ട് സമ്മതിപ്പിച്ചിരിക്കുന്നത്.<br />
സയണിസ്റ്റുകളെ അധിനിവേശ കടന്നാക്രമണകാരികളായി കണ്ടിരുന്ന, ഫലസ്തീന്&#x200d;കാരുടെ അവകാശങ്ങള്&#x200d;ക്കൊപ്പം നിലകൊണ്ടിരുന്ന നിരവധി രാഷ്ട്രങ്ങളുണ്ടായിരുന്നു. എന്നാല്&#x200d; അത്തരത്തില്&#x200d; ഇന്ന് അവയൊന്നുമില്ല. മാത്രമല്ല, സയണിസ്റ്റുകളുടെ സുരക്ഷക്കും അവരുടെ രാഷ്ട്രത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന വക്താക്കളായി അവ മാറിയിരിക്കുന്നു. തങ്ങള്&#x200d; വെറുക്കുന്ന അധര്&#x200d;മികളായ ഭീകരര്&#x200d;ക്കും മാനുഷിക മൂല്യങ്ങള്&#x200d;ക്ക് വേണ്ടി നിലകൊള്ളുകയും അവ നടപ്പാക്കുകയും ചെയ്യുന്ന സയണിസ്റ്റുകള്&#x200d;ക്കുമിടയിലെ സംഘട്ടനമായി അവിടത്തെ സംഘര്&#x200d;ഷത്തെ കാണുന്നവര്&#x200d; വരെയുണ്ട്.</p>
<p>സയണിസ്റ്റുകളുടെ സുരക്ഷയെന്ന ആശയത്തിലേക്ക് കടന്നെത്തിയിട്ടുള്ളവരില്&#x200d; ചില അറബ് നാടുകളുമുണ്ട്. അവയുടെ പക്കല്&#x200d; പ്രത്യേക സെന്&#x200d;സറുകളുണ്ട്. അതിലൂടെയാണവര്&#x200d; ഇസ്രാഈലിന്റെ സുരക്ഷയെ ബാധിക്കുന്നതും അല്ലാത്തതും അറിയുന്നത്. ഇസ്രാഈലിന്റെ സുരക്ഷക്ക് ദോഷം ചെയ്യുന്നതും അല്ലാത്തതും അറിയുന്നവരായി പല അറബികളും മാറിയിരിക്കുന്നു. ആ സുരക്ഷ കാത്തുസൂക്ഷിക്കാന്&#x200d; തങ്ങളോടാവശ്യപ്പെടുന്നവരുടെ അടുത്ത് എന്തെങ്കിലും ആവശ്യവുമായി അവര്&#x200d; ചെല്ലുന്നുമില്ല. അഥവാ സയണിസ്റ്റുകളുടെ സുരക്ഷക്ക് സേവനം ചെയ്യാനുള്ള പട്ടാളമായി അവര്&#x200d; മാറിയിരിക്കുന്നു. ഇസ്രാഈലിന്റെ സുരക്ഷക്ക് പോറലേല്&#x200d;പ്പിക്കുന്ന എല്ലാ നടപടികളും പ്രവര്&#x200d;ത്തനങ്ങളും അവര്&#x200d; വെടിയുന്നു. സുരക്ഷകാര്യങ്ങളില്&#x200d; സയണിസ്റ്റുകളുമായി സഹകരിക്കുന്ന ചില ഫലസ്തീന്&#x200d;കാരുടെ കാര്യത്തിലും ഈ വിശേഷണം ചേരുന്നു.</p>
<p>ഇസ്രാഈലിന്റെ സുരക്ഷാ താല്&#x200d;പര്യങ്ങള്&#x200d;ക്ക് നിരക്കാത്ത മാധ്യമ, വിദ്യാഭ്യാസ പ്രവര്&#x200d;ത്തനങ്ങള്&#x200d; അവര്&#x200d;ക്കറിയാം. അതുകൊണ്ടു തന്നെ അവ ചെയ്യാനവര്&#x200d; വിമുഖത കാണിക്കുന്നു. ഫലസ്തീന്&#x200d;കാര്&#x200d;ക്കും സയണിസ്റ്റുകള്&#x200d;ക്കുമിടയില്&#x200d; ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തില്&#x200d; ഇസ്രാഈലിന്റെ സുരക്ഷക്ക് വേണ്ടി സൈനിക സേവനം ചെയ്യുന്ന ആയിരക്കണക്കിന് ഫലസ്തീന്&#x200d;കാരുണ്ട്. ഇക്കാര്യത്തില്&#x200d; നിരപരാധിയെന്ന് പറയാന്&#x200d; ഒരാള്&#x200d;ക്കും സാധിക്കുകയില്ല. കാരണം ഇസ്രാഈലുമായി സുരക്ഷാസഹകരണമുണ്ടെന്ന് ഫലസ്തീന്&#x200d; സുരക്ഷാ സൈന്യത്തില്&#x200d; ചേരുന്നവര്&#x200d;ക്കെല്ലാം മുന്&#x200d;കൂട്ടി ധാരണയുള്ള വിഷയമാണ്. ഇസ്രാഈലിന്റെ സുരക്ഷക്ക് വേണ്ടി സേവനം ചെയ്യാന്&#x200d; ഒരുനാള്&#x200d; തങ്ങളോട് ആവശ്യപ്പെടുമെന്നും അവര്&#x200d;ക്കറിയാം.</p>
<p>ജനകീയ തലത്തിലും ഇസ്രാഈലിന്റെ സുരക്ഷക്ക് പ്രാധാന്യം നല്&#x200d;കുന്ന അറബ് ഫലസ്തീന്&#x200d; പക്ഷത്ത് നിലയുറപ്പിച്ച നിരവധിയാളുകളുണ്ട്. ഇസ്രാഈലിന്റെ സുരക്ഷാ താല്&#x200d;പര്യങ്ങളെ പ്രീതിപ്പെടുത്തുന്ന സമീപനങ്ങളാണ് അവരിലുള്ളത്. അഥവാ അറബികളുടെ അല്ലെങ്കില്&#x200d; ഫലസ്തീന്&#x200d;കാരുടെ സുരക്ഷക്കുള്ള പ്രാധാന്യത്തെ മറികടക്കുന്നതാണ് ഇസ്രാഈലിന്റെ സുരക്ഷക്ക് അവര്&#x200d; നല്&#x200d;കുന്ന പ്രാധാന്യം. അപ്പോള്&#x200d; അറബികളെയും ഫലസ്തീന്&#x200d;കാരെയും കൊല്ലുന്നതിന് എന്ത് തടസ്സമാണുള്ളത്? കാരണം സ്വയം പ്രതിരോധത്തിന്റെ ഭാഗമാണത്. അതേസമയം ജൂതനെ കൊല്ലുന്നത് ഭീകരതയും. പ്രതികാരം ചെയ്യാനും നശിപ്പിക്കാനും സയണിസ്റ്റുകള്&#x200d;ക്ക് അവകാശവുമുണ്ട്. ഇതൊക്കെയാണ് സയണിസ്റ്റ് പ്രചാരണങ്ങള്&#x200d;.<br />
ഇസ്രാഈലിന്റെ സുരക്ഷയോടുള്ള റഷ്യയുടെ കാഴ്ചപ്പാടിനെയും പ്രദേശത്തെ അവരുടെ സൈനികാധിപത്യത്തെയുംകുറിച്ച് മുമ്പ് മറ്റൊരു ലേഖനത്തില്&#x200d; വിശദീകരിച്ചിരുന്നു. ഇസ്രാഈലിന്റെ സുരക്ഷാതാല്&#x200d;പര്യങ്ങള്&#x200d; പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് റഷ്യക്കുള്ളതെന്ന് ആവര്&#x200d;ത്തിക്കുന്നു. പ്രദേശത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള താക്കോലായാണ് ഇസ്രാഈലിന്റെ സുരക്ഷയെ അവര്&#x200d; കാണുന്നത്.</p>
<p>സമാധാനം സ്ഥാപിക്കുന്നതിലെ മുന്&#x200d;ഗണനാക്രമത്തില്&#x200d; ഫലസ്തീന്&#x200d; ജനതയുടെ സ്ഥായിയായ ദേശീയ ആവശ്യങ്ങള്&#x200d;ക്ക് ഇടമില്ല; ഇസ്രാഈലിന്റെ സുരക്ഷക്കാണ് അതില്&#x200d; പ്രാധാന്യം. അതുകൊണ്ട് തങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; റഷ്യന്&#x200d; നിലപാടിനോട് രാജിയാവാതിരിക്കുകയാണ് ഫലസ്തീന്&#x200d; ജനതയും അവിടത്തെ ഗ്രൂപ്പുകളും ചെയ്യേണ്ടത്. റഷ്യയുമായുള്ള ചര്&#x200d;ച്ചകളില്&#x200d;നിന്നും സംഭാഷണങ്ങളില്&#x200d;നിന്നും വിട്ടുനില്&#x200d;ക്കലല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. സോവിയറ്റ് യൂണിയനെകൊണ്ട് തങ്ങളുടെ ദേശീയ അവകാശങ്ങള്&#x200d; അംഗീകരിപ്പിക്കുന്നതില്&#x200d; മുമ്പ് അറബികള്&#x200d; വിജയിച്ചിട്ടുണ്ട്. റഷ്യന്&#x200d; നിലപാടിനെ തിരുത്താന്&#x200d; പോരാടുകയെന്നത് ഇന്നും അവരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമല്ല.<br />
ഗസ്സക്ക് മേലുള്ള ഉപരോധത്തെ കുറിച്ചോ ഫലസ്തീന്&#x200d;കാരുടെ അവകാശങ്ങളെ കുറിച്ചോ റഷ്യന്&#x200d; പ്രസിഡന്റ് ഒരക്ഷരം ഉരിയാടിയില്ല. ഏറ്റുമുട്ടല്&#x200d; ഒഴിവാക്കാനുള്ള കരാര്&#x200d; സിറിയ പാലിക്കണമെന്നും സിറിയയിലെ രക്തരൂക്ഷിത സംഭവങ്ങള്&#x200d;ക്ക് മുമ്പത്തെ സ്ഥാനങ്ങളിലേക്ക് സിറിയന്&#x200d; സൈന്യം മടങ്ങണമെന്നുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല. സയണിസ്റ്റുകളുമായുള്ള കരാറില്&#x200d; സിറിയയില്&#x200d; ഇറാന്റെ സൈനിക സാന്നിധ്യത്തെ കുറിച്ച് റഷ്യന്&#x200d; പ്രസിഡന്റ് പറയുന്നില്ല. സിറിയയിലെ ഇറാന്&#x200d; സൈനിക സാന്നിധ്യത്തെ കുറിച്ച് റഷ്യന്&#x200d; നിലപാടില്&#x200d; വലിയ സംശയങ്ങളാണ് അതുയര്&#x200d;ത്തുന്നത്. വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ചീത്തപ്പേര് ആ സംശയങ്ങളെ ശക്തിപ്പെടുത്തുന്നു.</p>
<p>നന്നേ ചുരുങ്ങിയത് സിറിയയില്&#x200d; ഇസ്രാഈലിന്റെ സവിശേഷ താല്&#x200d;പര്യങ്ങളിലൊരു ഭാഗം റഷ്യ അംഗീകരിച്ചിരിക്കുന്നു എന്ന് വേണം റിപ്പോര്&#x200d;ട്ടുകളില്&#x200d; നിന്ന് മനസ്സിലാക്കാന്&#x200d;. എന്നാല്&#x200d; അതിന്റെ വിശദാംശങ്ങളൊന്നും അറിയില്ല. നെതന്യാഹുവുമായി നടന്ന സംഭാഷങ്ങളെല്ലാം നിഗൂഢമാണ്. പ്രദേശത്തെ സംഭവവികാസങ്ങളെ കുറിച്ചൊന്നും നെതന്യാഹു സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇസ്രാഈലിന്റെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഖുനൈത്വറയിലെ സിറിയന്&#x200d; സൈന്യത്തിന്റെ മുന്നേറ്റത്തെ തുടര്&#x200d;ന്ന് ഈയടുത്തുണ്ടായ സംഭവവികാസങ്ങള്&#x200d; ഇസ്രാഈലിന്റെ സുരക്ഷക്ക് വെല്ലുവിളി ഉയര്&#x200d;ത്തിയപ്പോള്&#x200d; പ്രധാനമന്ത്രിയെന്ന നിലയില്&#x200d; ആക്രമണപ്രവര്&#x200d;ത്തനത്തിലേര്&#x200d;പ്പെടുന്ന നെതന്യാഹുവിനെയാണ് നാം കാണുന്നത്. അദ്ദേഹത്തെയും വഹിച്ച് വിമാനം മോസ്‌കോയിലേക്ക് പറക്കുന്നതും നാം കണ്ടു.</p>
<p>എത്രയെത്ര തവണ നെതന്യാഹു മോസ്‌കോ സന്ദര്&#x200d;ശിച്ചിരിക്കുന്നു. എത്രയെത്ര തവണ മഹ്മൂദ് അബ്ബാസ് വാഷിംഗ്ടണിലേക്ക് പറന്നിരിക്കുന്നു. ഇസ്രാഈലിന്റെ സുരക്ഷാ കാഴ്ചപ്പാടും താല്&#x200d;പര്യങ്ങളും റഷ്യയെകൊണ്ട് അംഗീകരിപ്പിക്കുന്നതിനാണ് നെതന്യാഹു മോസ്‌കോയിലേക്ക് പറക്കുന്നത്. തന്റെ രാഷ്ട്രത്തിന്റെ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കുന്നതില്&#x200d; അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. അതേസമയം അബ്ബാസിന്റെ വാഷിംഗ്ടണ്&#x200d; സന്ദര്&#x200d;ശനങ്ങള്&#x200d; യാതൊരു ഫലവും ഉണ്ടാക്കാത്തതുമാണ്. സാധാരണനിലയില്&#x200d; ഇസ്രാഈലിന്റെ സുരക്ഷ പരിഗണിക്കണമെന്ന ഫലസ്തീന്&#x200d; അതോറിറ്റിയുടെ നിര്&#x200d;ദേശങ്ങള്&#x200d;ക്കും കല്&#x200d;പനകള്&#x200d;ക്കും കീഴിലാണ് അദ്ദേഹമുള്ളത്. ഫലസ്തീന്&#x200d; നേതാവിന്റെ ഓരോ സന്ദര്&#x200d;ശനത്തിനും ശേഷം ദോഷകരമായ ഫലങ്ങളാണ് നാം കാണുന്നത്.<br />
വന്&#x200d; രാഷ്ട്രങ്ങളായ ചൈനയും ഇന്ത്യയുമായി ബന്ധങ്ങള്&#x200d; മെച്ചപ്പെടുത്താനും അവയെ തങ്ങളിലേക്ക് അടുപ്പിക്കാനുമുള്ള നെതന്യാഹുവിന്റെ താല്&#x200d;പര്യം പ്രധാനമാണ്. ബീജിംഗിലും ന്യൂഡല്&#x200d;ഹിയിലും തങ്ങള്&#x200d;ക്കനുകൂലമായ തരംഗം ഉണ്ടാക്കിയെടുക്കുന്നതില്&#x200d; വലിയൊരളവോളം വിജയം കണ്ടിട്ടുണ്ട്. ഫലസ്തീന്&#x200d; ജനതയുടെ അവകാശങ്ങള്&#x200d;ക്ക് വേണ്ടി നിലകൊണ്ടിരുന്ന ഫലസ്തീന്&#x200d; സൗഹൃദ രാഷ്ട്രങ്ങളായിരുന്നു ഇവ രണ്ടും എന്ന അറിവോടെ തന്നെയാണിത്.</p>
<p>കടപ്പാട് : അല്&#x200d;ജസീറ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-140.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
