Connect with us

kerala

അരീക്കോട്ടുകാരന്‍ കത്തെഴുതി; വിദ്യാര്‍ഥിക്ഷേമത്തിന് ബ്രിട്ടന്‍ 150 കോടി രൂപ വകയിരുത്തി

ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.

Published

on

അനീഷ് ചാലിയാര്‍

പാലക്കാട്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാതലത്തില്‍ വിദേശികളടക്കുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് 15 മില്യണ്‍ പൗണ്ട് (150 കോടിയോളം ഇന്ത്യന്‍ രൂപ) ഹാര്‍ഡ്ഷിപ്പ് ഫണ്ട് ബ്രിട്ടന്‍ അനുവദിച്ചത് യു.കെ നോര്‍താംപ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി അരീക്കോട്ടുകാരന്റെ കത്തില്‍. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷന്‍ കൂടിയായ മുഹമ്മദ് അഫ്സല്‍ ഇരുമ്പടശ്ശേരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നോര്‍ത്താംപ്ടണ്‍ സൗത്ത് മണ്ഡലത്തിലെ എം.പിയായ ആന്‍ഡ്രൂ ലുവര്‍ ന് എഴുതിയ കത്ത് ബ്രിട്ടന്‍ പാര്‍ലമെന്റ് ചര്‍ച്ചയായി. തുടര്‍ന്നാണ് ബ്രിട്ടണ്‍ ഗവര്‍ണ്‍മെന്റ് ഇത്രയും വലിയ തുക ഹാര്‍ഡ് ഷിപ്പ് ഫണ്ടായി അനുവദിച്ചത്.

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്ന പശ്ചാതലത്തില്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ചൂണ്ടക്കാണിച്ച് യു.കെ ദേശീയ വിദ്യാര്‍ഥി യൂണിയന്‍ കഴിഞ്ഞ ക്രിസ്തുമസിന്റെ ഭാഗമായി ഒരു കാമ്പയിനുമായി മുന്നോട്ടു വന്നത്. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥി യൂണിയന്‍ ഭാരവഹാകളോടും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തുറന്ന കത്തെഴുതാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദ് അഫ്സല്‍ കത്ത് എഴുതിയത്. മുഹമ്മദ് അഫസിലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കാണിച്ചും യു.കെ ദേശീയ വിദ്യാര്‍ഥിയൂണിയന്‍ അഭിനന്ദന കുറിപ്പയച്ചു.

ഒരുവര്‍ഷം മുമ്പാണ് അരീക്കോട് വാക്കാലൂര്‍ സ്വദേശി ഇരുമ്പടശ്ശേരി അബ്ദുല്‍ റഷീദിന്റെയും കെ.സി സൗദാബീവിയുടെയും മകനായ ഇ.സി മുഹമ്മദ് അഫ്സല്‍ (23) യു.കെ നോര്‍ത്താംപടണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയൂണിയന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹത്വം നേടുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് മുഹമ്മദ് അഫ്സല്‍. എം.ബി.എ പഠനത്തിനായി 2022 ല്‍ യൂണിവേഴ്സിറ്റിയിലെത്തിയ മുഹമ്മദ് അഫ്സല്‍ ഒരു മാസത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയം നേടുകയുമായിരുന്നു. നാലു വര്‍ഷത്തോളം യൂണിവേഴ്സിറ്റ കാമ്പസിലുള്ള പോര്‍ച്ചീഗീസുകാരനെ പരാജയപ്പെടുത്തിയാണ് അരീക്കോട്ടെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് അഫ്സല്‍ ഈ നേട്ടം കൈവരിച്ചത്. ഇലക്്ഷന്‍ ഡിബേറ്റിലുള്‍പ്പടെ എം.എസ്.എഫിലൂടെ നേടിയെടുത്ത നതേൃപാഠവം സംബന്ധച്ച് കാമ്പസിലെ വിദ്യാര്‍ഥികളുമായി സംവിദിക്കാനായത് മികച്ച നേട്ടമായി മുഹമ്മദ് അഫ്സല്‍ പറയുന്നു. കായിക രംഗത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണാനായത് മികച്ച നേട്ടമാണെന്നും വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്താനുള്ള ശ്രമം തുടരുകയാണെന്നും മുഹമ്മദ് അഫ്സല്‍ പറയുന്നു. തുര്‍ക്കിയിലുണ്ടായ ഭൂകമ്പ ബാധിതര്‍ക്കുള്ള സഹായമെത്തിക്കുന്നതിനുള്ള വിദ്യാര്‍ഥി കാമ്പയിന്റെ തിരക്കിലാണ് ഇപ്പോള്‍ കാവനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറിയായിരുന്നു മുഹമ്മദ് അഫസല്‍. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, കൊണ്ടോട്ടി ഇ.എം.ഇ.എ, കോഴിക്കോട് ജെ.ഡി.ടി ഇസ്്ലാം കോളജ് എന്നിവിടങ്ങളില്‍ പഠനത്തിന് ശേഷമാണ് യു.കെയിലേക്ക് പോയത്. ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.

kerala

എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി

ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Published

on

ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.

കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.

 

Continue Reading

kerala

ജീവനെടുത്ത് എസ്‌ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി

കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.

Published

on

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയുമാണ് ബി.എല്‍.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര്‍ ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും.

സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്‍. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയ നിഴലിലായി.

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

 

Continue Reading

Trending