crime
കുകി യുവതികളെ നഗ്നരായി നടത്തി ബലാത്സംഗം ചെയ്ത സംഭവം; വീഴ്ചകള്‍ വരുത്തിയത് നോങ്പോക് സെക്മായി പൊലീസ് സ്റ്റേഷന്
മെയ് 18ന് കാങ്പോക്പി സൈകുല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എകഞല്‍, നോങ്പോക് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 21 ന് വൈകുന്നേരമാണ്.
മണിപ്പൂരില്‍ കുകി യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയത് നോങ്പോക് സെക്മായി പൊലീസ് സ്റ്റേഷന്. മെയ് 18ന് കാങ്പോക്പി സൈകുല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എകഞല്‍, നോങ്പോക് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 21 ന് വൈകുന്നേരമാണ്.
മെയ് 18ന് തൗബാല്‍ ജില്ലയിലെ നോങ്പോക് സെക്മായി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടക്കുന്നത്. ഈ ദിവസം തന്നെ കാങ്പോക്പി സൈകുല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയെത്തി. ഇവിടെ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആര്‍ അന്നു തന്നെ നോങ് പോങ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ സ്റ്റേഷനില്‍ ഇത് രജിസ്റ്റര്‍ ചെയ്തത് ഏകദേശം ഒരു മാസത്തിന് ശേഷമാണ്.
മെയ്തെയ് വിഭാഗത്തില്‍പ്പെട്ടവര്‍ തങ്ങളുടെ ഗ്രാമം ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി എന്ന് കാട്ടി ബിപൈന്യം ഗ്രാമത്തലവന് താങ്ബോയ് വാഫെയ് ആണ് ആദ്യമായി കാങ്പോക്പി സൈകുല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. മാരകായുധങ്ങളുമായി ഗ്രാമത്തിലെത്തിയ സംഘം വീടുകള്‍ക്ക് തീയിടുകയും കന്നുകാലികളെ ചുട്ടുകൊല്ലുകയും ചെയ്തുവെന്നും ശേഷം സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പൊലീസില്‍ നിന്നും പിടിച്ചു വാങ്ങിയാണ് അക്രമിസംഘം സ്ത്രീകളെ ഉപദ്രവിച്ചത്. മൂന്ന് സ്ത്രീകളില്‍ ഒരാളെ ക്രൂരബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ കാണേണ്ട പരാതിയായിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പ്രതികളെ കണ്ടെത്താനോ നോങ്പോക് സെക്മായി പൊലീസ് സ്റ്റേഷന് വിമുഖത കാട്ടി.ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു.
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടതോടെയാണ് അതിക്രമത്തിന്റെ വീഡിയോ പുറത്തെത്തുന്നതും സംഭവം അന്താരാഷ്ട്ര തലത്തിലടക്കം ചര്‍ച്ചയാകുന്നതും. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പടെ 6 പേര് അറസ്റ്റിലായിട്ടുണ്ട്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala17 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala19 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

