Connect with us

local

മൂന്നാം ഗഡു വിഴുങ്ങിയ അപഹാസ്യ സമരം ജനം തിരിച്ചറിയുക

.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി

Published

on

പി.കെ മുഹമ്മദലി

2025-26 സാമ്പത്തിക വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മൂന്നാംഗഡു പൂർണ്ണമായും വിഴുങ്ങി കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ഗുരുതരായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുകയും കടക്കെണിയിൽ ആക്കുകയും ചെയ്ത സി പി എമ്മും ഇടതു പക്ഷവും ഭരണം നഷ്ടപ്പെട്ടപ്പോൾ യൂ ഡി എഫ് അവതരിപ്പിച്ച ബജറ്റിൽ പദ്ധതി വിഹിതം വെട്ടികുറച്ചു എന്ന് പറഞ്ഞു നടത്തുന്ന പരിഹാസ്യമായ നാടകീയമായ സമരത്തെ ജനം തിരിച്ചറിയേണ്ടതുണ്ട്

പഞ്ചായത്ത് എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം കുറയ്ക്കുന്നതിനുംസ്ത്രികളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുമെല്ലാം ക്ഷേമം ഉറപ്പാക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ മേഖലകളെയെല്ലാം ശക്തി പെടുത്താൻ വേണ്ടിയാണ്.പദ്ധതികൾ നടപ്പിലാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമെല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണാധികാരം ഉണ്ട്.പക്ഷെ കഴിഞ്ഞ പത്ത് വർഷക്കാലം തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പിണറായി സർക്കാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അധികാരം താഴെ തട്ടിലേക്ക് വിട്ട് കൊടുക്കാൻ മടി കാണിച്ചു. കേരളത്തിൻ്റെ ജനകീയാസൂത്രണത്തെ താറുമാറാക്കി

മൊത്ത പദ്ധതി വിഹിതമായ 9100 കോടിയിൽ നിന്ന് മൂന്നാം ഗഡു ലഭിക്കാത്തത് മൂലം 2651 കോടി രൂപയാണ് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികളുടെ ഓണറേറിയാം വർധിപ്പിക്കും എന്ന് പറഞ്ഞു വലിയ പരസ്യ കോലാഹലങ്ങൾ നൽകി സ്വന്തം ഭരണ കാലത്തു വർധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഭരണം നഷ്ടപ്പെട്ടപ്പോൾ ഹോണറേറിയത്തിന് വേണ്ടി മുറവിളികൂട്ടുന്നതിന്റെ യുക്തി ഇടതുപക്ഷം വിശദികരിക്കണ്ടതുണ്ട്. ഇടത് പക്ഷ ഭരണം സൃഷ്ടിച്ച സാമ്പത്തിക അരാജകത്വത്തിൽ നിന്ന് കേരളത്തിന്റെ സാമ്പത്ത് വ്യവസ്ഥയെ രക്ഷപ്പെടുത്തൻ ഉതകുന്ന രൂപത്തിലുള്ള ബജറ്റ് യൂ ഡി എഫ് ഗവണ്മെന്റ് അവതരിപ്പിച്ചപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പടെ എല്ലാ വകുപ്പും അനിവാര്യമായ സാമ്പത്തിക വിഹിതം ഉൾപ്പെടുത്തിയുട്ടുണ്ട്. കൂടാതെ കേന്ദ്ര ധനകാര്യ കമ്മിഷൻ ബ്ലോക്ക് പഞ്ചായത്തുകൾക്ക് പകുതിയിലേറെ ഫണ്ട് വെട്ടികുറച്ചിരിക്കുകയാണ്. കേന്ദ്രം വെട്ടികുറച്ചത് പറയാൻ ഇടതുപക്ഷം മടിക്കുന്നത് എന്തിനാണ്

Advertisement

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പൂർണ്ണമായി എടുത്ത് മാറ്റിയ,മൂന്നാം ഗഡു ഫണ്ട് വെട്ടി കുറച്ച,ഓണറേറിയം വർധിപ്പിച്ചു എന്ന് പറഞ്ഞു ജനപ്രതിനിധികളെ കമ്പിളിപ്പിച്ച പിണറായി വിജയൻ്റെ വീട്ടിലക്കോണ് ഇടതുപക്ഷം സമരം നടത്തേണ്ടത്. അധികാരം വികേന്ദ്രീകരണം ഗ്രാമ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് പഞ്ചായത്ത് നഗരസഭകൾക്ക് തിരുമാനമെടുക്കാൻ വേണ്ടത്ര സ്വാത്രന്ത്ര്യം നൽകി ഗ്രാമസഭകൾക്കും പഞ്ചായത്തുകൾക്കും പൂർണ്ണാധികാരം നൽകി മെച്ചപെടുത്താനാണ് പുതിയ സർക്കാറിൻ്റെ തീരുമാനവും സമീപനവും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

local

ഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്

അവാർഡ് പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ ഏറ്റുവാങ്ങി. കേരളത്തിൽ ആദ്യമായാണ് ഒരു അമ്യൂസ്മെൻറ് പാർക്ക് ഇത്തരത്തിൽ ഒരു നേട്ടം നേടുന്നത്

Published

on

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ പാർക്കിനുള്ള പുരസ്കാരമായ എപിജെ അബ്ദുൽ കലാം നാഷണൽ അവാർഡ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്കിന്. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിൽ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ അവാർഡ് ഏറ്റുവാങ്ങി. ചെന്നൈ ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലാണ് വിവിധ മേഖലയിലുള്ളവർക്ക് അവാർഡ് നൽകിവരുന്നത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ 14 വർഷങ്ങളുടെ അഭിമാനകരമായ യാത്ര പൂർത്തിയാക്കി ഇന്ന് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വളാഞ്ചേരി ഫ്ലോറ ഫന്റാസിയ അമ്യൂസ്മെൻറ് പാർക്ക്. മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ വെങ്ങാട് തൂതപ്പുഴയുടെ മനോഹര തീരത്ത്, 200 അടിയോളം ഉയരമുള്ള കുന്നിൻ ചെരുവിനെ പ്രകൃതിസൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിച്ച് അതിന് ഇണങ്ങുന്ന രീതിയിലാണ് ഫ്ലോറയുടെ നിർമാണംപൂർത്തിയാക്കിരിക്കുന്നത്. പുതുതായി എത്തിയ അത്യാധുനിക സൈക്ലോൺ കോസ്റ്റർ, ആഴക്കടലിന്റെ അത്ഭുതങ്ങൾ നിറഞ്ഞ ഫ്ലോറ ആക്വേറിയം,ആവേശം നിറക്കുന്ന ഡ്രൈ വാട്ടർ റൈഡുകൾ ഉൾപ്പെടെ 50-ൽ അധികം വേൾഡ് ക്ലാസ് റൈഡുകളാണ് പാർക്കിലുള്ളത്.
ഓരോ റൈഡും ഓരോ അനുഭവമാണ്.
ഇത്തരത്തിൽ ഒരു വലിയ നേട്ടം നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പാർക്ക് മാനേജിംഗ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേരത്തെ ഫ്ലോറയെ
ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു.മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൂർക്കനാട് ഗ്രാമപഞ്ചായത്താണ് പാർക്കിന് പദവി നൽകിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർക്ക് ഈ വേറിട്ട നേട്ടം കരസ്ഥമാക്കിയത്
ചെന്നൈ രായപുരം റംജാൻ മഹലിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവ്വഹിച്ചു. മുൻ എം.എൽ.എ കെ.എ.എം മുഹമ്മദ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു.തമിഴ്‌നാട് പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രി ആധവ് അർജുന, ന്യൂനപക്ഷ ക്ഷേമ-വഖഫ് ബോർഡ് മന്ത്രി എ.എം ഷാജഹാൻ, ഐ.യു.എം.എൽ ( ദേശീയ പ്രസിഡന്റും മുൻ എം.പിയുമായ പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ ,എം.എൽ.എമാരായ കെ.വി. വിജയ് ദാമു, ജമാൽ മുഹമ്മദ് യൂനസ്, അഡ്വൈസറി കമ്മിറ്റി ചെയർമാൻ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അവാർഡ് പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ : അവാർഡ് ഫ്ലോറ പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകരിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Continue Reading

local

സിൽവർ സ്റ്റോം പ്രാഥമിക ഓഹരി വിൽപ്പന ആരംഭിച്ചു

Published

on

തൃശ്ശൂർ: പ്രമുഖ വിനോദസഞ്ചാര തീം പാർക്ക് ശൃംഖലയായ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്ട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) ആരംഭിച്ചു. 82.43 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ഷാലിമാർ എ. ഐ, ചെയർമാൻ അബ്ദുൽ ജലീൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. ഓഹരി വിൽപ്പന ജൂലായ് 28ന് അവസാനിക്കും. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. ജൂലായ് 31നാണ് ലിസ്റ്റിങ്. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് നടന്നു. ആങ്കർ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭിക്കുക.

രണ്ടര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം മികച്ചൊരു വിനോദസഞ്ചാര ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ടെന്നും ജാംഷഡ്പൂരിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. 2025 ഒക്ടോബറിലാണ് ജാംഷഡ്പൂരിൽ ഇൻഡോർ സ്നോപാർക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിലെ ഒമാക്സ് ഹസ്രത്ഗഞ്ച് മാളിൽ പുതിയ സ്നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.

2025-26 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. തൊട്ടു മുൻവർഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു. പ്രൊമോട്ടർ സിറാജ്. വി.എ, സ്വതന്ത്ര ഡയറക്ടർ കെ. അരവിന്ദാക്ഷൻ, സി.എഫ്.ഒ കെ. രാമചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9188905079.

Continue Reading

local

മലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു

Published

on

മലേഷ്യൻ കെഎംസിസി{ കേരള മുസ്ലിം കൾച്ചറൽ സെന്റർ } 2026…2027 ലേക്കുള്ള പുതിയ കാലഘട്ടത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി

സംഘടനയുടെ വളർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ഊർജ്ജം പകരുന്ന ഈ തെരഞ്ഞെടുപ്പ് ഇസ്മായിൽ അരുണേ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്

സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായും സോഷ്യൽ മീഡിയയിലെ മുസ്ലിംലീഗിന്റെ പ്രധാനപ്പെട്ട ശബ്ദവും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി നേതൃത്വം നൽകിവരുന്ന ഇസ്മായിൽ അരൂരിനെ ഇതൊരു പൊൻതൂവൽ കൂടിയായി.

Continue Reading

Trending