Connect with us

Article

നിയോ ലിബറലിസത്തിന്റെ താഴ്‌വേരുകള്‍

എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?.

Published

on

പ്രൊഫ: പി.കെ.കെ തങ്ങള്‍

മനുഷ്യനില്‍ സ്വതവേ നിക്ഷിപ്തമായ ഉല്‍പതിഷ്ണുതയും, വിശാല വീക്ഷണവും, സ്വാതന്ത്ര്യ ബോധവും ത്വരയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിനെയും പ്രയോഗ തൃഷ്ണയെയുമാണ് സാമാന്യേന ലിബറലിസം എന്ന സാങ്കേതിക സംപ്ജ്ഞ കൊണ്ട് ലക്ഷ്യമാക്കുന്നത്. മനുഷ്യ നാഗരികതയുടെ ആവിര്‍ഭാവം തൊട്ട് കാലാകാലങ്ങളില്‍ ഈ വികാരം മാനുഷികതയുടെ ഭാഗമാണ്. കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കനുസൃതമായ ഇതിന്റെ ആനുപാതികതയില്‍ വ്യതിയാനങ്ങള്‍ കണ്ടേക്കാമെന്ന് മാത്രം.

സ്വാതന്ത്ര തൃഷ്ണയെന്നത് വളരെ അടിസ്ഥാനപരമായി വിലയിരുത്തുകയാണെങ്കില്‍, അത് മാതാവിന്റെ മടിത്തട്ടില്‍ നിന്നും മുലയൂട്ടല്‍ ബന്ധനത്തില്‍ നിന്നും മോചനത്വരയുമായി ശിശു സ്വതന്ത്ര ബാഹ്യചലനങ്ങളിലേക്കെത്തിച്ചേരുന്നതു മുതല്‍ ദൃശ്യമാകുന്നതാണ്. വളരുംതോറും ആനുപാതികത സ്വാതന്ത്ര തൃഷ്ണയുടെ പക്ഷത്തേക്ക് കൂടിക്കൂടി വരുന്നതായും കാണാം. ഈ ത്വരയില്‍ അനുകൂലതയും പ്രതികൂലതയും ഉള്‍ക്കൊണ്ടിരിക്കും. ഇവയുടെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദി പ്രാരംഭ ദശ മുതല്‍ മാതാപിതാക്കളും സാഹചര്യവും, നിയന്ത്രണം തലച്ചോറുമാണ്. ഈ ഘട്ടത്തില്‍ അഭിമുഖീകരണം മൂലം അധിക സ്വാധീനം വരുന്നത് നന്മയുടെ വശത്താണെങ്കില്‍ ഫലം തദനുസൃതമായിരിക്കും. മറിച്ച് തിന്മയുടെ വശത്തേക്കാണെങ്കില്‍ ഫലവും തഥൈവ. മനുഷ്യന്‍ പിറവിയെടുത്ത നാള്‍ തൊട്ട് ഈ രണ്ട് അവസ്ഥകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ അവലംബിക്കാന്‍ ഇടവന്നതിനനുസരിച്ച് ഫലസിദ്ധിയും ഉണ്ടായിട്ടുണ്ട്. അതിര്‍ വരമ്പുകളെ മാനിക്കാന്‍ തയാറുള്ളവനാണ് നന്മയുടെ വക്താവ്; അതിന് തയ്യാറല്ലാത്തവന്‍ തിന്മയുടെ വക്താവും. ഇതിനെ ദൈവിക നിയമം എന്ന് വിശ്വാസികളും, പ്രാപഞ്ചിക നിയമമെന്ന് അതല്ലാത്തവരും വ്യാഖ്യാനിക്കുന്നു.

അമിതമായ സ്വാതന്ത്രേ്യച്ഛ, അഥവാ ആര്‍ക്കും വഴങ്ങാതിരിക്കുകയെന്നതാണല്ലോ ആദി മനുഷ്യന്റെ രംഗപ്രവേശം മുതല്‍ ഭൂമിയില്‍ സര്‍വ സ്വാതന്ത്യത്തിന്റെ പേരില്‍ കണ്ടു കൊണ്ടിരിക്കുന്നത്! മനുഷ്യന്‍ സ്വതന്ത്രനായി പിറവികൊണ്ടവനാണ്; എല്ലാവരും സമന്മാരായിക്കൊണ്ട്. അതില്‍ പിന്നെ അവന്‍ ലഭ്യമായ അറിവും കഴിവും പ്രയോജനപ്പെടുത്തി ശക്തി പ്രാപിച്ചു മുന്നേറാന്‍ തുടങ്ങി. ശൈശവവും ബാല്യവും യ്യൗവനവും വാര്‍ദ്ധക്യവുമെല്ലാം സ്വന്തം വരുതിയില്‍ തന്നെയാവണമെന്നതാണവന്റെ അഭിലാഷം. ബാഹ്യ ഇടപെടലുകള്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ തന്റെ അതിര്‍ത്തികളും പരിധികളുമെല്ലാം തന്റെ സൃഷ്ടിപ്പിനോടൊപ്പം തന്നെ നിര്‍ണയിക്കപ്പെട്ടതും തന്റെ അമൂല്യവും അതുല്യവുമായ സിദ്ധിയെന്ന തലച്ചോറില്‍ അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അതില്‍ കൈകടത്താന്‍, ആത്മാവിന്റെ വിഷയത്തിലെന്ന പോലെ മനുഷ്യന്‍ അശക്തനാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍ തന്നെ താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധി തനിക്ക് അജ്ഞാതമാണെന്നും, അപകടത്തില്‍ ആപതിക്കാതിരിക്കാന്‍ യുക്തമായ മാര്‍ഗം കരുതല്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവിലേക്ക് അവന്‍ എത്തിച്ചേരേണ്ടതാണ്. താന്‍ ആഗ്രഹിക്കുന്നതാണ് തന്റെ പരിധിയെന്ന തെറ്റായ വിലയിരുത്തലില്‍ അവന് നേടാനാവുക കനത്ത പരാജയം മാത്രമായിരിക്കും.

ജനനത്തോടൊപ്പം തന്നെ വിധി വിലക്കുകളുടെ പട്ടിക അവന്റെ മുന്നില്‍ അവതീര്‍ണമാക്കുന്നത് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ കലക്ടറോ അല്ല. മറിച്ച് സ്രഷ്ടാവ് തന്നെയാണ്. മുന്‍ കാലങ്ങളില്‍ രാജാക്കന്മാരുടെയും പിണിയാളുകളുടെയും അടിമകളെപോലെ മനുഷ്യന്‍ കഴിയേണ്ടി വന്നിരുന്ന ദുര്‍ഘട കാലഘട്ടത്തിലെ അനുഭവങ്ങള്‍ അവനെ സ്വാതന്ത്ര്യ ചിന്തയിലേക്കെത്തിച്ചു. അത് തന്നെപ്പോലുള്ളവരുടെ തടവറയില്‍ നിന്നുള്ള മോചനമാണ്. അങ്ങിനെയാണല്ലോ നമ്മുടെ രാജ്യം മേല്‍ക്കോയ്മക്കാരായ ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഇവിടെ നാം പരാമര്‍ശിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യ തൃഷ്ണയെക്കുറിച്ചാണ്. അതിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍, സംവിധാനങ്ങള്‍ ഒരുക്കി നമ്മെ അതിന്റെ ഭാഗമാക്കിയ സ്രഷ്ടാവില്‍ നിന്നുള്ള നിയമ, നിയന്ത്രണ സംവിധാനത്തിന് മാത്രമേ കഴിയൂ.

കാലം മാറി. കാഴ്ചകളും കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും രീതികളുമെല്ലാം അടിമുടി മാറിക്കൊണ്ടിരിക്കുന്നു. അത് നമുക്ക് ബോദ്ധ്യപ്പെടുന്നത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നാണ്. ഒരാളും അവനവന് പ്രായമാകുന്നത്, അവനവനില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബോധവാനല്ല. ഓരോരുത്തരും നോക്കിക്കാണുന്നത് മറ്റുള്ളവരെയാണ്. അങ്ങിനെ നോക്കിക്കണ്ട് ചിന്തിക്കുമ്പോഴാണ് തന്നിലും ഈ മാറ്റങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തില്‍ ഓരോരുത്തരും ചെന്നെത്തുന്നത്. മുന്‍ കാലങ്ങളുമായി നാം നമ്മെത്തന്നെ വിലയിരുത്തിയാല്‍ സമൂഹത്തില്‍ വന്നു കഴിഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ ബോദ്ധ്യപ്പെടും. താന്‍ എന്താണോ, അത് മറ്റുള്ളവനും ആയിത്തീരണം എന്ന തുറന്ന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിന്റേതായി നമുക്ക് മുന്നിലുള്ളത്. അത് തീര്‍ത്തും നമ്മുടെ വഴിക്കാണെന്ന് യാഥാര്‍ത്ഥ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പറയാനൊക്കുമോ?. എന്നെ ആരും തൊടരുത്. ആരും ചോദ്യം ചെയ്യരുത്. ആരും ഉപദ്രവിക്കരുത്. ഓരോ വ്യക്തിയും വേറെ വേറെയാണ്. ഒന്നിലും മറ്റുള്ളവര്‍ക്ക് ഒരു പങ്കുമില്ല. ചുരുക്കത്തില്‍ ദേഹേച്ഛ അതാണ് നൂതന കാഴ്ചപ്പാടുകളും മുന്നേറ്റങ്ങളും.

പോസിറ്റീവ്, നെഗറ്റീവ് എന്നുള്ള ചിന്തപോലും അത്തരക്കാരിലുണരുന്നില്ല. എന്നിട്ടു വേണ്ടേ പോസിറ്റീവ് തിരഞ്ഞെടുക്കാന്‍. അവന് വേണ്ടത് ആരാലും ചോദ്യം ചെയ്യപ്പെടാത്ത സര്‍വ്വതന്ത്രസ്വതന്ത്രത.
നല്ലത് പറഞ്ഞ് കൊടുക്കാനോ, കാണിച്ചു കൊടുക്കാനോ, ഉപദേശിക്കാനോ മറ്റാര്‍ക്കുമെന്നല്ല, സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല. അപ്പോഴേക്കും ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പലായനം അഥവാ കുടുംബത്യാഗം. എത്ര മാതാപിതാക്കളാണ് ഇന്ന് ഇത്തരം മക്കളുടെ ഭീഷണിയില്‍ ഉരുകിക്കഴിയുന്നത്! അതിര്‍ വരമ്പുകളെ മാനിച്ച് എന്നാല്‍ അപരന്റെ അടിമത്തത്തില്‍ നിന്ന് വേറിട്ട് നിന്ന്, ബുദ്ധിയും ചിന്തയും നേര്‍വഴിക്ക് ചിലവഴിച്ച്, താനിന്നനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും തന്റെ മുന്‍ മുറക്കാര്‍ നേര്‍വഴിക്ക് നേടിത്തന്നതാണെന്നും അത് തന്നെയായിരിക്കണം തന്റെ ജീവിത വഴിയെന്നും ഏതെങ്കിലും സര്‍വ്വ സ്വാതന്ത്ര്യ മോഹികള്‍ സമ്മതിക്കാന്‍ തയ്യാറാവുമോ?.

പരിഷ്‌ക്കാരങ്ങളും, മുന്നേറ്റങ്ങളുമൊന്നും വേണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. പ്രതീക്ഷകളോ, ആഗ്രഹങ്ങളോ പാടില്ല എന്നുമല്ല, എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?. മനുഷ്യ വംശത്തിന്റെ അതി പവിത്ര ബന്ധമാണ് ഭാര്യാഭര്‍തൃ ബന്ധം. അതില്‍ നിന്നാണല്ലോ മാതൃപിതൃ, പുത്രപുത്രീ ബന്ധങ്ങള്‍ രൂപപ്പെടുന്നത്. അങ്ങിനെ കുടുംബചങ്ങല തുടര്‍ന്ന് പോരുന്നതും. ഭാര്യാ ഭര്‍തൃ ബന്ധം ഇന്ന് വില്‍പനച്ചരക്കായി മാറിയില്ലേ. വിവാഹത്തിന്റെ പവിത്രകളൊന്നുമേ പാലിക്കാതെ വെറും ആണും പെണ്ണും തമ്മിലുള്ള, ഏതാനും കാലയളവ് നിശ്ചയിച്ചുള്ളതും അല്ലാത്തതുമായിട്ടുള്ള ‘സഹജീവിതം’ മാത്രമായി വിവാഹജീവിതം അധ:പതിച്ചില്ലേ! അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പദവിയെന്ത്? നേര്‍ പ്രയോഗത്തില്‍ പറഞ്ഞാല്‍,

ഈ രീതി തുടര്‍ന്നാല്‍ ലോകം ചുരുങ്ങിയ കാലം കൊണ്ട് പിതൃത്വം അവകാശപ്പെടാനില്ലാത്ത തലമുറയായി മാറില്ലേ? സമലിംഗ വിവാഹരീതിയും അതിനുള്ള സമൂഹ പിന്തുണയും മറ്റൊരു ദുഷിപ്പല്ലേ? നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായാലും, സഹജീവിത പങ്കാളികളായാലും മൃഗത്തെ പുല്‍കിയാലും ഇനി മറ്റെന്തെങ്കിലുമെല്ലാം ആയാലും ഞങ്ങള്‍ക്ക് വിരോധമില്ല ‘നമുക്കും കിട്ടണം പണം’ എന്ന നിലപാടല്ലേ, സമൂഹഭദ്രതയുടെ ഉത്തരവാദിത്തം പേറുന്ന ഭരണകൂടത്തിന്റേത്? സമൂഹത്തിന്റെ ഇപ്പോഴത്തെ മുന്നേറ്റം പഴയ അന്ധകാരയുഗത്തിലേക്ക് തന്നെയോ, അതോ അതിനേക്കാള്‍ ഭീഭത്സമായ ദുരന്തത്തിലേക്കോ? പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തെ ഭയന്നവരും അതിനെ തടുത്തു നിര്‍ത്താന്‍ കുറച്ചെങ്കിലും ശ്രമിച്ചവരായിരുന്നു മുന്‍ തലമുറക്കാര്‍. എന്നാല്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് പാശ്ചാത്യരുടെ സ്വീകാര്യമായ സര്‍വ്വ നന്മകളെയും തിരസ്‌കരിച്ച് അവരിലെ ദുര്‍ നടപ്പുകളെയെല്ലാം ഒപ്പിയെടുക്കുന്നവരായി പുതു സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നിടത്താണ്. അന്ധമായ പാശ്ചാത്യാനുകരണം നവലോകത്തിന്റെ ഭ്രമമാണല്ലോ! മറിച്ചെല്ലാറ്റിനോടും പരമ പുച്ഛവും. ‘ചാടിച്ചാടി വളയമില്ലാതെയും ചാടാം’ എന്ന പഴമൊഴിയിലേക്കല്ലേ ആധുനികതയുടെ പര്യായമായ നിയോ ലിബറലിസം സമൂഹത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്!

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending