Connect with us

kerala

തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്നു; സുരക്ഷാ മുൻ കരുതലുമായി സർക്കാർ

സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്‌കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി വിവിധ ഏരിയകളിൽ സജ്ജരായി ഒമാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ട്.

Published

on

തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റിന്റെ കെടുതികളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികാരികൾ നിർദ്ദേശം നൽകി.ഇന്ന് കാലത്ത് സലാലയുടെ പലഭാഗങ്ങളിലും അല്പസമയത്തേക് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു.നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളതെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങൾക് മുന്നറിയിപ്പ് നൽകി.

സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്‌കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി വിവിധ ഏരിയകളിൽ സജ്ജരായി ഒമാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ട്.

അത്യാവശ്യ ഭക്ഷണ സാധനങ്ങൾ ആവശ്യക്കാറിലേക്ക് എത്തിക്കുവാൻ സലാല കെ. എം. സി. സി യും സജ്ജരാണ്. തേജ് ചുഴലിക്കാറ്റ് ബന്ധപെട്ട്ചേമ്പർ ഓഫ് കൊമേഴ്സ് വിളിച്ച് ചേർത്തിയ മീറ്റംഗിൽ സലാല കെഎംസിസി നേതാക്കൾ ഷബീർ കാലടി സലാം ഹാജി,നാസർ കമ്മൂന,അനസ് ഹാജി,RK അഹമ്മദ്,ജാബിർ ഷരീഫ്,കാസിം കോക്കൂർ എന്നിവർ പങ്കെടുത്തു.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ
അടിയന്തിര ആവശ്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ സഹായം ആവശ്യപ്പെടേണ്ടതാണ്.
23230470
92904848
(Emergency & crisis department)

സഹായങ്ങൾക്കായി താഴെപ്പറയുന്ന കെ. എം. സി. സി റസ്ക്യു ടീമിന്റെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നാസർ പെരിങ്ങത്തൂർ 9949 9346

ഷബീർ കാലടി :96065080

നാസർ കമ്മൂന: 91613303

സലാം ഹാജി: 98162432

അനസ് ഹാജി: 92575466

ജാബിർ ഷരീഫ്: 78070319

R K അഹമ്മദ്: 99494716

മുസ്തഫ ഫലൂജ: 9868 0840

മുനീർ V C : 92974531

ഷൗക്കത്ത് കോവാർ: 92567625

നിസാർ വയനാട്: 99088590

ഷഫീഖ് മണ്ണാർക്കാട്: 71106873

മൊയ്ദു C P: 95289890

നൗഫൽ (ടൌൺ): 95740487

നാസർ കോക്കൂർ ( ന്യൂ സലാല): 99081238

സൈഫുദ്ധീൻ (പവർ ഹൗസ്): 99478149

അഷ്റഫ് ( ഗർബിയ്യ): 92456337

കോയ പെരുമണ്ണ (ഔഖത്ത്): 99781564

ഷറഫു (സനയ്യ): 98419171

ബഷീർ ONTEC (മാർക്കറ്റ്): 91619818

മുജീബ് കുറ്റിപ്പുറം (ഹാഫ): 98486359

സിദ്ധിഖ് ഉസ്താദ് (നമ്പർ 5): 92669865

സജീർ (ദാരിസ്): 91260776

കുഞ്ഞമ്മദ് ഹാജി (സആദ): 99084358

യാഹു റഷീദ് (താഖ): 72773174

സലാം (മിർബാത്): 79125999

അഷ്റഫ് (തുംരീത്ത്): 92782061

സലീം (ഹൈമ): 97885008

സിറാജ് (ദുക്കം): 92412452.

 

Salalah എസ്. കെ. എസ്. എസ് എഫിന്റെ കീഴിൽ വിഖായ ടീമും സന്നദ്ധരായി രംഗത്തുണ്ട്. അത്യാവശ്യങ്ങൾക്കും മറ്റു സഹായങ്ങൾക്കും സലാല വിഖായ ടീമിനെ താഴെ നൽകിയ നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.

ഷാഫി -79815886,
സനീഷ് – 94606160,
VP സലാം ഹാജി – 98162442,
ഫത്താഹ് – 91302478,
ഷാനവാസ്‌ – 96241774,
ബുശൈർ – 93240009.

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending