Connect with us

More

മാര്‍ക്ക് ഗോപിക്കും അക്കാദമിക്കും- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിലും കിഡംബി ശ്രീകാന്ത് ഒന്നാമനായപ്പോള്‍ റിയോ ഒളിംപിക് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്. ബ്രസീലിയന്‍ നഗരത്തില്‍ ലോക കായിക യുവത്വം ഒരുമിച്ചപ്പോള്‍ ഇന്ത്യ മാത്രം മെഡലൊന്നുമില്ലാതെ വിയര്‍ത്ത ദിവസങ്ങള്‍. ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ തുടങ്ങാന്‍ ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുകയായിരുന്നു. പി.വി സിന്ധുവും സൈന നെഹ്‌വാളും ശ്രീകാന്തുമെല്ലാം ഉള്‍പ്പെടുന്ന മികച്ച സംഘം ഒരു മെഡലെങ്കിലും സംഭാവന ചെയ്യുമെന്ന വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. സൈനയായിരുന്നു പ്രതീക്ഷകളില്‍ ഒന്നാമത്. ലണ്ടന്‍ ഒളിംപിക്‌സില്‍ സൈനയുടെ പ്രകടനം കണ്ടിരുന്നു. അവിടെ വെങ്കലവുമായി രാജ്യത്തിന്റെ ബാഡ്മിന്റണ്‍ അഭിമാനം കാത്ത താരത്തിന് പക്ഷേ റിയോയില്‍ പരുക്കിന്റെ ആവലാതികളുണ്ടായിരുന്നു. പുരുഷ വിഭാഗത്തില്‍ ശ്രീകാന്തിലായിരുന്നു നോട്ടം. കാരണം ഒളിംപിക്‌സിന് മുമ്പ് നടന്ന രാജ്യാന്തര, ദേശീയ മല്‍സരങ്ങളില്ലെല്ലാം മിന്നും ഫോമിലായിരുന്നു ശ്രീകാന്ത്. മെക്‌സിക്കോയില്‍ നിന്നുള്ള ലിനോ മുനസായിരുന്നു ശ്രീകാന്തിന്റെ ആദ്യ പ്രതിയോഗി. മല്‍സരത്തലേന്ന് ഫോണില്‍ ശ്രീകാന്തിന്റെ കോച്ച് പുലേലു ഗോപീചന്ദിനെ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് സെമി വരെ ശ്രീകാന്ത് എത്തുമെന്നായിരുന്നു. കോച്ചിന്റെ ആത്മവിശ്വാസം പോലെ ആദ്യ മല്‍സരത്തിലും രണ്ടാം മല്‍സരത്തില്‍ സ്വീഡന്റെ ഹെന്‍ട്രി ഹുര്‍സാകിനിനുമെതിരെ അനായാസ വിജയം. രണ്ട് മല്‍സരങ്ങള്‍ ശ്രീകാന്ത് കടന്നതോടെ പിന്നെ ഞങ്ങള്‍ ഒളിംപിക് ബാഡ്മിന്റണ്‍ വേദിയിലെ സ്ഥിരക്കാരായി. അടുത്ത മല്‍സരം ലോക റാങ്കിംഗിലെ അഞ്ചാമനായ ജാര്‍ഗന്‍സ് മുണുമായിട്ടായിരുന്നു. അവിടെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് അല്‍ഭുത വിജയം. ക്വാര്‍ട്ടര്‍ ഫൈനലാണ് അടുത്ത മല്‍സരം,. പ്രതിയോഗി രണ്ട് തവണ ഒളിംപിക് സ്വര്‍ണവും അഞ്ച് തവണ ലോക ചാമ്പ്യന്‍പ്പട്ടവും സ്വന്തമാക്കിയ ചൈനയുടെ എക്കാലത്തെയും മികച്ച ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളായ ലിന്‍ ഡാന്‍. ഞങ്ങള്‍ക്കായിരുന്നു ടെന്‍ഷന്‍. ശ്രീകാന്തും ഗോപിയും കൂള്‍. ഭയന്നത് തന്നെ സംഭവിച്ചു. 22-20, 21-16 എന്ന പോയന്റില്‍ ശ്രീകാന്ത് വീണു. ആദ്യ ഗെയിമില്‍ ഉജ്വലമായ പ്രകടനമായിരുന്നു യുവതാരത്തിന്റേത്. പക്ഷേ രണ്ടാം ഗെയിമില്‍ ചൈനക്കാരന്റെ അനുഭവസമ്പത്തും ചൈനീസ് കാണികളുടെ പിന്തുണയും നിര്‍ണായകമായി. ശ്രീകാന്തിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ മാത്രമേ ഗ്യാലറിയില്‍ ഉണ്ടായിരുന്നുള്ളു. ക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഗോപി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്-ടോക്കിയോവില്‍ ഇവന്‍ മെഡല്‍ നേടും. കോച്ചിന്റെ വാക്കുകളെ പൊന്നാക്കുന്ന പ്രകടനമാണ് ഇപ്പോള്‍ ശ്രീകാന്ത് നടത്തി കൊണ്ടിരിക്കുന്നത്. റിയോയില്‍ ശ്രീകാന്ത് നടത്തിയ അത്യഗ്ര പ്രകടനമാണ് പി.വി സിന്ധുവിന് കരുത്തായത്. സിന്ധു ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സിന്ധു ഫൈനല്‍ വരെയെത്തി വെളളി നേടുമ്പോള്‍ എപ്പോഴും കൂട്ടിന് ശ്രീകാന്തുണ്ടായിരുന്നു.
ഇന്ത്യയുടെ കായിക സ്വര്‍ണ ഖനിയാണിപ്പോള്‍ ബാഡ്മിന്റണ്‍. മുമ്പെല്ലാം രാജ്യാന്തര കായിക മാമാങ്ക വേദികള്‍-വിശിഷ്യാ ഒളിംപിക്‌സിന് പോവുമ്പോള്‍ ഹോക്കി മാത്രമായിരുന്നു പ്രതീക്ഷ. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം ഹോക്കി മൈതാനം കേന്ദ്രീകരിക്കുമ്പോള്‍ അതിന് വലിയ മാറ്റവുമായി ബാഡ്മിന്റണിലെ കനക നേട്ടങ്ങള്‍ വരാന്‍ തുടങ്ങിയത് ലണ്ടന്‍ ഒളിംപിക്‌സ് മുതലാണ്. ലണ്ടനില്‍ സൈന നെഹ്‌വാളിന്റെ വെങ്കല നേട്ടം നല്‍കിയ ഉണര്‍വാണ് പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസുകളിലും ഏഷ്യന്‍ ഗെയിംസുകളിലുമെല്ലാം രാജ്യത്തിന് കരുത്തായത്. ലണ്ടനില്‍ യുവതാരം കാശ്യപും മികച്ച പ്രകടനം നടത്തിയിരുന്നു. റിയോ ഒളിംപിക്‌സിലേക്ക് വന്നപ്പോള്‍ ഇന്ത്യ പ്രബല സംഘമായി മാറി. സിന്ധുവിന്റെ നേട്ടം രജതരേഖയുമായി.
ഹൈരദാബാദിലെ ഗോപീചന്ദ് അക്കാദമിയാണ് ഈ താരങ്ങളെയെല്ലാം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. സൈന മുതല്‍ തിരുവനന്തപുരത്തുകാരന്‍ പ്രണോയി കുമാര്‍ വരെയുള്ളവര്‍. ഇന്തോനേഷ്യന്‍ ഓപ്പണില്‍ സെമിഫൈനല്‍ വരെയെത്തിയിരുന്നു പ്രണോയി. ഗോപീചന്ദ് അക്കാദമി വാഗ്ദാനം ചെയ്യുന്നത് ഏറ്റവും നല്ല പരിശീലനമാണ്. അവരുടെ ഉറപ്പ് പ്രൊഫഷണല്‍ ബാഡ്മിന്റണാണ്. താരങ്ങള്‍ക്ക് നല്ല മല്‍സരങ്ങളും അവര്‍ ഒരുക്കുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഗോപിയെ പോലെ കോച്ചും. ഇന്ത്യന്‍ കായിക ലോകത്തിന് മാതൃകയാണ് ഈ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍-കൂടുതല്‍ വിജയങ്ങളിലേക്ക് മുന്നേറാനുള്ള പോസിറ്റീവ് ഊര്‍ജ്ജമാണ് അക്കാദമിയും ഗോപിയും നല്‍കുന്നത്. ശ്രീകാന്തും പ്രണോയ് കുമാറും സായ് പ്രണീതും സിന്ധുവുമെവല്ലാം പറയുന്നതും ഇത് തന്നെ-കോച്ചിന്റെ ശിക്ഷണം, പൊരുതാനുളള നല്ല മനസ്. നമുക്ക് മാതൃകയാക്കാം ഗോപിയെയും അക്കാദമിയെയും.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending