Connect with us

News

തിരുവല്ല സ്പാ പീഡന കേസ്: ഒരു പ്രതി കൂടി പിടിയില്‍, രണ്ടുപേര്‍ ഒളിവില്‍

ഈ കേസിലെ മുഖ്യപ്രതി സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നീക്കവും പുരോഗമിക്കുകയാണ്

Published

on

തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് റാന്നിയില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ബംഗളൂരുവില്‍ ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.

കേസിന്റെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചുകൊണ്ടായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്നും, പൊലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി പൊലീസ് വ്യക്തമാക്കി. ‘മരണം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കുറ്റപ്പുഴയിലെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സുബിന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയത്. 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് ജീവനക്കാരി അറിയിച്ചതോടെ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

അതേസമയം, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായും, സംഭവസമയത്ത് സ്പായിലെത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചതായും പൊലീസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിംകളെ എന്തിനിങ്ങനെ വേട്ടയാടുന്നു? ഹിമന്തയെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു.

Published

on

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം ചര്‍ച്ചയില്‍ കടന്നാക്രമിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സംസ്ഥാനത്തെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചും ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള അര്‍ണബിന്റെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹിമന്ത പലപ്പോഴും ഉത്തരം മുട്ടുന്ന അവസ്ഥയാണുണ്ടായത്.

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു. ഇത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അര്‍ണബ് ആരോപിച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെന്നായിരുന്നു ഹിമന്തയുടെ മറുപടി.

‘അസമിലെ ഹിന്ദുക്കളുടെ ഏക രക്ഷകന്‍ താങ്കളാണോ?’ എന്ന് അര്‍ണബ് ചോദിച്ചു. താന്‍ ജയിച്ചില്ലെങ്കില്‍ അസമിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന ഹിമന്തയുടെ മുന്‍ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ ചോദ്യം.

അസമില്‍ ഏറെ വിവാദമായ പോലീസ് വെടിവയ്പ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതും ചര്‍ച്ചയില്‍ ഉയര്‍ന്നു.

Continue Reading

india

മോദിയുടെയും ട്രംപിന്റെയും കോലം കത്തിക്കും; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കര്‍ഷകര്‍

അമേരിക്കയില്‍ നിന്നുള്ള സബ്‌സിഡി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് പ്രാദേശിക കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂണിയന്‍ (BKU). കരാറില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കോലം കത്തിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ കര്‍ഷകരുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കര്‍ഷകരെ തകര്‍ക്കുമെന്നും ടിക്കായത്ത് ആരോപിച്ചു. അമേരിക്കയില്‍ നിന്നുള്ള സബ്‌സിഡി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് പ്രാദേശിക കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോയാബീന്‍ ഓയില്‍, പഴങ്ങള്‍, കാലിത്തീറ്റ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ടിക്കായത്ത് ആരോപിച്ചു.

വ്യാപാര കരാറിന് പുറമെ, വിത്ത് ബില്ലും, വൈദ്യുതി ഭേദഗതി ബില്ലും കര്‍ഷകവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 12-ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതുപണിമുടക്കിന് കര്‍ഷകര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും കരാറില്‍ നിന്ന് നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ഇന്ത്യ ഈ കരാറുകളില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

 

Continue Reading

News

ഐഎസ്എല്ലിന് വന്‍ മൂല്യത്തകര്‍ച്ച; സംപ്രേഷണാവകാശം ‘തുച്ഛമായ’ തുകയ്ക്ക് സ്വന്തമാക്കി ഫാന്‍കോഡ്

2024-25 സീസണില്‍ 275 കോടി രൂപയായിരുന്ന ഐഎസ്എല്ലിന്റെ മീഡിയ റൈറ്റ്സ്

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചാ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ISL) പുതിയ സീസണിലെ സംപ്രേഷണ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. 2024-25 സീസണില്‍ 275 കോടി രൂപയായിരുന്ന ഐഎസ്എല്ലിന്റെ മീഡിയ റൈറ്റ്സ്, 2025-26 സീസണില്‍ വെറും 8.62 കോടി രൂപയ്ക്കാണ് ഫാന്‍കോഡ് സ്വന്തമാക്കിയത്. ഏകദേശം 97 ശതമാനത്തിന്റെ ഇടിവാണ് ലീഗിന്റെ മൂല്യത്തില്‍ ഉണ്ടായത്.

സീസണിലെ 91 മത്സരങ്ങളുടെ ഡിജിറ്റല്‍, ടിവി സംപ്രേഷണാവകാശം 8.62 കോടി രൂപയ്ക്കാണ് നല്‍കിയത്. ഐഎസ്എല്ലിലെ ഒരു മത്സരത്തിന്റെ ശരാശരി മൂല്യം ഇതോടെ 9.5 ലക്ഷം രൂപയിലേക്കാണ് ഇടിഞ്ഞത്. ഇത് സൂപ്പര്‍ ലീഗ് കേരളയുടെ (SLK) ഒരു മത്സരത്തിനുള്ള ശരാശരി തുകയായ 22 ലക്ഷത്തേക്കാള്‍ താഴെയാണ്.

പ്രതിസന്ധികളെത്തുടര്‍ന്ന് മത്സരങ്ങളുടെ എണ്ണം ഇത്തവണ 91 ആയി കുറച്ചു. ഫെബ്രുവരി 14-ന് കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന്‍ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തോടെയാണ് സീസണിന് തുടക്കം കുറിക്കുന്നത്.

ഐപിഎല്ലിലെ ഒരു മത്സരത്തിന് ശരാശരി 132 കോടി രൂപ ലഭിക്കുമ്പോഴാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ഈ തകര്‍ച്ച എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. നേരത്തെ സംപ്രേഷണം ചെയ്തിരുന്ന വമ്പന്‍ കമ്പനികള്‍ പുതിയ ടെന്‍ഡറില്‍ താല്പര്യം പ്രകടിപ്പിക്കാത്തതാണ് ഫാന്‍കോഡിന് കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കാന്‍ എഐഎഫ്എഫിനെ (AIFF) പ്രേരിപ്പിച്ചതെന്നാണ് വിവരം.

 

Continue Reading

Trending