Connect with us

india

വിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്‌ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും

Published

on

മഹാരാഷ്ട്രയിലെ പ്രശസ്തമായ നാണേഘട്ട് റിവേഴ്സ് വാട്ടര്ഫോള്സ് സന്ദര്ശിക്കാനെത്തിയ ഒരു മുസ്ലീം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും. ചരിത്രപ്രസിദ്ധവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രത്തില് കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനെത്തിയ കുടുംബത്തിന് നേരെയണ് ഇത്തരത്തില് അസഹിഷ്ണുത വളര്ത്തുന്ന നീക്കങ്ങള് ഉണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദുത്വ അനുകൂലികള് കുടുംബത്തെ ലക്ഷ്യമിട്ട് വര്ഗീയ അധിക്ഷേപ സ്വഭാവത്തോടെ കവിതകള് ആലപിക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. 1940-കളില് ശ്യാം നാരായണ് പാണ്ഡെ രചിച്ച ‘ഹല്ദിഘാട്ടി’ എന്ന കവിതയിലെ വരികളാണ് ഇവര് ഉച്ചത്തില് ചൊല്ലിയത്. 1576 ജൂണ് 18-ന് നടന്ന ഹല്ദിഘാട്ടി യുദ്ധത്തെയും റാണാ പ്രതാപിന്റെ പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ള വരികള്, പൊതുസ്ഥലത്ത് വച്ച് മുസ്ലീം കുടുംബത്തെ ബോധപൂര്വ്വം അസ്വസ്ഥരാക്കാനും ഭയപ്പെടുത്താനും വേണ്ടി ഉപയോഗിക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില് പോലും മതപരമായ ചേരിതിരിവുകള് സൃഷ്ടിക്കാനും ഒരു പ്രത്യേക വിഭാഗത്തെ മാനസികമായി വേട്ടയാടാനും ഹിന്ദുത്വ ഗ്രൂപ്പുകള് നടത്തുന്ന ഇത്തരം ശ്രമങ്ങള്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതുയിടങ്ങളിലെ സമാധാനാന്തരീക്ഷം തകര്ക്കുന്ന ഇത്തരം സംഭവങ്ങള് വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ആശങ്കകള് ഉയര്ത്തുന്നുണ്ട്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്;  നവീന്‍ പട്നായിക്

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതില്‍ വിമര്‍ശനവുമായി നവീന്‍ പട്നായിക്

Published

on

കായിക രംഗത്തും വര്‍ഗീയ-രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനുമായ നവീന്‍ പട്നായിക്. ഇന്ത്യന്‍ ദേശീയ ഹോക്കി ടീമുകളുടെ പാരമ്പര്യമായിരുന്ന നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള കിറ്റുകള്‍ അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.

നമ്മുടെ മഹത്തായ കായിക പാരമ്പര്യത്തെയും വികാരങ്ങളെയും തച്ചുടയ്ക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്ന് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ നവീന്‍ പട്നായിക് തുറന്നടിച്ചു.

ദേശീയ പതാകയിലെ അശോകചക്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട നീല നിറം കേവലം ഒരു നിറമല്ല, മറിച്ച് വിജയത്തിലും തിരിച്ചടികളിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ വികാരമാണ്. അര്‍ജന്റീനയ്ക്ക് നീലയും വെള്ളയും ബ്രസീലിന് മഞ്ഞയും എങ്ങനെയോ, അതുപോലെ ഇന്ത്യയുടെ ഐഡന്റിറ്റിയാണ് നീല നിറം. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ കൂട്ടായ ഓര്‍മ്മകളെയും കായിക പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്.

മുന്‍പ് സ്‌പോണ്‍സര്‍മാരില്ലാതെ ഇന്ത്യന്‍ ഹോക്കി ടീം പ്രയാസപ്പെട്ടപ്പോള്‍ കൈത്താങ്ങായത് ഒഡീഷയിലെ ബിജെഡി സര്‍ക്കാരാണ്. എന്നാല്‍ ഒഡീഷയില്‍ ഭരണം മാറിയതോടെ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ അധികാരമുപയോഗിച്ച് ജേഴ്സിയുടെ നിറം മാറ്റാന്‍ ബിജെപി ഹോക്കി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്

Advertisement
Continue Reading

india

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മോദിയെ അപമാനിച്ചെന്നാരോപിച്ച് മെറ്റ ഇന്ത്യന്‍ മേധാവിക്കെതിരെ കേസെടുത്ത് പൊലീസ്

വിമര്‍ശനങ്ങള്‍ തടയാന്‍ പൊലീസിനെ ഉപയോഗിച്ച് ബിജെപി

Published

on

മോദി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്കും അഴിമതികള്‍ക്കും എതിരെയുയരുന്ന ജനകീയ പ്രതിഷേധങ്ങളെയും സര്‍ഗ്ഗാത്മക വിമര്‍ശനങ്ങളെയും കേസില്‍ കുടുക്കി നിശബ്ദമാക്കാന്‍ ബിജെപിയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ മെറ്റയുടെ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം) ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.

നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവെച്ച ട്രോളുകളും വിമര്‍ശന വീഡിയോകളുമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടി മറച്ചുവെക്കാനും രാഷ്ട്രീയ എതിര്‍പ്പുകളെ വായടപ്പിക്കാനുമാണ് ബിജെപി പോലീസിനെ ഉപയോഗിച്ച് കേസെടുപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്.

20-ഓളം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ മോദിയെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം നിര്‍മ്മിച്ചെന്നും ഇവ ഹോസ്റ്റ് ചെയ്തതിന് മെറ്റയ്ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനും ട്രോളുകളിലൂടെ പ്രതികരിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് ബിജെപി വക്താവ് എന്‍. വി. സുഭാഷ് അവകാശപ്പെടുന്നുണ്ടെങ്കിലും, സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ സൈബര്‍ കേസില്‍ കുടുക്കി ഭയപ്പെടുത്തുന്ന സമീപനമാണ് ബിജെപി തുടരുന്നത്. തെലങ്കാന സൈബര്‍ ക്രൈം പോലീസ് എടുത്ത കേസില്‍ പരാമര്‍ശിച്ചിരുന്ന ലിങ്കുകളെല്ലാം ഇതിനകം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളിലെ സ്വതന്ത്രമായ ആശയപ്രകടനത്തെ തടയാനുള്ള ബിജെപിയുടെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Advertisement
Continue Reading

india

യു.പിയില്‍ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് 4,200 കോടിയുടെ എക്സ്പ്രസ് വേ തകര്‍ന്നു

ജൂലൈ 13-നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്

Published

on

ഉത്തര്‍പ്രദേശില്‍ വന്‍ ആഘോഷങ്ങളോടെ നാടിന് സമര്‍പ്പിച്ച ലഖ്‌നൗ-കാണ്‍പൂര്‍ എലിവേറ്റഡ് എക്സ്പ്രസ് വേയില്‍, ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വിള്ളലുകള്‍ രൂപപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് റോഡിന്റെ ഒരു ഭാഗം നിലംപൊത്തിയത് നിര്‍മാണ ഗുണനിലവാരത്തെക്കുറിച്ച് വലിയ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്.4,200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ലഖ്‌നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ് വേ ജൂലൈ 13-നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.

എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിന് ശേഷം (ജൂലൈ 25) റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴുകയായിരുന്നു. ഉന്നാവോയില്‍ നിന്നുള്ള റോഡ് തകര്‍ച്ചയുടെ ദൃശ്യങ്ങള്‍ അധികൃതരെപ്പോലും ഞെട്ടിച്ചു.കൊരാരി ഗ്രാമത്തിന് സമീപം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളത്തില്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതായി കാണിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മധുസൂദന്‍ യാദവ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. ‘എക്സ്പ്രസ്വേയിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊരാരിക്ക് സമീപം എത്തിയപ്പോഴാണ് മഴയെ തുടര്‍ന്ന് റോഡില്‍ വിള്ളലുകള്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്’ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവത്തെത്തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ നിലവാരത്തെക്കുറിച്ചും നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വിള്ളലുകള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച സമാജ്വാദി പാര്‍ട്ടി, പദ്ധതിയില്‍ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. വിഷയത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി (NHAI) ഉദ്യോഗസ്ഥര്‍ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ച് വിവാദമായതോടെ തകര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

Trending