kerala
കേരളത്തിന്റെ ഭാവി ഗ്രാമങ്ങളിലൂടെ; ചന്ദ്രിക – ടാൽറോപ് ടെക്നോളജി മീറ്റ് കോഴിക്കോട് വെച്ച് സംഘടിപ്പിച്ചു
ചന്ദ്രികയുമായി ചേർന്ന് ടാൽറോപ് കേരളത്തിൽ 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും മീറ്റിൽ നടന്നു.
കോഴിക്കോട്: ചന്ദ്രികയും ടാൽറോപും ചേർന്ന് കോഴിക്കോട് മാവൂർ റോഡിലെ ദി രാവിസിൽ വെച്ച് ‘കണക്ടിംഗ് വില്ലേജസ്-ടെക്നോളജി മീറ്റ്’ സംഘടിപ്പിച്ചു. ചന്ദ്രികയുമായി ചേർന്ന് ടാൽറോപ് കേരളത്തിൽ 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും മീറ്റിൽ നടന്നു.
ആപ്പിളും ആമസോണും മൈക്രോസോഫ്റ്റുമൊക്കെ പോലെയുള്ള ആഗോള കമ്പനികൾ വളർന്നു വന്ന അമേരിക്കയിലെ സിലിക്കൺവാലി പോലെ ആയിരക്കണക്കിന് സംരംഭങ്ങൾ കേരളത്തിൽ വളർന്നു വരുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ഇവിടെ ആഗോള കമ്പനികൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ടെക്നോളജി കമ്പനിയാണ് ടാൽറോപ്.
ഈ ഒരു ലക്ഷ്യത്തിലേക്ക് കേരളീയ ഗ്രാമങ്ങളെ ഭാഗമാമാക്കുന്നതിന് വിദ്യാഭ്യാസം, ടെക്നോളജി, സംരംഭകത്വം, തൊഴിൽ തുടങ്ങിയ മേഖലകളിൽ അനിവാര്യമായ മാറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി വില്ലേജ് പാർക്ക് എന്ന പേരിൽ ടാൽറോപ് 1064 ഹബ്ബുകൾ നിർമ്മിച്ചു വരുന്നത്.
ഐ.ടി യുടെയും സ്റ്റാർട്ടപ്പിന്റെയും പറുദീസയായ അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റിലെ സിലിക്കൺവാലിക്ക് സമാനമായി കേരളത്തെ ഐ.ടിയുടെയും സ്റ്റാർട്ടപ്പിന്റെയും ഹെഡ്ക്വാർട്ടേഴ്സാക്കുകയെന്ന ടാൽറോപ് ദൗത്യത്തിന്റെ നെടും തൂണുകളാണ് ഓരോ ഗ്രാമത്തിലും ഇതിനാവശ്യമായ അനുകൂലമായ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്ന വില്ലേജ് പാർക്കുകൾ.
മാറുന്ന ലോകത്തേക്ക് നാടിനെ പ്രാപ്തമാക്കാൻ സഹായിക്കുന്ന ഇടമാണ് ഓരോ ഹബ്ബുകളും. അതാത് പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഏറ്റവും ഇന്നവേറ്റീവ് ഹൈബ്രിഡ് എഡ്യുക്കേഷന്‍ ഹബ്ബുകളിൽ തന്നെ അവസരമൊരുക്കുന്നു. ഈ അനുകൂല ആവാസവ്യവസ്ഥയിലൂടെ ആയിരക്കണക്കിന് സംരംഭങ്ങൾ പിറവിയെടുക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ടെക്നോളജിയുടെ വ്യാപനം, അനവധി സ്റ്റാർട്ടപ്പുകളിലൂടെയും ബിസിനസുകളിലൂടെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലും വരുമാനവും, സമ്പൂർണ്ണ ഐ.ടി സാക്ഷരത തുടങ്ങിയവയിലൂടെ ഓരോ നാടിന്റെയും മുഖമായി മാറുന്ന ടാൽറോപ് ഹബ്ബ് അഥവാ വില്ലേജ് പാർക്കുകൾ ടെക്നോളജി നിയന്ത്രിത ലോകത്തേക്കുള്ള ഗ്രാമങ്ങളുടെ ശക്തമായ ചുവടുവെപ്പിന് വഴിയൊരുക്കുമെന്ന് ടെക്നോളജി മീറ്റ് ചൂണ്ടിക്കാട്ടി.
കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻമാർ, വൈസ് ചെയർമാൻമാർ മീറ്റിൽ പങ്കെടുത്തു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ, ടാൽറോപ് ഡയറക്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ചന്ദ്രിക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ, റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, ടാൽറോപ് വൈസ് പ്രസിഡന്റ് ഓഫ് കൺസട്രക്ഷൻസ് മുഹമ്മദ് ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.
Photo: ടാൽറോപ് കേരളത്തിൽ നിർമിച്ചു വരുന്ന 1064 വില്ലേജ് പാർക്കുകളിൽ, ചന്ദ്രികയുമായി ചേർന്ന് 100 വില്ലേജ് പാർക്കുകൾ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഷറഫുദ്ദീൻ, ടാൽറോപ് ഡയറക്ടർ ആന്റ് ചീഫ് മീഡിയ ഓഫീസർ ഷമീർ ഖാൻ, ചന്ദ്രിക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
kerala
പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന
നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.
മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്റെ വില 11,410 രൂപയായി ഉയര്‍ന്നു. പവന്റെ വില 160 രൂപ ഉയര്‍ന്ന് 91,280 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് 4,072.87 ഡോളറായാണ് വില കുറഞ്ഞത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി. യു.എസ് ജോബ് ഡാറ്റ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ പ്രതീക്ഷിച്ചത്ര തിരിച്ചടി ഉണ്ടാകാതിരുന്നതോടെ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ വീണ്ടും വിരളമായത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. പവന്റെ വിലയില്‍ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 91,120 രൂപയായാണ് കുറഞ്ഞത്.
kerala
തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍
കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി. പത്മകുമാറും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala14 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala16 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

