Connect with us

Culture

എറണാകുളത്തും സേവന ദൗത്യവുമായി തുര്‍ക്കി ജീവന്‍രക്ഷാസമിതി

Published

on

 

കല്‍പ്പറ്റ: ജീവന്‍രക്ഷാദൗത്യവുമായി തുര്‍ക്കി ജീവന്‍രക്ഷാസമിതി എറണാകുളം ജില്ലയിലുമെത്തി. എറണാകുളം പറവൂരില്‍ നിന്നും വിവിധയിടങ്ങളില്‍ കുടുങ്ങികിടന്ന നൂറ് കണക്കിനാളുകളെയാണ് തുര്‍ക്കി ജീവന്‍രക്ഷാസമിതിയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്.
പറവൂര്‍ കുത്തിയത്തോട് ഭാഗത്തായിരുന്നു ജീവന്‍രക്ഷാസമിതി രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150 കുടുംബങ്ങളെയാണ് ജീവന്‍രക്ഷാസമിതി രക്ഷിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളും ജീവന്‍രക്ഷാസമിതിയുടെ പ്രവര്‍ത്തകര്‍ കണ്ടു.പള്ളിക്കകത്ത് വെള്ളപൊക്കത്തില്‍ മരിച്ചുകിടക്കുന്ന ആറ് പേരെ കണ്ടെങ്കിലും അവര്‍ക്ക് പുറത്തെത്തിക്കാനായില്ല.
പിന്നീട് ജെ സി ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ച ശേഷമായിരുന്നു ഇവരെ പുറത്തേക്കെത്തിച്ചത്.രക്ഷാദൗത്യത്തിനിടെ മനസ്സ് നോവുന്ന കാഴ്ചയായിരുന്നു ഇതെന്ന് ജീവന്‍രക്ഷാസമിതി അംഗമായ റിയാസ് പറഞ്ഞു.
തുര്‍ക്കി ജീവന്‍രക്ഷാസമിതിയിലെ റിയാസ് ചായപറമ്പില്‍, ലാല്‍ പുത്തലന്‍,ഹാരിസ് തൊഴിലിക്കുന്നത്ത്, റസല്‍ കുണ്ടുകുളം,അയൂബ്, കാവുങ്കല്‍ സനൂപ്,യൂസഫ് പറശ്ശേരി,നാസര്‍ എന്‍ പി,ഷാഹിദ് കുനിയില്‍,ഷാഫി പാറമ്മല്‍, അഷ്‌റഫ് ഉള്ളാട്ടില്‍,രതീഷ് ബാബു,തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പറവൂരിലെത്തിയത്.
മഴക്കെടുതി രൂക്ഷമായ വയനാട് ജില്ലയിലെ നിരവധി പ്രദേശങ്ങളിലായിരുന്നു തുര്‍ക്കി ജീവന്‍രക്ഷാസമിതി രക്ഷാപ്രവര്‍ത്തനത്തിനായി പോയത്.വയനാട് മഴക്ക് നേരിയ ശമനം വന്നതോടെയാണ് വെള്ളപൊക്കം രൂക്ഷമായ എറണാകുളത്തേക്ക് സംഘം പോയത്.
സ്വന്തം വീടുകളിലും പ്രദേശങ്ങളിലും വെള്ളം കയറി ദുരിതത്തിലായപ്പോഴും, തുര്‍ക്കി ജീവന്‍ രക്ഷാസമിതി മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പ്രശംസ പിടിച്ചുപറ്റിയിരുന്നു.ജില്ലയില്‍ ഏറ്റവുമധികം മഴക്കെടുതി ബാധിച്ച കോട്ടത്തറ, കരിങ്കുറ്റി, അപ്പണവയല്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് മറ്റുള്ളവരോടൊപ്പം തുര്‍ക്കി ജീവന്‍രക്ഷാസമിതിയുമുണ്ടായിരുന്നു.
ജില്ലയില്‍ ഏറ്റവും രൂക്ഷമായ മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലൊന്നായിരുന്നു ജീവന്‍രക്ഷാസമിതി അംഗങ്ങള്‍ താമസിക്കുന്ന കല്‍പ്പറ്റയിലെ തുര്‍ക്കി.മിനിറ്റുകള്‍ കൊണ്ടാണ് മലവെള്ളം ഈ ഭാഗത്ത് ഇരച്ചുകയറിയത്.
രാത്രിയെത്തിയ വെള്ളത്തിനിടയില്‍ സ്വന്തം വീട്ടുപകരണങ്ങളടക്കം നശിച്ചു.എന്നാല്‍ ഈ ദുഖം ഉള്ളിലൊതുക്കി കൂടുതല്‍ ദുരിതമനുഭവിക്കുന്നവരുടെ അടുത്തേക്ക് തുര്‍ക്കി ജീവന്‍രക്ഷാസമിതിയംഗങ്ങള്‍ പോകുകയായിരുന്നു. അധികൃതര്‍ നിരന്തരമായി തുര്‍ക്കിയിലെ ജീവന്‍രക്ഷാസമിതിയംഗങ്ങളെ വിളിച്ചതോടെ മുന്നും പിന്നും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending