Connect with us

kerala

തിരൂർ മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ: കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പി.കെ ഫിറോസ്

Published

on

കോഴിക്കോട്: തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് യു.ഡി.എഫ് ഭരണകാലത്താണെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.

2016 ഫിബ്രുവരിയിൽ യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് മൂന്ന് പ്രൊപോസലുകളാണ് കളക്ടർ ഇത് സംബന്ധമായി സർക്കാറിന് സമർപ്പിച്ചത്. ഭൂ ഉടമകൾ പറഞ്ഞ 1,70,000 രൂപ വിലയിട്ട ഇപ്പോൾ ഏറ്റെടുത്ത ഭൂമി, 1,20,000 രൂപ പറയപ്പെട്ട ബെഞ്ചുമാർക്ക്, ആതവനാട് 100 ഏക്കർ ഭൂമി. ഇവയായിരുന്നു മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർക്കാറിന് സമർപ്പിച്ച പ്രൊപോസൽ. എന്നാൽ ഇത് സംബന്ധമായി ഒരു തീരുമാനവും കാലാവധി കഴിയാറായ യു.ഡി.എഫ് സർക്കാർ എടുത്തിരുന്നില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

അക്കാലത്തെ തിരൂർ എം.എൽ.എ ആയിരുന്ന സി. മമ്മൂട്ടിയുടെ താൽപര്യ പ്രകാരമാണ് ഭൂമി ഏറ്റെടുത്തത് എന്ന ജലീലിൻ്റെ വാദവും അടിസ്ഥാനരഹിതമാണ്. ഈ ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സി. മമ്മുട്ടി നൽകിയ അപേക്ഷക്ക് 2017 ജനുവരി 31ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.

മലയാളം സർവ്വകലാശാലക്ക് രണ്ടാഴ്ച്ചക്കകം സ്ഥലം ഏറ്റെടുക്കുമെന്നുള്ള മനോരമ പത്രത്തിൽ വന്ന തൻ്റെ പ്രസ്താവന 2019 ഫിബ്രുവരി 21ന് കെ.ടി ജലീൽ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നെന്നും ഫിറോസ് വ്യക്തമാക്കി. മുല്ലപ്പള്ളി മനക്കൽ നാരായണൻ നമ്പൂതിരി മകൻ പരമേശ്വരൻ, അഷ്ടമൂർത്തി നമ്പൂതിരി, മുല്ലപ്പള്ളി മൊയ്തീൻകുട്ടി ഹാജി, അഹമ്മദ് കുട്ടി പാറുക്കുട്ടി അമ്മ തുടങ്ങിയവരായിരുന്നു 2016 ൽ ഇടത്പക്ഷം അധികാരത്തിൽ വന്നതിന് ശേഷം കിട്ടിയ വിവരാവകാശ രേഖ പ്രകാരം ഭൂമിയുടെ ഉടമകൾ. എന്നാൽ 2017 ജൂൺ 6 ന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ സഹോദര പുത്രൻമാരായ ഹബീബ് റഹ്മാൻ, മുഹമ്മദ് കാസിം, ഇടത്പക്ഷ സ്ഥാനാർഥി ആയിരുന്ന ലില്ലീസ് ഗഫൂർ, സഹോദരൻമാരായ അബ്ദുൽ ജലീൽ, ജംഷീദ്, അബ്ദുൽ സലാം, യാസർ കെ.പി തുടങ്ങിയവരാണ് പങ്കെടുത്തത്.

2016 ഇടത്പക്ഷ സർക്കാർ വന്നതിന് ശേഷം ധാരണയുണ്ടാക്കി ചെറിയ വിലക്ക് സ്ഥലം വാങ്ങി കൊള്ള വിലക്ക് സർക്കാറിന് മറിച്ച് വിറ്റ കൊടും അഴിമതിക്കാണ് കെ.ടി ജലീൽ നേതൃത്വം നൽകിയതെന്നും ഫിറോസ് ആരോപിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിശുദ്ധനാണെന്ന് പറയുന്ന കെ.ടി ജലീലിന് ഇതിൻ്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരാൻ വിജിലൻസ് അന്വേഷണത്തിന് തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് ഈ വലിയ അഴിമതിയിൽ നിന്നും ഇനിയും രക്ഷപ്പെടാനാണ് കെ.ടി ജലീൽ ശ്രമിക്കുന്നതെങ്കിൽ അദ്ദേഹം നേരിട്ട് ഇടപാടിൽ പങ്കെടുത്തതിൻ്റെ തെളിവുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

kerala

ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍

ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

Published

on

കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

Continue Reading

Trending