Connect with us

News

റീല്‍ ചിത്രീകരണത്തിനിടെ ദാരുണാന്ത്യം; യുവതി അബദ്ധത്തില്‍ തൂങ്ങിമരിച്ചു

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Published

on

ലക്‌നോ: സോഷ്യല്‍ മീഡിയ റീല്‍ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശിലെ ജില്ലയില്‍ 27 വയസുള്ള യുവതിയ്ക്ക് ദാരുണാന്ത്യം. വീടിനുള്ളില്‍ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അബദ്ധത്തില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മോഹിനി എന്ന യുവതി തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ റീലിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ സമതുലിതാവസ്ഥ തെറ്റുകയും കുരുക്ക് മുറുകുകയും ചെയ്തതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മോഹിനിയുടെ നാലു വയസ്സുള്ള മകള്‍ മുറിയിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അമ്മയെ തൂങ്ങിയ നിലയില്‍ കണ്ട കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിയെത്തി. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇത് വീഡിയോ ചിത്രീകരണത്തിനിടെ സംഭവിച്ച ദുരന്തകരമായ അപകടമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബാലരാമപുരത്ത് ദുരൂഹ മരണം; സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മൃത​ദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Published

on

By

തിരുവനന്തപുരം: ബാലരാമപുരത്ത് 62 വയസുള്ള സ്ത്രീയുടെ മൃതദേഹം വീടിന് പിന്നിലെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടുകാല്‍ സ്വദേശി ശോഭനയുടെ മൃതദേഹമാണ് അയല്‍വാസികള്‍ ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്.

ശോഭനയുടെ ഭര്‍ത്താവ് സുധാകരന്‍ കൂലിപ്പണിക്കാരനാണ്. ഇവര്‍ക്കു രണ്ട് മക്കളുണ്ട്. വീട്ടില്‍ മറ്റ് ആരുമില്ലാത്ത സമയത്താണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ എന്താണ് കൃത്യമായി നടന്നതെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പ്രാഥമികമായി ഇത് ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്കവിധത്തിലുള്ള പ്രശ്‌നങ്ങളോ മറ്റ് കാരണങ്ങളോ ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളില്‍ നിന്നുള്ള പ്രാഥമിക വിവരം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

News

ഓര്‍മയുണ്ടായിരുന്നത് പേരും താമസ സ്ഥലവും മാത്രം; തമിഴ്‌നാട്ടില്‍ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി

മൂന്ന് മാസം മുൻപ് തമിഴ്നാട് നാഗർകോവിലിൽ നിന്നും കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ വൈറ്റിലയിൽ കണ്ടെത്തിയ ഡോക്ടറെ, പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മാതാപിതാക്കളെ കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.

Published

on

By

കൊച്ചി: മൂന്ന് മാസം മുമ്പ് തമിഴ്‌നാട് നാഗര്‍കോവിലില്‍ നിന്ന് കാണാതായ 39 വയസ്സുള്ള വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. ഫെബ്രുവരി ഒന്നിന് രാത്രി 10 മണിയോടെ വൈറ്റില ഹബ്ബില്‍ ഇരുന്ന് കരയുന്ന യുവതിയെ കണ്ട നാട്ടുകാരാണ് പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. യുവതിക്ക് സ്വന്തം പേരും മുമ്പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമാണ് ഓര്‍മയുണ്ടായിരുന്നത്. പിന്നീട് കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിച്ചു.

വനിതാ സ്റ്റേഷന്‍ എസ്.ഐ. സിബി കെ. ദാസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ശര്‍മിളയും സി.പി.ഒമാരായ അമൃത, വീണ എന്നിവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, യുവതി താമസിച്ചിരുന്ന സൗത്ത് ജനതാ റോഡിലെ പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് തുടങ്ങിയവ കണ്ടെത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണില്‍ നിന്ന് ലഭിച്ച മറ്റൊരു നമ്പറിലൂടെ ബന്ധപ്പെടുകയായിരുന്നു. അത് യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബന്ധം വേര്‍പിരിഞ്ഞതാണെന്ന് അദ്ദേഹം അറിയിക്കുകയും, യുവതിയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ പൊലീസിന് കൈമാറുകയും ചെയ്തു.

മാതാപിതാക്കളുമായി ബന്ധപ്പെടുമ്പോഴാണ്, മൂന്ന് മാസം മുന്‍പ് ഡോക്ടറെ കാണാതായതായി നാഗര്‍കോവില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് വ്യക്തമായത്. നാലു ദിവസം മുന്‍പ് തമിഴ്‌നാട് പൊലീസ് കൊച്ചിയില്‍ എത്തിയെങ്കിലും യുവതിയെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയിരുന്നു.
സിറ്റി പൊലീസിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസും മാതാപിതാക്കളും കൊച്ചിയിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

 

 

Continue Reading

News

‘ഒരു സ്ത്രീയെയും ഗര്‍ഭം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല’; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഏഴ് മാസത്തെ ഗര്‍ഭഛിദ്രത്തിന് സുപ്രിംകോടതി അനുമതി

പ്രത്യുല്‍പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു

Published

on

By

ന്യൂഡല്‍ഹി: കോടതിക്ക് ഒരു സ്ത്രീയെയും ഗര്‍ഭകാലം പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രത്യുല്‍പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീയ്ക്കുണ്ടെന്നും, അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഏഴ് മാസം (30 ആഴ്ച) പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കണമെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആവശ്യം അനുവദിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്.

ജസ്റ്റിസ് ബി.വി. നാഗരത്‌നയും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാനും അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഗര്‍ഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ പ്രത്യുല്‍പാദനപരമായ സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സ്ത്രീ നിരന്തരം ആവശ്യമുന്നയിക്കുന്ന സാഹചര്യത്തില്‍, അവരെ പ്രസവത്തിന് നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഈ പ്രത്യേക കേസില്‍, ഗര്‍ഭം തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും, ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണമാണിതെന്നും അവള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഒരു സ്ത്രീയെ, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ, ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ധാര്‍മികവും നിയമപരവുമായ സങ്കീര്‍ണതകള്‍ ഉള്ള കേസാണിതെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഒരു കുഞ്ഞ് ജനിക്കുക എന്നത് പുതിയൊരു ജീവിതം സൃഷ്ടിക്കുന്നതാണെങ്കിലും, ഈ കേസില്‍ പെണ്‍കുട്ടിയുടെ ആഗ്രഹത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിക്ക് എല്ലാ സുരക്ഷിത മെഡിക്കല്‍ മാര്‍ഗങ്ങളും പാലിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ മുംബൈയിലെ ജെ.ജെ ആശുപത്രിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നേരത്തെ ബോംബെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രിംകോടതിയെ സമീപിച്ചത്.

Continue Reading

Trending