Connect with us

More

കളം പിടിക്കാന്‍ കരുത്തര്‍; 77 ആവര്‍ത്തിക്കാന്‍ യു.ഡി.എഫ്

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് 34 ദിവസം ബാക്കി നില്‍ക്കെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നീണ്ടുപോയ വടകര, വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പട്ടിക എല്‍.ഡി.എഫിനെ മാത്രമല്ല യു.ഡി.എഫ് പ്രവര്‍ത്തകരെപോലും അമ്പരപ്പിച്ചു.

എല്ലാ മണ്ഡലങ്ങളിലും അനുയോജ്യരായ കരുത്തന്‍മാരെ പോരിനിറക്കിക്കൊണ്ടുള്ള ഇത്തരം ഒരുസ്ഥാനാര്‍ത്ഥി പട്ടിക ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസും മുസ്്‌ലിം ലീഗും ഉള്‍പ്പെട്ട മുന്നണി ജയിച്ച 1977-ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനം ഇക്കുറിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അവസാനംവരെ വടകരസ്ഥാനാത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നിരുന്നു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വടകര. ടി.പി.ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ തുടങ്ങി ഏറ്റവും ഒടുവില്‍ പെരുയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വരെയുള്ള കൊലപാതകം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വടകര. ഈ കൊലപാതകങ്ങളുടെയെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം കണ്ണൂരാണെന്നതും പി.ജയരാജന്‍ വടകരയിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായതുമാണ് ഇതിനുകാരണം.

അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടതെന്നും വെടിയുണ്ടയേക്കാള്‍ ശക്തമായ ബാലറ്റിലൂടെ മറുപടി നല്‍കാനാകുമെന്നുമാണ് യു.ഡി.എഫിന്റെ വിശ്വാസം. ഇക്കുറി വടകരയിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം അക്രമ രാഷ്ട്രീയ മാകും. അക്രമരാഷ്ട്രീയത്തിന്റെ വ്യക്താക്കളെ തോല്‍പ്പിക്കുകയാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന ആര്‍.എം.പിയും പ്രഖ്യാപിച്ചിരുന്നു.

അക്രമരാഷ്ട്രീയത്തിനെതിരെ വോട്ടു ചെയ്യാന്‍ കാത്തിരിക്കുന്നവരുടെ സമ്മദിദാനം വാങ്ങിയെടുക്കാന്‍ കരുത്തള്ള സ്ഥാനാര്‍ത്ഥിയാകണം വടകരയില്‍ മത്സരിക്കേണ്ടതെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഒടുവില്‍ ഏറ്റവും അനിയോജ്യനായ മുരളീധരനെ തന്നെ കളത്തിലിറക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം: മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു

Published

on

മുസ്‌ലിം സമൂഹത്തെ കൃത്യമായി പരാമര്‍ശിച്ച് വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ പരാതി അയച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍ സുഖ്ഭീര്‍ സിംഗ് സന്തു എന്നിവര്‍ക്കാണ് മുസ്‌ലിം ലീഗിന് വേണ്ടി ഖുറം അനീസ് ഉമര്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പരാതി കൊടുത്തത്. രാജ്യത്തിന്റെ സ്വത്തിന്റെ അവകാശം മുസ്‌ലിംകള്‍ക്കുള്ളതാണ്, നിങ്ങളുടെ സ്വര്‍ണ്ണം മുസ്‌ലിംകള്‍ക്ക് നല്‍കുമെന്നടക്കമുള്ള വര്‍ഗീയ പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരെ നുഴഞ്ഞ് കയറ്റക്കാര്‍, കുറെ കുട്ടികളെ ഉണ്ടാക്കുന്നവര്‍ തുടങ്ങിയ അധിക്ഷേപ പരാമര്‍ശങ്ങളുമാണ് മോദി നടത്തിയിരിക്കുന്നത്. മോദി പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജടക്കം എടുത്താണ് ലീഗ്, യൂത്ത് ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ തങ്കില്‍ തല്ലിക്കാനാണ് മോദിയുടെ ശ്രമം. തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിച്ച് കലാപാഹ്വാനം നടത്തുന്ന മോദിക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending