Connect with us

News

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് മേല്‍ക്കൈ

പെരിന്തല്‍മണ്ണയില്‍ ക്ലീന്‍ സ്വീപ്പ്

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സമ്പൂര്‍ണ രാഷ്ട്രീയ മേല്‍ക്കൈ ഉറപ്പിച്ചു. നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടിയ യു.ഡി.എഫ്, മണ്ഡലത്തെ വീണ്ടും തങ്ങളുടെ ഉറച്ച കോട്ടയാക്കി മാറ്റിയപ്പോള്‍, സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം 32,431 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി.

2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 38 വോട്ടിന്റെ ഉദ്വേഗജനകമായ ഭൂരിപക്ഷത്തില്‍ വിജയിച്ച നജീബ് കാന്തപുരം, അഞ്ചുവര്‍ഷത്തിനിടെ മണ്ഡല രാഷ്ട്രീയത്തിന്റെ ചിത്രം പൂര്‍ണമായി മാറ്റി മറിക്കുകയായിരുന്നു. 2021-ല്‍ 76,530 വോട്ടുകള്‍ നേടിയിരുന്ന അദ്ദേഹം ഇത്തവണ 1,04,888 വോട്ടുകളിലെത്തി വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 26,799 വോട്ടിന്റെ ശക്തമായ ലീഡാണ് നേടിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രകടമായ യു.ഡി.എ ഫ് മുന്നേറ്റം പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ആധിപത്യത്തിന് വിരാമമിട്ട് പെരിന്തല്‍മണ്ണു നഗരസഭയു.ഡി.എഫ് തിരിച്ചുപിടിച്ചത് രാഷ്ട്രീയപരമായി വലിയ വഴിത്തിരിവായി.

ഏലംകുളം, പുലാമന്തോള്‍, മേലാറ്റൂര്‍, താഴെക്കോട് പഞ്ചായത്തുക 218 യു.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോള്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ മണ്ഡലത്തിലെ നഗരസഭയും മുഴുവന്‍ പഞ്ചായത്തുകളും യു.ഡി.എഫിന്റെ നിയന്ത്രണത്തിലായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും ആറു പഞ്ചായത്തുകളിലുമായി യു.ഡി.എഫിന് 96,206 വോട്ടും എല്‍.ഡി.എഫിന് 79,373 വോട്ടുമാണ് ലഭിച്ചത്. 16,833 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. ആകെ 163 വാര്‍ഡു കളില്‍ 102 വാര്‍ഡുകളിലും യു.ഡി.എഫ് സഖ്യം വിജയിക്കുകയും ചെയ്തു. 2021-ല്‍ പിന്നിലായിരുന്ന മേഖലകളില്‍ പോലും ഇത്തവണ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്.

Advertisement

2021-ല്‍ 2,551 വോട്ടിന് പിന്നിലായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ഇ ത്തവണ 5,291 വോട്ടിന്റെ ശക്തമായ ലിഡാണ് യു.ഡി.എഫ് നേടിയത്. ഇടത് സ്ഥാനാര്‍ഥിയുടെ നാട് കൂടിയായ പുലാമന്തോളില്‍ 2,053 വോട്ടിന് പിന്നിലായിരുന്നത് ആയിരുന്നത് 838 വോട്ടിന്റെ ലീഡായും മാറി. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നാടായ ഏലംകുളത്ത് 1,105 വോട്ടിന് പിന്നിലായിരുന്നത് 1,803 വോട്ടിന്റെ ലീഡായി മാറുകയും ചെയ്തു. താഴെക്കോട് പഞ്ചായത്തില്‍ 2,248 വോട്ടിന്റെ ലീഡ് 7,809 ആയി ഉയര്‍ന്നു. ആലിപ്പറമ്പ് പഞ്ചായത്തില്‍ 1,417ല്‍ നിന്ന് 6,448 വോട്ടിലേക്കും, വെട്ടത്തൂര്‍ പഞ്ചായത്തില്‍ 1,802ല്‍ നിന്ന് 5,162 വോട്ടിലേക്കും, മേലാറ്റൂര്‍ പഞ്ചായത്തില്‍ 439ല്‍ നിന്ന് 4,907 വോട്ടിലേക്കും യു.ഡി.എഫ് ലീഡ് കുത്തനെ ഉയര്‍ന്നു. പോസ്റ്റല്‍ വോട്ടുകളിലും 2021-ല്‍ പിന്നിലായിരുന്ന യു.ഡി.എ ഫ് ഇത്തവണ 173 വോട്ടിന്റെ ലീഡ് നേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി

രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ നിര്‍ദേശങ്ങള്‍ ഭരണ പരാജയത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രധാനമന്ത്രി ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കോവിഡ് കാലത്തിന് സമാനമായി വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം, പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശത്തുള്ള വിവാഹങ്ങളും വിനോദയാത്രകളും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, വളം ഉപയോഗം പകുതിയാക്കുക തുടങ്ങിയവയായിരുന്നു അത്.

‘ഇന്നലെ മോദിജി ജനങ്ങളില്‍ നിന്ന് ത്യാഗം ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം… ഇവ വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിന്റെ തെളിവുകളാണ്.’കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ രാജ്യം എത്തിനില്‍ക്കുന്നത് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Advertisement

 

Continue Reading

local

ഉത്തരമേഖല സംഗമംശ്രദേയമായി

ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.

Published

on

കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റി കോഴിക്കോട് വെച്ച് നടത്തിയ ഉത്തര മേഖല സംഗമം ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് :മാനവികതക്കൊരു ഇശൽ സ്പർശം എന്ന തലക്കെട്ടിൽ കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലാ ഭാരവാഹികൾ ചാപ്റ്റർ പ്രസിഡന്റ്‌ സിക്രട്ടറി ട്രഷറർ എന്നിവരെ പങ്കെടുപ്പിച്ചു. ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ്‌ എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി ഓർഗനൈസിങ് സിക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.രാജീവൻ ചാലോടൻ രാധാകൃഷ്ണൻ പൂവത്തിങ്ങൽ, മുഹമ്മദലി മാസ്റ്റർ കാസർഗോഡ്, എം കെ അഷ്‌റഫ്‌, ടി അഷ്‌റഫ്‌, പി വി ഹസീബ് റഹ്മാൻ അബ്ദുല്ല പടന്ന, നാസർ മങ്ങാട്, സലാം നീലിക്കണ്ടി, അബ്ദുള്ള മുട്ടിൽ, പി ടി സലാം കരിങ്കല്ലത്താണി,
ബാലകൃഷ്ണൻ ചലവറ, കെ കെ റഫീഖ് അബ്ദുറഹിമാൻ കള്ളിതൊടി പ്രസംഗിച്ചു. ഇശ്റത്‌സബ, മുക്കം സാജിത, ഹഫ്‌സത് തിരൂർ, യുസഫ് കട്ടതടക്ക , ഇസ്ഹാഖ് കുരിക്കൾ ഗാനങ്ങൾ ആലപിച്ചു പരിപാടിയിൽ ഹമീദ് കോട്ടോപ്പാടം നന്ദി പറഞ്ഞു.

Continue Reading

india

അധികാരമേറ്റ ശേഷം ആദ്യ കൂടിക്കാഴ്ച; എം.കെ. സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിജയ്

സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

Published

on

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വിജയ് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ കൂടിക്കാഴ്ചയും കൂടിയാണിത്. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് വിജയിയെ സ്വീകരിച്ചു. ഇരു നേതാക്കളും പരസ്പരം ഷാള്‍ അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും സ്വീകരിച്ചു. ഉദയനിധി സ്റ്റാലിന്‍ വിജയിക്ക് ഒരു പുസ്തകം സമ്മാനമായി നല്‍കി.

ഇന്ന് ചെന്നൈയില്‍ പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ഡ. ചോളവന്താന്‍ മണ്ഡലത്തിലെ ടിവികെ എംഎല്‍എയായ എം.വി. കറുപ്പയ്യയെ പ്രോ ടേം സ്പീക്കറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു.

നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും. ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജെ.സി.ഡി പ്രഭാകറിനെ നിശ്ചയിച്ചു.

വിജയ് ഉള്‍പ്പെടെ പത്ത് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

Advertisement

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന, മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍, ടിവികെ ചീഫ് കോര്‍ഡിനേറ്റര്‍ കെ എ സെങ്കോട്ടയ്യന്‍, ടിവികെ ട്രഷറര്‍ പി വെങ്കട്ടരമണന്‍, ടിവികെ ജനറല്‍ സെക്രട്ടറി നിര്‍മല്‍ കുമാര്‍, ഈറോഡ് എംഎല്‍എ രാജ്‌മോഹന്‍, ടിവികെ ജില്ലാ സെക്രട്ടറി ഡോ ടി കെ പ്രഭു, ശിവകാശി എംഎല്‍എ എസ് കീര്‍ത്തന എന്നിവരാണ് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

ഡിഎംകെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

 

 

Advertisement
Continue Reading

Trending