Culture
ചാമ്പ്യന്മാര്ക്ക് ഇന്ന് ആദ്യ പരീക്ഷണം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കു നേര്.
മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എച്ചില് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വന്‍ താരനിരയുമായി എത്തുന്ന നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സൈപ്രസ് ലീഗ് ചാമ്പ്യന്മാരായ അപോവലിനെയാണ് നേരിടുക. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാം ജര്‍മ്മന്‍ കരുത്തരായ ബൊറൂസ്യ ഡോട്മണ്ടിനേയും നേരിടും.
ബാഴ്സയുമായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരത്തിനിടെ റഫറിയുമായി കോര്‍ത്തതിന് നാലു മത്സരങ്ങളിലെ സസ്പെന്‍ഷനു ശേഷം കളത്തില്‍ തിരിച്ചെത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് റയല്‍ അപോവല്‍ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. റൊണാള്‍ഡോയുടെ അഭാവത്തില്‍ ലാ ലീഗയില്‍ വലന്‍സിയ, ലെവന്റെ ടീമുകളോട് റയല്‍ സമനില പാലിച്ചിരുന്നു. അല്‍വരോ മൊറാറ്റ ചെല്‍സിയിലേക്കു കളം മാറിയതിനു ശേഷം കാര്യമായ പ്രഹര ശേഷിയില്ലാത്ത റയല്‍ നിരയില്‍ സീസണില്‍ ഒരു ഗോ ള്‍ മാത്രം നേടിയിട്ടുള്ള ഗാരത് ബെയ്ലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ശോഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ലെവന്റെയുമായുള്ള മത്സരത്തില്‍ കളിക്കാതിരുന്ന കെയ്ലര് നവാസ്, ഇസ്കോ, ലൂക മോഡ്രിച്ച് എന്നിവരും ഇന്ന് കളിക്കും. അതേ സമയം പരിക്കേറ്റ കരീം ബെന്‍സീമയും മാര്‍കോ അസന്‍സോയും കളിക്കുന്ന കാര്യം സംശയമാണ്. അതേ സമയം ഏഴു വര്‍ഷത്തിനു ശേഷം നോക്കൗട്ട് റൗണ്ടിലെത്തിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിന് ബൊറൂസിയക്കെതിരായ മത്സരം അല്പം കടുത്തതാണ്.
വെംബ്ലിയില്‍ നാട്ടുകാര്‍ക്കു മുന്നില്‍ കളിക്കുന്നുവെന്ന ആനുകൂല്യം ഒഴിച്ചാല്‍ ബൊ റൂസിയക്കൊ പ്പമാണ് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡുകള്‍. മാര്‍കോ റ്യൂസ്, റാഫേല്‍ ഗറീരോ, ആന്ദ്രേ ഷൂറില്‍, എറിക് ഡുര്‍മ്, സെബാസ്റ്റിയന് റോഡ് എന്നിവര്‍ പരിക്കു മൂലം ഇന്നത്തെ മത്സരത്തില്‍ കളിക്കില്ലെന്നത് ബൊറൂസിയക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. വിക്ടര്‍ വാന്യാമ ടോട്ടന്‍ഹാം നിരയില്‍ കളിക്കുന്നില്ലെങ്കിലും മൂസ ഡെംബലെ തിരിച്ചെത്തുന്നത് മൗറീഷ്യോ പൊച്ചട്ടീനോയ്ക്ക് ആശ്വാസം പകരുന്നുണ്ട്.
ഗ്രൂപ്പ് ഇയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ സ്പാനിഷ് ടീം സെവിയ്യയേയും മാരിബര്‍ സ്പാര്‍ട്ടക് മോസ്കോയേയും നേരിടും.2016ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ തോല്പിച്ചതിന് ശേഷം ഇതാദ്യമായാണ് സെവിയ്യ ചുവപ്പന്‍മാരുമായി നേര്‍ക്കു നേര് വരുന്നത്.
അന്ന് തോറ്റ ടീമിലെ 11ല്‍ പത്തു പേരും ഇപ്പോഴും യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തിലുണ്ടെന്നതിനാല്‍ സെവിയ്യക്കെതിരായ പോരാട്ടം ലിവര്‍പൂളിന് അഭിമാന പോരാട്ടം കൂടിയാണ്. പരിക്കേറ്റ ആദം ലല്ലാനയെ പുറത്തിരുത്തിയാവും ലിവര്‍പൂള്‍ ഇന്നിറങ്ങുക. ഒപ്പം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന ഫിലിപ്പ് കുട്ടീന്യോ ലിവര്‍പൂളിനായി ഇന്ന് കളിക്കും. അതേ സമയം എഡ്വാര്‍ഡോ ബെരിസ്സോയുടെ സംഘത്തില്‍ നോളിറ്റോയും ജൊഹന്നാസ് ഗീസും കളിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ സിറ്റിയോട് 5-0ന് തോറ്റ ക്ഷീണം തീര്‍ക്കാന്‍ ക്ലോപ്പിന്റെ സംഘത്തിന് ഇന്ന് ജയം അനിവാര്യമാണ്.
ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി നെതര്‍ലന്‍ഡ്സ് ടീം ഫെയ്നൂര്‍ദിനേയും യുക്രെയ്ന് ടീം ഷക്തര്‍ ഡൊണസ്ക് നാപ്പോളിയേയും നേരിടുമ്പോള്‍ ഗ്രൂപ്പ് ജിയില്‍ എഫ്.സി പോര്‍ട്ടോ തുര്‍ക്കി ക്ലബ്ബ് ബെസിക്റ്റസിനേയും ജര്‍മ്മന്‍ ക്ലബ്ബ് ആര്.ബി ലീപ്സിഗ് എ.എസ് മൊണാക്കോയേയും നേരിടും.
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
news
മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി
പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..
മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.
താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
news
വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫയാസ് സാക്കിര്‍ ഹുസൈന് ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

