Connect with us

Video Stories

അണ്ടര്‍ 17 ല്‍ യുദ്ധസെമി

Published

on

മുംബൈ,കൊല്‍ക്കത്ത: കൗമാരത്തിന്റെ സെമി ഇന്ന്.കൊല്‍ക്കത്ത രബീന്ദ്രസരോവറില്‍ വൈകീട്ട് അഞ്ചിന് ബ്രസീലും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. നവി മുംബൈ ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് സ്‌പെയിനും മാലിയും. മൂന്നാഴ്ച്ച കാലമായി ഇന്ത്യന്‍ ഫുട്‌ബോളിന് നവോന്മേഷം പകരുന്ന ചാമ്പ്യന്‍ഷിപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സംഘാടകര്‍ക്ക് പ്രതീക്ഷ പകരുന്നത് സെമി ടിക്കറ്റിനുളള ആവേശം തന്നെ. ഗോഹട്ടിയില്‍ നിന്നും അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റിയ ഒന്നാം സെമിയില്‍ ബ്രസീലിനാണ് എല്ലാവരും മുന്‍ത്തൂക്കം കല്‍പ്പിക്കുന്നത്. ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ബ്രസീലിന്റെ അവസരോചിത പ്രകടനങ്ങള്‍ക്കൊപ്പം അവര്‍ക്ക് ലഭിക്കുന്ന ഗ്യാലറി പിന്തുണയുമാണ് പ്രധാനം. എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തുന്നത്. ഗ്രൂപ്പ് സിയില്‍ ആദ്യ മല്‍സരത്തില്‍ സ്‌പെയിനിനെയും രണ്ടാം മല്‍സരത്തില്‍ നൈജറിനെയും മൂന്നാം മല്‍സരത്തില്‍ ഉത്തര കൊറിയയെയും വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ബ്രസീല്‍ സംഘം പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോണ്ടുറാസിനെ നിഷ്പ്രയാസം കശക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമായിരുന്നു വെല്ലുവിളി. ജര്‍മനി തുടക്കത്തില്‍ ഗോള്‍ നേടിയിട്ടും രണ്ടാം പകുതിയില്‍ തിരിച്ചുവന്ന ബ്രസീല്‍ രണ്ട് ഗോള്‍ മടക്കിയാണ് വിജയം വരിച്ചത്. പൗലിഞ്ഞോ, ലിങ്കോണ്‍ എന്നിവര്‍ക്കൊപ്പം പിന്‍നിരയും ബ്രസീലിന്റെ കരുത്താണ്. പതിനൊന്ന് ഗോളുകളാണ് അഞ്ച് മല്‍സരങ്ങളില്‍ നിന്നായി അവര്‍ നേടിയത്. ഇംഗ്ലണ്ടാവട്ടെ എളുപ്പത്തില്‍ സ്‌ക്കോര്‍ ചെയ്യുന്നവരാണ്. ബ്രസീല്‍ ഡിഫന്‍സിന് തലവേദന സൃഷ്ടിക്കാന്‍ പ്രാപ്തനാണ് ബ്രിഡ്ജറെ പോലുള്ളവര്‍. ചിലിയെ നാല് ഗോളിന് തകര്‍ത്താണ് ഇംഗ്ലണ്ട് ആരംഭിച്ചത്. മെക്‌സിക്കോയെ 3-2 നും ഇറാഖിനെ നാല് ഗോളിനും തരിപ്പണമാക്കിയാണ് അവര്‍ സ്‌ട്രൈക്കിംഗ് കരുത്ത് തെളിയിച്ചത്. ജപ്പാനുമായുള്ള പ്രീക്വാര്‍ട്ടറില്‍ ഗോളില്ലാ സമനില വഴങ്ങിയത് മാത്രമാണ് ടീമിന് ആഘാതമായത്. ഷൂട്ടൗട്ട് വഴി രക്ഷപ്പെട്ട ടീം പക്ഷേ ക്വാര്‍ട്ടറില്‍ അമേരിക്കയെ ഗോളില്‍ മുക്കിയിരുന്നു (4-1) രണ്ടാം സെമി രണ്ട് വന്‍കരാ ചാമ്പ്യന്മാര്‍ തമ്മിലാണ്. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മാലിക്കാര്‍ അതിവേഗ പോരാട്ടത്തിന്റെ വക്താക്കളാണ്. ആദ്യ മല്‍സരത്തില്‍ പരാഗ്വേയോട് പരാജയപ്പെട്ടതിന് ശേഷം അവര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല. അവസാന മല്‍സരത്തില്‍ സ്വന്തം വന്‍കരക്കാരായ ഘാനയെ മറികടന്നാണ് സെമി ടിക്കറ്റ് സ്വന്തമാക്കിയത്. സ്‌പെയിന്‍ പുറത്തെടുക്കുന്നത് യൂറോപ്യന്‍ സൗന്ദര്യമാണ്. ക്വാര്‍ട്ടറില്‍ ഇറാനെ 3-1ന് തരിപ്പണമാക്കിയാണ് അവര്‍ കരുത്ത് പ്രകടിപ്പിച്ചത്. സുന്ദരമായ പാസിംഗ് ഗെയിമില്‍ റൂയിസ് സംഘം വിലസുമ്പോള്‍ വേഗതയില്‍ തിരിച്ചടിക്കാനാള്ള മാലി ആക്ഷന്‍ പ്ലാനും സെമിക്ക് വന്‍വീര്യം സമ്മാനിക്കും.

Cricket

ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

Published

on

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന്‍ സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.

‘ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.

രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.

രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന്‍ സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.

‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടത്.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

Trending