Connect with us

india

ഏക സിവില്‍ കോഡ്; സമയപരിധി നീട്ടി, രണ്ടാഴ്ച കൂടി പൊതുജനാഭിപ്രായം അറിയിക്കാം

ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായം അറിയിക്കുന്നതിനായുള്ള സമയ പരിധി കേന്ദ്ര നിയമ കമ്മീഷന്‍ ഈ മാസം 28 വരെ നീട്ടി.

Published

on

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ അഭിപ്രായം അറിയിക്കുന്നതിനായുള്ള സമയ പരിധി കേന്ദ്ര നിയമ കമ്മീഷന്‍ ഈ മാസം 28 വരെ നീട്ടി. പൊതുജനങ്ങളോടും സംഘടനകളോടും ഈ മാസം 14 വരെ അഭിപ്രായം അറിയിക്കാനായിരുന്നു നേരത്തെ നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന അഭൂതപൂര്‍വമായ അഭിപ്രായങ്ങളും സമയം ദീര്‍ഘിപ്പിക്കണമെന്ന സംഘടനകളുടെ അഭിപ്രായവും മാനിച്ച് സമയം ദീര്‍ഘിപ്പിക്കുകയാണെന്ന് കേന്ദ്ര നിയമ കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

അതിനിടെ എകീകൃത സിവില്‍ കോഡ് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് അകാലിദള്‍ കേന്ദ്ര നിയമ കമ്മീഷന് കത്ത് നല്‍കി. മുസ്്‌ലിം ലീഗ്, തമിഴ്‌നാട് സര്‍ക്കാര്‍, എന്നിവര്‍ നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ മുഴുവന്‍ സംശയത്തിലാക്കിയാവരുത് ഏകീകരണമെന്ന് അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍ കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യ നാനാത്വത്തില്‍ ഏകത്വത്തിന്റേയും മതേതരത്വത്തിന്റേയും അടയാളമാണ്. ശരിയായ ഫെഡറല്‍ സംവിധാനത്തിനു മാത്രമേ ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പിക്കുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കുന്നതല്ലെന്നും ജനങ്ങളില്‍ ഭീതിയും അവിശ്വാസവും സൃഷ്ടിക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും അകാലിദള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

india

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.

Published

on

മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കിയാണ് പ്രതികള്‍ പണം തട്ടിയിരുന്നത്.

വാരാണസിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 2700 ഓളം പേരെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് വിവരം. കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.

കൊല്‍ക്കത്തയില്‍ നിന്നാണ് വാഹന ഉടമകളുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചത്. പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വാട്സ്ആപ്പില്‍ ലിങ്ക് അയച്ചു നല്‍കി പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

 

 

Continue Reading

india

ഹരിയാന സ്‌കൂള്‍ അസംബ്ലികളില്‍ ഭഗവദ്ഗീതാ ശ്ലോകങ്ങള്‍ നിര്‍ബന്ധമാക്കുന്നു

ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

Published

on

ഹരിയാന സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളോടും ശ്രീമദ് ഭഗവദ് ഗീതയിലെ വാക്യങ്ങള്‍ അവരുടെ ദൈനംദിന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.

ഈ വാക്യങ്ങള്‍ വായിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സര്‍വതോന്മുഖമായ വികസനത്തിന് സഹായകമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് തീരുമാനം ബാധകമാണ്. രാവിലെ അസംബ്ലികളില്‍ തിരഞ്ഞെടുത്ത വാക്യങ്ങള്‍ പതിവായി വായിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹരിയാനയിലെ സ്‌കൂളുകളിലുടനീളം അടുത്ത അധ്യയന കാലയളവില്‍ നടപ്പാക്കല്‍ ആരംഭിക്കാനാണ് നീക്കം.

 

Continue Reading

india

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.

Continue Reading

Trending