Connect with us

More

കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ഇനി അംഗങ്ങളില്ലാ കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ (എന്‍.സി.എം) അംഗങ്ങളില്ലാ കമ്മീഷനായി മാറുന്നു.

വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിയടക്കമുള്ള പ്രമുഖര്‍ ചെയര്‍പേഴ്‌സണായിരുന്ന ന്യൂനപക്ഷ മന്ത്രാലയത്തെ നിലവില്‍ നയിക്കാന്‍ ആരുമില്ല. അവസാന അംഗം ഇന്നു വിരമിക്കുന്നതോടെ അംഗങ്ങളും ഇല്ലാതെയാവും.
അതേ സമയം ചെയര്‍പേഴ്‌സണേയോ അംഗങ്ങളേയോ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. കമ്മീഷന്റെ പുനസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ഉടന്‍ നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം. ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നതിനായി ഏതാനും പേരുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍പേഴ്‌സണടക്കം ഏഴംഗങ്ങളാണ് കമ്മീഷനിലുള്ളത്. മൂന്നു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. നിലവിലെ ഏക അംഗമായ ദാദി ഇ മിസ്ത്രി ഇന്നു വിരമിക്കുന്നതോടെ പൂര്‍ണമായും അംഗങ്ങളില്ലാത്ത കമ്മീഷനായി എന്‍.സി.എം മാറും. കഴിഞ്ഞ ഒക്ടോബറില്‍ അംഗമായിരുന്ന ഫരീദ അബ്ദുള്ള ഖാനും ജനുവരിയില്‍ പ്രവീണ്‍ ദാവറും വിരമിച്ചിരുന്നു. മറ്റൊരംഗമായ മേബിള്‍ റിബല്ലോ 2016 ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിരുന്നു.
ഇവര്‍ക്കു പകരക്കാരായി ആരെയും തന്നെ ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ജോലി ഭാരം കൂടുതലായതിനാല്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരം പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നസീം അഹമ്മദ് നേരത്തെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന നജ്മ ഹെപ്തുള്ളക്കും പിന്നീട് ചുമതല ഏറ്റെടുത്ത മുക്താര്‍ അബ്ബാസ് നഖ്‌വിക്കും കത്ത് നല്‍കിയിരുന്നു.
ഇരുവരും പരിഗണിക്കാമെന്ന് അറിയിച്ചതൊഴിച്ചാല്‍ ആരെയും നിയമിച്ചില്ല. മാര്‍ച്ച് മൂന്നിന് കാലവധി പൂര്‍ത്തിയാക്കി നസീം അഹമ്മദും വിരമിച്ചു. ഭരണഘടനയും, നിയമങ്ങളും സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസമത്വം നിലനില്‍ക്കുന്നുവെന്ന ഭീതിയുള്ളതിനാല്‍ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യമാണെന്ന് 1978 ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രമേയം പറയുന്നു.
ന്യൂനപക്ഷ ശാക്തീകരണത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന് മന്ത്രാലയത്തിന് തോന്നിയതിന്റെ ഫലമാണ് കമ്മീഷന്‍. ഇതു തന്നെ ന്യൂനപക്ഷ കമ്മീഷന്റെ പ്രസക്തി വിളിച്ചോതുന്നതാണെന്ന് മുന്‍ ചെയര്‍പേഴ്‌സണും മുന്‍ ഐ. എ.എസ് ഉദ്യോഗസ്ഥനുമായ നസീം അഹമ്മദ് പറഞ്ഞു. ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനെ പോലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ വിഭാഗം കൂടി കമ്മീഷനു കീഴില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചട്ടം 1992 പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.എം സ്ഥാപിച്ചത്.
ഖ്വാസി ജുഡീഷ്യല്‍ അധികാരമാണ് കമ്മീഷനുള്ളത്. മുസ്്‌ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി എന്നീ അഞ്ച് അംഗീകൃത ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള അംഗങ്ങളാണ് എന്‍. സി.എമ്മിലുള്ളത്.
2014 മുതല്‍ ജൈന മതക്കാരും അംഗീകൃത ന്യൂനപക്ഷമായി മാറിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ഉമ തോമസ് എംഎല്‍എ; നാളെ ആശുപത്രി വിടും

44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസ് ഡിസ്ചാർജ് ആകുന്നത്

Published

on

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസ് ഡിസ്ചാർജ് ആകുന്നത്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോ​ഗ്യസ്ഥിതി ​ഗുരുതരമായി തുടരുകയും ചെയ്തത്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഉമ തോമസ് എംഎൽഎ ചെയ്തു കൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.
നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മൃദംഗ നാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

Continue Reading

india

റോഹിങ്ക്യൻ കുട്ടികൾക്ക്​ സ്കൂൾ പ്രവേശനത്തിൽ വിവേചനം പാടില്ല: സുപ്രിംകോടതി

Published

on

ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന്​ സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്​തമാക്കി. ഇതുസംബന്ധിച്ച്​ റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എൻ‌ജി‌ഒയാണ്​ കോടതിയെ സമീപിച്ചത്​.

റോഹിങ്ക്യൻ കുടുംബങ്ങൾ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ്​ എന്നിവരടങ്ങിയ ബെഞ്ച് വ്യക്​തമാക്കി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ) കാർഡുകളുണ്ടെന്ന് എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഇതിന്‍റെ വിശദാംശങ്ങളുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഈ കാർഡുകൾ ഉണ്ടെങ്കിൽ എൻ‌ജി‌ഒയ്ക്ക് വിവരങ്ങൾ നൽകുന്നത് എളുപ്പമാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടർന്ന് കോടതിയിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ഗോൺസാൽവസ് സമയം തേടി. പത്ത് ദിവസത്തിന് ശേഷം കേസ് കൂടുതൽ വാദം കേൾക്കാനായി സുപ്രിംകോടതി മാറ്റിവച്ചു.

റോഹിങ്ക്യൻ അഭയാർത്ഥികൾ നഗരത്തിൽ എവിടെയാണ് താമസിക്കുന്നതെന്നും അവർക്ക് ലഭ്യമായ സൗകര്യങ്ങൾ എന്തൊക്കെയാണെന്നും കോടതിയെ അറിയിക്കാൻ സുപ്രിംകോടതി ജനുവരി 31ന് എൻ‌ജി‌ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ താമസസ്ഥലങ്ങൾ സൂചിപ്പിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഗോൺസാൽവസിനോട് ആവശ്യപ്പെട്ടു.

Continue Reading

kerala

നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്: കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

റിമാൻഡ് ചെയ്ത പ്രതികളെ കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും

Published

on

കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ കോടതിയിലാണ് ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതികളെ കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാ​ഗിം​ഗ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയിരുന്നു. റാഗിം​ഗ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

 

Continue Reading

Trending