Connect with us

More

കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ഇനി അംഗങ്ങളില്ലാ കമ്മീഷന്‍

Published

on

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ (എന്‍.സി.എം) അംഗങ്ങളില്ലാ കമ്മീഷനായി മാറുന്നു.

വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിയടക്കമുള്ള പ്രമുഖര്‍ ചെയര്‍പേഴ്‌സണായിരുന്ന ന്യൂനപക്ഷ മന്ത്രാലയത്തെ നിലവില്‍ നയിക്കാന്‍ ആരുമില്ല. അവസാന അംഗം ഇന്നു വിരമിക്കുന്നതോടെ അംഗങ്ങളും ഇല്ലാതെയാവും.
അതേ സമയം ചെയര്‍പേഴ്‌സണേയോ അംഗങ്ങളേയോ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടില്ല. കമ്മീഷന്റെ പുനസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് ഉടന്‍ നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം. ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നതിനായി ഏതാനും പേരുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍പേഴ്‌സണടക്കം ഏഴംഗങ്ങളാണ് കമ്മീഷനിലുള്ളത്. മൂന്നു വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. നിലവിലെ ഏക അംഗമായ ദാദി ഇ മിസ്ത്രി ഇന്നു വിരമിക്കുന്നതോടെ പൂര്‍ണമായും അംഗങ്ങളില്ലാത്ത കമ്മീഷനായി എന്‍.സി.എം മാറും. കഴിഞ്ഞ ഒക്ടോബറില്‍ അംഗമായിരുന്ന ഫരീദ അബ്ദുള്ള ഖാനും ജനുവരിയില്‍ പ്രവീണ്‍ ദാവറും വിരമിച്ചിരുന്നു. മറ്റൊരംഗമായ മേബിള്‍ റിബല്ലോ 2016 ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിരുന്നു.
ഇവര്‍ക്കു പകരക്കാരായി ആരെയും തന്നെ ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ജോലി ഭാരം കൂടുതലായതിനാല്‍ കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കു പകരം പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നസീം അഹമ്മദ് നേരത്തെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന നജ്മ ഹെപ്തുള്ളക്കും പിന്നീട് ചുമതല ഏറ്റെടുത്ത മുക്താര്‍ അബ്ബാസ് നഖ്‌വിക്കും കത്ത് നല്‍കിയിരുന്നു.
ഇരുവരും പരിഗണിക്കാമെന്ന് അറിയിച്ചതൊഴിച്ചാല്‍ ആരെയും നിയമിച്ചില്ല. മാര്‍ച്ച് മൂന്നിന് കാലവധി പൂര്‍ത്തിയാക്കി നസീം അഹമ്മദും വിരമിച്ചു. ഭരണഘടനയും, നിയമങ്ങളും സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അസമത്വം നിലനില്‍ക്കുന്നുവെന്ന ഭീതിയുള്ളതിനാല്‍ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യമാണെന്ന് 1978 ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രമേയം പറയുന്നു.
ന്യൂനപക്ഷ ശാക്തീകരണത്തിന് അടിയന്തരമായി സഹായം നല്‍കണമെന്ന് മന്ത്രാലയത്തിന് തോന്നിയതിന്റെ ഫലമാണ് കമ്മീഷന്‍. ഇതു തന്നെ ന്യൂനപക്ഷ കമ്മീഷന്റെ പ്രസക്തി വിളിച്ചോതുന്നതാണെന്ന് മുന്‍ ചെയര്‍പേഴ്‌സണും മുന്‍ ഐ. എ.എസ് ഉദ്യോഗസ്ഥനുമായ നസീം അഹമ്മദ് പറഞ്ഞു. ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മീഷനെ പോലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ വിഭാഗം കൂടി കമ്മീഷനു കീഴില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചട്ടം 1992 പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.എം സ്ഥാപിച്ചത്.
ഖ്വാസി ജുഡീഷ്യല്‍ അധികാരമാണ് കമ്മീഷനുള്ളത്. മുസ്്‌ലിം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി എന്നീ അഞ്ച് അംഗീകൃത ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള അംഗങ്ങളാണ് എന്‍. സി.എമ്മിലുള്ളത്.
2014 മുതല്‍ ജൈന മതക്കാരും അംഗീകൃത ന്യൂനപക്ഷമായി മാറിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending