Connect with us

kerala

നിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ കബളിപ്പിച്ച് സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു. സംസ്ഥാനത്ത് നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ കെ.എസ്.ആന്റ് എസ്.എസ്.ആര്‍ ചട്ട ഭേദഗതി നടത്തേണ്ടതുണ്ടെന്ന പി.എസ്.സി ചെയര്‍മാന്‍ സര്‍വകലാശാലയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

വൈസ് ചാന്‍സലര്‍ കൂടി പങ്കെടുത്ത പരിപാടിക്കിടെയുള്ള ഈ വിശദീകരണത്തോടെ സര്‍വകലാശാലയില്‍ നടത്തിയ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കിയത് നിയമപ്രകാരമല്ലെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം സര്‍വകലാശാല നടത്തിയ അസിസ്റ്റന്റ് പ്രഫസര്‍, ഈ വര്‍ഷത്തെ അസോസിയേറ്റ് പ്രഫസര്‍ നിയമനങ്ങളില്‍ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ വെച്ച് നാല് ശതമാനം ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, കെ.എസ്.ആന്റ് എസ്.എസ് ആര്‍ ചട്ട ഭേദഗതി വരുത്തുന്നതിന് മുമ്പ് നടത്തിയ ഈ നിയമനങ്ങളുടെ ഭാവിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കൂടാതെ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ അനുസരിച്ചല്ല മറിച്ച് ഹൊറിസോണ്ടല്‍ വ്യവസ്ഥ അനുസരിച്ചാണ് ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടതെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി. ഇതിനായി 2019 ല്‍ സാമൂഹിക നീതി വകുപ് പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവില്‍ ഭിന്നശേഷി ക്കാര്‍ക്കായി നീക്കിവെച്ച 26, 76 ഊഴങ്ങള്‍ നിലവില്‍ മുസ്‌ലിങ്ങള്‍ക്ക് നിയമപ്രകാരം നല്‍കിക്കഴിഞ്ഞവയാണ് എന്നതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സങ്കീര്‍ണതയാല്‍ പി.എസ്.സി ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.

എന്നാല്‍, തെറ്റായ രീതിയില്‍ ഉത്തരവ് നടപ്പാക്കിയ സര്‍വകലാശാല, അധ്യാപക നിയമനങ്ങള്‍ നിയമക്കുരുക്കിലാക്കിയിരിക്കുകയാണ്. സ്റ്റാറ്റിറ്റിക്‌സ് വകുപ്പില്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയുടെ നിയമനം ഉറപ്പിക്കാന്‍ ഭിന്നശേഷി സംവരണം ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥയില്‍ തെറ്റായി നടത്തിയെന്ന് കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മെഗാ ഷോ നടത്തി സിനിമാതാരങ്ങള്‍

കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്.

Published

on

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം  മെഗാ ഷോ ഒരുക്കി സിനിമാതാരങ്ങളായ രവീന്ദ്രനും ആലപ്പി അഷറഫും. കെപിസിസി കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്‌റഫിന്‍റെ സംവിധാനത്തിലാണ് മെഗാ ഷോ അവതരിപ്പിച്ചത്. ആലപ്പുഴ പാര്‍ലമെന്‍റ്   നിയോജകമണ്ഡലത്തിലെ  അരൂർ മുതൽ  കരുനാഗപള്ളി വരെയുള്ള ഏഴ്‌ അസംബ്ലി നിയോജകമണ്ഡലങ്ങളിലാണ് റോസ് ഷോ നടത്തിയത്.

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളാണ് മെഗാ ഷോയുടെ സന്ദേശപ്രമേയങ്ങളെന്ന് ആലപ്പി അഷറഫ്, രവീന്ദ്രൻ , സിനിമാ എക്സിക്യൂട്ടീവ് എ.കബീർ എന്നിവർ പറഞ്ഞു. ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടില്‍ മെഗാഷോയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്‍റ്  അഡ്വക്കേറ്റ് ബി.ബാബു പ്രസാദ് നിര്‍വഹിച്ചു.

കെപിസിസി ജനറൽസെക്രട്ടറി എ.എ.ഷുക്കൂർ, അജയ് തറയില്‍ , നെടുമുടി, ഹരികുമാർ , ടി.ടി.കുരുവിള, ബഷീർ കോയാപറമ്പിൽ, നിസാർ മണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാതാരം രാജാ സാഹിബ് ഉൾപ്പടെ 40 ലേറെ കലാകാരന്മാരാണ് മെഗാ ഷോയുടെ ഭാഗമായത്.

Continue Reading

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

Trending