Connect with us

kerala

നിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ കബളിപ്പിച്ച് സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷിക്കാരെ വഞ്ചിക്കപ്പെടുന്നു. സംസ്ഥാനത്ത് നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ കെ.എസ്.ആന്റ് എസ്.എസ്.ആര്‍ ചട്ട ഭേദഗതി നടത്തേണ്ടതുണ്ടെന്ന പി.എസ്.സി ചെയര്‍മാന്‍ സര്‍വകലാശാലയില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

വൈസ് ചാന്‍സലര്‍ കൂടി പങ്കെടുത്ത പരിപാടിക്കിടെയുള്ള ഈ വിശദീകരണത്തോടെ സര്‍വകലാശാലയില്‍ നടത്തിയ അധ്യാപകനിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കിയത് നിയമപ്രകാരമല്ലെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷം സര്‍വകലാശാല നടത്തിയ അസിസ്റ്റന്റ് പ്രഫസര്‍, ഈ വര്‍ഷത്തെ അസോസിയേറ്റ് പ്രഫസര്‍ നിയമനങ്ങളില്‍ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ വെച്ച് നാല് ശതമാനം ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, കെ.എസ്.ആന്റ് എസ്.എസ് ആര്‍ ചട്ട ഭേദഗതി വരുത്തുന്നതിന് മുമ്പ് നടത്തിയ ഈ നിയമനങ്ങളുടെ ഭാവിയാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കൂടാതെ ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥ അനുസരിച്ചല്ല മറിച്ച് ഹൊറിസോണ്ടല്‍ വ്യവസ്ഥ അനുസരിച്ചാണ് ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടതെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തി. ഇതിനായി 2019 ല്‍ സാമൂഹിക നീതി വകുപ് പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവില്‍ ഭിന്നശേഷി ക്കാര്‍ക്കായി നീക്കിവെച്ച 26, 76 ഊഴങ്ങള്‍ നിലവില്‍ മുസ്‌ലിങ്ങള്‍ക്ക് നിയമപ്രകാരം നല്‍കിക്കഴിഞ്ഞവയാണ് എന്നതിനാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സങ്കീര്‍ണതയാല്‍ പി.എസ്.സി ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല.

എന്നാല്‍, തെറ്റായ രീതിയില്‍ ഉത്തരവ് നടപ്പാക്കിയ സര്‍വകലാശാല, അധ്യാപക നിയമനങ്ങള്‍ നിയമക്കുരുക്കിലാക്കിയിരിക്കുകയാണ്. സ്റ്റാറ്റിറ്റിക്‌സ് വകുപ്പില്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ഭാര്യയുടെ നിയമനം ഉറപ്പിക്കാന്‍ ഭിന്നശേഷി സംവരണം ഔട്ട് ഓഫ് ടേണ്‍ വ്യവസ്ഥയില്‍ തെറ്റായി നടത്തിയെന്ന് കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Published

on

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Continue Reading

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending