Connect with us

kerala

ട്രെയിന്‍ സമയക്രമത്തില്‍ അശാസ്ത്രീയത; ഇരട്ടപ്പാത പൂര്‍ണമായിട്ടും യാത്രാദുരിതം തീരുന്നില്ല

: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു.

Published

on

കോഴിക്കോട്: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഈ ആഴ്ചയോടെ ഇരട്ടപ്പാത ഉണ്ടായിട്ടും അനാവശ്യമായി ട്രെയിനുകള്‍ പിടിച്ചിടുന്നത് തുടരുകയാണ്. ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ എത്തിച്ചേരാവുന്ന സമയക്രമവും ഉണ്ടാകുന്നില്ല.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിന്റെ കാര്യത്തില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പരാതി ശക്തിപ്പെട്ടിരിക്കുന്നു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയക്രമം ശരിയല്ലാത്തത്് മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്കു തെല്ലൊന്നുമല്ല ദുരതത്തിലാക്കുന്നത്്.

ആലപ്പുഴയില്‍ നിന്നു എറണാകുളത്തെത്തി വൈകിട്ട് 4.30 നു അവിടെനിന്നു കണ്ണൂരിലേക്കു പുറപ്പെടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ 6.25 നു എത്തും. കോയമ്പത്തൂര്‍ തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷം മാത്രമാണ് എക്‌സിക്യൂട്ടീവ് 7.15 നു കോഴിക്കോട് ഭാഗത്തേക്കു യാത്ര പുറപ്പെടുന്നത്.

എന്നാല്‍ കോവിഡ് നിയന്ത്രണം നീങ്ങിയപ്പോള്‍ എക്‌സിക്യൂട്ടീവ് എറണാകുളത്തുനിന്നു പുറപ്പെടുന്നതു 4.30 നു പകരം 35 മിനിറ്റ് നേരത്തെയാക്കി, 3.55 ന് പുറപ്പെടും. കോയമ്പത്തൂര്‍ – തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ സര്‍വീസ് തല്‍ക്കാലം നിര്‍ത്തി. എന്നാല്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തിയ കോയമ്പത്തൂര്‍ തൃശൂര്‍ കണക്്ഷന്‍ ട്രെയിനിനു വേണ്ടി ഷൊര്‍ണൂരില്‍ ഇപ്പോഴും 45 മിനിറ്റ് പിടിച്ചിടുകയാണ്.

എറണാകുളത്തുനിന്നും നേരത്തെ പുറപ്പെട്ടാലും തൃശൂര്‍ എത്തുന്നതിനു മുന്‍പ് 40 മിനിറ്റോളം ന്യൂഡല്‍ഹി, പട്‌ന എക്‌സ്പ്രസുകള്‍ക്കായി വഴിയില്‍ പിടിച്ചിടും. ഈ സാഹചര്യത്തില്‍ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കു ട്രെയിന്‍ നേരത്തെ പുറപ്പെട്ടാലും ഒരു മണിക്കൂര്‍ 15 മിനിറ്റ് അനാവശ്യമായി യാത്രക്കാരെ വലക്കുകയാണ്.

കോയമ്പത്തൂര്‍ – തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ നിലവില്‍ സര്‍വീസ് നടത്താത്ത സാഹചര്യത്തില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ഷൊര്‍ണൂരില്‍ പിടിച്ചിടേണ്ടതില്ല. മാത്രമല്ല 3.55 നു എറണാകുളത്തുനിന്ന് എക്‌സിക്യൂട്ടീവ് പുറപ്പെടുന്നതിനാല്‍ എറണാകുളം, ആലുവ, കളമശ്ശേരി, ചാലക്കുടി മേഖലയില്‍ നിന്നു വാരാന്ത്യത്തില്‍ മലബാറിലേക്ക് എത്താന്‍ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്പെടാത്ത അവസ്ഥയായിട്ടുണ്ട്.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending