Connect with us

Culture

യുപി തെരഞ്ഞെടുപ്പ്: ബിഎസ്പിയെ എഴുതിത്തള്ളരുത് – കാരണം

Published

on

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി കറുത്ത കുതിരകളാവുമോ? അഭിപ്രായ സര്‍വേകള്‍ പാര്‍ട്ടിക്ക് വന്‍ പ്രതീക്ഷകള്‍ നല്‍കുന്നില്ലെങ്കിലും ശുഭപ്രതീക്ഷയില്‍ തന്നെയാണ് മായാവതി.

ഇതുവരെ വന്ന അഭിപ്രായ സര്‍വേകളിലെല്ലാം ബിജെപിക്കും എസ്പിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിഎസ്പി. എബിപി- സിഎസ്ഡിഎസ് സര്‍വേയില്‍ ബിഎസ്പിക്ക് 22 ശതമാനം വോട്ടോടെ 93-103 സീറ്റുകളും, ഇന്ത്യ ടുഡേ 26 ശതമാനം വോട്ടോടെ 75-85 സീറ്റുകളുമാണ് ബിഎസ്പിക്ക് നല്‍കുന്നത്.

2012ലെ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുകളാണ് ബിഎസ്പിക്ക് ലഭിച്ചത്. അതിനു മുമ്പ് 2007ല്‍ ഇത് 30 ശതമാനമായിരുന്നു. ഈ അഞ്ച് ശതമാനം വോട്ടുകളിലെ കുറവ് 2012ല്‍ സമാജ് വാദി പാര്‍ട്ടിക്ക നല്‍കിയത് 224 സീറ്റുകളാണ്. 126 സീറ്റുകളുണ്ടായിരുന്ന ബിഎസ്പി 80 സീറ്റുകളിലൊതുങ്ങി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27 ശതമാനം വോട്ടുകളും 20 സീറ്റുകളുമുണ്ടായിരുന്നു ബിഎസ്പിക്ക്. എല്ലാ തെരഞ്ഞെടുപ്പുകളിലും 25 ശതമാനം വോട്ടുലഭിച്ച പാര്‍ട്ടിക്ക് ഉറച്ച വോട്ടുബാങ്കുണ്ടെന്നര്‍ത്ഥം.

എന്നാല്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മോദി തരംഗത്തില്‍ ബിഎസ്പിയുടെ വോട്ടിങ് 19 ശതമാനത്തിലേക്ക് വീണു. പാര്‍ട്ടിയുടെ ദലിത് വോട്ടുബാങ്കിലേക്ക് ബിജെപി കടന്നു കയറിയതാണ് ഇതിനിടയാക്കിയത്. ഇതിനു ശേഷം മായാവതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം അണിയറയിലായിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതെ മാറി നിന്ന പാര്‍ട്ടി പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ബിജെപിയുടെ ദളിത് എതിര്‍പ്പും സര്‍ക്കാര്‍ വിരുദ്ധ വികാരവുമാണ് ബിഎസ്പിക്ക് നേട്ടമുണ്ടാക്കിയത്.

സമാജ് വാദി പാര്‍ട്ടിയിലെ പൊട്ടിത്തെറി ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക മായാവതിക്കാണ്. എസ്പിയിലെ തര്‍ക്കത്തില്‍ അഖിലേഷ് ശക്തനാവുമെങ്കിലും പിതാവിനെ പോലെ ജാതിസമവാക്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മിടുക്കനല്ല അഖിലേഷ്. എസ്പി പിളരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഉച്ഛസ്ഥായിയിലെത്തുമ്പോള്‍ അഖിലേഷിന് എത്രത്തോളം ഓളമുണ്ടാക്കാനാവുമെന്ന് കണ്ടറിയണം. അല്ലാത്തപക്ഷം അത്‌നേട്ടമാവുക മായാവതിക്കാണ്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടു ഷെയര്‍ നേടിയ ബിജെപിക്കും ഇപ്പോള്‍ കാര്യം അത്ര ആശ്വാസ്യകരമല്ല. എബിപി സര്‍വേയില്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകളും ഇന്ത്യ-ടുഡേ ആക്‌സിസ് സര്‍വേയില്‍ 33 ശതമാനം വോട്ടുകളുമാണ് പ്രവചിക്കുന്നത്. 10 ശതമാനത്തിലധികമുള്ള ഈ വോട്ടുചോര്‍ച്ച ദളിത് വോട്ടുകള്‍ ബിഎസ്പിയിലേക്ക് തിരിച്ചുപോകുന്നുവെന്ന സൂചനയാണ് സര്‍വേകള്‍ നല്‍കുന്നത്. ചെറിയ വോട്ടുമാറ്റം പോലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന യുപിയില്‍ അത്‌കൊണ്ട് തന്നെ മായാവതിയെയും പാര്‍ട്ടിയെയും എഴുതിത്തള്ളുക മണ്ടത്തരമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Film

ഓടിടി റിലീസിനൊരുങ്ങി ‘എമ്പുരാന്‍’; ഏപ്രില്‍ 24-ന് സ്ട്രീമിങ് ആരംഭിക്കും

Published

on

തീയേറ്ററുകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മോഹൻലാൽ, പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഓടിടിയിലേക്ക്. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.‌ മാർച്ച് 27ന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ സിനിമ ഓടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.

തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്, ലൈക പ്രൊഡക്ഷന്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രം 2019 ല്‍ ഇറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.

ബോക്സോഫീസിൽ വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്,

ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

Continue Reading

Film

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ കൈകളിലേന്തി പ്രേക്ഷകർ

പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം

Published

on

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഗണപതി. സ്പോർട്സ് കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദീപക്കേട്ടൻ എന്ന കഥാപാത്രമായാണ് ഗണപതി എത്തിയിരിക്കുന്നത്. പെയിന്റ് തൊഴിലാളിയുമായ ദീപക്കേട്ടൻ എന്ന കഥാപാത്രത്തിൽ നിന്നും ബോക്സർ ആയി മാറുന്ന ഗണപതിയുടെ ട്രാൻസ്ഫമേഷൻ ഞെട്ടിക്കുന്നതാണെന്നാണ് പ്രേക്ഷക പ്രതികരണം. ജീവിതത്തോടുള്ള പോരാട്ടവീര്യവും ബോക്സിങ് റിങ്ങിനകത്തുള്ള ആവേശവും ഒരുപോലെ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ ഗണപതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ദീപക്കേട്ടനെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നുണ്ട്. ചിരിയിലും നല്ല പൊരിഞ്ഞ ഇടിയിലും കേർത്തെടുത്ത ആലപ്പുഴ ജിംഖാന ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണവുമായി തീയേറ്ററുകളിൽ നിറഞോടുകയാണ്.

നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രത്തിൽ ജിംഷി ഖാലിദ്ന്റെ ചായാഗ്രഹണം പ്രധാന ആകർഷണമാണ്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ.

Continue Reading

Trending