News

ഇറാനില്‍ അമേരിക്കന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍, ഖമനയിയുടെ കബറടക്കം വൈകും

By Manya

July 09, 2026

ഇറാനില്‍ അമേരിക്കന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടവും ആള്‍നാശവും. 14 പേര്‍ കൊല്ലപ്പെട്ടതായും 78 പേര്‍ക്ക് പരുക്കേറ്റതായും ഇറാന്‍. ആക്രമിക്കപ്പെട്ടവയില്‍ റെയില്‍വേ പാലവും ഉള്‍പ്പെടും. ഇറാന്‍ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക.

ടെഹ്റാനില്‍ മഷാദിലേക്കുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍. മഷാദില്‍ ഇന്നു നടക്കുന്ന ഖമനയിയുടെ സംസ്‌കാരത്തിന് ആളുകളെ റോഡ് മാര്‍ഗം എത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദര്‍ അബ്ബാസ്, ചബഹാര്‍, ജാസക്, ഇറാന്‍ ഷെഹര്‍ എന്നിവിടങ്ങളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.