Connect with us

News

പശ്ചിമേഷ്യയില്‍ ആശങ്ക പടര്‍ത്തി അമേരിക്കന്‍ നാവികവ്യൂഹം; പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അര്‍മഡ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അര്‍മഡ സൈനികവ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുകയാണ്

Published

on

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷഭീതിയുണര്‍ത്തി അമേരിക്കന്‍ നാവികസേനയുടെ ശക്തമായ നീക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അര്‍മഡ സൈനികവ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുകയാണ്. അമേരിക്കഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ സാധ്യത ശക്തമായിരിക്കെ മേഖലയിലെ സാഹചര്യം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന നാവികവ്യൂഹത്തില്‍ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ്‍, ടോമഹോക്ക് മിസൈലുകള്‍ വഹിക്കുന്ന മൂന്ന് ഡിസ്‌ട്രോയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മലാക്ക കടലിടുക്കിലൂടെ സഞ്ചരിച്ച ശേഷം പേര്‍ഷ്യന്‍ ഗള്‍ഫിലേക്കാണ് വ്യൂഹത്തിന്റെ നീക്കം. നിലവില്‍ ഇത് ആന്‍ഡമാന്‍ കടലിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ, ഒരു ഡസനോളം എഫ്-15ഇ യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

അമേരിക്കയുടെ നീക്കങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭീഷണികള്‍ക്ക് മുന്നില്‍ പ്രതിരോധം തകരില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സൈന്യം അതീവ ജാഗ്രതയിലാണ് എന്നും മോശമായ സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജത കൈവരിച്ചിട്ടുണ്ടെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യക്തമായ നിലപാട് പ്രഖ്യാപിച്ചു. ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും സ്വന്തം എയര്‍ സ്‌പേസ് അനുവദിക്കില്ലെന്ന് യുഎഇ അറിയിച്ചു. സമുദ്ര അതിര്‍ത്തികളും കരഭാഗവും ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും, യുദ്ധനടപടികള്‍ക്ക് ഒരു തരത്തിലുള്ള സഹായവും നല്‍കില്ലെന്നും യുഎഇ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളൊന്നും യുഎഇയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പശ്ചിമേഷ്യയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ സൈനിക സമ്മര്‍ദ്ദം മേഖലയുടെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ ബംഗ്ലാദേശിനെ തിരിച്ച് വിളിക്കാന്‍ ഐസിസി; ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Published

on

2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (BCB) ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്നാണ് അവരെ ഒഴിവാക്കി സ്‌കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നടപടി അനീതിയതാണെന്ന് പിസിബി (PCB) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കില്‍ തങ്ങളും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാന്‍ നല്‍കുന്നത്.

പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയില്‍ കളിക്കാനായിരുന്നു. അതിനാല്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാന് കടുത്ത വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിസിനസ് പരമ്പരകള്‍ക്കും പിഎസ്എല്ലിനും (PSL) ഇത് തിരിച്ചടിയായേക്കാം.

 

Continue Reading

News

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

2023-ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

Published

on

ന്യൂഡല്‍ഹി: കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യയും കാനഡയും തമ്മില്‍ നിലനിന്നിരുന്ന നയതന്ത്ര തര്‍ക്കങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക സഹകരണം പുനഃസ്ഥാപിക്കാനുമുള്ള നീക്കമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെയായിരിക്കും മാര്‍ക്ക് കാര്‍ണിയുടെ വരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ താഴെ പറയുന്ന മേഖലകളില്‍ നിര്‍ണ്ണായക കരാറുകള്‍ ഒപ്പിടുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്നായിക് സൂചന നല്‍കി:

ഊര്‍ജ്ജം: യുറേനിയം വിതരണം, എണ്ണ, പ്രകൃതിവാതകം.
സാങ്കേതികവിദ്യ: നിര്‍മിതബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്.
സാമ്പത്തികം: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച ചര്‍ച്ചകള്‍.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചേക്കാവുന്ന അമിതമായ വ്യാപാര തീരുവ (Tariff) ഭീഷണികള്‍ നേരിടാന്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കേണ്ടത് ഇന്ത്യയ്ക്കും കാനഡയ്ക്കും അനിവാര്യമായിരിക്കുകയാണ്.

പഴയ നിയമങ്ങള്‍ അപ്രസക്തമായെന്നും ഇടത്തരം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കാര്‍ണി അടുത്തിടെ ദാവോസില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2023-ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. മാര്‍ക്ക് കാര്‍ണിയുടെ സന്ദര്‍ശനത്തോടെ ഈ ബന്ധം വീണ്ടും ഊഷ്മളമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

News

ഫലസ്തീനില്‍ ഇനി ബന്ദികളില്ല; അവസാന ബന്ദിയുടെയും മൃതദേഹ കൈമാറ്റം നടന്നെന്ന് ഇസ്രാഈല്‍

ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്.

Published

on

ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹ കൈമാറ്റവും നടന്നതെന്ന് ഇസ്രാഈല്‍ പ്രതിരോധ സേന. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും മൃതദേഹം ഗസ്സയിലേക്ക് കൊണ്ടുപോവുകയും ചെയ്ത ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്. ഇതോടെ ഗസ്സയില്‍ ബന്ദികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ഇസ്രാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നിര്‍ണ്ണായകമായ സൈനിക നീക്കം വടക്കന്‍ ഗസ്സയിലെ ഒരു സെമിത്തേരി കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്ന വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഇന്റലിജന്‍സ് വിവരങ്ങളും ഉപയോഗിച്ചായിരുന്നു ദൗത്യം. റാന്‍ ഗ്വിലിയുടെ മൃതദേഹം ഇസ്രാഈലിലെത്തിച്ചതായും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

അവസാന ബന്ദിയുടെയും മൃതദേഹം തിരികെ ലഭിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ റഫ അതിര്‍ത്തി തുറന്നേക്കാം. മൃതദേഹം ലഭിച്ചാല്‍ ഈജിപ്റ്റിലേക്കുള്ള റഫ അതിര്‍ത്തി തുറക്കുമെന്ന് ഇസ്രാഈല്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇത് ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് ഇരുവിഭാഗങ്ങളും കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്.

Continue Reading

Trending