kerala
വലിയങ്ങാടി കെട്ടിട അപകടം: മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കളക്ടറോടും കോര്‍പ്പറേഷനോടും റിപ്പോര്‍ട്ട് തേടി
കോഴിക്കോട് വലിയങ്ങാടിയില്‍ പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാല് പേര് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കോര്പ്പറേഷന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നു വീണ് അപകടമുണ്ടായത്. ജബ്ബാര്‍ (കിനാശ്ശേരി), അഷ്റഫ്, ബഷീര്‍ (അത്തോളി), വിനോദ് (തിരുവങ്ങൂര്‍) എന്നിവരാണ് അപകടത്തില്‍പെട്ട് മരിച്ച തൊഴിലാളികള്‍.
അപകടാവസ്ഥയിലുള്ള മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി പുനരുദ്ധാരണം നടത്തണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തിലെ സിറ്റിംഗില്‍ കമ്മീഷന് ഈ കേസ് വിശദമായി പരിഗണിക്കും.
അതേസമയം കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും, അത് മറികടന്ന് രണ്ടാഴ്ച മുന്‍പ് ഇവിടെ പുതിയ സ്ഥാപനത്തിന് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
kerala
‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
‘ജനങ്ങളുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം’
തിരുവനന്തപുരം: ‘നവകേരള സര്‍വേ’ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തുടര്‍ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദസന്ദേശം ഇതിനകം പുറത്തുവന്നതായും വി ഡി സതീശന് ആരോപിച്ചു.
തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രചാരണം നടത്തണമെങ്കില്‍ സിപിഎം സ്വന്തം ഫണ്ട് ഉപയോഗിക്കണമെന്നും ജനങ്ങളുടെ നികുതിപ്പണം ഇതിനായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുടെ ഡാറ്റ ചോര്‍ത്തിയെന്ന് വി ഡി സതീശന് ആരോപിച്ചു.
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെക്കുറിച്ച് വി ഡി സതീശന് പ്രതികരിച്ചു. സുപ്രീം കോടതിയില്‍ ഹാജരായി ഈ സ്റ്റേ പിന്‍വലിപ്പിക്കാന്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ശമ്പള പരിഷ്കരണം അടുത്ത സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാക്കി മാറ്റുകയാണെന്നും തങ്ങള്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് വി ഡി സതീശന് പരിഹസിച്ചു.
entertainment
റാപ്പര്‍ വേടനും നവമി ലതയും വിവാഹിതരായി
സബ് രജിസ്ട്രാര്‍ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
തൃശൂര്‍: പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടന് (ഹിരണ്‍ദാസ് മുരളി) വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സബ് രജിസ്ട്രാര്‍ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
തികച്ചും ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കി വിവാഹിതരാകുന്നു എന്ന വേടന്റെ നേരത്തെയുള്ള പ്രഖ്യാപനം സമൂഹ മാധ്യമത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
വേടന്റെ ഹിറ്റ് ഗാനമായ ‘മോണലോവ’ തന്റെ സുഹൃത്ത് നവമി ലതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേടന് നേടിയിരുന്നു.
-
Sports3 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News3 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories3 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
