Connect with us

More

മുത്തലാഖ്; ബദല്‍ ബില്ലും അപ്രായോഗികം: വനിതാ ലീഗ് കത്തയച്ചു

Published

on

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരി ന്റെ മുത്തലാഖ് നിരോധന നിയമത്തിന് ബദല്‍ നിര്‍ദേശിച്ച് മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സമര്‍പ്പിക്കുന്ന ബദലും അപ്രായോഗികമാണെന്ന് വനിതാ ലീഗ്. ബോര്‍ഡിന്റെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനാവാത്തതിനെ തുടര്‍ന്ന് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദാണ് കത്തയച്ചത്. ബില്ലിലെ അപകടങ്ങ ള്‍ വ്യക്തമാക്കി രാജ്യസഭാംഗങ്ങ ള്‍ക്ക് വനിതാലീഗ് കത്തയച്ചിരുന്നു. ബദല്‍ നിര്‍ദേശങ്ങളിലും ഒട്ടേറെ അപാകതകളുണ്ട്. തലാഖും മുത്തലാഖും ഒരു പോലെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഒറ്റയിരുപ്പിലെ മുത്തലാഖ് കോടതി തന്നെ നിരോധിച്ചതും അക്കാര്യത്തില്‍ പൊതുവെ എതിര്‍പ്പില്ലാത്തതുമാണ്. എന്നാല്‍, ത്വലാഖ് നിരോധിക്കുന്നതും ഒന്നിച്ചു പോവാനാവാത്ത കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതുമായ നിര്‍ദേശങ്ങളെ എതിര്‍ക്കണം. പുരുഷനെയും സ്ത്രീയെയും ദോഷകരമായി ബാധിക്കുന്ന ബില്ലിനെ യാഥാര്‍ത്ഥ്യത്തോടെ സമീപിക്കണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു.

india

എലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പുനരധിവാസ പാക്കേജ് നാളെ പ്രഖ്യാപിക്കും

Published

on

ബാംഗ്ലൂർ എലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡൊസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ കൃത്യമായ പുനധിവാസ പാക്കേജ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുസ്ലിം ലീഗ് നേതൃ സംഘത്തിന് ഉറപ്പു നൽകി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സികെ സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സികെ ശാക്കിർ, ദേശീയ സമിതി അംഗം സയ്യിദ് സിദ്ദിഖ് തങ്ങൾബാംഗ്‌ളൂർ എന്നിവരടങ്ങിയ മുസ്ലിം ലീഗ് പ്രധിനിധി സംഘവുമായി ബംഗളുരുവിലെ ഔസ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പു നൽകിയത്. നാളെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ പാക്കേജിന്റെ അന്തിമ രൂപം വെളിപ്പെടുത്തുമെന്നു ആദേഹം നേതാക്കളോട് പറഞ്ഞു. ന്യൂനപക്ഷ കോൺഗ്രസ് കർണാടക സംസ്ഥാന സെക്രട്ടറി പി മുനീർ കൂടെയുണ്ടായിരുന്നു.

ഇക്കാര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകളും മനുഷ്യ സ്‌നേഹികളുടെ ആശങ്കയും ലീഗ് നേതാക്കൾ കർണാടക ശ്രദ്ധയിൽ പെടുത്തി വളരെ വേഗത്തിൽ മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. കർണാടക ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാനോട് ലീഗ് നേതാക്കളോടൊപ്പം സംഭവസ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് മന്ത്രി സമീർ അഹമ്മദ് ഖാനും ലീഗ് നേതൃ സംഘത്തോടൊപ്പം സംഭവ സ്ഥലമായ ഫകീർ കോളനി സന്ദർശിച്ചു. വീട് നഷ്ടമായ ഇരകളെ കണ്ടു വിശദംശങ്ങൾ മനസിലാക്കിയ നേതാക്കൾ ദിവസങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന ബംഗളുരു കെ എം സി സി ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. ഇരകൾക്ക് പുനരധിവാസത്തിനുള്ള കൃത്യമായ പാക്കേജ് നടപ്പാക്കുന്നത് വരെ ഇവർക്ക് എല്ലാം പിന്തുണയും നൽകുമെന്നു സി കെ സുബൈർ അറിയിച്ചു. കർണാടക സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മെഹബൂബ് ബെഗ്, ബംഗളുരു ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അലി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ദസ്തഗീർ ബൈഗ്, വൈസ് പ്രസിഡന്റ് സിയാവുല്ല അനേകൽ,എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സിറാജ്ദീൻ നദ്വി ബംഗാളുരു കെ എം സി സി നേതാക്കളായ മൊയ്ദു മാണിയൂർ, ടി സി മുനീർ, അനീസ് മുഹമ്മദ് എന്നിവരും നേതാക്കളെ അനുഗമിച്ചു.

Continue Reading

kerala

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ

Published

on

അടൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഒരാളെപ്പോലും വഴിയാധാരമാക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വി.ഡി.സതീശൻ അടൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മറ്റത്തൂരിലെ കോൺഗ്രസുകാരൊന്നും ബി.ജെ.പിയിലേക്ക്​ പോയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതുകൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റത്തൂരില്‍ വിജയിച്ച രണ്ട്​ വിമതല്‍ ഒരാളെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ മറ്റുള്ളവർ ചേര്‍ന്ന് ​രണ്ടാമന് ​പഞ്ചായത്ത് പ്രസിഡന്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. തോറ്റ് നിൽക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യമെന്നും സതീശൻ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാര്‍ക്കും വനിതകൾക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ എ.ഐ ചിത്രങ്ങള്‍ ഉണ്ടാക്കിയത് സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

More

ഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്

Published

on

ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്രപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ഇത് മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യംവച്ചുള്ളതാണ്. പത്രപ്രവർത്തനത്തെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിതെന്ന് യൂണിയൻ പറഞ്ഞു.

2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രായേൽ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു. സത്യത്തിനെതിരെ സമഗ്രമായ യുദ്ധം നടത്തുകയാണ് ഇസ്രായേൽ എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കും കുഞ്ഞുങ്ങൾക്കും ഇടയിലോ, പേനയ്ക്കും വീടിനും ഇടയിലോ യാതൊരു വ്യത്യാസവും കാണിക്കുന്നില്ലെന്നും അൽ-ലഹാം കൂട്ടിച്ചേർത്തു. 2023-ൽ ഇസ്രായേൽ സൈന്യം 436 മാധ്യമപ്രവർത്തകരെയും 2024-ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുകയും ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടുകയും ചെയ്തതിനുശേഷവും കൊലപാതകങ്ങൾ തുടർന്നുവെന്നും കമ്മിറ്റി പറഞ്ഞു.

നഗരത്തിന് പടിഞ്ഞാറുള്ള വീട്ടിൽ ഇസ്രായേൽ വിമാനങ്ങൾ ബോംബ് വർഷിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം മാധ്യമപ്രവർത്തക ഹിബ അൽ-അബാദ്ലയുടെയും അവരുടെ അമ്മയുടെയും അൽ-അസ്താൽ കുടുംബത്തിലെ 15 ഓളം അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത, അടുത്തിടെ ഖാൻ യൂനിസിന് സമീപം നടന്ന ഒരു കേസ് ഉദ്ധരിച്ചുകൊണ്ടാണ് സിൻഡിക്കേറ്റിന്റെ വെളിപ്പെടുത്തൽ.

കുടുംബത്തിലെ ഒരംഗത്തിന് പത്രപ്രവർത്തനവുമായുള്ള പ്രൊഫഷണൽ ബന്ധം കാരണം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടു. ഇത് മാനുഷികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും കമ്മിറ്റി പറയുന്നു.

ഇസ്രായേൽ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ വീടുകൾ, കുടിയിറക്കപ്പെട്ട സ്ഥലങ്ങൾ, മാധ്യമ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും താമസിപ്പിച്ചിരുന്ന സ്ഥലങ്ങൾ എന്നിവ ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ, മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. എന്നാൽ അത്തരം ഉന്മൂലനത്തിന് സാക്ഷ്യംവഹിക്കാൻ മാധ്യമപ്രവർത്തകരെ ജീവനോടെ അവശേഷിപ്പിച്ചതായും പറയുന്നു. വ്യക്തികളെ ലക്ഷ്യംവെക്കുന്നതിൽനിന്ന് കൂട്ടായ ശിക്ഷയിലേക്ക് നീങ്ങുകയാണ് ഇസ്രായേൽ. കുടുംബങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുന്നതിലൂടെ മാധ്യമ സമൂഹത്തെ ഭയപ്പെടുത്താനും മാധ്യമപ്രവർത്തനത്തെ മുരടിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Continue Reading

Trending