Connect with us

More

വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്

Published

on

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്. ആറ് പഞ്ചായത്തുകളിലുമനുഭവപ്പെട്ട ഉയര്‍ന്ന പോളിങ് ഇടതു ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഇന്നലെ വരെ വിജയ പ്രതീക്ഷ പങ്കുവെച്ച ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് മിണ്ടാട്ടം നിലച്ചതും ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ വാര്‍ത്താ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി പരാജയം സമ്മതിച്ചതും കാത്തിരിക്കുന്ന പരാചയത്തിന്റെ ആഘാതം കുറക്കാനാണെന്നും ആരോപണമുണ്ട്.

യു.ഡി.എഫ് മുന്‍തൂക്കമുള്ള പ്രദേശങ്ങളിലെത്തി വോട്ടര്‍മാരെ മനം മടുപ്പിക്കുന്ന പ്രചാരണങ്ങളാണ് സി.പി.എം നടത്തിയത്. എല്‍.ഡി.എഫിന് വോട്ടില്ലേലും യു.ഡി.എഫിന് വോട്ടു ചെയ്യരുതെന്ന് കാമ്പയിനില്‍ ഉടനീളം ഇവര്‍ ഉയര്‍ത്തിക്കാട്ടി. ഭൂരിപക്ഷം കുറച്ച് സര്‍ക്കാറിന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. അനാവശ്യമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് എന്ന പറഞ്ഞാണ് ആദ്യം എല്‍.ഡി.എഫ് വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചാരണത്തിനറങ്ങിയത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നതോടെ ആ വിഷയം പിന്‍വലിച്ചു.
വേങ്ങരയില്‍ വികസനമില്ലെന്ന് പറഞ്ഞും പ്രചരണം സജീവമാക്കി. എന്നാല്‍ അക്കമിട്ട് മറുപടിയുമായി വീണ്ടും യുഡി.എഫ് രംഗത്തെത്തി. റോഡും പാലവും മാത്രമല്ല വികസനമെന്നും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടി. പി.കെ കുഞ്ഞാലികുട്ടി നല്‍കിയ വികസനങ്ങളുടെ കണക്കെടുത്താല്‍ വേങ്ങരയുടെ ഉള്ളകം ഒരോ വോട്ടര്‍ക്കും വ്യക്തമാകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ മറുപടി നല്‍കി. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന അസ്ത്രങ്ങളുമായാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചാരണ ഗോഥയില്‍ സജീവമായത്.
08 G 10 KUNNUMPURAM copyവോട്ടര്‍മാരുടെ മനസ്സു തളര്‍ത്തും വിധം പോളിങ് സ്‌റ്റേഷനുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമണ്ടായി. സമാധാനപരമായി വോട്ടെടുപ്പ് നടന്ന ഇരുപതോളം പോളിങ് ബൂത്തുകളിലാണ് പൊലീസ് നിലയുറപ്പിച്ച് സമാധാനം തകര്‍ത്തത്. സ്ത്രീകളടക്കം നിരവധിപേര്‍ ഇതു ഭയന്ന് വോട്ടു ചെയ്യാനെത്തിയില്ല. പോളിങ് ശതമാനം കുറക്കുക എന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സൂചന. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ വേങ്ങര, കണ്ണമംഗലം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലാണ് പൊലീസിന്റെ അകാരണ നായാട്ട് നടന്നത്. ഇതിനു പിറകെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച് നടന്ന സോളാര്‍ കേസ് വിഷയവും വേങ്ങര മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.
08 G 11 KUNNUMPURAM+ copyപരാജയം ഘടകകക്ഷികളുടെ മേല്‍ ചാരാനും സി.പി.എം ശ്രമം നടക്കുന്നുണ്ട്. ഘടകകക്ഷികളില്‍ നിന്നും കാര്യമായ സഹകരണം ഉണ്ടായില്ലെന്ന അഭിപ്രായം ഇന്നലെ ഉയര്‍ന്നിട്ടുണ്ട്. ഭരണ പരാജയം, വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് നന്നായി അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയതായും സി.പി.എം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന രീതിയില്‍ ചില നേതാക്കളുടെ അഭിപ്രായത്തിനും വേങ്ങരയില്‍ വിലയില്ലെന്നും സി.പി.എം ക്യാമ്പ് തന്നെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഒരു ചലനം സൃഷ്ടിക്കാതെ പോയതും രാഷ്ട്രീയ കേരളത്തിന് വേങ്ങര നല്‍കുന്ന മുന്നറിയിപ്പാണ്.

kerala

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം: വി ഡി സതീശൻ

ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി

Published

on

കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

Trending