More
വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്

പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്. ആറ് പഞ്ചായത്തുകളിലുമനുഭവപ്പെട്ട ഉയര്‍ന്ന പോളിങ് ഇടതു ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഇന്നലെ വരെ വിജയ പ്രതീക്ഷ പങ്കുവെച്ച ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് മിണ്ടാട്ടം നിലച്ചതും ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ വാര്‍ത്താ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി പരാജയം സമ്മതിച്ചതും കാത്തിരിക്കുന്ന പരാചയത്തിന്റെ ആഘാതം കുറക്കാനാണെന്നും ആരോപണമുണ്ട്.
യു.ഡി.എഫ് മുന്‍തൂക്കമുള്ള പ്രദേശങ്ങളിലെത്തി വോട്ടര്‍മാരെ മനം മടുപ്പിക്കുന്ന പ്രചാരണങ്ങളാണ് സി.പി.എം നടത്തിയത്. എല്‍.ഡി.എഫിന് വോട്ടില്ലേലും യു.ഡി.എഫിന് വോട്ടു ചെയ്യരുതെന്ന് കാമ്പയിനില്‍ ഉടനീളം ഇവര്‍ ഉയര്‍ത്തിക്കാട്ടി. ഭൂരിപക്ഷം കുറച്ച് സര്‍ക്കാറിന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. അനാവശ്യമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് എന്ന പറഞ്ഞാണ് ആദ്യം എല്‍.ഡി.എഫ് വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചാരണത്തിനറങ്ങിയത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നതോടെ ആ വിഷയം പിന്‍വലിച്ചു.
വേങ്ങരയില്‍ വികസനമില്ലെന്ന് പറഞ്ഞും പ്രചരണം സജീവമാക്കി. എന്നാല്‍ അക്കമിട്ട് മറുപടിയുമായി വീണ്ടും യുഡി.എഫ് രംഗത്തെത്തി. റോഡും പാലവും മാത്രമല്ല വികസനമെന്നും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടി. പി.കെ കുഞ്ഞാലികുട്ടി നല്‍കിയ വികസനങ്ങളുടെ കണക്കെടുത്താല്‍ വേങ്ങരയുടെ ഉള്ളകം ഒരോ വോട്ടര്‍ക്കും വ്യക്തമാകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ മറുപടി നല്‍കി. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന അസ്ത്രങ്ങളുമായാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചാരണ ഗോഥയില്‍ സജീവമായത്.
വോട്ടര്‍മാരുടെ മനസ്സു തളര്‍ത്തും വിധം പോളിങ് സ്‌റ്റേഷനുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമണ്ടായി. സമാധാനപരമായി വോട്ടെടുപ്പ് നടന്ന ഇരുപതോളം പോളിങ് ബൂത്തുകളിലാണ് പൊലീസ് നിലയുറപ്പിച്ച് സമാധാനം തകര്‍ത്തത്. സ്ത്രീകളടക്കം നിരവധിപേര്‍ ഇതു ഭയന്ന് വോട്ടു ചെയ്യാനെത്തിയില്ല. പോളിങ് ശതമാനം കുറക്കുക എന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സൂചന. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ വേങ്ങര, കണ്ണമംഗലം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലാണ് പൊലീസിന്റെ അകാരണ നായാട്ട് നടന്നത്. ഇതിനു പിറകെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച് നടന്ന സോളാര്‍ കേസ് വിഷയവും വേങ്ങര മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.
പരാജയം ഘടകകക്ഷികളുടെ മേല്‍ ചാരാനും സി.പി.എം ശ്രമം നടക്കുന്നുണ്ട്. ഘടകകക്ഷികളില്‍ നിന്നും കാര്യമായ സഹകരണം ഉണ്ടായില്ലെന്ന അഭിപ്രായം ഇന്നലെ ഉയര്‍ന്നിട്ടുണ്ട്. ഭരണ പരാജയം, വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് നന്നായി അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയതായും സി.പി.എം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന രീതിയില്‍ ചില നേതാക്കളുടെ അഭിപ്രായത്തിനും വേങ്ങരയില്‍ വിലയില്ലെന്നും സി.പി.എം ക്യാമ്പ് തന്നെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഒരു ചലനം സൃഷ്ടിക്കാതെ പോയതും രാഷ്ട്രീയ കേരളത്തിന് വേങ്ങര നല്‍കുന്ന മുന്നറിയിപ്പാണ്.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india3 days ago
ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു