Connect with us

Culture

ഉത്തര കൊറിയക്ക് ചൈനയുടെ താക്കീത്

Published

on

ബീജിങ്: കൊറിയന്‍ മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന വിധം പുതിയ ആണവ പരീക്ഷണം നടത്തുന്നതിനെതിരെ ഉത്തരകൊറിയക്ക് ചൈനയുടെ മുന്നറിയിപ്പ്.

പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത ഒരു സ്ഥിതിയിലേക്ക് നയതന്ത്ര ബന്ധങ്ങള്‍ തകരാന്‍ അത് കാരണമാകുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അങ്കക്കലി നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സമാധാനപരമായ പരിഹാരമാണ് ചൈന ആഗ്രഹിക്കുന്നത്. അതോടൊപ്പം മൊത്തം സ്ഥിതിഗതികളില്‍ ചൈനക്ക് പരിമിതമായ സ്വാധീനം മാത്രമാണുള്ളതെന്നും പത്രം വ്യക്തമാക്കി. ഉത്തരകൊറിയ ആറാമത്തെ ആണവ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ തിരിച്ചുവരവില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകും. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ബന്ധപ്പെട്ട കക്ഷികള്‍ തന്നെ ഏറ്റെടുക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ഉത്തരകൊറിയക്കായിരിക്കുമെന്ന് ഉറപ്പായിരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഫ്‌ളോറിഡയില്‍ ചര്‍ച്ച നടത്തിയ ശേഷം ഉത്തരകൊറിയയോടുള്ള യു.എസ് സമീപനത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടായിട്ടുണ്ട്.
ഉത്തരകൊറിയയുമായുള്ള സംഘര്‍ഷങ്ങള്‍ നയതന്ത്ര തലത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമം തുടരുമ്പോഴും യുദ്ധഭീതി പരത്തി അമേരിക്കയുടെ ആണവായുധ അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഉത്തരകൊറിയന്‍ സേനയുടെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് യു.എസ്.എസ് മിഷിഗനെ കൊറിയന്‍ മേഖലയിലേക്ക് അയച്ചിരിക്കുന്നത്. അമേരിക്കന്‍ വിമാന വാഹിനിയായ യു.എസ്.എസ് കാള്‍ വിന്‍സണിനോടൊപ്പം മിഷിഗണ്‍ അന്തര്‍വാഹിനി ചേര്‍ന്നുകഴിഞ്ഞുവെന്നാണ് വിവരം. യു.എസ് വിമാനവാഹിനിയെ കടലില്‍ മുക്കിക്കളയുമെന്ന് ഉത്തരകൊറിയ ഭീഷണിമുഴക്കിയിരുന്നു. സൈനിക വാര്‍ഷികാഘോഷത്തടനുബന്ധിച്ച് ഉത്തരകൊറിയയുടെ ഭാഗത്ത് അസാധാരണ നീക്കങ്ങളൊന്നും ഇല്ലെങ്കിലും വോന്‍സാന്‍ നഗരത്തിനു ചുറ്റും വന്‍ സൈനികാഭ്യാസം തുടങ്ങിയിട്ടുണ്ട്.
ഉത്തരകൊറിയയുടെ സൈനിക നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ഓഫീസ് അറിയിച്ചു. കൊറിയന്‍ മേഖലയില്‍ വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കുമോ എന്ന ഭീതി അമേരിക്കയിലും പടര്‍ന്നിട്ടുണ്ട്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് യു.എസ് സെനറ്റ് അംഗങ്ങളെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചു. 154 തോമഹാക്ക് ക്രൂയിസ് മിസൈലുകളും മികച്ച പരിശീലനം ലഭിച്ച 60 പ്രത്യേക ദൗത്യസേനാംഗങ്ങളെയും വഹിച്ചുകൊണ്ടാണ് മിഷിഗണ്‍ അന്തര്‍വാഹിനി എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിലക്കുകള്‍ വീണ്ടും കാറ്റില്‍ പറത്തി ഉത്തരകൊറിയ ആണവായുധമോ മിസൈലോ പരീക്ഷിച്ചാല്‍ യുദ്ധമുണ്ടാകുമെന്ന് ഊഹാപോഹമുണ്ട്. പടക്കപ്പല്‍ കൂട്ടത്തെ കൂടാതെ അമേരിക്കയുടെ അന്തര്‍വാഹിനികളെയും കൊറിയന്‍ മേഖലയിലേക്ക് അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനവാഹിനിയെക്കാള്‍ കൂടുതല്‍ ശക്തമാണ് അന്തര്‍വാഹിനിയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അമേരിക്കയുടെ മുന്‍ പ്രഖ്യാപനത്തില്‍നിന്ന് വ്യത്യസ്തമായി യു.എസ് കപ്പലുകള്‍ നീങ്ങിയത് ഉത്തരകൊറിയക്ക് വിപരീത ദിശയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തരകൊറിയയില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് യു.എസ് വിമാനവാഹിനിയെന്ന വാര്‍ത്തയും ആശയക്കുഴപ്പം സൃഷ്ടിക്കുകയുണ്ടായി. നേരത്തെ ഉത്തരവിട്ടതുപ്രകാരം ശരിയായ ദിശയില്‍ തന്നെയാണ് അവ നീങ്ങുന്നതെന്നാണ് യു.എസ് നേവിയുടെ പുതിയ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍.

Published

on

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് ഉണ്ടാവില്ല.മറിച്ച് ജനുവരി റിലീസ് ആയി എത്തും.

2024 ജനുവരി 11 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണിത്. ജയറാമാണ് നായകനെന്നതും ചിത്രത്തിന്റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തില്‍ ഹിറ്റുകള്‍ ഇല്ലാത്ത ജയറാമിന്റെ തിരിച്ചുവരവ് ചിത്രമായേക്കാവുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. ഓസ്ലറുടെ രചന മിഥുന്‍ അല്ല. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

 

Continue Reading

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Trending