Sports
പശ്ചിമേഷ്യന്‍ സംഘര്‍ഷം; ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്
യാത്ര ദുഷ്ക്കരമായതിനാല്‍ ടീമിന് മെക്സിക്കന്‍ നഗരത്തിലെത്താനും കളിക്കാനുമാവില്ലെന്നാണ് ഇറാഖ് ടീം കോച്ച് ഗ്രഹാം അര്‍നോള്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
ദുബൈ: ഈ മാസാവസാനത്തില്‍ (മാര്‍ച്ച് 31) ന് മെക്സിക്കന്‍ നഗരമായ മോണ്‍ടിറെറിയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ യാത്ര ദുഷ്ക്കരമായതിനാല്‍ ടീമിന് മെക്സിക്കന്‍ നഗരത്തിലെത്താനും കളിക്കാനുമാവില്ലെന്നാണ് ഇറാഖ് ടീം കോച്ച് ഗ്രഹാം അര്‍നോള്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയ, അല്ലെങ്കില്‍ സുരിനാം എന്നിവരില്‍ ഒരാളായിരിക്കും ഇറാഖിന്റെ പ്രതിയോഗികള്‍. ഇറാഖ് വിശദീകരിക്കുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്-ഞങ്ങളുടെ കളിക്കാര്‍ യൂറോപ്പിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി ലീഗുകളില്‍ കളിക്കുകയാണ്. നിലവിലെ പശ്ചാത്തലത്തില്‍ പ ശ്ചിമേഷ്യന്‍ വിമാന യാത്രാ റൂട്ട് നിറയെ പ്രശ്നങ്ങളാണ്. കളിക്കാര്‍ക്ക് മെക്സിക്കോയിലെത്താനാവില്ല. ഫെബ്രുവരി 28 മുതല്‍ ഇറാന് വ്യോമപാത അടച്ചിരി ക്കയാണ്. ഈ സാഹചര്യത്തില്‍ യാത്ര പ്രയാസമാണ്. അതിനാലാണ് കളി മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. ടീമിലെ കളിക്കാരെല്ലാം ലോകത്തിന്റെ പല ദിക്കുകളിലാണ്.അവരെ ഒരുമിപ്പിക്കുക നിലവിലെ സാഹചര്യത്തില്‍ ദുഷ്ക്കരമാണെന്നാണ് 2025 മുതല്‍ ടീമിനൊപ്പമുള്ള അര്‍നോള്‍ഡ് പറയുന്നത്. 1986 ലെ ലോകകപ്പിലാണ് അവസാനമായി ഇറാഖ് കളിച്ചത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു അവസരം കൈവന്നിരിക്കുന്നത്. ഈ മല്‍സരത്തിലേക്ക് ഏറ്റവും മികച്ച ടീമിനെ തന്നെ രംഗത്തിറക്കണം. അതിനായുള്ള പരിശ്രമത്തിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാഖികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഗെയിമാണ് ഫുട്ബോള്‍. ദേശീയ ടീമാവട്ടെ വന്‍കരാതലത്തില്‍ ശക്തരുമാണ്. അത് കൊണ്ടാണല്ലോ പ്ലേ ഓഫിന് യോഗ്യത നേടിയത്. ശക്തരായ യു.എ.ഇയെ 3-20 തോല്‍പ്പിച്ചാണ് ഇറാഖ് പ്ലേ ഓഫ് ടിക്കറ്റ് സ്വന്തമാക്കിയത്.
Cricket
‘ചേട്ടന് വന്നല്ലോ…’; ലോകകപ്പ് ഹീറോ സഞ്ജുവിന് തിരുവനന്തപുരത്ത് വന്‍ സ്വീകരണം
ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്.
തിരുവനന്തപുരം: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിച്ച മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ് ജന്മനാട്ടിലെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവര്‍ ചേര്‍ന്ന് താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു സാംസണ്. ന്യൂസിലന്‍ഡിനെതിരെയുള്ള ഫൈനലില്‍ സഞ്ജുവിന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. ഒരു ലോകകപ്പ് പതിപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് അങ്ങനെ സഞ്ജു സ്വന്തമാക്കി. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ ഇതോടെ സ്വന്തമാക്കിക്കഴിഞ്ഞു.
News
ഫൈനലില്‍ സഞ്ജു സെഞ്ച്വറി അടിക്കും; പ്രവചനവുമായി ആര്. അശ്വിന്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ് നിര്‍ണായക പ്രകടനം നടത്തുമെന്ന പ്രവചനവുമായി ആര് അശ്വിന്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍ പോരാട്ടത്തില്‍ സഞ്ജു സെഞ്ച്വറി അടിക്കുമെന്നാണ് അശ്വിന്റെ പ്രവചനം.
ഈ ലോകകപ്പില്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായി അശ്വിന് ഓര്‍മ്മപ്പെടുത്തി. ടൂര്‍ണമെന്റില്‍ ഇതിനകം 97, 89 റണ്‍സ് നേടി സഞ്ജു സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിരുന്നു.
ലോകകപ്പിന് മുന്‍പ് ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അഭിഷേക് ശര്‍മയുടെ അഭാവത്തില്‍ ലഭിച്ച അവസരം സഞ്ജു കൃത്യമായി വിനിയോഗിക്കുകയായിരുന്നു.
അതേസമയം ഫൈനലില്‍ മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി എന്നിവരുടെ ബൗളിംഗ് സഞ്ജുവിന് വെല്ലുവിളിയായേക്കാം.
News
‘എങ്ങനെയെങ്കിലും വീട്ടില്‍ പോയാല്‍ മതി’; വിമാനയാത്രാ വിലക്ക്: വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങി
ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമപാതകളില്‍ നിയന്ത്രണം വന്നതോടെ ഇന്ത്യയില്‍ കുടുങ്ങി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.
ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങളാണ് യാത്രാ തിരിക്കാനാവാതെ വലയുന്നത്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കാരണം പല വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് വിന്‍ഡീസ് പരിശീലകന് ഡാരന്‍ സാമി സമൂഹമാധ്യമത്തില്‍ കുറിച്ചു.
താരങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഐ.സി.സിയുമായി ചേര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. താരങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് ബി.സി.സി.ഐയും വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന് പുറമെ സിംബാബ്വെ ക്രിക്കറ്റ് ടീമും സമാനമായ സാഹചര്യത്തിലാണ് ഉള്ളത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിലവിലെ അനിശ്ചിതത്വം മാറുന്നത് വരെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
-
News2 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala2 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News2 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india2 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
main stories2 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News2 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News2 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
india2 days ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

