columns
പെണ്‍കുട്ടികള്‍ എവിടെ പോകുന്നു
ആണ്‍കുട്ടികള്‍ ആസ്തികളായും പെണ്‍കുട്ടികള്‍ ബാധ്യതയുമായി കണക്കാക്കുന്ന സമൂഹത്തിനുമുമ്പില്‍ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്.
ടി ഷാഹുല്‍ ഹമീദ്
ആണ്‍കുട്ടികള്‍ ആസ്തികളായും പെണ്‍കുട്ടികള്‍ ബാധ്യതയുമായി കണക്കാക്കുന്ന സമൂഹത്തിനുമുമ്പില്‍ പെണ്‍കുട്ടികളെ വളര്‍ത്തേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. ‘നമ്മുടെ സമയം സമാഗതമായിരിക്കുന്നു അവകാശത്തിന്റെയും ഭാവിയുടെതും’ എന്നാണ് 2022ലെ ബാലികാദിനത്തിന്റെ സന്ദേശം.
ബാലികാദിനം ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോഴും ആണ്‍കുട്ടികളെപ്പോലെ സാമ്പത്തിക പുരോഗതി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യം പൂര്‍ണമായും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. അവകാശം, സുരക്ഷിതത്വം, വിദ്യാഭ്യാസം എന്നീ മൂന്ന് തൂണുകളില്‍ ലോകത്തെ പെണ്‍കുട്ടികളുടെ പുരോഗതി അളക്കാന്‍ സാധിക്കുമെങ്കിലും പെണ്‍കുട്ടികള്‍ ജനിക്കുന്നില്ല എന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വലിയ സാമൂഹ്യ പ്രശ്നമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച സങ്കീര്‍ണതകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പെണ്‍കുട്ടികളെയാണ്. 10 ലക്ഷത്തോളം കുട്ടികള്‍ ലോകത്ത് പ്രതിവര്‍ഷം ശൈശവ വിവാഹത്തിന് വിധേയമാകുന്നു. ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നതില്‍ 72 ശതമാനം പെണ്‍കുട്ടികളാണ്. 60 ശതമാനം രാജ്യങ്ങളിലും പിന്തുടര്ച്ചാവകാശത്തില് ആണ് പെണ് വ്യത്യാസം നിഴലിച്ചു നില്‍ക്കുന്നുണ്ട്. പഠന പ്രയാസം കൂടുതല്‍ അനുഭവിക്കുന്നത് പെണ്‍കുട്ടികളിലാണ്. ലോകത്ത് 15 വയസ്സ് മുതല്‍ 19 വയസ്സ് വരെയുള്ള 13 ദശലക്ഷം പെണ്‍കുട്ടികള്‍ നിര്‍ബന്ധിത ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നു. ആകെയുള്ള എച്ച്.ഐ.വി ബാധിതരില്‍ ഒരു ലക്ഷം പേര് കൗമാര പ്രായക്കാരായ പെണ്‍കുട്ടികളാണ്. വെള്ളം ഇല്ലാതാകുന്നത് പോലെയാണ് പെണ്‍കുട്ടികള്‍ ഇല്ലാതായാല്‍ സംഭവിക്കുക, കോവിഡ് 19ന് ശേഷം 11 ദശലക്ഷം പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് തിരിച്ചെത്തിയിട്ടില്ല. യുണിസെഫിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 4.4 ദശലക്ഷം കുട്ടികള്‍ വ്യത്യസ്ത രീതിയില്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ 53 ശതമാനവും പെണ്‍കുട്ടികളാണ്. 46,000 കുട്ടികള്‍ പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്നു. ഓരോ 11 മിനിറ്റിലും ഒരു കുട്ടി ആത്മഹത്യചെയ്യുന്നു. ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ അവികസിത രാജ്യങ്ങളില്‍ 34 ശതമാനം യുവജനങ്ങള്‍ക്കും നെറ്റ് കണക്ഷന് ലഭിക്കുന്നില്ല.
കൗമാര പ്രായക്കാരായ പെണ്കുട്ടികള്ക്ക്വേണ്ടി നിക്ഷേപിക്കുക എന്ന മുദ്രാവാക്യം ലോകത്താകമാനം ഉയര്‍ന്നുവരുന്നു. ശൈശവ വിവാഹവും കൗമാരത്തിലെ അമ്മമാരാകലും ദാരിദ്ര്യവും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്തതും വിവിധ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വലിയ പ്രശ്നങ്ങളാണ്. വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളില്‍ മുന്നില്‍ ഒന്നും 18 വയസ്സ് ആകുന്നതിന് മുന്‍പേ കല്യാണം കഴിക്കുന്നു. പ്രതിദിനം 800 പെണ്‍കുട്ടികള്‍ ഗര്‍ഭകാലം മുതല്‍ പ്രസവ സമയത്തിനിടയില്‍ മരണപ്പെടുന്നു. 1970ല്‍ ലോകത്ത് 61 ദശലക്ഷം പെണ്‍കുട്ടികളാണ് കാണാതായത് എങ്കില്‍ 2020 ല്‍ 142 ദശലക്ഷമായി വര്‍ധിച്ചു. അമര്‍ത്യാസെന്‍ 1990 ല്‍ ഏഷ്യയില്‍ മാത്രം 100 ദശ ലക്ഷം പെണ് കുട്ടികള്‍ ജനന സമയത്ത് കാണാതാവുന്നതിനെ കുറിച്ച് ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടില്ല. ലോക ജനസംഖ്യ റിപ്പോര്‍ട്ട് 2022 പ്രകാരം ലോകത്ത് 50 ശതമാനം ഗര്‍ഭധാരണവും താല്പര്യമില്ലാതെയാണ് സംഭവിക്കുന്നത് ഇതില്‍ 60 ശതമാനം ഗര്‍ഭഛിദ്രത്തിലാണ് എത്തിച്ചേരുന്നത്. നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമ്പോള്‍ ലോകത്തെ 61 രാജ്യങ്ങളില്‍ സ്ത്രീകളുടെ പ്രത്യുല്പാദനശേഷി 2.1ല്‍ നിന്നും ഒരു ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. കുട്ടിക്കാലം മാറുന്നതിന് മുമ്പായി ലോകത്ത് 50 ശതമാനം പെണ് കുട്ടികളും അമ്മമാര്‍ ആകുന്നു. ബംഗ്ലാദേശ്, ഇന്തോനേഷ്യ, കാമറൂണ്‍, നൈജര്‍ എന്നീ രാജ്യങ്ങളില്‍ അഞ്ചില്‍ ഒന്ന് പ്രസവവും 18 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. യു.എന്‍ എഫ്.ബി റിപ്പോര്‍ട്ട് പ്രകാരം കുട്ടികള്‍ അമ്മമാര്‍ ആകുന്ന പ്രതിഭാസം ഇല്ലാതാക്കാന്‍ ഇനിയും ലോകം 160 വര്‍ഷം കാത്തിരിക്കേണ്ടിവരും. 2021ലെ യൂണിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യം, നീതി, പോഷകാഹാരം, സുരക്ഷ എന്നീ മേഖലകളില്‍ 129 രാജ്യങ്ങളിലായി 4.4 ദശലക്ഷം കുട്ടികള്‍ പ്രശ്നം നേരിടുന്നു. അതില്‍ 53 ശതമാനം പെണ്‍കുട്ടികളാണ്. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന മാനസികാരോഗ്യ വൈകല്യങ്ങളില്‍ 50 ശതമാനം 14ാം വയസ്സില്‍ തന്നെ ആരംഭിക്കുമെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. വൈകാരികമായും ശാരീരികമായും ദുര്‍ബലമായതിനാല്‍ പെട്ടെന്ന് രോഗബാധിതരാകാന്‍ സാധ്യതയുള്ളവരാണ് കൗമാരപ്രായക്കാര്‍.
ഒരു പ്രവര്‍ത്തനത്തില്‍ നിന്നും മറ്റൊരു പ്രവര്‍ത്തനത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കൗമാരപ്രായക്കാരുടെ ശരീരഭാരത്തെയും രൂപത്തെയും കുറിച്ച് അനാവശ്യ ചിന്തകള്‍ വിഷമതകള്‍ ഉണ്ടാക്കുകയും അനോറെക്സിയാ (ബുളിമിയ) പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സൈബര്‍ ലോകത്തേക്കുള്ള ആസക്തി എന്നെന്നും കൗമാരപ്രായക്കാര്‍ക്ക് പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിലേക്ക് വഴുതിവീഴും എന്നാണ്് മുന്നറിയിപ്പ.് കോവിഡ്19, 1.5 ദശലക്ഷം കുട്ടികളെ അനാഥരാക്കി. 100 ദശലക്ഷം കുട്ടികള്‍ ലോകത്ത് അതി ദാരിദ്ര്യം നേരിടുന്നു. ലോകത്ത് 180 കോടിയോളം കുട്ടികള്‍ അക്രമണങ്ങള്‍ക്ക് നടുവിലുള്ള സാഹചര്യത്തില്‍ ജീവിക്കുന്നു. 1957 വരെ ലോകത്ത് ജനസംഖ്യയില്‍ സ്ത്രീകളായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ 100 പെണ്‍കുട്ടികള്‍ക്ക് 107 ആണ്‍കുട്ടികള്‍ ആണുള്ളത്. ജനിക്കാനും വളരാനും വികസിക്കാനും പങ്കാളിത്തത്തിനും വേണ്ടി പെണ്‍കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്നു.
1961ല്‍ ഇന്ത്യയില്‍ 0 മുതല്‍ 15 വരെ പ്രായത്തിലുള്ള ജനസംഖ്യ ആകെ ജനസംഖ്യയുടെ 43 ശതമാനമാണെങ്കില്‍ 2021 ല്‍ അത് 27 ശതമാനമായി കുറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് 974 പെണ്‍കുട്ടികളാണ് കേരളത്തില്‍ ജനിക്കുന്നത്. ആകെ ജനസംഖ്യയില്‍ ആയിരം പുരുഷന്മാര്ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിനേക്കാള്‍ വളരെ പിറകിലാണ്. ഉത്തരാഖാണ്ടില് 1000 ആണ്‍കുട്ടികള്‍ക്ക് 844 പെണ്‍കുട്ടികള്‍ മാത്രമേ ജനിക്കുന്നുള്ളൂ. കേരളത്തില്‍ ആറു വയസ്സു വരെയുള്ള കുട്ടികളുടെ എണ്ണം 2001ല്‍ 3793146 ആണെങ്കില്‍ 2011 ല്‍ അത് 3472955 ആയി കുറഞ്ഞു. മുതിര്‍ന്നവരില്‍ 1000 പുരുഷന്മാര്ക്ക് 1020 സ്ത്രീകള്‍ രാജ്യത്ത് ഉള്ളപ്പോള്‍ 0 മുതല്‍ 6 വയസ്സ് വരെയുള്ളവരില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കൂട്ടികളാണ് ഉള്ളത്.
റോയിട്ടറുടെ പഠന റിപ്പോര്‍ട്ട് പ്രകാരം പെണ് ഭ്രൂണഹത്യ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിദിനം 2000 ലധികം ഭ്രൂണഹത്യ രാജ്യത്ത് നടക്കുന്നു. 14 വയസ്സുവരെ വിദ്യാഭ്യാസം സാര്‍വത്രികമായ ഇന്ത്യയില്‍ 39.4 ശതമാനം പെണ്‍കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തീകരികാതെപോകുന്നു. 57 ശതമാനം പെണ് കുട്ടികളും പതിനൊന്നാം ക്ലാസില്‍ എത്തുന്നതിനുമുമ്പ് പുറത്ത്പോകുന്നു. 2021ലെ ക്രൈം ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസില്‍ 12 വയസ്സ് മുതല്‍ പതിനാറു വയസ്സ് വരെ ഉള്ളതില്‍ 25814 കുട്ടികളെ ഇന്ത്യയില്‍ തട്ടിക്കൊണ്ടുപോയതില്‍ 21,389 എണ്ണവും പെണ്‍കുട്ടികള്‍ ആയിരുന്നു.1990 മുതല്‍ 2017 വരെ ലോകത്ത് 23.1 ദശലക്ഷം പെണ്‍കുട്ടികളെ ജനന സമയത്ത് കാണാതായിട്ടുണ്ട്, അതില്‍ പകുതിയും ഇന്ത്യയിലാണ്. ഇന്ത്യ, അസര്ബൈജാന്, ചൈന, അര്‍മേനിയ, വിയറ്റ്നാം, അല്‍ബേനിയ എന്നീ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനം നിലനില്ക്കുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളില്‍നിന്ന് വധുവിനെ തേടി അയല്‍ സംസ്ഥാനങ്ങളില്‍ പോകുന്ന കാഴ്ച്ച ലോക ബാലിക ദിനത്തില്‍ നൊമ്പരമുണ്ടാകുന്നു. ഭ്രൂണാവസ്ഥയില്നിന്ന് തന്നെ പെണ്‍കുട്ടികള്‍ക്ക് വിവേചനം നേരിടുന്നു. നിയമങ്ങള്‍ ഉണ്ടെങ്കിലും ആധുനിക ശാസ്ത്ര പുരോഗതിയില്‍ അതൊക്കെ അപ്രസക്തമാകുന്നു.
ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാമൂഹിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍ ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ട ദിനമാണ് ലോക ബാലിക ദിനം. സാമൂഹ്യ പ്രശ്നമായി പെണ് കുട്ടികളുടെ ജനനത്തിനുള്ള ഇടിവ് വളര്‍ന്നു വന്നിട്ടുണ്ട് എന്ന് ഭരണാധികാരികള്‍ തിരിച്ചറിയേണ്ട ദിവസവും കൂടിയാണത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india21 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

