Connect with us

Article

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്.

Published

on

അബ്ദുല്ല വാവൂര്‍

പത്ത് വര്‍ഷത്തെ ഇടവേളക്ക്‌ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പരിഷ്‌കരണത്തിന്റെ മുന്നോടിയായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 തയ്യാറാക്കാനുള്ള ചര്‍ച്ചാകുറിപ്പുകള്‍ സമൂഹ ചര്‍ച്ചക്കായി പുറത്തിറക്കി കഴിഞ്ഞു. 25 മേഖലകളില്‍ 25 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു അതിന്റെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകളും അഭിപ്രായ ക്രോഡീകരണവും നടത്തി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022 പുറത്തിറക്കും.

34 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും അതിലെ നിര്‍ദേശങ്ങള്‍ ഓരോന്നോരോന്നായി നടപ്പാക്കി വരികയുമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട്പിടിച്ചു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്. അതിനുള്ള മാര്‍ഗരേഖ എന്ന നിലയില്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്രം തയ്യാറാക്കുകയും അത് രേഖയായി സ്വീകരിച്ചു സംസ്ഥാനങ്ങള്‍ ചട്ടക്കൂട് തയ്യാറാക്കലുമാണ് നേരത്തെയുള്ള രീതി. കേന്ദ്രം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാനുള്ള മാന്‍ഡേറ്റ് പുറത്തിറക്കി എന്നതൊഴിച്ചാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സംസ്ഥാനങ്ങളോട് ആദ്യം പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളം പാഠ്യപദ്ധതി പരിഷ്‌കരണവുമായി മുന്നോട്ട്‌പോകുന്നത്.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികരംഗത്ത് സമൂല പരിഷ്‌കരണങ്ങള്‍ക്ക് തുടക്കംകുറിച്ചത് തൊണ്ണൂറുകളില്‍ ആണ്. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലും പറഞ്ഞ സ്‌കൂള്‍ പ്രാപ്യത, പഠന തുടര്‍ച്ച ഉറപ്പാക്കല്‍ എന്നിവയൊക്കെ സംസ്ഥാനം ഏറെക്കുറെ പരിഹരിച്ച പ്രശ്‌നങ്ങളാണ്. ഇവിടെ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന കുട്ടികളില്‍ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ പന്ത്രണ്ടാം ക്ലാസ്‌വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നുണ്ട്. ദേശീയ തലത്തില്‍ ഇത് 40 ശതമാനം മാത്രമാണ്. എന്നാല്‍ വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ പ്രതീക്ഷിത നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1994ല്‍ നടപ്പാക്കിയ അവശ്യപഠന നിലവാര (MLL) പദ്ധതി. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒരു കൂട്ടം പ്രാപ്തികള്‍ പ്രാവിണ്യ നിലവാരത്തില്‍ എല്ലാകുട്ടികളും നേടിയിരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പട്ടികയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഇത്. 1995മുതല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആറ് ജില്ലകളില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ നടപ്പിലാക്കിയ ഡി.പി.ഇ.പി പദ്ധതിയുടെ അനുഭവങ്ങളും പിന്നീട് നടന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്ക് നയിച്ചു. 1997ല്‍ ശിശു കേന്ദ്രീകൃത സമീപനവും ജ്ഞാന നിര്‍മിതി വാദത്തിന്റെ താത്വികാടിത്തറയിലും പാഠ്യപദ്ധതി പരിഷ്‌കരിച്ചു. ഈ പരിഷ്‌കരണത്തോടെ പരമ്പരാഗതമായ പഠന രീതിയില്‍ കാതലായ മാറ്റം വന്നു. പഠനം കുട്ടികള്‍ക്ക് ആകര്‍ഷകവും അവരില്‍ ആഹ്ലാദകരമായ മാനസികാവസ്ഥയും സൃഷ്ടിച്ചു. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയബന്ധിതവുമായ പഠന തന്ത്രങ്ങള്‍ ക്ലാസ്മുറികളില്‍ ആവിഷ്‌കരിക്കപ്പെട്ടു. മൂല്യനിര്‍ണയ രീതി സമഗ്രമായി പരിഷ്‌കരിച്ചു. ടെര്‍മിനല്‍ പരീക്ഷയോടൊപ്പം നിരന്തര വിലയിരുത്തല്‍ കൂടി കൊണ്ട് വന്നു. ഓര്‍മ പരീക്ഷിക്കുന്ന രീതിയില്‍നിന്ന് അന്വേഷണ നിരീക്ഷണ പാടവവും അപഗ്രഥന വിശകലന ശേഷിയുമൊക്കെ വിലയിരുത്തലിന്റെ ഭാഗമായി. 2005ല്‍ രാജ്യത്താദ്യമായി കേരളത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്കിന് പകരം ഗ്രേഡിംഗ് നടപ്പാക്കി.

2005ല്‍ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിലവില്‍ വന്നു. അതിനനുസൃതമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപീകൃതമായി. അത്‌വരെ കേരളം പിന്തുടര്‍ന്ന ജ്ഞാന നിര്‍മിതി, സാമൂഹ്യജ്ഞാന നിര്‍മിതി സമീപനത്തിലേക്ക് മറ്റൊരു ആശയം കൂടി കടന്ന്‌വന്നു. ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ വിമര്‍ശനാത്മക ബോധനമാണത്. യുക്തിസഹവും കാര്യകാരണ ബന്ധവുമായ രീതികളിലൂടെ വിദ്യാര്‍ത്ഥിയെ മുന്നോട്ട് നയിക്കാന്‍ വേണ്ടിയുള്ള പാഠ്യപദ്ധതിയുടെ ചാലക ശക്തി വിമര്‍ശനാധിഷ്ഠിത ബോധന രീതിയാണ്. ഈ ദര്‍ശനം പാഠ്യപദ്ധതിയില്‍ വന്നത് പ്രശ്‌നോന്നീത സമീപനത്തിലൂടെയാണ്. എട്ട് പ്രശ്‌നമേഖലകളില്‍ ഊന്നി കൊണ്ടുള്ള പാഠ്യപദ്ധതി സമീപനം വലിയ വിവാദങ്ങളുണ്ടാക്കി. മതേതര ആശയങ്ങള്‍ സന്നിവേശിപ്പിക്കാനായി (പറയപ്പെടുന്ന ലക്ഷ്യം) ഏഴാംതരം സാമൂഹ്യശാസ്ത്രത്തില്‍ മത മില്ലാത്ത ജീവന്‍ എന്ന ശീര്‍ഷത്തില്‍ ഒരു പാഠം കൊണ്ട് വന്നു. അത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവാദ പാഠങ്ങള്‍ ഒഴിവാക്കി. 2007ലെ പരിഷ്‌കാരം അക്കാദമിക മേഖലയെ പിറകോട്ടടിപ്പിച്ചു എന്നാണ് പിന്നീട് കണ്ടെത്തിയത്. അന്നത്തെ സര്‍ക്കാര്‍ പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനായി ഡോ. കെ.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ വെച്ചു. പാഠ്യപദ്ധതിയില്‍ നിരവധി പ്രശ്‌നങ്ങള്‍ കമ്മിറ്റി കണ്ടെത്തി. 2010ല്‍ ഡോ. നാഗരാജുവിന്റെ നേതൃത്വത്തില്‍ എസ്.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ കുറിച്ചും പാഠ്യപദ്ധതിയെ കുറിച്ചും പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പാഠപുസ്തങ്ങളില്‍ ഉള്ളടക്കക്കുറവുണ്ടെന്നും സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി അദ്ധ്യാപക സഹായികളില്‍ കൊടുത്തപ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും പഠനം കണ്ടെത്തി. നിര്‍ദേശങ്ങളും പഠനങ്ങളും സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചെങ്കിലും കാര്യമായ ഇടപെടലുകള്‍ ഇല്ലാതെ പോയി.

2011 ല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അന്നത്തെ പാഠ്യപദ്ധതിയിലുള്ള പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മുന്‍ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ അബ്ദുല്‍ അസീസ് ചെയര്‍മാനായി വിദഗ്ധ സമിതിയെ നിയമിച്ചു. സോഷ്യല്‍ കണ്‍സ്ട്രക്ടീവിസം, വിമര്‍ശനാത്മക ബോധനം എന്നിവയില്‍ ബോധനം പരിമിതപെടുത്തിയത് ഫലപ്രദമായി ബോധനം നടത്തുന്നതിന് അധ്യാപകര്‍ക്ക് തടസ്സമായി കമ്മിറ്റി കണ്ടെത്തി. ഭാഷാ പഠനത്തില്‍ അക്ഷരബോധം, പദബോധം എന്നിവയുടെ ഉപയോഗത്തിലും വിദ്യാര്‍ഥികള്‍ പിന്നാക്കമായി തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2013ല്‍ സംസ്ഥാനത്തെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2014-15 വര്‍ഷത്തില്‍ 1,3,5,7,9 ക്ലാസ്സുകളിലേതും 201516ല്‍ 2,4,6,8,,12 ക്ലാസുകളിലേതും 201617ല്‍ 10,11 ക്ലാസ്സുകളിലേതും പരിഷ്‌കരിച്ചു. ഈ പാഠ്യപദ്ധതിയാണ് നിലവിലുള്ളത് .

ജ്ഞാന നിര്‍മിതി വാദത്തിലധിഷ്ഠിതമായ പഠന നേട്ടങ്ങള്‍ ഉറപ്പാക്കുന്ന പാഠ്യപദ്ധതിയാണിപ്പോഴുള്ളത് എന്നതാണിതിന്റെ സവിശേഷത. പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായ പഠന തന്ത്രങ്ങളാണ് പുസ്തകങ്ങളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നപോലെ ഓരോ തലത്തിലും കുട്ടി നേടേണ്ട ശേഷി പാഠപുസ്തകങ്ങളില്‍ ഉറപ്പാക്കി. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍കൂടി ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ ഏര്‍പ്പെടുത്തിയതും ഒന്ന് രണ്ട് ക്ലാസ്സുകളില്‍ ഗണിതപഠനത്തിന് പ്രത്യേകം പുസ്തകം കൊണ്ട് വന്നതും ഉല്‍ഗ്രഥന സമീപനം തുടര്‍ന്നതും പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. പാഠപുസ്തകത്തില്‍ ഐ.ടി സാധ്യത പരമാവധി കൊണ്ട്‌വന്നതും ഓരോ ക്ലാസ്സിനനുസരിച്ച് ഉള്ളടക്കം വിന്യസിച്ചതും സവിശേഷതയാണ്. നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ കാര്യമായ വിമര്‍ശനം ഉണ്ടായില്ലെന്നതും ദേശീയ പഠനങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ വിവിധ ശേഷി വികാസത്തില്‍ മികച്ചുനില്‍ക്കുന്നതും ഈ പാഠ്യപദ്ധതിയുടെ ഫലമാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ ആദ്യം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും അതില്‍നിന്ന് പിന്നീട് പിറകോട്ട് പോയി.

ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ സമത്വം വേണമെന്നും മറ്റു ലിംഗവിഭാഗങ്ങളെയും പരിഗണിക്കണമെന്നുമാണ് പറയുന്നത്. കേരളം വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍ പെണ്‍ വിവേചനം എന്നോ അവസാനിപ്പിച്ച സംസ്ഥാനമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ഇക്കാര്യത്തിലെ മാതൃക പല സംസ്ഥാനങ്ങളും പകര്‍ത്തിയതുമാണ്. ലിംഗ സമത്വം കൈവരിക്കാന്‍ പാഠ്യപദ്ധതിയില്‍ എന്തൊക്കെ വേണമെന്നത് 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ അക്കമിട്ടു പറയുന്നുണ്ട്. (കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007, പേജ് 99). ഇത്തരത്തിലുള്ള വിവാദങ്ങള്‍ കടന്ന്കൂടിയതായിരുന്നു 2007ലെ പരിഷ്‌കരണത്തിന്റെ പ്രധാന പോരായ്മകള്‍.

പുതിയ പാഠ്യപദ്ധതിയില്‍ സ്വീകരിക്കുന്ന സമീപനം വളരെ പ്രധാന പെട്ടതാണ്. ഏറെ വിമര്‍ശനങ്ങള്‍ കേട്ട എല്ലാ വിദഗ്ധ സമിതികളും തള്ളിക്കളഞ്ഞ പ്രശ്‌നോന്നീത സമീപനം വീണ്ടും കൊണ്ട് വന്നാല്‍ അത് ക്ലാസ്സ്‌റൂം വിനിമയത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പാഠ്യ പദ്ധതി ചട്ടക്കൂട് ഉണ്ടാക്കി പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് കടക്കും മുമ്പ് ഇപ്പോള്‍ വിനിമയം ചെയ്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതിയുടെ പോരായ്മകള്‍ പഠനം നടത്തി കണ്ടെത്തണം. പത്തു വര്‍ഷത്തോളം പഴക്കമുള്ള പാഠപുസ്തകങ്ങളാണ് ചില ക്ലാസ്സുകളിലെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇക്കാലത്തിനിടയില്‍ വൈജ്ഞാനിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവ പുതിയ പുസ്തകങ്ങളില്‍ ഉള്‍ചേര്‍ക്കേണ്ടതുണ്ട്. കോവിഡ് മഹാമാരി തീര്‍ത്ത പഠന വിടവ് കുട്ടികളില്‍ ഒരുപാട് അക്കാദമിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ ഒരുതരം പഠനവിരസത സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇവയൊക്കെ പുതിയ പാഠപുസ്തകങ്ങളില്‍ അഭിസംബോധന ചെയ്യണം. ദേശീയ വിദ്യാഭ്യസ നയത്തോടുള്ള നിലപാടും വ്യക്തമാക്കേണ്ടതുണ്ട്. രാജ്യം നാളിതുവരെ കാത്തുസൂക്ഷിച്ച മതേതര ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ പൂര്‍ണമായും ത്യജിച്ച് ഏക ശിലാത്മകമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്ന വിദ്യാഭ്യാസ നയം അപകടകരമാണ്. സംഘ്പരിവാര്‍ ആശയങ്ങളെ പുല്‍കാന്‍ കെല്‍പുള്ള തലമുറ സൃഷ്ടിക്കലാണ് ഈ വിദ്യാഭ്യാസ നയത്തിലെ ഒളിയജണ്ട. ഇത് തിരിച്ചറിഞ്ഞു പ്രതിരോധിക്കാനുതകുന്ന സമീപനം കൈക്കൊള്ളുകയാണ് കേരളം വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending