Connect with us

News

ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും?

ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.

Published

on

ദോഹ: ലുസൈല്‍ മൈതാനത്ത് ഞായറാഴ്ച ആര് ലോക കിരീടത്തില്‍ മുത്തമിടും. ഈ ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. അത്ഭുതങ്ങളും വമ്പന്‍ അട്ടിമറികളും കണ്ട ഖത്തര്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഞായര്‍ രാത്രിയോടെ തിരശ്ശീല വീഴും. അവസാന അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് വലിയ പ്രതീക്ഷകളുമായെത്തിയ അര്‍ജന്റീനയെ നേരിടും. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന സ്വപ്‌ന നേട്ടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.

അതേസമയം, 1986ന് ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കാണ് മെസിയും സംഘവും ബൂട്ട് കെട്ടുന്നത്. ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ മാത്രമാണ് ഫ്രാന്‍സിന് അര്‍ജന്റീനയെ തോല്‍പ്പിക്കാനായത്. 35കാരനായ ലിയോ മെസിക്ക് കലാശപ്പോര് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കും. ഏഴ് തവണ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസിക്ക് ലോകകപ്പ് ഒഴികെയുള്ള കപ്പുകളെല്ലാം നേടാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മെസിയുടെ അവസാന ലോകകപ്പ് മത്സരത്തില്‍ അദ്ദേഹം കപ്പ് വാനിലേക്കുയര്‍ത്തുമെന്ന പ്രതീക്ഷയില്‍ കളി എഴുത്തുകാര്‍ ഇപ്പോള്‍ തന്നെ കുറിപ്പ് തുടങ്ങിക്കഴിഞ്ഞു.

ഫൈനല്‍ വരെയുള്ള പോരാട്ടങ്ങളില്‍ ഇരു ടീമുകളുടെയും പ്രകടനം ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ കണക്കുകളില്‍ നേരിയ മുന്‍തൂക്കം അര്‍ജന്റീനയ്ക്കുണ്ട്. ഈ ലോകകകപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളാണ് ഇരു ടീമുകളും പൂര്‍ത്തിയാക്കിയത്. ഓരോ മത്സരങ്ങള്‍ ഇരു ടീമുകളും തോറ്റു. ഫൈനല്‍ വരെ പതിമൂന്ന് തവണ ഫ്രാന്‍സ് എതിര്‍ വല കുലുക്കിയപ്പോള്‍ അര്‍ജന്റീന പന്ത്രണ്ട് ഗോളുകള്‍ നേടി. അഞ്ചു ഗോളുകള്‍ വീതം ഇരു ടീമുകളും വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ക്ലീന്‍ ഷീറ്റിന്റെ കാര്യത്തില്‍ അര്‍ജന്റീനയാണ് മുന്നില്‍. മൂന്ന് തവണ അര്‍ജന്റീനന്‍ പ്രതിരോധം എതിരാളികളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെ കോട്ട കാത്തു. ഫ്രാന്‍സ് ആകട്ടെ ടൂര്‍ണമെന്റില്‍ ഒരു വട്ടം മാത്രമാണ് ഗോള്‍ വഴങ്ങാതിരുന്നത്. മൊറോക്കോയ്‌ക്കെതിരെ സെമിയിലായിരുന്നു ആ പ്രകടനം. എതിര്‍ പോസ്റ്റില്‍ ഭീതി വിതക്കുന്നതില്‍ ഫ്രഞ്ച് പടയാണ് അര്‍ജന്റീനയെക്കാളും മുന്നില്‍. 91 തവണയാണ് ഫ്രാന്‍സ് എതിരാളികളുടെ വലകുലുക്കാന്‍ ശ്രമിച്ചത്. അതില്‍ 30 ശ്രമങ്ങളും ലക്ഷ്യം കണ്ടു. അര്‍ജന്റീനയുടെ കണക്കില്‍ 83 ശ്രമങ്ങളില്‍ 39 എണ്ണം ലക്ഷ്യത്തിലേക്കെത്തി.

ഫ്രാന്‍സിനായി ഈ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ (അഞ്ച്) കിലിയന്‍ എംബാപ്പെയാണ് കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയത്. 25 തവണയാണ് എംബാപ്പെ ഗോളിനായി ശ്രമിച്ചത്. 27 ഗോള്‍ ശ്രമത്തില്‍ നിന്നാണ് മെസിയുടെ അഞ്ച് ഗോള്‍. അര്‍ജ ന്റീന ടീമില്‍ സഹതാരങ്ങളുടെ ഗോളിന് വഴിയൊരുക്കിയവരുടെ കണക്കിലും മെസിയാണ് മുന്നില്‍. മൂന്ന് തവണ സഹതാരങ്ങള്‍ക്ക് ഗോള്‍ അടിക്കാ ന്‍ മെസി അവസരം ഒരുക്കി. ഫ്രഞ്ച് പടയില്‍ ഇത് അന്റോയി ന്‍ ഗ്രീസ്മാനാണ്. മൂന്ന് തവണ. ഫ്രാന്‍സ് മൊത്തം കളികളിലായി 3140 പാസുകള്‍ക്ക് ശ്രമിച്ചു. അതില്‍ 2773 പാസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 399 പാസ്സുകളുമായി യുവതാരം ഔറേലിയന്‍ ചൗമേനിയാണ് വ്യക്തികളില്‍ മുന്നില്‍. അര്‍ജന്റീന കളിച്ച 3727 പാസുകളില്‍ 3297 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. റോഡ്രിഗോ ഡി പോളാണ് 476 പാസുമായി അര്‍ജന്റീനിയന്‍ നിരയില്‍ മുന്നില്‍. ഇവര്‍ ഇരുവരും തന്നെയാണ് ഇരു ടീമുകള്‍ക്കായും ലോകകപ്പില്‍ കൂടുതല്‍ ദൂരം താണ്ടിയിരിക്കുന്നതും. ചൗമേനി 63.4 കിലോമീറ്റര്‍ ഓടിയപ്പോള്‍ ഡി പോള്‍ 61.03 കിലോമീറ്റര്‍ ഓടി. ക്രോസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനായി ഗ്രീസ്മാനും (37) അര്‍ജന്റീനയ്ക്കായി എയ്ഞ്ചല്‍ ഡി മരിയയുമാണ് (24) മുന്നില്‍.

പതിവ് തണുപ്പനായ മെസിയല്ല ദോഹയിലെ ലിയോ മെസി. സബലേറ്റ എന്ന മുന്‍ അര്‍ജന്റീനക്കാരന്‍ ഉപദേശിച്ചത് പോലെ നായകന്‍ കടന്നാക്രമണകാരിയാവുകയാണ്. ആവശ്യം വന്നാല്‍ അത്യാക്രമണത്തിലേക്ക് പോവണമെന്നതായിരുന്നു സബലേറ്റയുടെ നിര്‍ദ്ദേശം. കളത്തില്‍ ശാന്തനാണ് സാധാരണ മെസി. ഇനിയൊരു ലോകകപ്പ് ഫൈനല്‍ മെസിക്കില്ലെന്നിരിക്കെ കപ്പ് സ്വന്തമാക്കാന്‍ മൈതാനത്ത് കൂടുതല്‍ ആക്രമണത്തിനാണ് സീനിയേഴ്‌സിന്റെ ഉപദേശം. ദോഹയിലെ മെസി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ്. ആദ്യ മല്‍സരത്തില്‍ സഊദി അറേബ്യക്കെതിരായ തോല്‍വിക്ക് ശേഷം അദ്ദേഹം അടിമുടിയങ്ങ് മാറി. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തു അദ്ദേഹം. മഞ്ഞക്കാര്‍ഡുകള്‍ റഫറി വാരി വിതറിയപ്പോള്‍ അതിലൊന്ന് മെസിയിലുമെത്തിയിരുന്നു. ആ മല്‍സരത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലും അദ്ദേഹം ക്ഷുഭിതനായിരുന്നു. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പതിവ് മെസിയായിരുന്നില്ല ഗംഭീരമായി പന്ത് വാങ്ങിയും നല്‍കിയും കളിച്ചു. ആ മെസിയെയാണ് ആരാധകര്‍ ഫൈനലില്‍ പ്രതീക്ഷിക്കുന്നത്. ഇന്നലെ പരിശീലനത്തില്‍ നായകന്‍ സജീവമായിരുന്നു. ഇന്നുമുണ്ട് പരിശീലനം.

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending