Connect with us

Sports

തോല്‍വിയോളം പോന്ന സമനില; ഒന്നാം പ്രതി മെസ്സി തന്നെ

Published

on

മുഹമ്മദ് ഷാഫി

അര്‍ജന്റീന 1 – ഐസ്‌ലാന്റ് 1

സ്വന്തം ഗോള്‍മുഖം അടച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ടീമുകള്‍ എല്ലായ്‌പോഴും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാണ്. മത്സരത്തില്‍ നിന്ന് ‘എന്തെങ്കിലും’ കിട്ടുക എന്ന ലളിതമായ ലക്ഷ്യമേ ദുര്‍ബലരെന്നു ടാഗുള്ള അവര്‍ക്ക് ഉണ്ടാകാറുള്ളൂ. അത്തരം മത്സരങ്ങളില്‍, പൂട്ടു കുത്തിത്തുറക്കാന്‍ വ്യത്യസ്തമായ രീതികള്‍ അവലംബിക്കുകയും പ്രതിരോധിക്കുന്നവരെ പിഴവു വരുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നതാണ് ചെയ്യാനുള്ളത്. കിട്ടിയ അര്‍ധാവസരങ്ങള്‍ പോലും മുതലെടുത്തു കൊള്ളണം. ലയണല്‍ മെസ്സിയും സംഘവും ഇന്ന് പരാജയപ്പെട്ടത് അവിടെയാണ്. അതിലെ ഒന്നാംപ്രതി മെസ്സി തന്നെയും.

വെറുതെ പ്രതിരോധിക്കുക എന്നതല്ല, തക്കം കിട്ടുമ്പോള്‍ മിന്നല്‍ റെയ്ഡ് നടത്തി അമ്പരപ്പിക്കുക എന്നതുകൂടിയാണ് തങ്ങളുടെ രീതിയെന്ന് തുടക്കത്തിലേ ഐസ്‌ലാന്റ് കാണിച്ചു തന്നതാണ്. വില്ലി കബായെറോയും പ്രതിരോധക്കാരും ചേര്‍ന്നു വരുത്തിയ ഭീമമായ പ്രതിരോധപ്പിഴവ് ഗോളാകാതെ പോയത് ഭാഗ്യം കൊണ്ടാണെന്നേ പറയാനുള്ളൂ. അര്‍ജന്റീനയാകട്ടെ, മൈതാനത്തുടനീളം പന്തുതട്ടി ഒരുതരം അലസ മനോഭാവത്തില്‍ പിടിമുറുക്കാനാണ് ശ്രമിച്ചത്. ആ ശൈലിയെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ കുഞ്ഞന്മാര്‍ തുടക്കത്തിലേ വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും കേളീശൈലി ഒന്നു മാറ്റിപ്പിടിക്കാനോ കളിക്കാരുടെ സോളോ മികവുകള്‍ ഉപയോഗപ്പെടുത്താനോ അര്‍ജന്റീന തയ്യാറായില്ല. അത്തരത്തിലൊരു മിന്നായം ആദ്യഘട്ടത്തില്‍ കണ്ടത് അഗ്വേറോയുടെ ഗോളിലാണ്. അര്‍ജന്റീനയുടെ അതുവരെയുള്ള കളിയില്‍ നിന്ന്, പുറത്തുനിന്ന് ബോക്‌സിലേക്ക് ക്ഷണവേഗത്തിലൊരു ലോങ് പാസ് ബോക്‌സിലേക്ക് വരുമെന്നോ അഗ്വേറോ അസാമാന്യ മികവോടെ അത് ഗോളിലേക്ക് തൊടുക്കുമെന്നോ ഐസ്‌ലാന്റുകാര്‍ കരുതിയിരുന്നില്ല. 180 ഡിഗ്രിയില്‍ തിരിഞ്ഞുകൊണ്ട് അത്രയും കരുത്തില്‍ അത്ര കൃത്യതയോടെ ഷോട്ടുതിര്‍ക്കുക എന്നത് സാധാരണ കളിക്കാര്‍ക്ക് കഴിയുന്ന കാര്യമല്ല.

പ്രതിരോധത്തിലെ അങ്കലാപ്പിന് ഒരിക്കല്‍ക്കൂടി അര്‍ജന്റീന വലിയ വിലകൊടുക്കേണ്ടി വന്നു. അതിവേഗത്തിലുള്ള ആക്രമണത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ ഇഷ്ടം പോലെ സമയം കൊടുത്താണ് അര്‍ജന്റീന ഗോള്‍ വഴങ്ങിയത്. റീബൗണ്ടില്‍ ഫിന്‍ബോഗസന്‍ ഗോളടിക്കുമ്പോള്‍ സാല്‍വിയോ കുന്തംവിഴുങ്ങിയ പോലെ പിന്നിലുണ്ടായിരുന്നു. ഗോള്‍മുഖത്ത് കളിക്കാരെ സ്വതന്ത്രരായി വിടരുതെന്ന അടിസ്ഥാന പാഠം മറന്നതിന് വലിയ ശിക്ഷ തന്നെ ലഭിച്ചു.

ഐസ്‌ലാന്റിന്റേത് അത്തരം ടീമുകളുടെ കോപിബുക്ക് കളിയാണ്. യൂറോ കപ്പിലും അവര്‍ ഇതേരീതിയില്‍ തന്നെയാണ് കളിച്ചതും ശ്രദ്ധ നേടിയതും. മെസ്സിയിലേക്കും മെസ്സിയില്‍ നിന്നുമുള്ള ലിങ്കുകള്‍ വിച്ഛേദിക്കാന്‍ അവര്‍ പ്രത്യേക പരിശീലനം നടത്തിട്ടുണ്ട് എന്നതുറപ്പ്. ചില ഹാര്‍ഷ് ചലഞ്ചുകള്‍ ഉണ്ടായിട്ടും റഫറി സിമോണ്‍ മാര്‍ചിന്യാക് കാര്‍ഡെടുക്കേണ്ട എന്ന് തീരുമാനിച്ചത് അത്ഭുതപ്പെടുത്തി. ആ സന്ദേശം, ഐസ്‌ലാന്റുകാര്‍ക്ക് ഗുണകരമാവുകയും ചെയ്തു.

മെസ്സി നഷ്ടപ്പെടുത്തിയ പെനാല്‍ട്ടിയാണ് കളിയിലെ നിര്‍ണായക വഴിത്തിരിവായത്. ഇത്തരം കളികളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കുകയല്ലാതെ വേറെ രക്ഷയില്ല. തന്റെ കാലുകള്‍ വായിക്കാന്‍ മെസ്സി മുമ്പും പല ഗോള്‍കീപ്പര്‍മാര്‍ക്കും അവസരം കൊടുത്തിട്ടുണ്ട്. ഇവിടെ ഹല്‍ദോര്‍സനും അതേ ചെയ്തുള്ളൂ. മെസ്സിയുടെ നോക്കിലും നിര്‍ത്തത്തിലും ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഇന്നലെ പെനാല്‍ട്ടിയെടുക്കുമ്പോള്‍ ക്രിസ്റ്റിയാനോ ഡിഗിയയെ പറ്റിച്ചത് കണ്ണുകൊണ്ടുള്ള ഒരു കളികൊണ്ടായിരുന്നു. അത്തരം സൂത്രങ്ങളൊന്നും നേരെവാ നേരെപോ ശൈലിക്കാരനായ മെസ്സിയുടെ കൈവശമില്ല.

പെനാല്‍ട്ടി മിസ്സാക്കിയ കലിപ്പില്‍ മെസ്സി ചില നല്ല നീക്കങ്ങളൊക്കെ നടത്തിക്കണ്ടു. ബാര്‍സയില്‍ ചെയ്യാറുള്ള വണ്‍ടുവണ്‍ മൂവിനു വേണ്ടിയുള്ള പാസുകളൊക്കെ വെറുതെയാവുന്നതും കണ്ടു. ഹിഗ്വയ്‌നെ ഇറക്കിയതും ക്രോസുകള്‍ പരീക്ഷിച്ചതുമൊക്കെ അവസാനത്തിലാണ്. അത്തരം അറ്റ കൈപ്രയോഗങ്ങള്‍ കുറച്ചുകൂടി നേരത്തെ ആവായിരുന്നു.

ലോകകപ്പില്‍ ലാന്‍സിനിയുടെ അഭാവം നികത്താന്‍ പാവോണിനു കഴിയുമെന്ന് തെളിഞ്ഞു. വലതു വിങ്ബാക്കില്‍ സാല്‍വിയോ നന്നായി ഓവര്‍ലാപ് ചെയ്യുന്നുണ്ട്. മറുവശത്ത് ടാഗ്ലിഫിക്കോ അത്ര പോരാ. മുമ്പ് ജര്‍മനിയില്‍ കളിച്ചിരുന്ന ബാദ്‌സ്തുബറെയാണ് എനിക്ക് ഓര്‍മ വന്നത്.

ഈയൊരു മത്സരത്തോടെ ഏതായാലും ഗ്രൂപ്പ് സി മരണ ഗ്രൂപ്പായി. ഇന്ന് രാത്രി നൈജീരിയ – ക്രൊയേഷ്യ മത്സരം അര്‍ജന്റീനയുടെ ആഡ്രിനലിന്‍ ആണ് കൂട്ടുക. അതുമൊരു സമനിലയാവട്ടെ എന്ന് അര്‍ജന്റീനാ ഫാന്‍ ആയ ഞാന്‍ ആഗ്രഹിക്കുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending