Connect with us

News

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി മഞ്ഞപ്പട

മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം.

Published

on

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തിരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കം. സ്റ്റേഡിയത്തിനകത്തും പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

ഗേറ്റ് നമ്പര്‍ പതിനാറ് മുതല്‍ ക്ലബ് ഓഫീസ്, വി ഐ പി എന്‍ട്രന്‍സ് എന്നിവിടങ്ങളില്‍ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയത്തിന് ചുറ്റി, റാലി തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനം.

ബ്ലാസ്റ്റേഴ്‌സിന്റെ മോശ പ്രകടനത്തില്‍ മാനേജ്‌മെന്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രതിഷേധം സ്റ്റേഡിയത്തിലേക്കും ഇരച്ചികയറുകയായിരുന്നു.

ലീഡേഴ്സ് ഓര്‍ ലയേഴ്സ് എന്ന് എഴുതിയ കറുത്ത ബാനറുമായാണ് ആരാധകര്‍ മുഹമ്മദന്‍സിനെതിരായ മത്സരത്തില്‍ എത്തിയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലും പ്രതിഷേധം തുടര്‍ന്നിരുന്നു.

മഞ്ഞപ്പടയുടെ നോര്‍ത്ത് വിംഗാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

kerala

എഡിഎമ്മിന്റെ മരണം; അഭിഭാഷകനെ ഒഴിവാക്കി കുടുംബം

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം പറയുന്നു. ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ താല്‍പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചതെന്നും കുടുംബം പറഞ്ഞു. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറായിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് എഡിഎമ്മിന്റെ ഭാര്യ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നത്. മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

 

 

Continue Reading

kerala

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റ്: പി.കെ ബഷീര്‍ എംഎല്‍എ

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

Published

on

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റാണെന്ന് പി.കെ ബഷീര്‍ എംഎല്‍എ. ഭൂനികുതി കൂട്ടി സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇത്തവണയും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബജറ്റ് വന്നുകഴിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശ്വാസമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. പേടിച്ചത് പോലെ തന്നെ ഇത്തവണയും ജനദ്രോഹപരമായ നടപടികളാണ് പ്രഖ്യാപിച്ചതെന്നും അദേദഹം വ്യക്തമാക്കി.

വയനാടിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്ന് വിലപിക്കുന്ന കേരള സര്‍ക്കാര്‍ നല്‍കിയത് വെറും 750 കോടിയാണ്. സന്നദ്ധ സംഘടനകളുടെ പ്രഖ്യാപനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുമെന്നും പി.കെ ബഷീര്‍ എംഎല്‍എ സൂചിപ്പിച്ചു. പണമില്ലെന്നാണ് ഇതിനൊക്കെ ന്യായം പറയുന്നത്. അതേ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നും ബജറ്റില്‍ പറയുന്നു. ജനം ഏതാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ക്ക് ഈ പണി മതിയായി എന്ന മട്ടിലാണ് ബജറ്റ് അവതരണം സംഭവിച്ചതെന്നും ഞങ്ങള്‍ക്കും മതിയായി എന്ന് ജനത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Football

ദേശീയ ഗെയിംസ് ഫുട്ബാള്‍; 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന് സ്വര്‍ണം

ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്.

Published

on

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബാളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്. 53ാം മിനിറ്റില്‍ എസ്. ഗോകുലാണ് വിജയ ഗോള്‍ നേടിയത്.

1997ലാണ് കേരളം ദേശീയ ഗെയിംസില്‍ അവസാനമായി സ്വര്‍ണം നേടുന്നത്. 2022ല്‍ ഗുജറാത്ത് ഗെയിംസില്‍ ഫൈനലിലെത്തിയെങ്കിലും ബംഗാളിനോട് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണ ഗോവയില്‍ വെങ്കലവും നേടി.
75ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.

ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ അവസാന സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്കുകളും ഉത്തരാഖണ്ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

കേരള സ്‌ക്വാഡ്

പി. ആദില്‍, കെ. മഹേഷ്, സഫ്വാന്‍ മേമന,യു. ജ്യോതിഷ്, ബിബിന്‍ ബോബന്‍, സി. സച്ചിന്‍ സുനില്‍, കെ. അഭിനവ്, ബബ്ലി സിവരി ഗിരീഷ്, സി. ജേക്കബ്, എസ്. ഗിരീഷ്, കെ. ജിദ്ദു, സി. സല്‍മാന്‍ ഫാരിസ്, എസ്. സന്ദീപ്, എസ്. സെബാസ്റ്റ്യന്‍, എസ്. ഷിനു, യാഷിന്‍ മാലിക്, പി.പി. മുഹമ്മദ് ഷാദില്‍, അജയ് അലക്‌സ്, ടി.വി. അല്‍കേഷ് രാജ്, ബിജേഷ് ടി. ബാലന്‍, ടി.എന്‍. അഫ്‌നാസ്, സി. മുഹമ്മദ് ഇഖ്ബാല്‍.

പരിശീലകന്‍: ഷഫീഖ് ഹസന്‍, സഹപരിശീലകന്‍: കെ. ഷസിന്‍ ചന്ദ്രന്‍, ഗോള്‍ കീപ്പിങ് കോച്ച്: എല്‍ദോ പോള്‍, മാനേജര്‍: ബി.എച്ച്. രാജീവ്, ഫിസിയോ: യു. മുഹമ്മദ് അദീ

 

Continue Reading

Trending