X
    Categories: Culture

ജയലളിതയുടെ മരണം: ദുരൂഹതയേറ്റി ഇമെയില്‍ സന്ദേശം പുറത്ത്

Sasikala Natarajan, left standing, a close friend of India's Tamil Nadu state former Chief Minister Jayaram Jayalalithaa, wipes her tears next to Jayalalithaa's body wrapped in the national flag and kept for public viewing outside an auditorium in Chennai, India, Tuesday, Dec. 6, 2016. Jayalalithaa, the hugely popular south Indian actress who later turned to politics and became the highest elected official in the state of Tamil Nadu, died Monday. She was 68. (AP Photo/Aijaz Rahi)

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്. എന്‍ഡിടിവി ചാനല്‍ അവതാരക ബര്‍ഖാദത്തിന്റെ ചോര്‍ന്നതെന്ന് കരുതുന്ന ഇമെയില്‍ സന്ദേശമാണ് സംശയമേറ്റുന്നത്. ജയയുടെ മരണത്തിന് കാരണമായത് മരുന്നുമാറി നല്‍കിയതാണെന്നാണ് ഇമെയില്‍ പറയുന്നത്. മരുന്ന് മാറി നല്‍കുന്നതിന് മുമ്പ് വരെ ജയയുടെ അസുഖം ഭേദമായി വരികയായിരുന്നുവെന്നും ഈമെയില്‍ വ്യക്തമാക്കുന്നു.

ചാനലിലെ സഹപ്രവര്‍ത്തകര്‍ക്ക് ബര്‍ഖ അയച്ച ഇമെയിലാണ് ഇതെന്നാണ് നിഗമനം. സെപ്റ്റംബര്‍ 22ന് അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയില്‍ ഉള്ളടക്കം.

ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായി സ്വകാര്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും ഇമെയില്‍ സന്ദേശം പറയുന്നു.

chandrika: