X

ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് സി.പി സുഗതന്‍; സി.പി.എം നവോത്ഥാന നായകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ന്യൂസിലാന്റില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. ന്യസിലാന്റില്‍ ക്രിസ്ത്യന്‍ വലതുപക്ഷ ഭീകരവാദി നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഫെയ്ബുക്കിലൂടെയാണ് സുഗതന്‍ രംഗത്തെത്തിയത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് ഭീകരാക്രമണത്തെ സുഗതന്‍ വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു.

ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നാണ് ഹാദിയ എന്ന പെണ്‍കുട്ടി മുസ്ലിമായപ്പോള്‍ ഇയാള്‍ പ്രതികരിച്ചത്. ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നും ഭരണഘടനയുടെ നീതിയല്ല സ്വാഭാവിക നീതിയെന്നും പ്രസ്താവിച്ച ഈ കൊടും വര്‍ഗ്ഗീയവാദിയെ മുന്നില്‍ നിര്‍ത്തിയാണ് പിണറായി വിജയന്‍ നവോത്ഥാന മതില്‍ പണിതത്. ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

നവോത്ഥാന മതിലിന് വെള്ളാപ്പള്ളിയെയും സുഗതനെയും മുന്നില്‍ നിര്‍ത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ ഇവരെല്ലാം മാനസാന്തരം വന്നവരാണ് എന്നായിരുന്നു സി.പി.എം ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം.
ഖലീഫ ഉമര്‍ മനംമാറി ഇസ്ലാമിലേക്ക് കടന്നു വന്നതാണെന്നും ഖലീഫ ഉമറിനെ പോലെ മാനസാന്തരം വന്ന ആളാണ് സി.പി സുഗതനെന്നും സുഗതനെയും അങ്ങനെ കാണണമെന്നും അതുകൊണ്ടാണ് നവോത്ഥാന മതിലിന്റെ മുന്നില്‍ നിര്‍ത്തിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ വിശേഷിപ്പിച്ചിരുന്നത്.
വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി ജലീല്‍ സുഗതനെ പുകഴ്ത്തി ഖലീഫ ഉമറിനോട് ഉപമിച്ചത്.

സുഗതന് ഒരു മാനസാന്തരവും ഉണ്ടായിട്ടില്ലെന്നും മുസ്ലിം വിരുദ്ധ വെറിയുടെ കാര്യത്തില്‍ ഒരടി പിന്നോട്ട് പോയിട്ടില്ലെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റിനെതിരെയും പ്രതിഷേധം വ്യാപകമാണ്

chandrika: