X

സി.പി.എമ്മിലെ വടംവലിക്ക് ജോസ് കെ.മാണിയെ പഴിചാരി സി.പി.എം നേതാവ്

സി.പി.എമ്മിനകത്ത് പാലാനഗരസഭാചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപംകൊണ്ട തര്‍ക്കത്തിന് കേരളകോണ്‍ഗ്രസിനെ പഴിചാരി സി.പി.എം നേതാവ്. പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ പുതിയ ചെയര്‍മാനെ ്അംഗീകരിക്കുന്നതെന്നും ജോസ് കെ.മാണിയെ പ്രതികാരരാഷ്ട്രീയത്തിന്റെ ആളാണെന്നും പുറത്തായ ബിനു പുളിക്കക്കണ്ടം കുറ്റപ്പെടുത്തി. ബിനുവിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളകോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ഇദ്ദേഹത്തിന്റെ സ്വപ്‌നം തകര്‍ന്നടിഞ്ഞത്. മുമ്പ് കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിനെ ബിനു മര്‍ദിച്ചതാണ് ജോസ് കെ.മാണിയുടെ അപ്രീതിക്കും സ്ഥാനനഷ്ടത്തിനും കാരണമായത്.
അതേസമയം പാര്‍ട്ടിചിഹ്നത്തില്‍ മല്‍സരിച്ച ബിനുവിനെ ചെയര്‍മാനായി അംഗീകരിക്കുന്നത് സി.പി.എമ്മും കേരളകോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെക്കുമെന്ന് ഭയന്ന് സി.പി.എം പിന്മാറുകയായിരുന്നു. പകരം ജോസിന്‍ ബിനുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ജോസ് മോന്‍ എന്ന പേരില്‍ തുറന്ന കത്തും ബിനു ജോസ് കെ.മാണിക്ക് എഴുതിയിട്ടുണ്ട്. കൗണ്‍സില്‍ ഹാളിലും വികാരാധീനനായാണ് സംസാരിച്ചത്. മോഹമുണ്ട്, മോഹഭംഗമില്ലെന്നായിരുന്നു ബിനുവിന്റെ കത്തിലെ വാചകം. അവസാനനിമിഷമാണ് ബിനുവിനെ സി.പി.എം മാറ്റുന്നത്.

Chandrika Web: