കർണാടക ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ സഫാരിയിൽ കടുവയെ കാണാൻ കഴിയാത്തതിന് ഉദ്യോഗസ്ഥരെ പഴിച്ച് മോദി . പ്രധാനമന്ത്രിയുടെ വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെ ബി.ജെ.പി നേതാക്കൾ തിരിഞ്ഞു. എന്നാൽ കുറ്റം തങ്ങളുടേതല്ലെന്നാന്ന് സങ്കേതം തലവൻ പറയുന്നത്. നിരവധി വാഹനങ്ങൾ ഒരാഴ്ചയോളം വനത്തിൽ സുരക്ഷക്കായി സഞ്ചരിച്ചതിനാൽ മൃഗങ്ങൾ സ്ഥലം വിട്ടതാണെന്ന് ഡയറക്ടർ രമേശ് കുമാർ പറഞ്ഞു. ആനകളെ മാത്രമാണ് മോദിക്ക് കാണാനായത്. കടുവയ്ക്ക് പകരം അതിൻ്റെ ചിത്രം പശ്ചാത്തലമാക്കി ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു മോദി.
- 1 year ago
webdesk13
Categories:
Video Stories