X

വിജയദശമി, ദസറ ആഘോഷത്തില്‍ രാജ്യം

അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാരംഭം കുറിക്കുന്ന വിജയദശമി ദിന (ദസറ) ആഘോഷത്തില്‍ രാജ്യം. സ്ത്രീ ശക്തി പ്രതീകമായ നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. വിവിധ മേഖലകളിലായി വ്യത്യസ്ത ദൈവങ്ങളിലൂടേയും ആചാരങ്ങളോടേയമായി ഈ ദിവസത്തില്‍ നിരവധി കുരുന്നുകള്‍ തട്ടത്തില്‍ വെച്ച അറിവിന്റെ ഹരിശ്രീ കുറിക്കുന്നു.

നവരാത്രി ആഘോവിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും രാവണനെ തോല്‍പ്പിക്കുന്ന രാമനേയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു ആരാധിക്കപ്പെടുന്ന ദിനമാണ് വിജയദശമി.

കേരളത്തില്‍ വിദ്യാരംഭം, തമിഴ്‌നാട്ടില്‍ കൊലുവെപ്പ്, കര്‍ണാടകയില്‍ ദസറ, ഉത്തരഭാരതത്തില്‍ രാമലീല, ബംഗാളില്‍ ദുര്‍ഗാ പൂജ, അസമില്‍ കുമാരീ പൂജ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ചടങ്ങുകളാണ് രാജ്യത്തുടനീളം.

വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് ഗോവിന്ദും ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വിജയദശമി ദിവസം എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും ഉണ്ടാവട്ടെയെന്നും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വിജയദശമി ആശംസകള്‍ നേരുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ദസറയുടെ സന്തോഷകരമായ അവസരത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ആശംസകളും ആശംസകളും.തിന്മയ്ക്ക് മേല്‍ നന്മ വിജയം കൈവരിച്ച വിജയദശമി നാളില്‍ എല്ലാ പൗരന്‍മാര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു. രാജ്യത്തിനും ലോകത്തിനും സമാധാനവും ഐക്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്‍ സത്യം പുണ്യം ജ്ഞാനം എന്നീ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും അതിനാല്‍ ശ്രീരാമന്‍ നല്‍കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സാര്‍വത്രിക സന്ദേശം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും രാഷ്ട്രപതി ട്വീറ്റില്‍ കുറിച്ചു.

chandrika: