Views
LIVE | ഗോള്‍…. ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം
മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
90+8: ഫൈനല്‍ വിസില്‍… ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യജയം
89. ഗോളിന് വഴിയൊരുക്കിയ സ്‌ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിച്ചു. പകരം ഡിഫന്റര്‍ നാസോണ്‍
80. ആന്റോണിയോ ജര്‍മന്‍ കളത്തില്‍. ചോപ്രയെ കോച്ച് പിന്‍വലിച്ചു. ചോപ്രക്ക് നിറഞ്ഞ കയ്യടികളോടെ ആരാധകര്‍…
77. സമനില ഗോളിനായി മുംബൈ ആക്രമണം. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലേക്കിറങ്ങി. പ്രത്യാക്രമണത്തില്‍ ബെല്‍ഫോര്‍ട്ടിന് അവസരം ലഭിച്ചെങ്കിലും ഷോട്ടെടുക്കുന്നതിനു പകരം പാസ് ചെയ്ത് അവസരം നഷ്ടമാക്കി.
69. മുംബൈയുടെ മിന്നലാക്രമണം. ഇടതുവിങിലൂടെ കുതിച്ചുകയറി സോണി നോര്‍ദെയുടെ പ്ലേസിങ് ഗോള്‍കീപ്പറെ കടന്നെങ്കിലും ആരോണ്‍ ഹ്യൂസിന്റെ ഇടപെടല്‍ രക്ഷക്കെത്തി.
68. റഫീഖിന് പരിക്ക്, സ്‌ട്രെച്ചറില്‍ പുറത്തേക്ക്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ വന്നത് മൈക്കല്‍ ചോപ്രയുടെ ബൂട്ടുകളില്‍ നിന്ന്. മുംബൈക്കെതിരായ മത്സരത്തിന്റെ 58-ാം മിനുട്ടിലാണ് മനോഹര പ്ലേസിങിലൂടെ ചോപ്ര വലകുലുക്കിയത്.
വലതുവിങില്‍ നിന്ന് നിന്ന് ഉയര്‍ന്നുവന്ന ക്രോസ് നിയന്ത്രിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗ്രൗണ്ടര്‍ കീപ്പര്‍ക്കു മുന്നിലായി നിന്ന ചോപ്രയുടെ കാലില്‍. കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുള്ള മനോഹര പ്ലേസിങിലൂടെ മൈക്കല്‍ ചോപ്ര സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ കുറിച്ചു. മത്സരം തുടരുന്നു.
58. വലതുവിങില്‍ നിന്ന് നിന്ന് ഉയര്‍ന്നുവന്ന ക്രോസ് നിയന്ത്രിച്ച് ബെല്‍ഫോര്‍ട്ടിന്റെ ഗ്രൗണ്ടര്‍ കീപ്പര്‍ക്കു മുന്നിലായി നിന്ന ചോപ്രയുടെ കാലില്‍. കീപ്പറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുള്ള മനോഹര പ്ലേസിങിലൂടെ മൈക്കല്‍ ചോപ്ര സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടി.
58: ഗോള്‍… ചോപ്രയുടെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍
57: ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ആശങ്ക; പ്രതിരോധ മികവില്‍ അപകടമൊഴിവായി
54. വലതുവിങില്‍ നിന്ന് ജിങ്കന്റെ ക്രോസ്. ബോക്‌സില്‍ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ചോപ്ര വീണു. ഫൗള്‍ അല്ല.
53. ബ്ലാസ്റ്റേഴ്‌സിന്റെ മനോഹര നീക്കം. മൈക്കല്‍ ചോപ്രയുടെ പാസില്‍ നിന്നുള്ള അസ്രാക്ക് മഹ്മതിന്റെ ഷോട്ട് പക്ഷേ, നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്ക്.
52. മെഹ്താബ് എടുത്ത കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് മുംബൈ ഗോള്‍മുഖത്ത് ആശങ്ക. ഒടുവില്‍ പന്ത് പുറത്തേക്ക്.
50. മുംബൈ താരം ഷഹനാജ് സിങിന്റെ ലോങ് റേഞ്ചര്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീഷണിയുയര്‍ത്താതെ പുറത്തേക്ക്.
46. രണ്ടാം പകുതി ആരംഭിച്ചു.
HALF TIME
ഒന്നാം പകുതിയുടെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
45+: മറ്റൊരു സുവര്‍ണാവസരം. കോര്‍ണര്‍ കിക്കില്‍ നിന്ന് റാഫിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍. ഇഞ്ചുകള്‍ക്ക് പുറത്തേക്ക്. മത്സരത്തിലെ ആദ്യ ഹെഡ്ഡര്‍ ശ്രമം.
45. ഇടതുവിങില്‍ നിന്നുള്ള ഗോള്‍മുഖത്ത് ചോപ്രയുടെ കാലില്‍. ചോപ്രയുടെ ഗ്രൗണ്ടര്‍ ഷോട്ട് ഗോള്‍കീപ്പര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സിന്റെ സുവര്‍ണാവസരം.
43. മുംബൈയുടെ ആക്രമണം. ഇടതുവിങില്‍ നിന്നുള്ള ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ സന്ദീപ് നന്ദി പിടിച്ചെടുത്തു.
42. കോര്‍ണര്‍ കിക്കില്‍ ഹെങ്ബര്‍ട്ടിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്
41. മധ്യവരക്കടുത്തു നിന്ന് സെദ്രിക് ഹെങ്ബര്‍ട്ടിന്റെ ഫ്രീകിക്ക് മുംബൈ ബോക്‌സില്‍. ചോപ്രയെ തടയാനുള്ള ശ്രമത്തില്‍ മുംബൈ ഡിഫന്ററുടെ കാലില്‍ തട്ടി പന്ത് പിന്നിലേക്ക്. ഗോള്‍കീപ്പര്‍ കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി.
38. മുംബൈയുടെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ ഭീതി വിതക്കുന്നു. ജിങ്കന്റെ അവസരോചിത ഇടപെടലില്‍ ഗോളൊഴിഞ്ഞു.
36. റീബൗണ്ടില്‍ ബോക്‌സിനു പുറത്തുനിന്ന് ചോപ്രയുടെ ഗോള്‍ ശ്രമം. തടസ്സമായി വീണ്ടും മുംബൈ പ്രതിരോധം.
34. മധ്യവരക്കടുത്ത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോകിപ്പിനെതിരെ മുംബൈ താരത്തിന്റെ ഫൗള്‍.
31. വലതുവിങില്‍ നിന്ന് ഗോള്‍മുഖത്തേക്ക് ചോപ്രയുടെ ക്രോസ്. മുംബൈ ഡിഫന്റര്‍ ഡൈവ് ചെയ്ത് ഹെഡ്ഡ് ചെയ്തു.
29. ബോക്‌സിനു പുറത്തുനിന്നുള്ള ഹോസുവിന്റെ ലോങ് റേഞ്ച് ഗ്രൗണ്ടര്‍. ഗോളിയെ ശല്യപ്പെടുത്താതെ പുറത്തേക്ക്…
24. സന്ദേശ് ജിങ്കന്റെ ക്രോസില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണാവസരം. ബെല്‍ഫോസ്റ്റിന് പന്ത് നിയന്ത്രിക്കാനാവും മുമ്പ് പ്രതിരോധം ഇടപെട്ടു.
20 മിനുട്ട് പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രം.
20. എയര്ബോള് ക്ലിയര് ചെയ്യാനുള്ള ശ്രമത്തില് സെദ്രിക് ഹെങ്ബര്ട്ടിന് പരിക്ക്; കളി തുടരുന്നു.
18. സന്ദേശ് ജിങ്കനെ മധ്യവരക്കടുത്തു വെച്ച് ഫൌള് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് പ്രതിരോധത്തില് തട്ടി മടങ്ങി.
16: ബ്ലാസ്റ്റേഴ്സിന്റെ എല്ലാം മറന്നുള്ള ആക്രമണം. മുംബൈ ബോക്സില് ആശങ്ക. ബോക്സില് നിന്നുള്ള ബെല്ഫോസ്റ്റിന്റെ ഷോട്ട് പ്രതിരോധത്തില് തട്ടി മടങ്ങി.
13: ഹോസു – ചോപ്ര – ആക്രമണ ശ്രമംഛ മുബൈ വിഫലമാക്കി.
5: മുംബൈ ഡിഫന്റര്‍ പിന്നിലേക്കു നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുക്കാന്‍ റാഫിയുടെ ശ്രമം. പന്ത് കീപ്പറുടെ കൈകളില്‍. റാഫിയുടെ ബൈസിക്കിള്‍ ശ്രമം വിഫലം.
1: ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. റാഫിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പറുടെ കൈകളിലേക്ക്
ഫോര്‍ലാനില്ലാതെ മുംബൈ; ബ്ലാസ്‌റ്റേഴ്‌സില്‍ റാഫി കളിക്കുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള മത്സരം ആരംഭിച്ചു. മുംബൈ നിരയില്‍ പരിക്കേറ്റ സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാന്‍ കളിക്കുന്നില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്‍നിരയില്‍ മലയാളി താരം മുഹമ്മദ് റാഫി തുടക്കം മുതല്‍ കളിക്കുന്നുണ്ട്.
പൂനെ, കൊല്‍ക്കത്ത ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയ അര്‍ജന്റീനക്കാരന്‍ ഡിഫെഡ്രികോ ആണ് മുംബൈ നിരയിലെ ശ്രദ്ധേയനായ താരം. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ഗോളടിച്ചിട്ടില്ല.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിക്കുകയും കൊല്‍ക്കത്തക്കെതിരെ സമനില വഴങ്ങുകയും ചെയ്ത മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം.
LIVE
20 മിനുട്ട് പിന്നിടുമ്പോള്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രം.
20. എയര്ബോള് ക്ലിയര് ചെയ്യാനുള്ള ശ്രമത്തില് സെദ്രിക് ഹെങ്ബര്ട്ടിന് പരിക്ക്; കളി തുടരുന്നു.
18. സന്ദേശ് ജിങ്കനെ മധ്യവരക്കടുത്തു വെച്ച് ഫൌള് ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് പ്രതിരോധത്തില് തട്ടി മടങ്ങി.
16: ബ്ലാസ്റ്റേഴ്സിന്റെ എല്ലാം മറന്നുള്ള ആക്രമണം. മുംബൈ ബോക്സില് ആശങ്ക. ബോക്സില് നിന്നുള്ള ബെല്ഫോസ്റ്റിന്റെ ഷോട്ട് പ്രതിരോധത്തില് തട്ടി മടങ്ങി.
13: ഹോസു – ചോപ്ര – ആക്രമണ ശ്രമംഛ മുബൈ വിഫലമാക്കി.
5: മുംബൈ ഡിഫന്റര്‍ പിന്നിലേക്കു നല്‍കിയ പന്ത് ഓടിപ്പിടിച്ചെടുക്കാന്‍ റാഫിയുടെ ശ്രമം. പന്ത് കീപ്പറുടെ കൈകളില്‍. റാഫിയുടെ ബൈസിക്കിള്‍ ശ്രമം വിഫലം.
1: ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം. റാഫിയുടെ ഹെഡ്ഡര്‍ മുംബൈ കീപ്പറുടെ കൈകളിലേക്ക്
മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍