X

സുപ്രീം കോടിതിയില്‍ നേടിയത് ധാര്‍മിക വിജയമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനും സര്‍ക്കാറിനുമെതിരെ സിബിഐ സുപ്രീം കോടിതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ധാര്‍മിക വിജയമുണ്ടായതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ഇത് ഒരു ധാര്‍മിക വിജയമാണെന്ന് വ്യക്തമാക്കിയ മമത, കമ്മീഷണര്‍ രാജീവ് കുമാറിനെതിരായ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു.

അദ്ദേഹം കൊല്‍ക്കത്തയില്‍ എപ്പോഴും ഉള്ള വ്യക്തിയാണ്. വിഷയത്തില്‍ പൂര്‍ണ്ണമായും സഹകരിക്കാന്‍ കമ്മീഷണര്‍ തയ്യാറുമാണ്. സിബിഐക്ക് മുന്നില്‍ ഹാജരാവില്ലെന്ന് രാജീവ് കുമാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മമത വ്യക്തമാക്കി.

നിങ്ങള്‍ പരസ്പരം ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വരാം ഞങ്ങള്‍ക്ക് ഇരിക്കാന്‍ തയ്യാറാണ് മമത പറഞ്ഞു.

പക്ഷെ സിബിഐ എന്താണ് ചെയ്തത്. അവര്‍ കമ്മീഷണറെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു രഹസ്യ ഓപ്പറേഷനിലൂടെ ഞായറാഴ്ച അവര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനായി കമ്മീഷണറുവസതിയിലേക്ക് കടന്നു.

എന്നാല്‍ അതിപ്പോള്‍ കോടതി വിലക്കിയിരിക്കുകയാണ്. അറസ്റ്റ് പാടില്ലാ എന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നത്. അത് ഉദ്യോഗസ്ഥമാരുടെ ആത്മവീര്യം ശക്തിപ്പെടുത്തുന്നതാണ്, സംഭവം വിശദീകരിച്ച് മമത പറഞ്ഞു.

ജുഡീഷ്യറിയിലും മറ്റും ഞങ്ങള്‍ക്ക് വലിയ ആദരവുണ്ട്. ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. ഞങ്ങള്‍ വളരെ കടപ്പെട്ടിരിക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

chandrika: